ചാക്കോയെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുന്പോൾ ഭാര്യ ശാന്തമ്മ മകൻ ജിതിനെ ഉദരത്തിൽ പേറുകയാണ്. ഒരിക്കലും ജിതിൻ അച്ഛനെ കണ്ടിട്ടില്ലെങ്കിലും ഓർമ വെച്ച നാൾ മുതൽ ഇന്നുവരെ എല്ലാ ദിവസവും കേൾക്കുന്നുണ്ട്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന അച്ഛനെ സുകുമാരക്കുറുപ്പ് അരുംകൊല ചെയ്ത സംഭവം കുറുപ്പ് എന്ന പേരിൽ സിനിമയാകുന്നതായി കേട്ടപ്പോൾ ആദ്യം ആശങ്കപ്പെട്ടതും അസ്വസ്ഥമായതും ജിതിനും കുടുംബവുമാണ്.
എന്നാൽ കുറുപ്പ് സിനിമ കണ്ടപ്പോൾ ജിതിന്റെ ആശങ്കകൾ മാറി. അച്ഛൻ ചാക്കോയെ എവിടെയും മോശക്കാരനാക്കി കാണിച്ചിട്ടില്ല. വാർത്തകളിൽ നിറഞ്ഞിരുന്ന കുറുപ്പിന്റെ എല്ലാ തിന്മകളെയും ചുറ്റിപ്പറ്റിയുള്ള സിനിമ. ഇന്നും ഓർമകളിൽ വേദനിക്കുന്ന ശാന്തമ്മ സിനിമ കണ്ടില്ല.
വില്ലനെ കേന്ദ്രകഥാപാത്രമാക്കി സിനിമയെടുക്കുന്പോൾ അയാളുടെ എന്തെങ്കിലും ഒരു നല്ലവശം സിനിമയിൽ കാണിക്കപ്പെട്ടേക്കാം. എന്നാൽ കുറുപ്പിൽ അങ്ങനെ യാതൊരു കാര്യവും ഇല്ലായെന്നതിലാണ് കുറുപ്പിന്റെ അണിയറക്കാരോട് ജിതിനും കുടുംബത്തിനുമുള്ള യോജിപ്പ്. ദുൽഖർ സൽമാനെപ്പോലൊരു താരം തന്റെ അച്ഛനെ കൊന്നവന്റെ വേഷം ചെയ്യുന്പോൾ അയാളോട് ആളുകൾക്ക് ഒരു മതിപ്പ് തോന്നാൻ ഇടവരില്ലേയെന്ന ചിന്തയെ അടിസ്ഥാന രഹിതമാക്കുന്ന വിധമാണ് വില്ലനായ കുറുപ്പിനെ ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. പിടികൊടുക്കാതെ കഴിയുന്ന സുകുമാരക്കുറുപ്പിനെ ഇനിയെങ്കിലും കണ്ടെത്താനോ വിവരങ്ങൾ ലഭ്യമാക്കാനോ ഈ ചിത്രത്തിന്റെ വരവും ചർച്ചയും ഏതെങ്കിലും വിധത്തിൽ കാരണമാകുന്നെങ്കിൽ ആ സാധ്യതയാണ് ജിതിൻ കാണുന്നത്.
ഇൻഷുറൻസ് തുക നേടിയെടുക്കാൻ മൃതശരീരം തേടി നടന്ന് രാത്രി ബസ് കാത്തുനിന്ന ചാക്കോയെ കാറിൽ കയറ്റിക്കൊണ്ടുപോയി കത്തിച്ച സുകുമാരക്കുറുപ്പിനെ കാണാൻ തിയേറ്ററിൽ ജിതിൻ പോയത് കൂട്ടുകാർക്കൊപ്പമായിരുന്നു. അച്ഛനെ ഓർമപ്പെടുത്തുന്ന ചില സീനുകൾ വന്നപ്പോൾ ജിതിൻ തിയേറ്ററിന് പുറത്തിറങ്ങിയും പിന്നീട്് തിരിച്ചു കയറിയുമൊക്കെയാണ് കണ്ടുതീർത്തത്. പിന്നീട് ജിതിൻ ഭാര്യയെയും മക്കളെയും തിയറ്ററിൽ കൊണ്ടു പോയി അവരെയും സിനിമ കാണിച്ചു.
