സിനിമയെന്ന സ്വപ്നത്തിലേക്കു സഞ്ചരിക്കുകയാണ് ജി.കെ. പഞ്ചമി. മാധ്യമ പ്രവർത്തനം അനുഭവപാഠങ്ങളാക്കിയും പിന്നീട് കുടുംബിനിയായശേഷവും പഞ്ചമിയുടെ സ്വപ്നങ്ങളിൽ പ്രേക്ഷകരുമായി സംവദിക്കുന്ന സിനിമയുണ്ടായിരുന്നു.
നിശബ്ദമാക്കപ്പെടുന്ന ചില സമകാലിക സംഭവങ്ങളിലേക്ക് വിരൽചൂണ്ടി തന്റെ ആദ്യ ചെറു സിനിമയുമായി എത്തിയിരിക്കുകയാണ് ഈ കലാകാരി. പഞ്ചമി രചനയും നിർമാണവും നിർവഹിച്ച ചിത്രം കൽഹാര സമൂഹ മാധ്യമങ്ങളിലും ചർച്ച സൃഷ്ടിക്കുകയാണ്.
സുഗന്ധം പടർത്തുന്ന വെളുത്ത താമരയാണ് കൽഹാരം. കൽഹാര എന്ന ചിത്രവും പ്രേക്ഷകരിൽ നന്മയുടെ സുഗന്ധം പടർത്തുകയാണ്. ചലച്ചിത്ര താരം മീനാക്ഷി അനൂപ് കേന്ദ്രകഥാപാത്രമാകുന്ന കൽഹാര വിഷ്ണു വി. ഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മീനാക്ഷി അവതരിപ്പിക്കുന്ന അനു എന്ന കൗമാരക്കാരിയുടെ ഒരു ദിവസത്തെ സംഭവങ്ങളാണ് കൽഹാരയുടെ സാരംശം. നമ്മുടെ പെണ്‍കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യം ഉയർത്തുന്പോൾതന്നെ നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികൾ എന്ന സന്ദേശമാണ് ചിത്രം പകരുന്നത്. പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ആകുലതയും പ്രേക്ഷകരിലേക്കു പകരുന്നതിൽ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഗ്രാമഭംഗിയും കുടുംബ ബന്ധത്തിന്റെ തീവ്രതയും ഒരുമിച്ചുചേരുന്ന കൽഹാര സമൂഹ മാധ്യമങ്ങളിൽ നിരവധി ചോദ്യങ്ങളും ഉയർത്തുന്നു. അനു സ്കൂളിലെത്തുന്പോൾ സാക്ഷിയാകുന്ന സംഭവത്തോട് അവളും സുഹൃത്തുക്കളും പ്രതികരിക്കുന്നതും അത് വലിയൊരു പാഠമായി പകരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
രണ്ടു പെണ്‍കുട്ടികളുടെ മാതാവ് എന്ന നിലയിൽ സമൂഹത്തിലേക്കു കണ്ണും കാതും കൂർപ്പിച്ചുവെക്കാനും ഓരോ ജീവിതങ്ങളെയും കണ്‍തുറന്നു കാണാനും സംഭവവികാസങ്ങളോട് പ്രതികരിക്കാനും ആഹ്വാനം പകർന്ന് കലാകാരിയെന്നുള്ള പ്രതിബദ്ധത ആദ്യ ചിത്രത്തിലൂടെ പങ്കുവെയ്ക്കുകയാണ് പഞ്ചമി. യൂട്യൂബിൽ റിലീസായ ചിത്രത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.
നിശബ്ദമാക്കപ്പെടുന്ന ചില സമകാലിക സംഭവങ്ങളിലേക്ക് വിരൽചൂണ്ടി തന്റെ ആദ്യ ചെറു സിനിമയുമായി എത്തിയിരിക്കുകയാണ് ഈ കലാകാരി. പഞ്ചമി രചനയും നിർമാണവും നിർവഹിച്ച ചിത്രം കൽഹാര സമൂഹ മാധ്യമങ്ങളിലും ചർച്ച സൃഷ്ടിക്കുകയാണ്.
സുഗന്ധം പടർത്തുന്ന വെളുത്ത താമരയാണ് കൽഹാരം. കൽഹാര എന്ന ചിത്രവും പ്രേക്ഷകരിൽ നന്മയുടെ സുഗന്ധം പടർത്തുകയാണ്. ചലച്ചിത്ര താരം മീനാക്ഷി അനൂപ് കേന്ദ്രകഥാപാത്രമാകുന്ന കൽഹാര വിഷ്ണു വി. ഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മീനാക്ഷി അവതരിപ്പിക്കുന്ന അനു എന്ന കൗമാരക്കാരിയുടെ ഒരു ദിവസത്തെ സംഭവങ്ങളാണ് കൽഹാരയുടെ സാരംശം. നമ്മുടെ പെണ്‍കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യം ഉയർത്തുന്പോൾതന്നെ നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികൾ എന്ന സന്ദേശമാണ് ചിത്രം പകരുന്നത്. പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ആകുലതയും പ്രേക്ഷകരിലേക്കു പകരുന്നതിൽ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഗ്രാമഭംഗിയും കുടുംബ ബന്ധത്തിന്റെ തീവ്രതയും ഒരുമിച്ചുചേരുന്ന കൽഹാര സമൂഹ മാധ്യമങ്ങളിൽ നിരവധി ചോദ്യങ്ങളും ഉയർത്തുന്നു. അനു സ്കൂളിലെത്തുന്പോൾ സാക്ഷിയാകുന്ന സംഭവത്തോട് അവളും സുഹൃത്തുക്കളും പ്രതികരിക്കുന്നതും അത് വലിയൊരു പാഠമായി പകരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
രണ്ടു പെണ്‍കുട്ടികളുടെ മാതാവ് എന്ന നിലയിൽ സമൂഹത്തിലേക്കു കണ്ണും കാതും കൂർപ്പിച്ചുവെക്കാനും ഓരോ ജീവിതങ്ങളെയും കണ്‍തുറന്നു കാണാനും സംഭവവികാസങ്ങളോട് പ്രതികരിക്കാനും ആഹ്വാനം പകർന്ന് കലാകാരിയെന്നുള്ള പ്രതിബദ്ധത ആദ്യ ചിത്രത്തിലൂടെ പങ്കുവെയ്ക്കുകയാണ് പഞ്ചമി. യൂട്യൂബിൽ റിലീസായ ചിത്രത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.