അഷറഫ് ഗുരുക്കൾ സിനിമയിൽ ആരാണന്ന് ചോദിച്ചാൽ പല ഉത്തരങ്ങളാകും ലഭിക്കുക. ഒരു കാലത്ത് നിർമാണ കാര്യദർശിയായിട്ടാണ് അറിയപ്പെട്ടുതുടങ്ങിയത്. പിന്നീട് പ്രൊഡക്ഷൻ മാനേജർ, എക്സിക്യൂട്ടീവ്, കണ്ട്രോളർ എന്നിങ്ങനെ വിവിധ പോസ്റ്റുകളിൽ നിറസാന്നിധ്യമായി. എന്നാൽ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ വളരെ തിരക്കുള്ള ഫൈറ്റ് മാസ്റ്ററാണ്. നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ഭീമന്റെ വഴിയിലൂടെ സിനിമയിൽ നടനായും തിളങ്ങിയിക്കുന്നു. അഷറഫ് ഗുരുക്കളിന്റെ ജീവിതത്തിലൂടെ...
സിനിമയിലേക്കുള്ള കടന്നുവരവ്?
കൊടുങ്ങല്ലൂരാണ് സ്വദേശം. നാട്ടുകാരൻ കൂടിയായ സംവിധായകൻ കമലാണ് സിനിമാജീവിതത്തിലേക്ക് വഴിയൊരുക്കുന്നത്. ജയറാം- പാർവതി ജോഡിയിൽ കമൽ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിൽ കളരിയഭ്യാസത്തിന്റെ ആവശ്യമുണ്ടായപ്പോൾ എന്നെയാണ് അതിലേക്കു വിളിച്ചത്. അടിസ്ഥാനപരമായി കളരി പശ്ചാത്തലമുള്ള ഒരു കുടുംബമായിരുന്നു എന്റേത്. അതറിയാവുന്നതുകൊണ്ടാണ് സംവിധായകൻ ക്ഷണിച്ചത്. സിനിമ എന്തെന്നോ, സ്റ്റണ്ട് കന്പോസ് ചെയ്യാനുള്ള പവറോ ഇല്ലാത്ത കാലം. സ്റ്റണ്ട് എന്നു പറഞ്ഞാൽ ത്യാഗരാജൻ മാസ്റ്റർ എന്നു മാത്രം കേട്ടറിവുള്ള അക്കാലത്ത് ഇങ്ങനെയൊരു തുടക്കത്തിനു വഴിയൊരുങ്ങി. കളരിപ്പയറ്റ് നിർദ്ദേശങ്ങൾ എന്നാണ് ചിത്രത്തിൽ എനിക്ക് കമൽ സാർ ടൈറ്റിൽ കാർഡ് ഇട്ടത്.
പിന്നീട് അദ്ദേഹം പലപ്പോഴും അഭിനയിക്കാൻ ഓരോ വേഷങ്ങൾ തന്നു. ശരിക്കും അഭിനയത്തോട് ഇക്കാലമത്രയും വലിയ കന്പമില്ല.
നിർമാണ കാര്യദർശിയായത് എങ്ങനെ?
അഭിനയം ഒഴിച്ച് സിനിമയുമായി കൂടുതൽ ബന്ധപ്പെടുവാനുള്ള ഒരവസരം അന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും സിനിമയുമായി കൂടുതൽ അടുക്കുകയും കൂടുതൽ താൽപ്പര്യമുണ്ടാകുകയും ചെയ്തു. സിനിമയിൽതന്നെ ഒരു ജോലി വേണം എന്ന ചിന്ത വന്നു. അതിനനുയോജ്യമായത് പ്രൊഡക്ഷൻ മാനേജർ പോസ്റ്റാണന്നു തോന്നി. അന്നത്തെ ഏറ്റവും വലിയ ചിത്രങ്ങളുടെ നിർമാണ കാര്യദർശിയായിരുന്ന പീറ്റർ ഞാറയ്ക്കലിന്റെ കൂടെയാണ് തുടക്കം. പിന്നീട് എം. രഞ്ജിത്ത്, ആന്റണി ഇരിങ്ങാലക്കുട, ഗിരീഷ് വൈക്കം, രാജു നെല്ലിമൂട് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. പിന്നീട് പ്രൊഡക്ഷൻ കണ്ട്രോളറായി. സിനിമയ്ക്കു പുറമേ പരസ്യചിത്രങ്ങൾ, ഇതര ഭാഷാചിത്രങ്ങൾ, മെഗാസീരിയലുകൾ എന്നിവയിലും പ്രവർത്തിച്ചു.
