രാജ്യ തലസ്ഥാനം സന്ദർശിക്കാനെത്തുന്ന മലയാളികളെ കാത്തിരിക്കുന്നൊരു തണലാണ് കേരള ഹൗസ്. ജന്തർ മന്ദർ റോഡിന്റെ ഓരത്ത് ഡൽഹിയിലെ കേരളത്തിന്റെ സ്ഥിരം പ്രതിനിധിയായി കേരള ഹൗസ് തലയുയർത്തി നിൽക്കുന്നു. സംസ്ഥാന പൊതുഭരണ വകുപ്പിന്റെ കീഴിലുള്ള കേരളത്തിന്റെ ഈ ആസ്ഥാനമന്ദിരത്തിന് ഒരു നൂറ്റാണ്ടിലേറെ പ്രായവും അതിനോളം പ്രൗഢിയുള്ള ചരിത്രവും സ്വന്തമായുണ്ട്.
‘എല്ലാവരോരോടും പകയോടെ’ എന്ന കോളത്തിലൂടെ മുൻപ് ദീപിക വായനക്കാർക്കും പരിചിതനായിരുന്ന എഴുത്തുകാരൻ കുഷ്വന്ത് സിംഗ് തന്റെ കുട്ടിക്കാലം ചെലവഴിച്ച വീടായിരുന്നു ഇന്നത്തെ കേരള ഹൗസ് ആയി മാറിയിരിക്കുന്ന മന്ദിരം. വ്യുകുന്ദ് എന്നായിരുന്നു ആ വീടിന്റെ പേര്. കുഷ്വന്ത് സിംഗിന്റെ മുത്തച്ഛൻ സുജാൻ സിംഗ് ആണ് 1911ൽ ഈ മന്ദിരത്തിന്റെ പണി പൂർത്തീകരിച്ചത്.
11,000 ചതുശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന്റെ നിർമാണം 1903ൽ തന്നെ ആരംഭിച്ചിരുന്നു എങ്കിലും വർഷങ്ങൾക്ക് ശേഷമാണ് പൂർത്തീകരിച്ചത്. സുജാൻ സിംഗിന്റെ മകനും കുഷ്്വന്ത് സിംഗിന്റെ പിതാവുമായ ശോഭ സിംഗ് അക്കാലത്തെ ഡൽഹിയിലെ പ്രമുഖ കോണ്ട്രാക്ടറായിരുന്നു. രാഷ്ട്രപതി ഭവൻ ഉൾപ്പെടെ തലസ്ഥാനത്തെ വിവിധ മന്ദിരങ്ങളുടെ നിർമാണത്തിൽ ശോഭ സിംഗ് പങ്കാളിയായിരുന്നു. പിന്നീട് കുടുംബം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ശോഭ സിംഗ് തന്റെ വീട് അന്നത്തെ കൊച്ചി രാജാവായിരുന്ന രാമവർമയ്ക്കു വിറ്റു. 1920ൽ ഡൽഹിയിൽ നടന്ന ചേംബർ ഓഫ് പ്രിൻസസിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കൊച്ചി രാജാവ്.