ജിതിനും കുടുംബവും ഏറെ കാത്തിരുന്നത് കൊലയാളിയെ ഒളിവിൽ നിന്ന് നിയമത്തിനു മുന്പിൽ കൊണ്ടുവരാൻ കഴിയുന്ന പോലീസിന്റെ ബ്രില്യൻസിനായിരുന്നു. അതു നടക്കാത്തതിൽ നിരാശയുണ്ടായിട്ടുണ്ട്. ഇനിയെങ്കിലും അതിനൊരു സാധ്യത തെളിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹം മായാതെ കിടക്കുന്പോഴാണ് കുറുപ്പ് സിനിമയുടെ വരവ്. ചാക്കോയെ വ്യക്തിഹത്യ വരുത്തുന്ന കാര്യം സിനിമയിൽ ഉണ്ടാകുമോ എന്ന സ്വാഭാവിക ചിന്ത മാറ്റിക്കൊടുക്കാൻ അണിയറക്കാർക്ക് കഴിഞ്ഞു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ ജിതിന്റെ കുടുംബത്തെയും അണിയറക്കാർ ക്ഷണിച്ചിരുന്നു.
അച്ഛനില്ലാത്ത ബാല്യവും കൗമാരവും കടന്ന ജിതിൻ ഷാനിയെ വിവാഹം ചെയ്ത് മരിയ, റയാൻ എന്നീ രണ്ടു മക്കളുടെ അച്ഛനായി ജീവിക്കുന്നു. തനിക്കു നഷ്ടമായ അച്ഛന്റെ സ്നേഹം തന്റെ മക്കൾക്ക് അദ്ദേഹം ആവോളം നൽകി ശാന്തനാകുന്നു. ആലപ്പുഴ തത്തംപള്ളി ആലപ്പാട്ട് കണ്ടത്തിൽ കർലകം വാർഡിലാണ് താമസം. ചാക്കോയുടെ ഭാര്യ ശാന്തമ്മ മക്കൾക്കൊപ്പം ഭവനത്തിലുണ്ട്.
ആലപ്പുഴയിൽ ഹോണ്ട കാർ കന്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ജിതിൻ.
എന്നാൽ കുറുപ്പ് സിനിമ കണ്ടപ്പോൾ ജിതിന്റെ ആശങ്കകൾ മാറി. അച്ഛൻ ചാക്കോയെ എവിടെയും മോശക്കാരനാക്കി കാണിച്ചിട്ടില്ല. വാർത്തകളിൽ നിറഞ്ഞിരുന്ന കുറുപ്പിന്റെ എല്ലാ തിന്മകളെയും ചുറ്റിപ്പറ്റിയുള്ള സിനിമ. ഇന്നും ഓർമകളിൽ വേദനിക്കുന്ന ശാന്തമ്മ സിനിമ കണ്ടില്ല.
വില്ലനെ കേന്ദ്രകഥാപാത്രമാക്കി സിനിമയെടുക്കുന്പോൾ അയാളുടെ എന്തെങ്കിലും ഒരു നല്ലവശം സിനിമയിൽ കാണിക്കപ്പെട്ടേക്കാം. എന്നാൽ കുറുപ്പിൽ അങ്ങനെ യാതൊരു കാര്യവും ഇല്ലായെന്നതിലാണ് കുറുപ്പിന്റെ അണിയറക്കാരോട് ജിതിനും കുടുംബത്തിനുമുള്ള യോജിപ്പ്. ദുൽഖർ സൽമാനെപ്പോലൊരു താരം തന്റെ അച്ഛനെ കൊന്നവന്റെ വേഷം ചെയ്യുന്പോൾ അയാളോട് ആളുകൾക്ക് ഒരു മതിപ്പ് തോന്നാൻ ഇടവരില്ലേയെന്ന ചിന്തയെ അടിസ്ഥാന രഹിതമാക്കുന്ന വിധമാണ് വില്ലനായ കുറുപ്പിനെ ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. പിടികൊടുക്കാതെ കഴിയുന്ന സുകുമാരക്കുറുപ്പിനെ ഇനിയെങ്കിലും കണ്ടെത്താനോ വിവരങ്ങൾ ലഭ്യമാക്കാനോ ഈ ചിത്രത്തിന്റെ വരവും ചർച്ചയും ഏതെങ്കിലും വിധത്തിൽ കാരണമാകുന്നെങ്കിൽ ആ സാധ്യതയാണ് ജിതിൻ കാണുന്നത്.
