എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുന്പം പാടടീ
ചൊല്ലി നാവേറരുതെ, കണ്ട ് കണ്ണേറരുതെ
പിള്ള ദോഷം കളയാൻ മൂള് പുള്ളോർക്കുടമേ...
1992ൽ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ഫാസിൽ ചിത്രത്തിലെ ഓലത്തുന്പത്തിരുന്ന് ഉൗയലാടും ചെല്ല പൈങ്കിളി... എന്ന ഗാനം വിട്ടുപിരിഞ്ഞ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നെഞ്ചിൽനിന്നും അറിയാതെ ഉൗറിവന്നതാണ്. രണ്ട ര വയസിൽ പൊലിഞ്ഞുപോയ തന്റെ കൊച്ചനുജനു ബിച്ചു നൽകുന്ന സ്നേഹാഞ്ജലി.
ബാലഗോപാലനെ എണ്ണ തേപ്പിക്കുന്പോൾ ഓലത്തുന്പിലിരുന്ന് ഉൗഞ്ഞാലാടുന്ന പൈങ്കിളിയോട് നീട്ടി പാടാനാണ് ബിച്ചു എന്ന ജ്യേഷ്ഠൻ പറയുന്നത്. തന്റെ ബാലഗോപാലനെ കുറിച്ച് പലകുറി ബിച്ചു പറഞ്ഞിട്ടുണ്ട ്.
സ്നേഹം നിറഞ്ഞു തുളുന്പുന്ന ഒരു ഹൃദയമുണ്ട ായിരുന്നു എന്റെ ബാലുവിനു. എനിക്കന്ന് മൂന്നര വയസായിരുന്നു. ബാലുവിനു രണ്ട രയും. അവൻ സംസാരിക്കുമായിരുന്നില്ല. നാവിൻതുന്പത്തെ എന്തോ പ്രശ്നമായിരുന്നു കാരണം. അമ്മ എന്നുമാത്രം അവ്യക്തമായി വിളിക്കും. സംസാരിക്കുവാൻ കഴിയുമായിരുന്നില്ലെങ്കിലും ആംഗ്യംകൊണ്ട ് തന്റെ ആഗ്രഹങ്ങളെല്ലാം ബാലു പറയും. വിശക്കുന്പോൾ അടുക്കളയിലേ പാൽപാത്രത്തിലേക്കു അവൻ വിരൽചൂണ്ട ും. അമ്മ ഒരു ഗ്ലാസിൽ പാല് നൽകുന്പോൾ ആദ്യം ഞാൻ കുടിക്കണം എന്ന് ആംഗ്യത്തിലൂടെ പറയും. അതിന്റെ ബാക്കി ബാലു കുടിക്കും. എന്നോട് അത്രയധികം സ്നേഹമായിരുന്നു.
പത്തനംതിട്ട ജില്ലയിൽ വേടമല എന്ന റബർ എസ്റ്റേറ്റിൽ മുത്തച്ഛന്റെ വകയായ വീട്ടിലാണ് ഞങ്ങൾ അന്നു താമസിച്ചിരുന്നത്. എഴുപത്തഞ്ച് ഏക്കറിനുള്ളിൽ വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ ഇല്ല. എസ്റ്റേറ്റിനു പുറത്തേക്ക് പോകുന്നത് വില്ലു വണ്ട ിയിലാണ്. ഒരു രാത്രി പെട്ടെന്ന് ബാലു കരയുവാൻ തുടങ്ങി. നിർത്താതെ കരയുന്നതും അമ്മ അവനെ തോളിലിട്ട് അങ്ങോട്ടുമിങ്ങോട്ടും വേവലാതിയോടെ നടക്കുന്നതും ഞാൻ ഓർമിക്കുന്നു. കരച്ചിൽ നിൽക്കാതെ വന്നപ്പോൾ അമ്മാവൻ സൈക്കിളെടുത്ത് വൈദ്യനെ തിരക്കിപ്പോയി. ഒരു മണിക്കൂർ വേണം വൈദ്യന്റെ വീട്ടിലെത്താൻ. പക്ഷേ, വൈദ്യൻ വീട്ടിലുണ്ട ായിരുന്നില്ല. അമ്മാവൻ മടങ്ങിയെത്തിയപ്പോഴേക്കും ബാലു മരിച്ചു.
