വലിയ പ്രതീക്ഷകളോ താരപ്പൊലിമയുടെ പിൻബലമോ ഇല്ലാത്ത സാഹചര്യങ്ങളിലൂടെയാണ് സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രം പ്രദർശനശാലകളിലെത്തിയത്. പക്ഷേ സുമേഷും രമേഷും അവരുടെ കുടുംബവും ഇന്നു പ്രേഷകരെ ഏറെ വശീകരിച്ചിരിക്കുന്നു. ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സലീം കുമാർ, പ്രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം പ്രേക്ഷക പിന്തുണ നേടിക്കഴിഞ്ഞു. തന്റെ ആദ്യ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്പോൾ ചിത്രത്തിന്റെ സംവിധായകൻ സനൂപ് തൈക്കൂടത്തിന്റെ വാക്കുകളിലൂടെ...
കലാലയങ്ങളിലൂടെ തുടക്കം
സ്കൂൾ കാലഘട്ടവും എറണാകുളം മഹാരാജാസ് കോളജിലെ പഠനവും പിന്നിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള എന്റെ കടന്നുവരവ്. മഹാരാജാസ് കലാപ്രവർത്തനങ്ങൾക്ക് അവസരമേകി. സുഹൃത് വലയം ഉൾപ്പെടെ സിനിമാലോകത്തേക്കുള്ള അടിത്തറ അവിടെനിന്നും ലഭിച്ചു. നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമൊക്കെ അവിടെ സീനിയേഴ്സായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ നോക്കിക്കാണാൻ അവസരമുണ്ടായി.
സിനിമയിലേക്കുള്ള വരവ്
ഒമർ ലുലുവിന്റെ ചങ്ക്സ് എന്ന ചിത്രത്തിനു തിരക്കഥ രചിച്ചാണ് സിനിമയിലേക്കുള്ള വരവ്. സുഹൃത്ത് ജോസഫ് വിജീഷും ഞാനും ചേർന്നാണ് ചങ്ക്സിനു തിരക്കഥ രചിച്ചത്. ചങ്ക്സിന്റെ വിജയം ആത്മവിശ്വാസം നൽകി. അതിനു ശേഷം പ്രവർത്തിക്കുന്നതു സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രത്തിലാണ്. ജോസഫ് വിജീഷും ഞാനും ചേർന്നാണ് തിരക്കഥ രചിച്ചത്. അതിനിടയിൽ സംവിധാനം ചെയ്യാനുള്ള അവസരം നിർമാതാക്കളായ ഫരീദ് വാനും ഷലിലും ക്യാമറാമാൻ ആൽബിയും ചേർന്നു നൽകി.
റിലീസിന്റെ കാലതാമസം
ചിത്രം കോവിഡിനു മുന്പ് പൂർത്തിയായതാണ്. റിലീസിന് ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ലോക്ഡൗണ് വന്നത്. ഇതിനിടയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ സാധ്യതയും ആലോചിച്ച ുവെങ്കിലും തിയറ്റർ റിലീസ് തന്നെയാണ് ആഗ്രഹിച്ചിരുന്നത്. കാത്തിരിപ്പിനു ശേഷം ചിത്രം തിയറ്ററിലെത്തിയപ്പോൾ പ്രേക്ഷകരിൽനിന്നും മികച്ച അഭിപ്രായം നേടാനായി.
ചിത്രത്തിന്റെ പ്രമേയം
തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ഒരുക്കിയ സിനിമയാണ് സുമേഷ് ആൻഡ് രമേഷ്. സാധാരണക്കാരായ മനുഷ്യരുടെ കഥയാണ് പറയുന്നത്.
ഉത്തരവാദിത്ത്വങ്ങളില്ലാത്ത അച്ഛനും രണ്ട് ആണ്മക്കളും അമ്മയും ചേരുന്നതാണ് അവരുടെ കുടുംബം. അച്ഛന്റെയും മക്കളുടേയും ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ പുതിയ വഴിത്തിരിവിനു കാരണമാകുന്നു. ജീവിത പ്രാരാബ്ധങ്ങൾ, തൊഴിലില്ലായ്മ, പ്രണയം എന്നിവയൊക്കെ ചിത്രത്തിലുണ്ട്. നാം നിത്യവും കാണുകയും അനുഭവിക്കുകയും നേരിടുകയും ചെയ്യുന്ന പ്രശ്നങ്ങൾ ദൃശ്യവൽക്കരിച്ചപ്പോൾ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളായി പ്രേക്ഷകനു തോന്നിയതാവാം ചിത്രത്തിന്റെ വിജയം.
തിരക്കഥ, സംവിധാനം ഒപ്പം അഭിനയവും
സുമേഷിന്റെയും രമേഷിന്റെയും കൂട്ടുകാരനായ അമൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു അഭിനേതാവിനെയാണ് ഉദ്ദേശിച്ചിരുന്നത്. കാമറാമാൻ ആൽബിയും അസോസിയേറ്റ് വിനുവും നിർബന്ധിച്ചപ്പോഴാണ് അഭിനയിക്കാം എന്നു തീരുമാനിച്ചത്. കലാലയ ജീവിതത്തിലെ അഭിനയം പ്രചോദനവുമായി. പ്രേഷകർക്ക് എന്റെ കഥാപാത്രം ഇഷ്ടമായെന്നു പറയുന്പോൾ അഭിമാനം തോന്നുന്നു.