ഇൻഷുറൻസ് തുക നേടിയെടുക്കാൻ മൃതശരീരം തേടി നടന്ന് രാത്രി ബസ് കാത്തുനിന്ന ചാക്കോയെ കാറിൽ കയറ്റിക്കൊണ്ടുപോയി കത്തിച്ച സുകുമാരക്കുറുപ്പിനെ കാണാൻ തിയേറ്ററിൽ ജിതിൻ പോയത് കൂട്ടുകാർക്കൊപ്പമായിരുന്നു. അച്ഛനെ ഓർമപ്പെടുത്തുന്ന ചില സീനുകൾ വന്നപ്പോൾ ജിതിൻ തിയേറ്ററിന് പുറത്തിറങ്ങിയും പിന്നീട്് തിരിച്ചു കയറിയുമൊക്കെയാണ് കണ്ടുതീർത്തത്. പിന്നീട് ജിതിൻ ഭാര്യയെയും മക്കളെയും തിയറ്ററിൽ കൊണ്ടു പോയി അവരെയും സിനിമ കാണിച്ചു.
ജിതിനും കുടുംബവും ഏറെ കാത്തിരുന്നത് കൊലയാളിയെ ഒളിവിൽ നിന്ന് നിയമത്തിനു മുന്പിൽ കൊണ്ടുവരാൻ കഴിയുന്ന പോലീസിന്റെ ബ്രില്യൻസിനായിരുന്നു. അതു നടക്കാത്തതിൽ നിരാശയുണ്ടായിട്ടുണ്ട്. ഇനിയെങ്കിലും അതിനൊരു സാധ്യത തെളിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹം മായാതെ കിടക്കുന്പോഴാണ് കുറുപ്പ് സിനിമയുടെ വരവ്. ചാക്കോയെ വ്യക്തിഹത്യ വരുത്തുന്ന കാര്യം സിനിമയിൽ ഉണ്ടാകുമോ എന്ന സ്വാഭാവിക ചിന്ത മാറ്റിക്കൊടുക്കാൻ അണിയറക്കാർക്ക് കഴിഞ്ഞു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ ജിതിന്റെ കുടുംബത്തെയും അണിയറക്കാർ ക്ഷണിച്ചിരുന്നു.
അച്ഛനില്ലാത്ത ബാല്യവും കൗമാരവും കടന്ന ജിതിൻ ഷാനിയെ വിവാഹം ചെയ്ത് മരിയ, റയാൻ എന്നീ രണ്ടു മക്കളുടെ അച്ഛനായി ജീവിക്കുന്നു. തനിക്കു നഷ്ടമായ അച്ഛന്റെ സ്നേഹം തന്റെ മക്കൾക്ക് അദ്ദേഹം ആവോളം നൽകി ശാന്തനാകുന്നു. ആലപ്പുഴ തത്തംപള്ളി ആലപ്പാട്ട് കണ്ടത്തിൽ കർലകം വാർഡിലാണ് താമസം. ചാക്കോയുടെ ഭാര്യ ശാന്തമ്മ മക്കൾക്കൊപ്പം ഭവനത്തിലുണ്ട്.
ആലപ്പുഴയിൽ ഹോണ്ട കാർ കന്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് ജിതിൻ.