കുമരകം: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഐജിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ജിജോ(26)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഏഴിനു രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
പോലീസ് എത്തുന്നതു കണ്ടു ബാറിൽനിന്നു ഭയന്നോടിയ യുവാവിനെ പാടശേഖരത്തിലെ ചതുപ്പിൽ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഐജിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
രാത്രിയിൽ സുഹൃത്ത് ശരത്തിനൊപ്പം ബൈക്കിൽ എത്തിയ ജിജോ കുമരകം ബാങ്ക് പടിക്കുസമീപം എടിഎം കൗണ്ടറിന്റെ മുന്നിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിൽ ശക്തിയായി അടിച്ചു.
പോലീസുകാരെ കണ്ടതോടെ ശരത്ത് ബൈക്കിൽ രക്ഷപ്പെടുകയും ജിജോ സമീപത്തെ ബാർ ഹോട്ടലിലേക്ക് ഓടി കയറുകയും ആയിരുന്നു. കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും ബാർ ഹോട്ടലിൽ പരിശോധന നടത്തുകയും ചെയ്തെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല.
പാതിരാത്രിയോടെ ബാർ ഹോട്ടലിലെ മതിലിനു പുറത്തു പാടത്തെ ചതുപ്പിൽ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിജോയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു ആരോപിച്ചു ബന്ധുക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകുകയും ആക്ഷൻ കൗണ്‍സിൽ രൂപീകരിക്കുകയും ചെയ്തു.
കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഐജിയുടെ നേതൃത്വത്തിൽ കേസ് വീണ്ടും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
പോലീസ് എത്തുന്നതു കണ്ടു ബാറിൽനിന്നു ഭയന്നോടിയ യുവാവിനെ പാടശേഖരത്തിലെ ചതുപ്പിൽ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഐജിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
രാത്രിയിൽ സുഹൃത്ത് ശരത്തിനൊപ്പം ബൈക്കിൽ എത്തിയ ജിജോ കുമരകം ബാങ്ക് പടിക്കുസമീപം എടിഎം കൗണ്ടറിന്റെ മുന്നിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിൽ ശക്തിയായി അടിച്ചു.
പോലീസുകാരെ കണ്ടതോടെ ശരത്ത് ബൈക്കിൽ രക്ഷപ്പെടുകയും ജിജോ സമീപത്തെ ബാർ ഹോട്ടലിലേക്ക് ഓടി കയറുകയും ആയിരുന്നു. കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും ബാർ ഹോട്ടലിൽ പരിശോധന നടത്തുകയും ചെയ്തെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല.
പാതിരാത്രിയോടെ ബാർ ഹോട്ടലിലെ മതിലിനു പുറത്തു പാടത്തെ ചതുപ്പിൽ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിജോയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു ആരോപിച്ചു ബന്ധുക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകുകയും ആക്ഷൻ കൗണ്‍സിൽ രൂപീകരിക്കുകയും ചെയ്തു.
കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഐജിയുടെ നേതൃത്വത്തിൽ കേസ് വീണ്ടും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.