ഏഴ് വർഷങ്ങൾക്ക് ശേഷം 1927ൽ അന്നത്തെ കൊച്ചി ഭരണകൂടം കെട്ടിടത്തിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തി. പ്രധാന കെട്ടിടത്തോട് ചേർന്ന് മറ്റൊന്നുകൂടി പണി കഴിപ്പിച്ചു. ഓഫീസ് സൗകര്യവും ജീവനക്കാരുടെ താമസസ്ഥലവും ഒക്കെ ഇതിനോട് ചേർന്നൊരുങ്ങി. 1940കളിൽ ഇവിടം ബ്രിട്ടീഷ് സർക്കാരിന്റെ സൈനിക ഉദ്യോഗസ്ഥരുടെ താവളവുമായി മാറി. 1942 മുതൽ 1945 മുതൽ അമേരിക്കൻ ഐക്യനാടുകളുടെ ബ്രിട്ടീഷ് ഇന്ത്യയിലെ ആസ്ഥാനവുമായിരുന്നു ഈ കെട്ടിടം. 1945ൽ ഇന്ത്യ സർക്കാർ കെട്ടിടം കൊച്ചി ഭരണകൂടത്തിന് തിരികെ നൽകി.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം കൊച്ചി നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ചേർന്നതോടെ കെട്ടിടസമുച്ചയം കേരള സർക്കാരിന്റെ സ്വത്തായി മാറി. അങ്ങനെയാണ് പേര് മാറി കേരള ഹൗസ് ആകുന്നത്. ഇതിനോട് അനുബന്ധിച്ച് അൽപം അകലെയായി തിരുവിതാംകൂർ മഹാരാജാവിന്റെ വസതിയായിരുന്ന ട്രാവൻകൂർ ഹൗസുമുണ്ട്.
കാലാകാലങ്ങളിലായി മാറിവന്ന സംസ്ഥാന സർക്കാരുകൾ കേരള ഹൗസിന്റെ മുഖവും ഛായയും മിനുക്കിയിട്ടുണ്ട്. പുതിയ കെട്ടിടങ്ങളും കൂടുതൽ സൗകര്യങ്ങളുമായി കേരള ഹൗസ് ഇപ്പോൾ ജന്തർ മന്ദറിൽ മലയാളികളുടെ തലസ്ഥാനം തന്നെയായി മാറിയിട്ടുണ്ട്. കേരള ഹൗസിനോട് ചേർന്ന് ജീവനക്കാർ നടത്തുന്ന സമൃദ്ധി കാന്റീനാണ് മറ്റൊരു വിശേഷം. തനതു മലയാള രുചികൾ തലസ്ഥാനത്തുള്ള ഏവർക്കും മൂന്നു നേരം വിളന്പുന്ന ഇവിടെ അന്യനാട്ടുകാരും വിരുന്നുകാരായി എത്തുന്നു. ബീഫ് വരട്ടുന്നതിന്റെ പേരിൽ മുൻപൊരിക്കൽ സംഘപരിവാർ സംഘടനകൾ വിരട്ടാൻ നോക്കിയെങ്കിലും മലയാളികളുടെ ഒത്തൊരുമയ്ക്കു മുന്നിൽ അത്തരം പ്രതിഷേധങ്ങളൊന്നും വിലപ്പോയില്ല.
സർക്കാർ പ്രതിനിധികൾക്കും സർക്കാർ ശിപാർശയുമായി വരുന്നവർക്കും താമസസൗകര്യങ്ങളും ഇവിടെ ലഭിക്കും. ഐഎഎസ് റാങ്കുള്ള റസിഡന്റ് കമ്മീഷണർക്കാണ് കേരള ഹൗസിന്റെ ഭരണ ചുമതല. സംസ്ഥാന സർക്കാരും കേന്ദ്രഗവണ്മെന്റും തമ്മിൽ സുഗമമായ ആശയവിനിമയം നടത്തുന്നതിനും സമയബന്ധിതമായി നടപടികൾ എടുക്കുന്നതിനുമായി ഒരു ലെയ്സൻ ഓഫീസും, സുപ്രീം കോടതിയുടെയും മറ്റു നാഷണൽ ട്രിബ്യൂണലുകൾ, ഫോറങ്ങൾ എന്നിവയിലെ സംസ്ഥാന സർക്കാർ കക്ഷിയായ കേസുകളുടെ സമയബന്ധിതമായ മേൽനോട്ടത്തിനായി ഒരു നിയമ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.
