+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താരാട്ടായി ഒരു ക്രിസ്മസ് ഗാനം

പേരിനൊപ്പം സൂപ്പർസിംഗർ എന്ന വിശേഷണം പ്രിയങ്ക വെറുതേ ചേർത്തതല്ല. സൂപ്പർ സിംഗർ എന്ന റിയാലിറ്റി ഷോ പ്രിയങ്കയുടെ കഴിവിനെ വൈറലാക്കിയതോടെ പേരിനു സ്വാഭാവി
താരാട്ടായി ഒരു ക്രിസ്മസ് ഗാനം
പേരിനൊപ്പം സൂപ്പർസിംഗർ എന്ന വിശേഷണം പ്രിയങ്ക വെറുതേ ചേർത്തതല്ല. സൂപ്പർ സിംഗർ എന്ന റിയാലിറ്റി ഷോ പ്രിയങ്കയുടെ കഴിവിനെ വൈറലാക്കിയതോടെ പേരിനു സ്വാഭാവികമായി ആ അലങ്കാരം വന്നുചേരുകയായിരുന്നു. ഇതാ, തമിഴിലെ പുതുസ്വരംപ്രിയങ്കയുടെ ശബ്ദത്തിൽ ഒരു മലയാളം ക്രിസ്മസ് ഗാനം!

തമിഴ് സംഗീതത്തിലെ പുതുവസന്തമാണ് പ്രിയങ്ക. വെറും പ്രിയങ്കയല്ല, സൂപ്പർസിംഗർ പ്രിയങ്ക! പാടിയ പാട്ടുകളെല്ലാം ദശലക്ഷക്കണക്കിനു തവണ പ്ലേ ചെയ്യപ്പെടുന്നു എന്നതല്ല അവരെ ശ്രദ്ധേയയാക്കുന്നത്. ആ ശബ്ദം വളരെച്ചുരുങ്ങിയ കാലംകൊണ്ട് സംഗീതപ്രേമികൾക്കു പ്രിയങ്കരമായി എന്നതാണ്. അതുകൊണ്ടുതന്നെയാവണം ഇളയരാജയും എ.ആർ. റഹ്്മാനും ഡി. ഇമ്മനും അടക്കമുള്ള പ്രതിഭകൾ തങ്ങളുടെ ഈണങ്ങൾക്ക് പ്രിയങ്കയുടെ സ്വരം നൽകുന്നതും. ഇപ്പോഴിതാ മലയാളത്തിൽ ആദ്യമായി ഒരു ക്രിസ്ത്യൻ ഭക്തിഗാനത്തിൽ ആ ശബ്ദം കേൾക്കുന്നു.

ദന്തഡോക്ടർ ഗായിക!

ഗായികയാണ്, വോയ്സ്-ഓവർ ആർട്ടിസ്റ്റും വീഡിയോ ജോക്കിയുമാണ്. ഇതിനെല്ലാം ഒപ്പം നല്ലൊരു പല്ലു ഡോക്ടറുമാണ് ഇരുപത്തിനാലുകാരിയായ പ്രിയങ്ക എൻ.കെ. സംഗീതസംവിധായകനായ ജി. നല്ലതന്പിയുടെയും ഗായിക കാഞ്ചനാ ദേവിയുടെയും മകൾക്ക് സംഗീതത്തിൽ കുഞ്ഞുനാളിൽത്തന്നെ താത്പര്യമുണ്ടായിരുന്നു. ഒന്പതാം വയസുമുതൽ ഹിന്ദുസ്ഥാനിയും വെസ്റ്റേണ്‍ ക്ലാസിക്കലും പഠിച്ചുതുടങ്ങി. പതിനൊന്നാം വയസിൽ ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തതതോടെ പ്രിയങ്കയുടെ കഴിവ് സംഗീതപ്രേമികളിൽ വിസ്മയം നിറച്ചു. വൈകാതെ പ്രിയങ്ക സൂപ്പർസിംഗർ പ്രിയങ്കയെന്ന് അറിയപ്പെടാനും തുടങ്ങി!

പ്രിയങ്ക പാടിയ കവർ സോംഗ്സ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സിനിമയിൽനിന്ന് അവസരങ്ങൾ തേടിയെത്തി. അവൻ ഇവൻ എന്ന ചിത്രത്തിനുവേണ്ടി പാടിയ ഒരു മലയോരം സൂപ്പർഹിറ്റായി. മിർച്ചി മ്യൂസിക് അവാർഡ് പ്രിയങ്കയെ തേടിയെത്തുകയും ചെയ്തു. ഇന്ന് ദക്ഷിണേന്ത്യ കാതോർക്കുന്ന സ്വരങ്ങളിലൊന്നാണ് പ്രിയങ്കയുടേത്. അടുത്തയിടെയാണ് പഠനം പൂർത്തിയാക്കി ഡെന്‍റിസ്റ്റ് ആയി സേവനം തുടങ്ങിയത്.

പകരക്കാരിയായി പ്രിയങ്ക

ഡബ്ബ് ചെയ്ത ഒരു ചിത്രത്തിലും ഒരു ഭക്തിഗാനത്തിലുമടക്കം ചുരുങ്ങിയ പാട്ടുകളിലേ പ്രിയങ്കയുടെ സ്വരം മലയാളത്തിൽ കേട്ടിട്ടുള്ളൂ. അവരുടെ ആദ്യ ക്രിസ്തീയ ഭക്തിഗാനമാണ് ഈ ക്രിസ്മസിനു പുറത്തിറങ്ങുന്ന ഉണ്ണീശോയുടെ പൊന്നിളം മേനിയിൽ എന്ന താരാട്ടുപാട്ട്. മറ്റൊരു ഗായികയെക്കൊണ്ടു പാടിക്കാൻ വിചാരിച്ചിരുന്ന പാട്ട് പ്രിയങ്കയിലേക്ക് എത്തുകയായിരുന്നു.