എനിക്കൊന്നും മനസിലാകുന്നില്ല. കുഞ്ഞിനെ കുളിപ്പിച്ച് ചുവന്ന പട്ടുമൂടി പൂമുഖത്ത് കിടത്തിയപ്പോൾ എനിക്കു ദേഷ്യവും അസൂയയും തോന്നി. ബാലുവിനു പുതിയ പട്ടുടുപ്പ്, ശരീരം നിറയെ പൂക്കൾ. ബാലു കുറേ കരഞ്ഞു എന്നല്ലെയുള്ളൂ, പുതിയ ഉടുപ്പ് കിട്ടിയല്ലോ. പിന്നീട് മുറ്റത്ത് ചെറിയ കുഴി വെട്ടി കുട്ടിയെ മൂടുന്പോൾ വിഷമം തോന്നി. ബാലുവിനെ എന്താണ് കുഴിയിൽ മൂടുന്നത് എന്ന് ഞാൻ ആലോചിച്ചു.
പിന്നെ തോന്നി തെങ്ങിന്റെയും കമുകിന്റെയും തൈകൾ കുഴിച്ചിടുന്നത് പോലെയാണെന്ന്. കുറച്ചു ദിവസം കഴിയുന്പോൾ ബാലുവും മുളച്ച് വരുമെന്ന് ഞാൻ വിശ്വസിച്ചു. എന്റെ കുഞ്ഞനിയന്റെ മരണം ഞാൻ അറിഞ്ഞതേയില്ല. പിന്നീട് എന്നോ എന്റെ നെഞ്ചിലെ ആഴമുള്ള മുറിവായി അതുമാറി. അങ്ങനെയാണ് മുളയ്ക്കാത്ത വിത്ത് എന്ന കവിത ഞാൻ എഴുതിയത് ബിച്ചു തിരുമല പറഞ്ഞിരുന്നു.
ഓലത്തുന്പത്തിരുന്ന് ഉൗയലാടും... എന്ന ഗാനത്തിൽ തന്റെ മാരിപ്പളുങ്ക് ഒരു രാജപ്പൂമുത്തായി മാറുന്നതിന്റെ സ്വപ്നം എത്ര ആഹ്ലാദത്തോടെയാണ് ബിച്ചു തിരുമല പങ്കുവയ്ക്കുന്നത്. സിനിമയുടെ കഥാസന്ദർഭത്തിനപ്പുറം ബാലഗോപാലൻ വരികളിലൂടെ ഓടിക്കളിക്കുകയായിരുന്നു. അമ്മ ബാലുവിനെ എണ്ണ തേച്ചു കുളിപ്പിക്കുന്ന രംഗം ഉള്ളിൽ കണ്ട ാണ് പപ്പയുടെ സ്വന്തം അപ്പൂസിവിനുവേണ്ട ി ഗാനം രചിച്ചത്. പാട്ടിന്റെ തുടക്കത്തിൽ തന്നെ പിള്ളദോഷം അകറ്റുവാൻ പറയുന്നതും അപ്പൂസിനു മുകളിൽ സ്വന്തം ബാലഗോപാലൻ കയറിപ്പോയതുകൊണ്ട ാണ്. സംസാരശേഷി ഇല്ലാതിരുന്ന കുഞ്ഞനിയനെ കുറിച്ചുള്ള മൂത്ത സഹോദരന്റെ വേദന പല വരികളിലും പ്രകടമാണ്. ആ വിങ്ങലിൽ നിന്നുണരുന്ന നിറപ്രതീക്ഷയും അതിലുണ്ട ്.
