വിജയനും മോഹനയും ലോകസഞ്ചാരവും

04:05 AM Dec 19, 2021 | Deepika.com
യാത്രകൾ പോകുന്പോൾ അതത് നാട്ടിലെ ഭക്ഷണവുമായി ഒത്തുപോകാനാകുമോ എന്നു പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ വിജയൻ പറയുമായിരുന്നു- ഭക്ഷണം കഴിക്കാനായിരുന്നെങ്കിൽ നാട്ടിൽതന്നെ നിന്നാൽ മതിയായിരുന്നു. ഇത് വിവിധ രാജ്യങ്ങളെയും ജനങ്ങളെയും സംസ്കാരത്തെയും അടുത്തറിയാൻ വേണ്ടിയുള്ളതാണെന്ന്.

എറണാകുളം ഗാന്ധിനഗർ സലിം രാജൻ റോഡിലെ ശ്രീബാലാജി കോഫി ഷോപ്പിൽ ചായയും പലഹാരങ്ങളും വിറ്റു കിട്ടിയ വരുമാനം മിച്ചംപിടിച്ച് ഭാര്യ മോഹനയ്ക്കൊപ്പം ലോകസഞ്ചാരം നടത്തിയ കെ.ആർ. വിജയൻ അന്ത്യയാത്രയായി.

റഷ്യയിൽനിന്നു മടങ്ങിയതിനു പിന്നാലെ കഴിഞ്ഞ മാസം അന്ത്യയാത്ര പറഞ്ഞ വിജയനൊപ്പം താൻ നടത്തിയ യാത്രാനുഭവങ്ങൾ മോഹനയിൽ നിന്നറിയുന്പോൾ ആർക്കും വിസ്മയം തോന്നും. 1973 ഡിസംബറിൽ വിവാഹശേഷം തിരുപ്പതിയിലേക്ക് കുടുംബസമേതം നടത്തിയ ട്രെയിൻ യാത്ര മുതൽ അനന്തമായ ലോകത്തിലെ അപാരമായ കാഴ്ചകളുടെ അനുഭവങ്ങളാണ് മോഹനയുടെ ഓർമയിൽ നിറയുന്നത്.

വിജയന്‍റെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്ത് കർമങ്ങൾ പൂർത്തിയാക്കിയശേഷം ശ്രീബാലാജി കോഫി ഷോപ്പ് തുടർന്നും നടത്തുകയാണ് മോഹന. സഹായത്തിന് മകൾ ഉഷയും ഭർത്താവ് മുരളീധര പൈയുമുണ്ട്.

ചെറിയൊരു കട‍യിൽ ചായയും പലഹാരങ്ങളും വിറ്റുകിട്ടുന്ന ചെറിയ വിഹിതം ദിവസേന സ്വരൂപിച്ച് ലോകം കണ്ടറിയാൻ അനന്തസഞ്ചാരം നടത്തി‍യിരുന്ന വിജയൻ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

വിവാഹശേഷം ചേർത്തല ചാത്തനാട്ടുവെളിയിലെ വീട്ടിൽനിന്നായിരുന്നു തിരുപ്പതിയിലേക്കുള്ള ആദ്യയാത്ര. മോഹനയുടെ ജീവിതത്തിലെ ആദ്യത്തെ ദീർഘയാത്രയും അതായിരുന്നു. നേർച്ച നിറവേറ്റാൻ കുടുംബാംഗങ്ങൾക്കൊപ്പം തിരുപ്പതിയിലെത്തി . മലകയറ്റം കഠിനമായി തോന്നിയെങ്കിലും പിന്നീടൊരിക്കലും അവിടേക്കുള്ള യാത്ര മുടക്കിയിട്ടില്ല. കുട്ടികൾക്കൊപ്പം എല്ലാ വർഷവും രണ്ടു പ്രാവശ്യം വീതം തിരുപ്പതിയിലേക്ക് പോകും. വിജയൻ 170 തവണ തിരുപ്പതിയിൽ ക്ഷേത്ര സന്ദർശനം നടത്തിയിട്ടുണ്ട്.