വീണ്ടും സംഘട്ടന രംഗത്തേക്ക്?
സൂര്യാ ടിവിയിൽ ജനപ്രീതി നേടിയ കായംകുളം കൊച്ചുണ്ണി എന്ന പരന്പരയിലേക്കു സംഘട്ടനത്തിനു ക്ഷണമുണ്ടായി. ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞ പരന്പരയായിരുന്നു അത്. ഇരുന്നൂറ്റി അന്പതോളം സംഘട്ടനങ്ങളാണ് കായംകുളം കൊച്ചുണ്ണി പരന്പരയ്ക്കുവേണ്ടി ചെയ്തത്. പല മേഖലകളിൽനിന്നും വലിയ അംഗീകാരമാണ് ഇതിനു ലഭിച്ചത്. മികച്ച സംഘട്ടന സംവിധായകൻ എന്നതിന് ദൃശ്യ അവാർഡും ലഭിച്ചു. പിന്നീട് കുങ്കുമപ്പൂവ്, മിന്നുകെട്ട് തുടങ്ങിയ നിരവധി സീരിയലുകൾക്കും സംഘട്ടനം നിർവ്വഹിച്ചു. സിനിമയിലും മിനി സ്ക്രീനിലും ഒരുപോലെ പ്രവർത്തിച്ചു വരുന്ന സമയത്താണ് നാവിൽ അർബുദം എന്ന വില്ലന്റെ കടന്നുവരവ്. ആർസിസിയിലായിരുന്നു ചികിത്സ. നാവിന്റെ ഒരു ഭാഗവും തൊണ്ടയിൽ നിന്നും ഒരു ഭാഗവും നീക്കം ചെയ്തു. പിൽക്കാലത്ത് സംസാരം ആകെ പ്രശ്നമായി. മാനസികമായും ശാരീരികമായും തകർന്നു. ചികിത്സിച്ച ഡോ.ജിജോ പോളിന്റെ ഉപദേശവും കരുത്തുമാണ് വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
വീണ്ടും സിനിമയിലേക്ക് എത്തുന്നത്?
സംഘട്ടനം ഇതര ഭാഷയിലുള്ളവരുടെ കുത്തകയായിരുന്ന സമയത്താണ് എന്നേപ്പോലുള്ള ഒരാൾക്ക് ഈ സ്ഥാനത്ത് കടന്നുവരാൻ കഴിഞ്ഞത്. 2019- 20 കാലയളവിൽ 75 ചിത്രങ്ങൾക്കു സംഘട്ടനമൊരുക്കാൻ കഴിഞ്ഞു. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്കു ഭാഷാചിത്രങ്ങൾക്കും സംഘട്ടന സംവിധാനം നിർവഹിച്ചു.
ഏക ്ത പ്രഥ്വുവാലാബ്, വിദ്രോഹി എന്നീ ഹിന്ദി ചിത്രങ്ങൾക്കും വെട്രി നായകനായ മെമ്മറീസ് എന്ന തമിഴ് ചിത്രത്തിനും ഉങ്കരാലരാമബാബു എന്ന തെലുങ്കുചിത്രത്തിനും പ്രഭാകർ നായകനായ വരത എന്ന കന്നഡ ചിത്രത്തിനും സംഘട്ടനം നിർവഹിച്ചു. മലയാളത്തിൽ സാസ്വിക നായികയാകുന്ന ജനിഫർ, പ്രഥ്വിരാജിന്റെ ജനഗണമന, സണ്ണി വെയ്ൻ നായകനാകുന്ന അപ്പൻ, ആസിഫ് അലി പ്രധാന കഥാപാത്രമായ മാതംഗി, കൃഷ്ണൻകുട്ടി പണി തുടങ്ങി, മേപ്പടിയാൻ, കോളനിയസ്, ഗോഡ് ബ്ലസ്യു, ശുഭദിനം, ബോധോദയം, ധ്യാൻ ശ്രീനിവാസന്റെ വീകം, ഈജിപ്ഷ്യൻ താരം മീറാ ഹമീദിന്റെ സൈബർ സെബി, സുരേഷ് ഉണ്ണിത്താന്റെ ക്ഷണം തുടങ്ങിയവയാണ് സമീപകാലത്ത് സംഘട്ടനം ഒരുക്കിയ പ്രമുഖ ചിത്രങ്ങൾ.
