ഒരു വീട്ടിൽ എന്തെങ്കിലും വിപത്തു സംഭവിച്ചാൽ ഓസ്ട്രേ ലിയയിൽ അവരെ ബന്ധുക്കളും മിത്രങ്ങളും സഹായിക്കുന്നത് ഒരു പ്രത്യേക ശൈലിയിലാണ് . അനർഥങ്ങൾ പല വിധത്തിലാകാം. ആരോഗ്യമുള്ള ഒരു വ്യക്തി, പെട്ടെന്ന് മാരകരോഗത്തിന് അടിമയാണെന്നു രോഗനിർണയം ഉണ്ടാകുക, നിത്യവേർപാടുതന്നെ സംഭവിക്കുക, ആകസ്മികമായി അപകടത്തിൽപ്പെടുക, വിവാഹമോചനംവഴി ഒറ്റപ്പെട്ടുപോവുക...
അങ്ങനെ എന്തെല്ലാം വിപത്തുകൾ. ഒരു കൈത്താങ്ങു നൽകാൻ ത്യാഗപൂർവം മുൻപോട്ടു വരുന്നവർ കാണപ്പെട്ട മാലാഖമാരാണ്. ഈ പാശ്ചാത്യ അന്തരീക്ഷത്തിൽ ഞാൻ അത്തരം ഒരുപാടു മാലാഖമാരെ കണ്ടു.
വേദനിക്കുന്ന കുടുംബത്തിലേക്ക് അവർ പൂച്ചെണ്ടുകളും സന്ദേശകാർഡുകളും അയയ്ക്കും. ചിലർ പൂക്കളുമായി വീട്ടിലെത്തും (മുൻകൂട്ടി വിളിച്ചു സമയം നിശ്ചയിച്ചിട്ടേ പോകൂ). ഇന്ത്യക്കാർ തമ്മിലുള്ള ധാരണയും ചങ്ങാത്തവും ഏറെ വ്യത്യസ്തമാണ്. വിളിച്ചു സമയം നിശ്ചയിക്കാൻ പലരും കാത്തുനിൽക്കാറില്ല. അവർ എത്തുന്നതു വീട്ടിൽ പാചകംചെയ്ത ചൂടുള്ള ഭക്ഷണവുമായിട്ടാണ്.
കൂടെയിരിക്കുക, ഭക്ഷണം കഴിപ്പിക്കുക, നാട്ടുവർത്തമാനം പറയുക, പുറത്തേക്കു കൂട്ടിക്കൊണ്ടുപോകുക, ആരാധനയ്ക്കും പ്രാർഥനയ്ക്കും സൗകര്യമൊരുക്കുക തുടങ്ങി സന്തോഷം നൽകുന്ന പലതും അവർ ചെയ്യും. അനേകദിവസങ്ങൾ ആഹാരം എത്തിക്കാൻ സ്നേഹിതർ തമ്മിൽ ഒരു ധാരണയുണ്ടാക്കി സുഗമമായി മുൻപോട്ടുപോകാനും പലരും ശ്രദ്ധിക്കും. വീട്ടുജോലികളിൽ സഹായിക്കാൻപോലും സ്വമേധയാ മുൻപോട്ടുവരുന്ന ചങ്ങാതിമാരുണ്ട്.
