തലയെടുപ്പോടെ തീൻമൂർത്തി ഭവൻ

03:39 AM Dec 05, 2021 | Deepika.com
തീൻമൂർത്തി ഭവൻ. തലസ്ഥാന നഗരിയിൽ എന്നും തലയെടുപ്പോടെ നിൽക്കുന്ന മറ്റൊരു ബ്രിട്ടീഷ് വാസ്തു വിസ്മയം. അതിലുപരി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ വസതി. കാഴ്ചകളുടെ മഹാ വിസ്മയങ്ങൾ തന്നെയുണ്ട ് തീർമൂർത്തി ഭവന്‍റെ അകത്തളങ്ങളിൽ.
30 ഏക്കറിൽ മരക്കൂട്ടങ്ങളുടെയും വിവിധ ഇനം പൂച്ചെടികൾക്കും നടുവിലാണ് തീൻമൂർത്തി ഭവന്‍റെ നിൽപ്. 1930ൽ ബ്രീട്ടീഷ്-ഇന്ത്യൻ ആർമിയുടെ മേധാവിക്കു വേണ്ടി പണികഴിപ്പിച്ചതാണ് ഈ മന്ദിരം. അക്കാലത്ത് ഫ്ളാഗ് സ്റ്റാഫ് ഹൗസ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൈനിക മേധാവിയുടെ ശീതകാല ആസ്ഥാനം കൂടിയായിരുന്നു ഇത്. വിക്ടോറിയൻ ശൈലിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടം അത്യധികം ആകർഷകമാണ്. ഫ്രഞ്ച് ജാലകങ്ങളും കട്ടിയുള്ള വുഡൻ പാനലുകളും വെണ്ണക്കല്ലുകളും ഇതിന്‍റെ വാസ്തു മനോഹാരിത കൂട്ടുന്നു. കൊണാട്ട് പ്ലേസും ഭോപ്പാലിലെ പട്ടൗഡി പാലസും രൂപകൽപന ചെയ്ത പ്രശസ്ത ബ്രിട്ടീഷ് ആർക്കിടെക്ട് റോബർട്ട് ടോർ റസലാണ് തീൻമൂർത്തി ഭവന്‍റെയും രൂപകൽപന നിർവഹിച്ചത്.
1947ന് ശേഷമാണ് തീൻമൂർത്തി ഭവൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായി മാറുന്നത്. നെഹ്റു താമസിക്കാൻ തുടങ്ങിയതോടെയാണ് ഫ്ളാഗ് സ്റ്റാഫ് ഹൗസ് എന്ന പേര് മാറി തീൻമൂർത്തി ഭവൻ എന്ന പേര് വന്നത്. കെട്ടിടത്തിന്‍റെ മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന മൂന്ന് യോദ്ധാക്കളുടെ പ്രതിമകളാണ് തീൻമൂർത്തി ഭവൻ എന്ന പേരിന് കാരണമായത്. ബ്രിട്ടീഷ് സൈന്യത്തിനൊപ്പം ചേർന്ന് സിറിയയിലും പാലസ്തീനിലും സിനായിയിലും ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനൊപ്പം പൊരുതിയ ജോധ്പുർ, ഹൈദരാബാദ്, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള യോദ്ധാക്കളുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് ശിൽപി ലിയനാർഡ് ജെന്നിംഗ്സ് നിർമിച്ചവയാണ് ഈ മൂന്നു ശിൽപങ്ങളും.
ഇവിടെ പ്രവർത്തിക്കുന്ന നെഹ്റു സ്മാരക ലൈബ്രറി ഇന്ത്യാചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്ക് മികച്ച സ്ഥലമാണ്. മുൻപ് ഈ വിഷയത്തിൽ പഠനം നടത്തിയവരെല്ലാം ശേഖരിച്ച ഒട്ടേറെ കാര്യങ്ങളും രേഖകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട ്. നെഹ്റുവിന്‍റെ കുടുംബ ആൽബത്തിൽനിന്നുള്ള അപൂർവ്വ ചിത്രങ്ങളും കത്തുകളും പ്രദർശിപ്പിക്കുന്ന ു മ്യൂസിയവും ഇവിടെയുണ്ട്. ഈ മന്ദിര പരിസരത്ത് സെന്‍റർ ഫോർ കണ്ടംപററി സ്റ്റഡീസ്, നെഹ്റു പ്ലാനറ്റോറിയം എന്നിവയുമുണ്ട ്. 1964ൽ സ്ഥാപിതമായ ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിന്‍റെ ആസ്ഥാനം ഇവിടെയാണ് പ്രവർത്തിക്കുന്നത്.
രാഷ്‌ട്രപതിഭവന് അടുത്താണ് തീൻമൂർത്തി ഭവൻ സ്ഥിതിചെയ്യുന്നത്. തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം 5.30 വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്.
അകത്തൊരു മുറിയിൽ ചേരിചേരാ നയത്തിന്‍റെയും കോണ്‍ഗ്രസിന്‍റെ ലാഹോർ സമ്മേളനത്തിന്‍റെയും വാർത്തകൾ വന്ന പത്രങ്ങൾ ഫ്രെയിം ചെയ്തുവച്ചിരിക്കുന്നു. അതിനുപുറമേ നെഹ്റുവിന് ഗാന്ധിജി ഉൾപ്പെടെ പ്രമുഖർ എഴുതിയ കത്തുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട ്. മറ്റൊരു മുറിയിൽ നെഹ്റുവിന് ലോകനേതാക്കൾ നൽകിയ പാരിതോഷികങ്ങൾ . ജോണ്‍ എഫ്. കെന്നഡി നൽകിയ സിഗരറ്റ് കേയ്സ് അടക്കം ഇവിടെ ഭദ്രമാണ്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് തീൻമൂർത്തി ഭവൻ നെഹ്റു സ്മാരകം മാത്രം ആക്കി നിലനിർത്തുന്നതിന് പകരം എല്ലാ പ്രധാനമന്ത്രിമാരുടെയും ഓർമകൾ സൂക്ഷിക്കാനുള്ള മ്യൂസിയമാക്കി മാറ്റാനുള്ള നീക്കം ആരംഭിച്ചത്. നെഹ്റു മുതൽ മോദിവരെയുള്ള എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചുമുള്ള വിവരങ്ങളും സ്മരണകളും ഇവിടെ പ്രദർശിപ്പിക്കാനായിരുന്നു തീരുമാനം. നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. ഇതിനെതിരേ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.

സെബി മാത്യു