അയ്മ പ്രോഡക്‌ഷൻസിനു വേണ്ടി സുമോദ് ചെറിയാൻ ഒരുക്കിയ സുന്ദരമായ ക്രിസ്മസ് സമ്മാനമാണ് ഈ ഗാനമെന്നു പറയാം. ഭക്തിഗാനരംഗത്ത് ഏറെ പരിചയസന്പന്നരായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസിയുടെ രചന, ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസിന്‍റെ സംഗീതം.

പാട്ടിലേക്കു പ്രിയങ്ക എത്തിയതിനെക്കുറിച്ച് ഫാ. മാത്യൂസ് പയ്യപ്പിള്ളി പറയുന്നു: മറ്റൊരു ഗായികയെക്കൊണ്ടു പാടിക്കാനായിരുന്നു മുന്പ് തീരുമാനിച്ചത്. എന്നാൽ അവർ ആരോഗ്യപ്രശ്നംമൂലം വിശ്രമത്തിലായതിനാൽ പാടാനാവില്ലെന്ന് അറിയിച്ചു. സുമോദ് ആണ് പ്രിയങ്കയുടെ പേര് നിർദേശിച്ചത്. അവരുടെ ശൈലിയും ശബ്ദവുമെല്ലാം കൂടുതൽ ശ്രദ്ധിച്ചശേഷമാണ് വരികൾക്ക് ഈണമിട്ടത്.

പനച്ചിക്കലച്ചൻ നൽകിയ പല്ലവിക്ക് ആദ്യം സംഗീതം നൽകി. കേട്ടപ്പോൾ അച്ചനും സന്തോഷം. വൈകാതെ ബാക്കി വരികളും എഴുതിത്തന്നു. ബാജിയോ ബാബുവാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. അതും പ്രിയങ്കയുടെ ശൈലിക്ക് ഇണങ്ങുന്ന വിധമാകാൻ ശ്രദ്ധിച്ചു. സ്ഥിരം കേൾക്കുന്ന ശബ്ദം മാറി പുതിയതൊന്നു നൽകുന്പോൾ അതൊരു നല്ല അനുഭവമാകുമെന്നും ഉറപ്പുണ്ടായിരുന്നു.

വാക്കുകളുടെ ഉച്ചാരണം എത്രത്തോളം സൂക്ഷ്മമാകുമെന്ന ആശങ്ക തുടക്കംമുതൽ ഉണ്ടായിരുന്നു. പനച്ചിക്കലച്ചനും ഉച്ചാരണത്തിന്‍റെ കാര്യത്തിൽ നിർബന്ധമുള്ളയാളാണ്. എന്നാൽ മലയാളി ഗായകരെക്കാൾ നന്നായി പ്രിയങ്ക പാടിയെന്നു പറയാം. ഓരോ വാക്കും ഇംഗ്ലീഷിൽ എഴുതിയെടുത്ത് അത്ഭുതകരമായി ആലപിച്ചു. ഈശോ എന്ന വാക്കു കൃത്യമായി പാടാൻ കഷ്ടപ്പെടുന്ന മലയാളി ഗായകരുണ്ട് എന്നറിയുന്പോഴാണ് ഈ ആലാപനം കൂടുതൽ ഹൃദ്യമാകുന്നത്. തമിഴ് ഗായികയാണ് ഈ പാട്ടു പാടിയതെന്ന് കേട്ടാൽ പറയില്ല. താരാട്ടിന്‍റെ അനുഭവത്തിലേക്ക് മനസ് മെല്ലെ ഒഴുകുന്നതറിയാം.

പാട്ടിലെ കവിതയും കലയും

1970കളെ ഭക്തിസാന്ദ്രമാക്കിയ നിത്യത തീർക്കുന്ന നിമിഷങ്ങളേ എന്ന പാട്ടുമുതൽ ഫാ. മൈക്കിൾ പനച്ചിക്കലിന്‍റെ വരികൾ ഹൃദയങ്ങളിലുണ്ട്. അദ്ദേഹമെഴുതിയ തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ എന്ന ഗാനം ഇന്നും ചുണ്ടുകളിൽനിന്നൊഴിയുന്നില്ല. ആരാധിച്ചീടാം കുന്പിട്ടാരാധിച്ചീടാം.., തന്നാലും നാഥാ ആത്മാവിനെ.., മേലേ മാനത്തെ ഈശോയെ.., കാറ്റിൽ കെടാത്ത സൂര്യശിഖപോലെ.., താരിളം മെയ്യിൽ മിശിഹാ... എന്നിങ്ങനെ എഴുനൂറിലേറെ ഭക്തിഗാനങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.

ഈണംകൊണ്ടു ഭക്തിയുടെ ഭംഗികൂട്ടുന്ന ഫാ. മാത്യൂസ് പയ്യപ്പിള്ളിയും ഏറെ പരിചയസന്പന്നൻ. ഈ കൂട്ടുകെട്ടു നൽകുന്നത് പാട്ടിന്‍റെ സുന്ദരാനുഭവം.. സ്വർഗം കാതിൽ ഈണം മൂളുന്നതുപോലെ... ഉണ്ണീശോയുടെ പുഞ്ചിരിക്കുന്ന മുഖം കാണുന്നതുപോലെ...

ഹരിപ്രസാദ്‌