വാഴൂർ ജോസ്
കലാലയങ്ങളിലൂടെ തുടക്കം
സ്കൂൾ കാലഘട്ടവും എറണാകുളം മഹാരാജാസ് കോളജിലെ പഠനവും പിന്നിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള എന്റെ കടന്നുവരവ്. മഹാരാജാസ് കലാപ്രവർത്തനങ്ങൾക്ക് അവസരമേകി. സുഹൃത് വലയം ഉൾപ്പെടെ സിനിമാലോകത്തേക്കുള്ള അടിത്തറ അവിടെനിന്നും ലഭിച്ചു. നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമൊക്കെ അവിടെ സീനിയേഴ്സായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ നോക്കിക്കാണാൻ അവസരമുണ്ടായി.
സിനിമയിലേക്കുള്ള വരവ്
ഒമർ ലുലുവിന്റെ ചങ്ക്സ് എന്ന ചിത്രത്തിനു തിരക്കഥ രചിച്ചാണ് സിനിമയിലേക്കുള്ള വരവ്. സുഹൃത്ത് ജോസഫ് വിജീഷും ഞാനും ചേർന്നാണ് ചങ്ക്സിനു തിരക്കഥ രചിച്ചത്. ചങ്ക്സിന്റെ വിജയം ആത്മവിശ്വാസം നൽകി. അതിനു ശേഷം പ്രവർത്തിക്കുന്നതു സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രത്തിലാണ്. ജോസഫ് വിജീഷും ഞാനും ചേർന്നാണ് തിരക്കഥ രചിച്ചത്. അതിനിടയിൽ സംവിധാനം ചെയ്യാനുള്ള അവസരം നിർമാതാക്കളായ ഫരീദ് വാനും ഷലിലും ക്യാമറാമാൻ ആൽബിയും ചേർന്നു നൽകി.
റിലീസിന്റെ കാലതാമസം
ചിത്രം കോവിഡിനു മുന്പ് പൂർത്തിയായതാണ്. റിലീസിന് ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ലോക്ഡൗണ് വന്നത്. ഇതിനിടയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ സാധ്യതയും ആലോചിച്ച ുവെങ്കിലും തിയറ്റർ റിലീസ് തന്നെയാണ് ആഗ്രഹിച്ചിരുന്നത്. കാത്തിരിപ്പിനു ശേഷം ചിത്രം തിയറ്ററിലെത്തിയപ്പോൾ പ്രേക്ഷകരിൽനിന്നും മികച്ച അഭിപ്രായം നേടാനായി.
ചിത്രത്തിന്റെ പ്രമേയം
തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ഒരുക്കിയ സിനിമയാണ് സുമേഷ് ആൻഡ് രമേഷ്. സാധാരണക്കാരായ മനുഷ്യരുടെ കഥയാണ് പറയുന്നത്.
ഉത്തരവാദിത്ത്വങ്ങളില്ലാത്ത അച്ഛനും രണ്ട് ആണ്മക്കളും അമ്മയും ചേരുന്നതാണ് അവരുടെ കുടുംബം. അച്ഛന്റെയും മക്കളുടേയും ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ പുതിയ വഴിത്തിരിവിനു കാരണമാകുന്നു. ജീവിത പ്രാരാബ്ധങ്ങൾ, തൊഴിലില്ലായ്മ, പ്രണയം എന്നിവയൊക്കെ ചിത്രത്തിലുണ്ട്. നാം നിത്യവും കാണുകയും അനുഭവിക്കുകയും നേരിടുകയും ചെയ്യുന്ന പ്രശ്നങ്ങൾ ദൃശ്യവൽക്കരിച്ചപ്പോൾ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളായി പ്രേക്ഷകനു തോന്നിയതാവാം ചിത്രത്തിന്റെ വിജയം.
തിരക്കഥ, സംവിധാനം ഒപ്പം അഭിനയവും
സുമേഷിന്റെയും രമേഷിന്റെയും കൂട്ടുകാരനായ അമൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു അഭിനേതാവിനെയാണ് ഉദ്ദേശിച്ചിരുന്നത്. കാമറാമാൻ ആൽബിയും അസോസിയേറ്റ് വിനുവും നിർബന്ധിച്ചപ്പോഴാണ് അഭിനയിക്കാം എന്നു തീരുമാനിച്ചത്. കലാലയ ജീവിതത്തിലെ അഭിനയം പ്രചോദനവുമായി. പ്രേഷകർക്ക് എന്റെ കഥാപാത്രം ഇഷ്ടമായെന്നു പറയുന്പോൾ അഭിമാനം തോന്നുന്നു.
വാഴൂർ ജോസ്