1974ൽ ചേർത്തലയിൽനിന്ന് എറണാകുളത്ത് താമസമാക്കിയതു മുതൽ വിജയൻ ഫ്ളാസ്കിൽ കൊണ്ടുനടന്ന് ചായ വിൽപ്പന തുടങ്ങി. പിന്നീട് അമ്മയുടെ സഹായത്തിൽ വാങ്ങിയ സൈക്കിളിലായി ചായ വിൽപ്പന. യാത്രകൾക്കായി ദിവസവും ചെറിയ തുക കരുതലായി സൂക്ഷിച്ചിരുന്നു.

1998ൽ വിജയൻ മാതാപിതാക്കളെ കൂട്ടി കാശി, ഗയ, ഹരിദ്വാർ, പാറ്റ്ന എന്നിവിടങ്ങളിലേക്ക് ഒരു മാസം നീളുന്ന തീർഥാടനത്തിനുപോയി. ഒരു യാത്രാസംഘത്തിലെ പാചകക്കാരായിട്ടാണ് വി‍ജയനും കുടുംബവും ഒപ്പം പോയത്. തിരിച്ചെത്തി പുണ്യനാടുകളിലെ വിശേഷങ്ങളൊക്കെ മോഹനയുമായി പങ്കുവച്ചു. ഇനിയുള്ള യാത്രകളിൽ മോഹനയും കൂടെയുണ്ടാകണമെന്ന് താൽപര്യവും വിജയൻ പറഞ്ഞു. പിന്നീടുള്ള എല്ലാ യാത്രകളിലും വിജയൻ മോഹനയെയും ഒപ്പം കൂട്ടി.

വൈകാതെ ചെന്നൈ, പളനി, മധുര, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് ഇരുവരുമൊരു നീണ്ട സഞ്ചാരത്തിനു പോയി. പിൽക്കാലത്ത് ചുരുക്കം ചില യാത്രകളിലൊഴികെ മക്കളും ഇവരോടൊപ്പമുണ്ടായിരുന്നു.

ഒരിക്കൽ തിരുപ്പതി ദർശനത്തിനുശേഷം മൈതാനത്ത് വിശ്രമിക്കുന്പോൾ ആകാശത്തിലൂടെ ഒരു വിമാനം താഴ്ന്നു പറന്നു പോകുന്നതുകണ്ട് വിജയൻ പറഞ്ഞു- ഇതിലൊന്നു കയറണം, ഇത് എന്‍റെ എക്കാലത്തെയും ആഗ്രഹമാണ്. വിമാനയാത്രയൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് പറഞ്ഞ് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരൻ കളിയാക്കി. അപ്പോഴും വിജയൻ പിൻമാറാൻ ഒരുക്കമല്ലായിരുന്നു. വിമാനത്തിൽ കയറാൻ വിധിയുണ്ടെങ്കിൽ ഞാൻ കയറിയിരിക്കുമെന്ന് അദ്ദേഹം ഉറപ്പുപറഞ്ഞു.

മടങ്ങിയെത്തി ഏറെ വൈകാതെ ഇസ്രയേൽ, പലസ്തീൻ, ഈജിപ്ത് തുടങ്ങി പത്തു ദിവസംനീളുന്ന വിശുദ്ധനാട് സന്ദർശനത്തെക്കുറിച്ച് ടിവിയിൽ ഒരു പരസ്യം കാണാനിടയായി. 2008ലായിരുന്നു അത്.

ചായക്കട വരുമാനത്തിൽ നിന്നും ചിട്ടിയിൽ നിന്നുമൊക്കെ കുറച്ച് പണം കൈയിൽ മിച്ചമുണ്ടായിരുന്നു. ഒരു ബന്ധുവിൽനിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങി.