സംഘട്ടന രംഗത്തിലെ പ്രത്യേകതകൾ?
മൂന്നും നാലും സഹായികളുമായി സ്റ്റണ്ട് മാസ്റ്റർ എത്തിയിരുന്ന സമയത്ത് ഒരാളെ മാത്രം സഹായിയായി നിർത്തിയാണ് ഞാൻ സംഘട്ടനമൊരുക്കിയത്. അതോടെ ചെലവു കുറഞ്ഞ ഫൈറ്റ് മാസ്റ്റർ എന്ന പേരു കിട്ടി. ഏഴു സെക്കന്റ് എട്ട് സെക്കന്റ് വീതം ദൈർഘ്യത്തിൽ 13 പേരെ മാനുവലായി കത്തിക്കുന്ന സീൻവരെ എടുത്തു. വാഹനങ്ങൾ മറിക്കുന്നതും ജംപിംഗുമൊക്കെയുള്ള ആക്സിഡന്റ് രംഗങ്ങളും റോപ്പ് ഉൾക്കൊള്ളുന്ന സംഘട്ടന രംഗങ്ങളെല്ലാം ചിത്രീകരിക്കുവാൻ കഴിയുന്ന സന്നാഹങ്ങൾ എനിക്കുണ്ട്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ച മാമാങ്കത്തിൽ മമ്മുക്ക ഉൾപ്പെട്ട ഒരു രംഗം ചിത്രീകരിച്ചുവെങ്കിലും സിനിമയിൽ അത് ഉൾക്കൊള്ളിക്കുവാൻ കഴിയാതെ വന്നു.
അഭിനയത്തിലും സജീവമാകുന്നത്?
കഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴിയാണ് അഭിനയിച്ച ചിത്രങ്ങളിൽ ഇപ്പോൾ തിയറ്ററിലെത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ്. ക്ലൈമാക്സിൽ ഒരു ഫൈറ്റ് സീനും ചെയ്തിട്ടുണ്ട്. ജോണ് ഏബ്രഹാം പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിലും ഇപ്പോൾ അഭിനയിക്കുന്നു.
വാഴൂർ ജോസ്
സിനിമയിലേക്കുള്ള കടന്നുവരവ്?
കൊടുങ്ങല്ലൂരാണ് സ്വദേശം. നാട്ടുകാരൻ കൂടിയായ സംവിധായകൻ കമലാണ് സിനിമാജീവിതത്തിലേക്ക് വഴിയൊരുക്കുന്നത്. ജയറാം- പാർവതി ജോഡിയിൽ കമൽ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിൽ കളരിയഭ്യാസത്തിന്റെ ആവശ്യമുണ്ടായപ്പോൾ എന്നെയാണ് അതിലേക്കു വിളിച്ചത്. അടിസ്ഥാനപരമായി കളരി പശ്ചാത്തലമുള്ള ഒരു കുടുംബമായിരുന്നു എന്റേത്. അതറിയാവുന്നതുകൊണ്ടാണ് സംവിധായകൻ ക്ഷണിച്ചത്. സിനിമ എന്തെന്നോ, സ്റ്റണ്ട് കന്പോസ് ചെയ്യാനുള്ള പവറോ ഇല്ലാത്ത കാലം. സ്റ്റണ്ട് എന്നു പറഞ്ഞാൽ ത്യാഗരാജൻ മാസ്റ്റർ എന്നു മാത്രം കേട്ടറിവുള്ള അക്കാലത്ത് ഇങ്ങനെയൊരു തുടക്കത്തിനു വഴിയൊരുങ്ങി. കളരിപ്പയറ്റ് നിർദ്ദേശങ്ങൾ എന്നാണ് ചിത്രത്തിൽ എനിക്ക് കമൽ സാർ ടൈറ്റിൽ കാർഡ് ഇട്ടത്.