സരസ്വതിവരം നിറഞ്ഞുസാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിട്ടും മനം
അറിഞ്ഞു മുന്പനായ് വളർന്ന് കേമനായ്
ഗുരുകടാക്ഷമായ് വരു കുമാരകാ
അക്ഷരം നക്ഷത്രലക്ഷമായാൽ
അച്ഛനെക്കാൾ നീ മിടുക്കനായാൽ
നാളത്തെ നാടിന്റെ നാവു നീയേ
നാവു പന്തങ്ങൾ തൻ നാന്പു നീയെ...
വരികളിങ്ങനെ കുറിച്ചിട്ടു ബിച്ചു തിരുമല. നാവനക്കുവാൻ കഴിയാതിരുന്ന തന്റെ കൊച്ചനുജന്റെ നാവിനു ജീവൻ നൽകുകയോ അവന്റെ അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കുകയോ ചെയ്യുകയായിരുന്നു ബിച്ചു തിരുമല. സിനിമയിൽ രണ്ട ു ഭാഗങ്ങളിലായി ഈ ഗാനം ശോഭനയും മമ്മൂട്ടിയും പാടി അഭിനയിക്കുന്നുണ്ട ്. മമ്മൂട്ടി അപ്പുവിനൊപ്പം വരുന്ന രംഗത്തിൽ, മാനത്തെങ്ങോ പോയി പാത്തു നിൽക്കും
മാലാഖ പൂമുത്തേ ചോദിച്ചോട്ടെ...
എന്ന വരികളിലും വയന്പ് നാവിലോ നുറുങ്ങ് കൊഞ്ചലും എന്ന പ്രയോഗങ്ങളിലും ബാലഗോപാലന്റെ സാന്നിധ്യമാണ് വെളിവാകുന്നത്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഗാനം ഇന്നും ഓരോ മലയാളികൾക്കും പ്രിയപ്പെട്ടതാണ്.
എസ്. മഞ്ജുളാദേവി
ചൊല്ലി നാവേറരുതെ, കണ്ട ് കണ്ണേറരുതെ
പിള്ള ദോഷം കളയാൻ മൂള് പുള്ളോർക്കുടമേ...
1992ൽ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ഫാസിൽ ചിത്രത്തിലെ ഓലത്തുന്പത്തിരുന്ന് ഉൗയലാടും ചെല്ല പൈങ്കിളി... എന്ന ഗാനം വിട്ടുപിരിഞ്ഞ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നെഞ്ചിൽനിന്നും അറിയാതെ ഉൗറിവന്നതാണ്. രണ്ട ര വയസിൽ പൊലിഞ്ഞുപോയ തന്റെ കൊച്ചനുജനു ബിച്ചു നൽകുന്ന സ്നേഹാഞ്ജലി.
ബാലഗോപാലനെ എണ്ണ തേപ്പിക്കുന്പോൾ ഓലത്തുന്പിലിരുന്ന് ഉൗഞ്ഞാലാടുന്ന പൈങ്കിളിയോട് നീട്ടി പാടാനാണ് ബിച്ചു എന്ന ജ്യേഷ്ഠൻ പറയുന്നത്. തന്റെ ബാലഗോപാലനെ കുറിച്ച് പലകുറി ബിച്ചു പറഞ്ഞിട്ടുണ്ട ്.