കൂടാതെ കുറച്ചു പണം ബാങ്ക് ലോണും എടുത്തു. അത്തരത്തിൽ പണം സ്വരൂപിച്ച് വിശുദ്ധനാട്ടിലേക്കു നടത്തിയ തീർഥാടനം ഒരിക്കലും മറക്കാനാവില്ല. പിന്നെ ഓരോ വർഷവും ഓരോ വിദേശരാജ്യങ്ങളിലേക്കായി ഇരുവരുടെയും സഞ്ചാരം. ചിലയിടങ്ങളിലൊക്കെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ഒപ്പം കൂട്ടി.

ജോർദാൻ, യുകെ, ഫ്രാൻസ്, അമേരിക്ക, സ്വിറ്റ്സർലൻഡ്, ഇറ്റലി, യുഎഇ, സിംഗപ്പൂർ, മലേഷ്യ, ബ്രസീൽ, അർജന്‍റീന, ചിലി, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിങ്ങനെ 26 ലോക രാജ്യങ്ങൾ കണ്ടു മടങ്ങി. ചില യാത്രകളിലൊക്കെ സ്പോണ്‍സർമാരെയും ലഭിച്ചിട്ടുണ്ട്. അതിന് നിമിത്തമായത് ചായക്കടയിലെത്തിയ വിദേശിയായ ഒരു യാത്രികനായിരുന്നു. അദ്ദേഹം വിജയൻ-മോഹന ദന്പതികളുടെ യാത്രകളെക്കുറിച്ചൊരു വാർത്ത യൂട്യൂബിലിട്ടു.

അത് കണ്ട് ഓസ്ട്രേലിയ, ന്യൂസിലാൻഡ് യാത്രയ്ക്ക് രണ്ട് സ്പോണ്‍സർമാരെ കിട്ടി. പണം തികയാതെ വരുന്പോൾ ലോണ്‍ എടുത്തായിരുന്നു യാത്രകൾ. ഇതുവരെ 15 ലക്ഷം രൂപ ഇരുവരും യാത്രയ്ക്കായി ചെലവഴിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബർ 21-നാണ് ഇവർ റഷ്യയിലേക്ക് പോയത്. ഏഴു ദിവസത്തെ യാത്രാസംഘത്തിൽ രണ്ടു മക്കളും അവരുടെ ഭർത്താക്കൻമാരും കൊച്ചുമക്കളും ഉൾപ്പെടെ ഒന്പതുപേർ ഉണ്ടായിരുന്നു. മോസ്കോയിൽ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇവർക്ക് വലിയൊരു സ്വീകരണവും ലഭിച്ചു. മടങ്ങിയെത്തി നവംബർ 19ന് ഹൃദയാഘാതത്തെത്തെത്തുടർന്ന് 72-ാം വയസിൽ വിജയൻ അന്ത്യയാത്രയായി.

യാത്രകൾ പോകുന്പോൾ അതത് നാട്ടിലെ ഭക്ഷണവുമായി ഒത്തുപോകാനാകുമോ എന്നു പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ വിജയൻ പറയുമായിരുന്നു- ഭക്ഷണം കഴിക്കാനായിരുന്നെങ്കിൽ നാട്ടിൽതന്നെ നിന്നാൽ മതിയായിരുന്നു. ഇത് വിവിധ രാജ്യങ്ങളെയും ജനങ്ങളെയും സംസ്കാരത്തെയും അടുത്തറിയാൻ വേണ്ടിയുള്ളതാണെന്ന്.

