+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നമ്മച്ചേടത്തിയുടെ ക്രിസ്മസ് പാചകം

അന്നമ്മച്ചേടത്തി ചൂണ്ടുവിരലിന് കുത്തിച്ചാലിച്ച് ഒരു കാന്താരി മുളക് അരച്ചാലും അതിന്‍റെ രുചി ഒന്ന് വേറെതന്നെയാണെന്നാണ് കഴിച്ചിട്ടുള്ളവർ പറയുന്നത്. വയനാട് ന
അന്നമ്മച്ചേടത്തിയുടെ ക്രിസ്മസ് പാചകം
അന്നമ്മച്ചേടത്തി ചൂണ്ടുവിരലിന് കുത്തിച്ചാലിച്ച് ഒരു കാന്താരി മുളക് അരച്ചാലും അതിന്‍റെ രുചി ഒന്ന് വേറെതന്നെയാണെന്നാണ് കഴിച്ചിട്ടുള്ളവർ പറയുന്നത്. വയനാട് നടവയൽ പുളിവേലിൽ അന്നമ്മച്ചേടത്തിയുടെ പാചകം ലോകപ്പെരുമ നേടിയിരിക്കുന്നു. ചേടത്തിയും മകൻ ബാബുവും ചേർന്നുള്ള യു ട്യൂബ് പാചക ചാനലിന് രണ്ട് വർഷത്തിനുള്ളിൽ പതിമൂന്ന് ലക്ഷത്തിലധികമാണ് സബ്സ്ക്രൈബേഴ്സ്. കോട്ടയം കൈപ്പുഴ സ്വദേശിയായ അന്നമ്മച്ചേടത്തി ബാല്യത്തിൽ മാതാപിതാക്കൾക്കൊപ്പം വയനാട്ടിലെത്തിയതാണ്.

ഒന്പതാം വയസ് മുതൽ അമ്മയെ സഹായിച്ചാണ് പാചകം പഠിച്ചത്. കയ്യിൽ എന്തു കിട്ടിയാലും പതിവായി തയയാറാക്കുന്ന വിഭവത്തിൽനിന്നും മാറി ചിന്തിച്ചാണ് ചേടത്തിക്ക് ശീലം. അടുക്കള ചേടത്തിക്ക് ശരിക്കും ഒരു പരീക്ഷണശാലയായി മാറുകയായിരുന്നു. ഉപേക്ഷിക്കുന്ന തണ്ണിമത്തന്‍റെ തോട്പോലും ചേടത്തി അരിഞ്ഞ് അച്ചാറിടുമെന്ന് പറയുന്പോഴാണ് പരീക്ഷണം എവിടെവരെ എത്തിയെന്നു മനസിലാവുക.

നടവയൽ ഓസാനം ഭവൻ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് വർഷങ്ങളോളം ചേടത്തിയാണ് ഭക്ഷണം തയാറാക്കിയിരുന്നത്. പാചകത്തിനെത്തിക്കുന്ന പച്ചക്കറികളിൽനിന്നും കുറച്ച് മാറ്റിവയ്ക്കും. അതിൽ ഒരു ചെറിയ പരീക്ഷണം നടത്തി പുതിയൊരു വിഭവമായി പിറ്റേന്ന് ചോറിനൊപ്പം വിളന്പും.

ചെയ്യുന്ന എല്ലാ കാര്യങ്ങളിലും താൽ പര്യവും സന്തോഷവും വേണമെന്നാണ് ചേടത്തി നൽകുന്ന ഉപദേശം. കഴിക്കുന്ന വയറിന് ഒരു കേടും ഉണ്ടാകരുത്. അടുക്കളയിൽ കറിക്ക് അരിയുകയാണെങ്കിൽപോലും സാന്പാറിനും അവിയലിലും അരിയുന്ന രീതികൾ വേറെയാണ്. അതുപോലെ തന്നെ തയാറാക്കാൻ പോകുന്ന വിഭവം മനസിൽകണ്ട് വേണം അത് പാചകം ചയ്യാൻ. കറികളുണ്ടാക്കുന്പോൾ വെള്ളം അധികമാകാനോ എന്നാൽ തീരെ കുറഞ്ഞു പോകാനോ പാടില്ല. കുഴന്പു രൂപത്തിൽ കറികൾ തയാറാക്കി രുചിയോടെ വിളന്പണം. അന്നമ്മ ചേടത്തിയുടെ മോരുകറിയും പുളിയുരുക്കി മീൻകറിയും ഏറെ പ്രസിദ്ധമാണ്.