പിന്നീട് അദ്ദേഹം പലപ്പോഴും അഭിനയിക്കാൻ ഓരോ വേഷങ്ങൾ തന്നു. ശരിക്കും അഭിനയത്തോട് ഇക്കാലമത്രയും വലിയ കന്പമില്ല.
നിർമാണ കാര്യദർശിയായത് എങ്ങനെ?
അഭിനയം ഒഴിച്ച് സിനിമയുമായി കൂടുതൽ ബന്ധപ്പെടുവാനുള്ള ഒരവസരം അന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും സിനിമയുമായി കൂടുതൽ അടുക്കുകയും കൂടുതൽ താൽപ്പര്യമുണ്ടാകുകയും ചെയ്തു. സിനിമയിൽതന്നെ ഒരു ജോലി വേണം എന്ന ചിന്ത വന്നു. അതിനനുയോജ്യമായത് പ്രൊഡക്ഷൻ മാനേജർ പോസ്റ്റാണന്നു തോന്നി. അന്നത്തെ ഏറ്റവും വലിയ ചിത്രങ്ങളുടെ നിർമാണ കാര്യദർശിയായിരുന്ന പീറ്റർ ഞാറയ്ക്കലിന്റെ കൂടെയാണ് തുടക്കം. പിന്നീട് എം. രഞ്ജിത്ത്, ആന്റണി ഇരിങ്ങാലക്കുട, ഗിരീഷ് വൈക്കം, രാജു നെല്ലിമൂട് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. പിന്നീട് പ്രൊഡക്ഷൻ കണ്ട്രോളറായി. സിനിമയ്ക്കു പുറമേ പരസ്യചിത്രങ്ങൾ, ഇതര ഭാഷാചിത്രങ്ങൾ, മെഗാസീരിയലുകൾ എന്നിവയിലും പ്രവർത്തിച്ചു.
വീണ്ടും സംഘട്ടന രംഗത്തേക്ക്?
സൂര്യാ ടിവിയിൽ ജനപ്രീതി നേടിയ കായംകുളം കൊച്ചുണ്ണി എന്ന പരന്പരയിലേക്കു സംഘട്ടനത്തിനു ക്ഷണമുണ്ടായി. ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞ പരന്പരയായിരുന്നു അത്. ഇരുന്നൂറ്റി അന്പതോളം സംഘട്ടനങ്ങളാണ് കായംകുളം കൊച്ചുണ്ണി പരന്പരയ്ക്കുവേണ്ടി ചെയ്തത്. പല മേഖലകളിൽനിന്നും വലിയ അംഗീകാരമാണ് ഇതിനു ലഭിച്ചത്. മികച്ച സംഘട്ടന സംവിധായകൻ എന്നതിന് ദൃശ്യ അവാർഡും ലഭിച്ചു. പിന്നീട് കുങ്കുമപ്പൂവ്, മിന്നുകെട്ട് തുടങ്ങിയ നിരവധി സീരിയലുകൾക്കും സംഘട്ടനം നിർവ്വഹിച്ചു. സിനിമയിലും മിനി സ്ക്രീനിലും ഒരുപോലെ പ്രവർത്തിച്ചു വരുന്ന സമയത്താണ് നാവിൽ അർബുദം എന്ന വില്ലന്റെ കടന്നുവരവ്. ആർസിസിയിലായിരുന്നു ചികിത്സ. നാവിന്റെ ഒരു ഭാഗവും തൊണ്ടയിൽ നിന്നും ഒരു ഭാഗവും നീക്കം ചെയ്തു. പിൽക്കാലത്ത് സംസാരം ആകെ പ്രശ്നമായി. മാനസികമായും ശാരീരികമായും തകർന്നു. ചികിത്സിച്ച ഡോ.ജിജോ പോളിന്റെ ഉപദേശവും കരുത്തുമാണ് വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
വീണ്ടും സിനിമയിലേക്ക് എത്തുന്നത്?
