+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂച്ചെടികൾ വിറ്റ് സരയു കടം വീട്ടുകയാണ്

കോവിഡ് അവധിക്കാല വിനോദമെന്നതിനൊപ്പം കുടുംബത്തിന് സ്ഥിരവരുമാന മാർഗമായി വളർന്നിരിക്കുകയാണ് സരയുവിന്‍റെ പൂന്തോട്ടം. വീടു പണിയാൻ കെഎസ്എഫ്ഇയിൽനിന്നെട
പൂച്ചെടികൾ വിറ്റ് സരയു കടം വീട്ടുകയാണ്
കോവിഡ് അവധിക്കാല വിനോദമെന്നതിനൊപ്പം കുടുംബത്തിന് സ്ഥിരവരുമാന മാർഗമായി വളർന്നിരിക്കുകയാണ് സരയുവിന്‍റെ പൂന്തോട്ടം. വീടു പണിയാൻ കെഎസ്എഫ്ഇയിൽനിന്നെടുത്ത ലോണിൽ 15000 രൂപയുടെ പ്രതിമാസ വായ്പാ ഗഡു കഴിഞ്ഞ അഞ്ചു മാസമായി പൂച്ചെടികൾ വിറ്റുള്ള വരുമാനത്തിൽനിന്നും അടയ്ക്കാൻ കഴിയുന്നതിലുള്ള അഭിമാനത്തിലാണ് സരയു.
ലോക്ഡൗണ്‍ കാലത്താണ് കാസർഗോഡ് ചെറുപുഴയ്ക്കു സമീപം ആയന്നൂർ തവളക്കുണ്ടിലെ സരയു സന്തോഷ് സ്മാർട്ട്ഫോണിലും ഇന്‍റർനെറ്റിലുമൊക്കെ ചെടികളെയും പൂക്കളെയും പൂന്തോട്ട ങ്ങളെയും കുറിച്ചു പരതിത്തുടങ്ങിയത്. ചെടികൾ വളർത്താനും പൂക്കളെ പരിപാലിക്കാനും ചെറുപ്പം മുതൽ ഇഷ്ടവുമായിരുന്നു. ഇതേ കാലത്ത് പുതുതായി പണിത വീടിനു മുന്നിൽ വിവിധ വർണങ്ങളിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ഒരു പൂന്തോട്ടം വളർത്താനുള്ള ആഗ്രഹത്തിലാണ് പൂന്തോട്ടപരിപാലനം ഇന്‍റർനെറ്റിൽ പരതി പഠിച്ചുതുടങ്ങിയത്.
സുഹൃത്തുക്കളുടെയും അയൽക്കാരുടെയും വീടുകളിൽനിന്നു പത്തുമണിപ്പൂക്കളുടെ തൈകൾ വാങ്ങി നട്ടായിരുന്നു തുടക്കം. പിന്നീടാണ് നാട്ടിൽ ലഭ്യമല്ലാത്ത വിവിധ തരം പത്തുമണിപ്പൂക്കളെക്കുറിച്ച് പരതിയത്. കോട്ടയത്തും എറണാകുളത്തുമൊക്കെ വിവിധ നിറങ്ങളിലുള്ളവ വിൽപനയ്ക്കുണ്ടെന്ന് അറിഞ്ഞപ്പോൾ സ്വന്തമാക്കാൻ അമ്മയ്ക്കു മുന്നിൽ ശാഠ്യം പിടിച്ചു.
കൂലിവേലക്കാരനായ അച്ഛൻ സന്തോഷും അമ്മ സിന്ധുവും സാന്പത്തിക ഞെരുക്കത്തിലായിരുന്നെങ്കിലും മകളുട ആഗ്രഹത്തിനു വഴങ്ങി. അങ്ങനെ മുപ്പതിനങ്ങളിൽ തുടങ്ങി ഇപ്പോൾ നൂറുകണ ക്കിന് വ്യത്യസ്ത നിറങ്ങളിലുള്ള പത്തുമണിപ്പൂക്കൾ സരയുവിന്‍റെ വീട്ടുമുറ്റത്ത് നിറഭേദമൊരുക്കുന്നു. നനച്ചും വളമിട്ടും പരിപാലിച്ച പത്തുമണിച്ചെടികളുടെ ചിത്രങ്ങളെടുത്ത് സരയു ഓണ്‍ലൈനിലും ഫേസ് ബുക്കിലും കൊടുത്തതോടെ തൈകൾ അന്വേഷിച്ച് ആളുകളെത്തിത്തുടങ്ങി. സ്വന്തമായി വളർത്തിയെടുത്ത തൈകൾ ചെറിയ വിലയ്ക്ക് വിൽപ്പന നടത്താൻ തുടങ്ങിയത് അങ്ങനെയാണ്.