അതിനു പുറമേ കേരള ഇൻഫർമേഷൻ വകുപ്പിന്റെ കീഴിലുള്ള ഒരു ഇൻഫർമേഷൻ ഓഫീസും ഉണ്ട്. കേരള ഹൗസിന്റെ തന്നെ ഭാഗമായ കെജി മാർഗിലെ ട്രാവൻകൂർ പാലസിൽ കേരളാ ടൂറിസം ഇൻഫർമേഷൻ ഓഫീസ്, കെൽട്രോണ്,കെഎസ്ഇബി, നോർക, മലയാളം മിഷൻ ഗ്രന്ഥശാല എന്നിവ കൂടാതെ അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ കേരള താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കാവേരി സെല്ലും പ്രവർത്തിക്കുന്നുണ്ട്.
സെബി മാത്യു
‘എല്ലാവരോരോടും പകയോടെ’ എന്ന കോളത്തിലൂടെ മുൻപ് ദീപിക വായനക്കാർക്കും പരിചിതനായിരുന്ന എഴുത്തുകാരൻ കുഷ്വന്ത് സിംഗ് തന്റെ കുട്ടിക്കാലം ചെലവഴിച്ച വീടായിരുന്നു ഇന്നത്തെ കേരള ഹൗസ് ആയി മാറിയിരിക്കുന്ന മന്ദിരം. വ്യുകുന്ദ് എന്നായിരുന്നു ആ വീടിന്റെ പേര്. കുഷ്വന്ത് സിംഗിന്റെ മുത്തച്ഛൻ സുജാൻ സിംഗ് ആണ് 1911ൽ ഈ മന്ദിരത്തിന്റെ പണി പൂർത്തീകരിച്ചത്.
11,000 ചതുശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന്റെ നിർമാണം 1903ൽ തന്നെ ആരംഭിച്ചിരുന്നു എങ്കിലും വർഷങ്ങൾക്ക് ശേഷമാണ് പൂർത്തീകരിച്ചത്. സുജാൻ സിംഗിന്റെ മകനും കുഷ്്വന്ത് സിംഗിന്റെ പിതാവുമായ ശോഭ സിംഗ് അക്കാലത്തെ ഡൽഹിയിലെ പ്രമുഖ കോണ്ട്രാക്ടറായിരുന്നു. രാഷ്ട്രപതി ഭവൻ ഉൾപ്പെടെ തലസ്ഥാനത്തെ വിവിധ മന്ദിരങ്ങളുടെ നിർമാണത്തിൽ ശോഭ സിംഗ് പങ്കാളിയായിരുന്നു. പിന്നീട് കുടുംബം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ശോഭ സിംഗ് തന്റെ വീട് അന്നത്തെ കൊച്ചി രാജാവായിരുന്ന രാമവർമയ്ക്കു വിറ്റു. 1920ൽ ഡൽഹിയിൽ നടന്ന ചേംബർ ഓഫ് പ്രിൻസസിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കൊച്ചി രാജാവ്.
ഏഴ് വർഷങ്ങൾക്ക് ശേഷം 1927ൽ അന്നത്തെ കൊച്ചി ഭരണകൂടം കെട്ടിടത്തിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തി. പ്രധാന കെട്ടിടത്തോട് ചേർന്ന് മറ്റൊന്നുകൂടി പണി കഴിപ്പിച്ചു. ഓഫീസ് സൗകര്യവും ജീവനക്കാരുടെ താമസസ്ഥലവും ഒക്കെ ഇതിനോട് ചേർന്നൊരുങ്ങി. 1940കളിൽ ഇവിടം ബ്രിട്ടീഷ് സർക്കാരിന്റെ സൈനിക ഉദ്യോഗസ്ഥരുടെ താവളവുമായി മാറി. 1942 മുതൽ 1945 മുതൽ അമേരിക്കൻ ഐക്യനാടുകളുടെ ബ്രിട്ടീഷ് ഇന്ത്യയിലെ ആസ്ഥാനവുമായിരുന്നു ഈ കെട്ടിടം. 1945ൽ ഇന്ത്യ സർക്കാർ കെട്ടിടം കൊച്ചി ഭരണകൂടത്തിന് തിരികെ നൽകി.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം കൊച്ചി നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ചേർന്നതോടെ കെട്ടിടസമുച്ചയം കേരള സർക്കാരിന്റെ സ്വത്തായി മാറി. അങ്ങനെയാണ് പേര് മാറി കേരള ഹൗസ് ആകുന്നത്. ഇതിനോട് അനുബന്ധിച്ച് അൽപം അകലെയായി തിരുവിതാംകൂർ മഹാരാജാവിന്റെ വസതിയായിരുന്ന ട്രാവൻകൂർ ഹൗസുമുണ്ട്.