സംഘട്ടനം ഇതര ഭാഷയിലുള്ളവരുടെ കുത്തകയായിരുന്ന സമയത്താണ് എന്നേപ്പോലുള്ള ഒരാൾക്ക് ഈ സ്ഥാനത്ത് കടന്നുവരാൻ കഴിഞ്ഞത്. 2019- 20 കാലയളവിൽ 75 ചിത്രങ്ങൾക്കു സംഘട്ടനമൊരുക്കാൻ കഴിഞ്ഞു. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്കു ഭാഷാചിത്രങ്ങൾക്കും സംഘട്ടന സംവിധാനം നിർവഹിച്ചു.
ഏക ്ത പ്രഥ്വുവാലാബ്, വിദ്രോഹി എന്നീ ഹിന്ദി ചിത്രങ്ങൾക്കും വെട്രി നായകനായ മെമ്മറീസ് എന്ന തമിഴ് ചിത്രത്തിനും ഉങ്കരാലരാമബാബു എന്ന തെലുങ്കുചിത്രത്തിനും പ്രഭാകർ നായകനായ വരത എന്ന കന്നഡ ചിത്രത്തിനും സംഘട്ടനം നിർവഹിച്ചു. മലയാളത്തിൽ സാസ്വിക നായികയാകുന്ന ജനിഫർ, പ്രഥ്വിരാജിന്റെ ജനഗണമന, സണ്ണി വെയ്ൻ നായകനാകുന്ന അപ്പൻ, ആസിഫ് അലി പ്രധാന കഥാപാത്രമായ മാതംഗി, കൃഷ്ണൻകുട്ടി പണി തുടങ്ങി, മേപ്പടിയാൻ, കോളനിയസ്, ഗോഡ് ബ്ലസ്യു, ശുഭദിനം, ബോധോദയം, ധ്യാൻ ശ്രീനിവാസന്റെ വീകം, ഈജിപ്ഷ്യൻ താരം മീറാ ഹമീദിന്റെ സൈബർ സെബി, സുരേഷ് ഉണ്ണിത്താന്റെ ക്ഷണം തുടങ്ങിയവയാണ് സമീപകാലത്ത് സംഘട്ടനം ഒരുക്കിയ പ്രമുഖ ചിത്രങ്ങൾ.
സംഘട്ടന രംഗത്തിലെ പ്രത്യേകതകൾ?
മൂന്നും നാലും സഹായികളുമായി സ്റ്റണ്ട് മാസ്റ്റർ എത്തിയിരുന്ന സമയത്ത് ഒരാളെ മാത്രം സഹായിയായി നിർത്തിയാണ് ഞാൻ സംഘട്ടനമൊരുക്കിയത്. അതോടെ ചെലവു കുറഞ്ഞ ഫൈറ്റ് മാസ്റ്റർ എന്ന പേരു കിട്ടി. ഏഴു സെക്കന്റ് എട്ട് സെക്കന്റ് വീതം ദൈർഘ്യത്തിൽ 13 പേരെ മാനുവലായി കത്തിക്കുന്ന സീൻവരെ എടുത്തു. വാഹനങ്ങൾ മറിക്കുന്നതും ജംപിംഗുമൊക്കെയുള്ള ആക്സിഡന്റ് രംഗങ്ങളും റോപ്പ് ഉൾക്കൊള്ളുന്ന സംഘട്ടന രംഗങ്ങളെല്ലാം ചിത്രീകരിക്കുവാൻ കഴിയുന്ന സന്നാഹങ്ങൾ എനിക്കുണ്ട്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ച മാമാങ്കത്തിൽ മമ്മുക്ക ഉൾപ്പെട്ട ഒരു രംഗം ചിത്രീകരിച്ചുവെങ്കിലും സിനിമയിൽ അത് ഉൾക്കൊള്ളിക്കുവാൻ കഴിയാതെ വന്നു.
അഭിനയത്തിലും സജീവമാകുന്നത്?
കഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴിയാണ് അഭിനയിച്ച ചിത്രങ്ങളിൽ ഇപ്പോൾ തിയറ്ററിലെത്തിയിരിക്കുന്നത്. ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ്. ക്ലൈമാക്സിൽ ഒരു ഫൈറ്റ് സീനും ചെയ്തിട്ടുണ്ട്. ജോണ് ഏബ്രഹാം പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിലും ഇപ്പോൾ അഭിനയിക്കുന്നു.
വാഴൂർ ജോസ്