ഞങ്ങൾ അച്ചാറും ചമ്മന്തിപ്പൊടിയും ബ്രഡും ജാമുമൊക്കെ യാത്രയിൽ കരുതുമായിരുന്നു. പിന്നെ ട്രാവൽ ഏജൻസിയിൽ നിന്ന് കേരളീയ ഭക്ഷണം ലഭിക്കാനുള്ള സൗകര്യം ഒരുക്കും. യാത്ര തുടങ്ങി കുറേ കഴിയുന്പോൾ മോഹനയ്ക്കു തോന്നും എങ്ങനെയെങ്കിലും നാട്ടിലും വീട്ടിലും മടങ്ങിയെത്തിയാൽ മതിയെന്ന്. പക്ഷേ, വിജയൻ യാതൊരു മടുപ്പുമില്ലാതെ എല്ലാ സ്ഥലങ്ങളും നന്നായി മനസിലാക്കി അവയെ ആഴത്തിൽ പഠിച്ചുകൊണ്ടിരുന്നു.

വിജയന് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെങ്കിലും ആശയം നന്നായി മനസിലാകുമായിരുന്നു. യാത്രയ്ക്കു മുൻപ് ആ നാടിനെക്കുറിച്ച് ആഴത്തിൽ വായിച്ചും ചോദിച്ചും മനസിലാക്കും. സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിൽ മോഹനയ്ക്ക് ഏറെയിഷ്ടമായത് ന്യൂസിലാൻഡാണ്. അവിടെ വളരെ ശാന്തമായ അന്തരീക്ഷമാണ്. ആൾ സഞ്ചാരം കുറവും. ഇവിടത്തെപ്പോലെ മലിനീകരണം ഇല്ല. വിജയന് ഏറ്റവും ഇഷ്ടം ന്യൂസിലാൻഡും സിംഗപ്പൂരുമായിരുന്നു.

യാത്ര പോകുന്നതിനു മുന്പ് ലോകമാപ്പ് നിരീക്ഷിച്ച് സ്ഥലവും കാലാവസ്ഥയും മനസിലാക്കും. ഒപ്പം ഈ രാജ്യങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും വായിക്കുമായിരുന്നു. ലോകരാജ്യങ്ങളുടെ ഇടം കണ്ടു പഠിക്കാൻ ഒരു ഗ്ലോബ് അദ്ദേഹം കടയിൽ സൂക്ഷിച്ചിരുന്നു. യാത്രാവേളകളിൽ അതതു നാടുമായി ബന്ധപ്പെട്ട ശേഷിപ്പുകൾ വാങ്ങി സൂക്ഷിക്കുന്ന ശീലവും ഉണ്ടായിരുന്നു.

യാത്ര കഴിഞ്ഞെത്തുന്പോൾ യാത്രാവിശേഷങ്ങൾ അറിയാൻ കടയിൽ പലരും വരും. വിജയൻ ഇവരോടെല്ലാം യാത്രാവിശേഷങ്ങൾ കഥകളും കാര്യങ്ങളുമൊക്കെ ചേർത്ത് പങ്കുവയ്ക്കുമായിരുന്നു. വിവരം കേട്ടിട്ട് ആ നാട് നേരിൽ കാണുന്ന പ്രതീതിയുണ്ടെന്നു പലരും പറഞ്ഞിട്ടുണ്ട്.

റഷ്യയിൽനിന്ന് വന്നപ്പോൾ ഇനി പോകേണ്ട രാജ്യം ജപ്പാനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്പത് വിദേശ രാജ്യമെങ്കിലും സന്ദർശിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അച്ഛന്‍റെ ആഗ്രഹം പോലെ ജപ്പാൻ സന്ദർശിക്കണമെന്നാണ് മക്കൾ താൽപര്യപ്പെടുന്നത്.

യാത്രയുടെ ലോകത്ത് തനതു ചരിത്രം കുറിച്ച ഈ ദന്പതികളുടെ മൂത്തമകൾ ശശികല വി. പ്രഭു മട്ടാഞ്ചേരി ടി.ഡി. സ്കൂളിൽ അധ്യാപികയാണ്. ഇളയമകൾ ഉഷ വി. പ്രഭു എറണാകുളം ശുചീന്ദ്ര ആശുപത്രിയിൽ ഇസിജി ടെക്നീഷൻ ആയി ജോലി ചെയ്യുന്നു.

സീമ മോഹൻലാൽ