എന്റെ ഒരു അടുത്ത ബന്ധുവിന്റെ ഭാര്യ കുറെ വർഷങ്ങൾക്കുമുൻപ് വാഹനാപകടത്തിൽ മരണപ്പെട്ടു. സംഭവം നടന്ന മരത്തിന്റെ ചുവട്ടിൽ ഇപ്പോഴും ഇടയ്ക്കിടെ കാണാം പുതു പൂച്ചെണ്ടുകൾ. ഏതോ മാലാഖമാർ സ്നേഹപൂർവം അർപ്പിക്കുന്ന സൗഹൃദസ്മരണകൾ. കുടുംബാംഗങ്ങൾക്ക് സമാശ്വാസം പകരുന്ന ആത്മബന്ധങ്ങളുടെ വാടാത്ത പൂക്കൾ. ജാതിമത ചിന്തകൾക്ക് അതീതമായി നിൽക്കുന്ന ഈ മലരുകൾ നമ്മെ ഓർമപ്പെടുത്തുന്നത് മാനവസ്നേഹത്തിന്റെ മഹനീയതതന്നെ.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com
അങ്ങനെ എന്തെല്ലാം വിപത്തുകൾ. ഒരു കൈത്താങ്ങു നൽകാൻ ത്യാഗപൂർവം മുൻപോട്ടു വരുന്നവർ കാണപ്പെട്ട മാലാഖമാരാണ്. ഈ പാശ്ചാത്യ അന്തരീക്ഷത്തിൽ ഞാൻ അത്തരം ഒരുപാടു മാലാഖമാരെ കണ്ടു.
വേദനിക്കുന്ന കുടുംബത്തിലേക്ക് അവർ പൂച്ചെണ്ടുകളും സന്ദേശകാർഡുകളും അയയ്ക്കും. ചിലർ പൂക്കളുമായി വീട്ടിലെത്തും (മുൻകൂട്ടി വിളിച്ചു സമയം നിശ്ചയിച്ചിട്ടേ പോകൂ). ഇന്ത്യക്കാർ തമ്മിലുള്ള ധാരണയും ചങ്ങാത്തവും ഏറെ വ്യത്യസ്തമാണ്. വിളിച്ചു സമയം നിശ്ചയിക്കാൻ പലരും കാത്തുനിൽക്കാറില്ല. അവർ എത്തുന്നതു വീട്ടിൽ പാചകംചെയ്ത ചൂടുള്ള ഭക്ഷണവുമായിട്ടാണ്.
കൂടെയിരിക്കുക, ഭക്ഷണം കഴിപ്പിക്കുക, നാട്ടുവർത്തമാനം പറയുക, പുറത്തേക്കു കൂട്ടിക്കൊണ്ടുപോകുക, ആരാധനയ്ക്കും പ്രാർഥനയ്ക്കും സൗകര്യമൊരുക്കുക തുടങ്ങി സന്തോഷം നൽകുന്ന പലതും അവർ ചെയ്യും. അനേകദിവസങ്ങൾ ആഹാരം എത്തിക്കാൻ സ്നേഹിതർ തമ്മിൽ ഒരു ധാരണയുണ്ടാക്കി സുഗമമായി മുൻപോട്ടുപോകാനും പലരും ശ്രദ്ധിക്കും. വീട്ടുജോലികളിൽ സഹായിക്കാൻപോലും സ്വമേധയാ മുൻപോട്ടുവരുന്ന ചങ്ങാതിമാരുണ്ട്.
എന്റെ ഒരു അടുത്ത ബന്ധുവിന്റെ ഭാര്യ കുറെ വർഷങ്ങൾക്കുമുൻപ് വാഹനാപകടത്തിൽ മരണപ്പെട്ടു. സംഭവം നടന്ന മരത്തിന്റെ ചുവട്ടിൽ ഇപ്പോഴും ഇടയ്ക്കിടെ കാണാം പുതു പൂച്ചെണ്ടുകൾ. ഏതോ മാലാഖമാർ സ്നേഹപൂർവം അർപ്പിക്കുന്ന സൗഹൃദസ്മരണകൾ. കുടുംബാംഗങ്ങൾക്ക് സമാശ്വാസം പകരുന്ന ആത്മബന്ധങ്ങളുടെ വാടാത്ത പൂക്കൾ. ജാതിമത ചിന്തകൾക്ക് അതീതമായി നിൽക്കുന്ന ഈ മലരുകൾ നമ്മെ ഓർമപ്പെടുത്തുന്നത് മാനവസ്നേഹത്തിന്റെ മഹനീയതതന്നെ.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com