സ്നേഹം നിറഞ്ഞു തുളുന്പുന്ന ഒരു ഹൃദയമുണ്ട ായിരുന്നു എന്റെ ബാലുവിനു. എനിക്കന്ന് മൂന്നര വയസായിരുന്നു. ബാലുവിനു രണ്ട രയും. അവൻ സംസാരിക്കുമായിരുന്നില്ല. നാവിൻതുന്പത്തെ എന്തോ പ്രശ്നമായിരുന്നു കാരണം. അമ്മ എന്നുമാത്രം അവ്യക്തമായി വിളിക്കും. സംസാരിക്കുവാൻ കഴിയുമായിരുന്നില്ലെങ്കിലും ആംഗ്യംകൊണ്ട ് തന്റെ ആഗ്രഹങ്ങളെല്ലാം ബാലു പറയും. വിശക്കുന്പോൾ അടുക്കളയിലേ പാൽപാത്രത്തിലേക്കു അവൻ വിരൽചൂണ്ട ും. അമ്മ ഒരു ഗ്ലാസിൽ പാല് നൽകുന്പോൾ ആദ്യം ഞാൻ കുടിക്കണം എന്ന് ആംഗ്യത്തിലൂടെ പറയും. അതിന്റെ ബാക്കി ബാലു കുടിക്കും. എന്നോട് അത്രയധികം സ്നേഹമായിരുന്നു.
പത്തനംതിട്ട ജില്ലയിൽ വേടമല എന്ന റബർ എസ്റ്റേറ്റിൽ മുത്തച്ഛന്റെ വകയായ വീട്ടിലാണ് ഞങ്ങൾ അന്നു താമസിച്ചിരുന്നത്. എഴുപത്തഞ്ച് ഏക്കറിനുള്ളിൽ വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ ഇല്ല. എസ്റ്റേറ്റിനു പുറത്തേക്ക് പോകുന്നത് വില്ലു വണ്ട ിയിലാണ്. ഒരു രാത്രി പെട്ടെന്ന് ബാലു കരയുവാൻ തുടങ്ങി. നിർത്താതെ കരയുന്നതും അമ്മ അവനെ തോളിലിട്ട് അങ്ങോട്ടുമിങ്ങോട്ടും വേവലാതിയോടെ നടക്കുന്നതും ഞാൻ ഓർമിക്കുന്നു. കരച്ചിൽ നിൽക്കാതെ വന്നപ്പോൾ അമ്മാവൻ സൈക്കിളെടുത്ത് വൈദ്യനെ തിരക്കിപ്പോയി. ഒരു മണിക്കൂർ വേണം വൈദ്യന്റെ വീട്ടിലെത്താൻ. പക്ഷേ, വൈദ്യൻ വീട്ടിലുണ്ട ായിരുന്നില്ല. അമ്മാവൻ മടങ്ങിയെത്തിയപ്പോഴേക്കും ബാലു മരിച്ചു.
എനിക്കൊന്നും മനസിലാകുന്നില്ല. കുഞ്ഞിനെ കുളിപ്പിച്ച് ചുവന്ന പട്ടുമൂടി പൂമുഖത്ത് കിടത്തിയപ്പോൾ എനിക്കു ദേഷ്യവും അസൂയയും തോന്നി. ബാലുവിനു പുതിയ പട്ടുടുപ്പ്, ശരീരം നിറയെ പൂക്കൾ. ബാലു കുറേ കരഞ്ഞു എന്നല്ലെയുള്ളൂ, പുതിയ ഉടുപ്പ് കിട്ടിയല്ലോ. പിന്നീട് മുറ്റത്ത് ചെറിയ കുഴി വെട്ടി കുട്ടിയെ മൂടുന്പോൾ വിഷമം തോന്നി. ബാലുവിനെ എന്താണ് കുഴിയിൽ മൂടുന്നത് എന്ന് ഞാൻ ആലോചിച്ചു.
പിന്നെ തോന്നി തെങ്ങിന്റെയും കമുകിന്റെയും തൈകൾ കുഴിച്ചിടുന്നത് പോലെയാണെന്ന്. കുറച്ചു ദിവസം കഴിയുന്പോൾ ബാലുവും മുളച്ച് വരുമെന്ന് ഞാൻ വിശ്വസിച്ചു. എന്റെ കുഞ്ഞനിയന്റെ മരണം ഞാൻ അറിഞ്ഞതേയില്ല. പിന്നീട് എന്നോ എന്റെ നെഞ്ചിലെ ആഴമുള്ള മുറിവായി അതുമാറി. അങ്ങനെയാണ് മുളയ്ക്കാത്ത വിത്ത് എന്ന കവിത ഞാൻ എഴുതിയത് ബിച്ചു തിരുമല പറഞ്ഞിരുന്നു.