ആറ് മക്കളാണ് ചേടത്തിക്കുള്ളത്. ഇളയ മകൻ ബാബുവിനൊപ്പമാണ് താമസം. ലോകമെന്പാടും പാചകത്തിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർവരെ അന്നമ്മച്ചേടത്തിയുടെ ആരാധകരാണ്. ചേടത്തിയുടെ മാസ്റ്റർപീസ് വിഭവം പുളിയുരുക്കി മീൻ കറി ക്രിസ്മസിന് പ്രധാന വിഭവമായി വീടുകളിൽ തയാറാക്കാം.

കള്ളപ്പം

അരി - 1 കപ്പ്
ജീരകം -ഒരു നുള്ള്
ചെറിയുള്ളി -നാലെണ്ണം
തേങ്ങ -ഒരെണ്ണം
കള്ള് -ഒരു ഗ്ലാസ്
ഉപ്പ് -പാകത്തിന്

അരി നാല് മണിക്കൂർ കുതിർത്തതിന് ശേഷം ജീരകം, ചെറിയുള്ളി, തേങ്ങ എന്നിവ ചേർത്ത് അരച്ചെടുക്കുക. തുടർന്ന് കള്ളും ഉപ്പും ചേർത്ത് ഇളക്കി വെക്കണം. നാല് മണിക്കൂറിന് ശേഷം ചുട്ടെടുക്കണം.

ബീഫ് കറി

ബീഫ് - ഒരു കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ട് സ്പൂണ്‍
പച്ചമുളക് - നാലെണ്ണം
മല്ലിപ്പൊടി - രണ്ട് സ്പൂണ്‍
മുളക്പൊടി - ഒരു സ്പൂണ്‍
കാശ്മീരി ചില്ലി - രണ്ട് സ്പൂണ്‍
മീറ്റ് മസാല - രണ്ട് സ്പൂണ്‍
മഞ്ഞൾ പൊടി - അര സ്പൂണ്‍
ഗരം മസാല - അര സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഓയിൽ - രണ്ട് സ്പൂണ്‍
കടുക്
കറിവേപ്പില

പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുന്പോൾ കടുക് പൊട്ടിക്കുക. ശേഷം സവാള ചേർത്ത് വഴറ്റണം. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. പിന്നീട് പൊടികൾ ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ബീഫ് ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. അവസാനം ഒരു ഗ്ലാസ് തേങ്ങാപ്പാൽ ആവശ്യമെങ്കിൽ ചേർക്കാം.

പുളിയുരുക്കി മീൻകറി

മീൻ - 1 കിലോ
കുടംപുളി - 150 ഗ്രാം
വെളിച്ചെണ്ണ - പാകത്തിന്
കടുക്, ഉലുവ - പാകത്തിന്
വെളുത്തുള്ളി - ഒരു തുടം
ഇഞ്ചി -ചെറിയ കഷണം
മുളക്പൊടി - 1 ടേബിൾ സ്പൂണ്‍+ രണ്ട് ടേബിൾ സ്പൂണ്‍ കാശ്മീരി മുളക്പൊടി
മഞ്ഞൾപൊടി -100 ഗ്രാം
കറിവേപ്പില - ആവശ്യത്തിന്

പുളി നന്നായി കഴുകയതിന് ശേഷം മീൻകറിക്ക് എത്രമാത്രം ചാറ് വേണം എന്ന് തീരുമാനിക്കണം. തുടർന്ന് അതിന്‍റെ ഇരട്ടി വെള്ളം പുളിക്കകത്ത് ഒഴിക്കണം. തിളിപ്പിച്ച് വറ്റിച്ച് അത് നേർ പകുതി യാക്കണം. പിന്നീട് ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ചതച്ചുവച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റിയെടുക്കണം. തുടർന്ന് തീ കുറച്ചുവച്ച് അതിനുള്ളിലേക്ക് മുളക് പൊടിയും മഞ്ഞൾപൊടിയും ചേർക്കണം.(പകുതി കാശ്മീരി മുളക്പൊടി ചേർത്താൽ കളറും കിട്ടും എരിവും കുറയും). എണ്ണയിലിട്ട് മൂപ്പിച്ചെടുക്കണം. ശേഷം ഉരുക്കിവച്ചിരിക്കുന്ന പുളിവെള്ളം ഒഴിച്ച് കൊടുക്കണം. പുളിവെള്ളം ചൂടായി വന്നതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കണം. തുടർന്ന് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർക്കണം. തിളച്ചുകഴിഞ്ഞാൽ തവിയിട്ട് ഇളക്കരുത്. ചട്ടി ചുറ്റിച്ചെടുക്കണം.(മീൻ ഉടഞ്ഞുപോകും). മുകളിൽ ആവശ്യത്തിന് പച്ചക്കറിവേപ്പില ഇട്ടുകൊടുക്കാം.

തയാറാക്കിയത്- അജിത് മാത്യു