ചപ്പാത്തി തയാറാക്കി വിൽക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നും ആട്ടയുടെ ഒഴിഞ്ഞ കവറുകൾ ഒരു അയൽവാസി എത്തിച്ചുനൽകി. അതിൽ മണ്ണും ചാണകപ്പൊടിയും ചകിരിപ്പൊടിയും നിറച്ചാണ് സരയു തൈകൾ വളർത്തിയെടുത്തത്. അവയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഇതര ജില്ലകളിൽ നിന്നുൾപ്പെടെ ഓണ്‍ലൈനിൽ ആവശ്യക്കാരെത്തി ത്തുടങ്ങി.
പത്തുമണിപ്പൂക്കളുടെ സീസണ്‍ കഴിഞ്ഞപ്പോൾ വയനാട്ടിൽ നിന്നു വിവിധ വർണങ്ങളിലുള്ള ചൈനീസ് ബാൾസം തൈകൾ വാങ്ങി. പിന്നെ പലയിടങ്ങളിൽനിന്നായി മറ്റു പലയിനം ചെടികളും. ഇപ്പോൾ വിദേശ ഇനങ്ങളുൾപ്പെടെ നാനൂറിലേറെ ഇനങ്ങളിൽപെട്ട പൂച്ചെടികളാണ് സരയുവിന്‍റെ വീട്ടുമുറ്റത്ത് വർണം പൊഴിക്കുന്നത്. പത്തു രൂപ മുതൽ 500 രൂപ വരെ വിലയിട്ടിരിക്കുന്ന ചെടികൾ സരയുവിന്‍റെ ശേഖരത്തിലുണ്ട്. 14 ഇനം ചെന്പരത്തികളും 20 ഇനം തിരുഹൃദയച്ചെടികളും കുറ്റിമുല്ല, ഒൗഷധഗുണമുള്ള വിക്സ് തുളസി, അരളി, ഡാലിയ, ചെത്തി, ജമന്തി, അഡീനിയം, ആഫ്രിക്കൻ വയലറ്റ് തുടങ്ങിയവയെല്ലാം പൂന്തോട്ടത്തിൽ നിറഞ്ഞിരിക്കുന്നു. ഇവയുടെ പരിപാലനവും വളപ്രയോഗവും വിൽപ്പനരീതിയുമെല്ലാം ഓണ്‍ലൈനിലൂടെയും മറ്റും സ്വന്തമായിത്തന്നെയാണ് സരയു സന്തോഷ് പഠിച്ചെടുത്തത്.
ചെടികൾ നടുന്നതിനും പായ്ക്ക് ചെയ്യുന്നതിനുമെല്ലാം അച്ഛനും അമ്മയും സഹായിക്കും. എല്ലാം കണ്ട് ഒപ്പമിരുന്ന് പ്രോത്സാഹിപ്പിക്കാൻ രണ്ടുവയസുള്ള കുഞ്ഞനുജൻ സത്യജിത്തുമുണ്ട്. പ്ലാസ്റ്റിക് കവറുകളിൽ വളർത്തിയെടുത്ത തൈകൾ ചെരുപ്പുകടകളിൽ നിന്നും ലഭിക്കുന്ന ഹാർഡ്ബോർഡ് കവറുകളിലാണ് പായ്ക്ക് ചെയ്ത് വിൽപനയ്ക്ക് അയയ്ക്കുന്നത്. ജലാംശം നഷ്ടപ്പെടാത്ത രീതിയിൽ പായ്ക്ക് ചെയ്ത ചെടികൾ നശിച്ചുപോകാതെ എവിടെയും എത്തിച്ചുകൊടുക്കാൻ കഴിയുമെന്നാണ് സരയുവിന്‍റെ അനുഭവം.
അവിചാരിതമായി തുടങ്ങിയ സംരംഭകത്വത്തോടൊപ്പം പഠനത്തിലും നൃത്തത്തിലും കരകൗശല നിർമാണത്തിലും മികവ് തെളിയിക്കാൻ ചെറുപുഴ സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാർഥിനിയായ സരയുവിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ചെടികളെക്കുറിച്ചുളള അറിവുകൾ പങ്കുവയ്ക്കാൻ യുട്യൂബ് ചാനൽ കൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഈ പെണ്‍കുട്ടി.

മാത്യു അരീക്കാട്ട്