ഓലത്തുന്പത്തിരുന്ന് ഉൗയലാടും... എന്ന ഗാനത്തിൽ തന്റെ മാരിപ്പളുങ്ക് ഒരു രാജപ്പൂമുത്തായി മാറുന്നതിന്റെ സ്വപ്നം എത്ര ആഹ്ലാദത്തോടെയാണ് ബിച്ചു തിരുമല പങ്കുവയ്ക്കുന്നത്. സിനിമയുടെ കഥാസന്ദർഭത്തിനപ്പുറം ബാലഗോപാലൻ വരികളിലൂടെ ഓടിക്കളിക്കുകയായിരുന്നു. അമ്മ ബാലുവിനെ എണ്ണ തേച്ചു കുളിപ്പിക്കുന്ന രംഗം ഉള്ളിൽ കണ്ട ാണ് പപ്പയുടെ സ്വന്തം അപ്പൂസിവിനുവേണ്ട ി ഗാനം രചിച്ചത്. പാട്ടിന്റെ തുടക്കത്തിൽ തന്നെ പിള്ളദോഷം അകറ്റുവാൻ പറയുന്നതും അപ്പൂസിനു മുകളിൽ സ്വന്തം ബാലഗോപാലൻ കയറിപ്പോയതുകൊണ്ട ാണ്. സംസാരശേഷി ഇല്ലാതിരുന്ന കുഞ്ഞനിയനെ കുറിച്ചുള്ള മൂത്ത സഹോദരന്റെ വേദന പല വരികളിലും പ്രകടമാണ്. ആ വിങ്ങലിൽ നിന്നുണരുന്ന നിറപ്രതീക്ഷയും അതിലുണ്ട ്.
സരസ്വതിവരം നിറഞ്ഞുസാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിട്ടും മനം
അറിഞ്ഞു മുന്പനായ് വളർന്ന് കേമനായ്
ഗുരുകടാക്ഷമായ് വരു കുമാരകാ
അക്ഷരം നക്ഷത്രലക്ഷമായാൽ
അച്ഛനെക്കാൾ നീ മിടുക്കനായാൽ
നാളത്തെ നാടിന്റെ നാവു നീയേ
നാവു പന്തങ്ങൾ തൻ നാന്പു നീയെ...
വരികളിങ്ങനെ കുറിച്ചിട്ടു ബിച്ചു തിരുമല. നാവനക്കുവാൻ കഴിയാതിരുന്ന തന്റെ കൊച്ചനുജന്റെ നാവിനു ജീവൻ നൽകുകയോ അവന്റെ അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കുകയോ ചെയ്യുകയായിരുന്നു ബിച്ചു തിരുമല. സിനിമയിൽ രണ്ട ു ഭാഗങ്ങളിലായി ഈ ഗാനം ശോഭനയും മമ്മൂട്ടിയും പാടി അഭിനയിക്കുന്നുണ്ട ്. മമ്മൂട്ടി അപ്പുവിനൊപ്പം വരുന്ന രംഗത്തിൽ, മാനത്തെങ്ങോ പോയി പാത്തു നിൽക്കും
മാലാഖ പൂമുത്തേ ചോദിച്ചോട്ടെ...
എന്ന വരികളിലും വയന്പ് നാവിലോ നുറുങ്ങ് കൊഞ്ചലും എന്ന പ്രയോഗങ്ങളിലും ബാലഗോപാലന്റെ സാന്നിധ്യമാണ് വെളിവാകുന്നത്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഗാനം ഇന്നും ഓരോ മലയാളികൾക്കും പ്രിയപ്പെട്ടതാണ്.
എസ്. മഞ്ജുളാദേവി