കാലാകാലങ്ങളിലായി മാറിവന്ന സംസ്ഥാന സർക്കാരുകൾ കേരള ഹൗസിന്റെ മുഖവും ഛായയും മിനുക്കിയിട്ടുണ്ട്. പുതിയ കെട്ടിടങ്ങളും കൂടുതൽ സൗകര്യങ്ങളുമായി കേരള ഹൗസ് ഇപ്പോൾ ജന്തർ മന്ദറിൽ മലയാളികളുടെ തലസ്ഥാനം തന്നെയായി മാറിയിട്ടുണ്ട്. കേരള ഹൗസിനോട് ചേർന്ന് ജീവനക്കാർ നടത്തുന്ന സമൃദ്ധി കാന്റീനാണ് മറ്റൊരു വിശേഷം. തനതു മലയാള രുചികൾ തലസ്ഥാനത്തുള്ള ഏവർക്കും മൂന്നു നേരം വിളന്പുന്ന ഇവിടെ അന്യനാട്ടുകാരും വിരുന്നുകാരായി എത്തുന്നു. ബീഫ് വരട്ടുന്നതിന്റെ പേരിൽ മുൻപൊരിക്കൽ സംഘപരിവാർ സംഘടനകൾ വിരട്ടാൻ നോക്കിയെങ്കിലും മലയാളികളുടെ ഒത്തൊരുമയ്ക്കു മുന്നിൽ അത്തരം പ്രതിഷേധങ്ങളൊന്നും വിലപ്പോയില്ല.
സർക്കാർ പ്രതിനിധികൾക്കും സർക്കാർ ശിപാർശയുമായി വരുന്നവർക്കും താമസസൗകര്യങ്ങളും ഇവിടെ ലഭിക്കും. ഐഎഎസ് റാങ്കുള്ള റസിഡന്റ് കമ്മീഷണർക്കാണ് കേരള ഹൗസിന്റെ ഭരണ ചുമതല. സംസ്ഥാന സർക്കാരും കേന്ദ്രഗവണ്മെന്റും തമ്മിൽ സുഗമമായ ആശയവിനിമയം നടത്തുന്നതിനും സമയബന്ധിതമായി നടപടികൾ എടുക്കുന്നതിനുമായി ഒരു ലെയ്സൻ ഓഫീസും, സുപ്രീം കോടതിയുടെയും മറ്റു നാഷണൽ ട്രിബ്യൂണലുകൾ, ഫോറങ്ങൾ എന്നിവയിലെ സംസ്ഥാന സർക്കാർ കക്ഷിയായ കേസുകളുടെ സമയബന്ധിതമായ മേൽനോട്ടത്തിനായി ഒരു നിയമ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.
അതിനു പുറമേ കേരള ഇൻഫർമേഷൻ വകുപ്പിന്റെ കീഴിലുള്ള ഒരു ഇൻഫർമേഷൻ ഓഫീസും ഉണ്ട്. കേരള ഹൗസിന്റെ തന്നെ ഭാഗമായ കെജി മാർഗിലെ ട്രാവൻകൂർ പാലസിൽ കേരളാ ടൂറിസം ഇൻഫർമേഷൻ ഓഫീസ്, കെൽട്രോണ്,കെഎസ്ഇബി, നോർക, മലയാളം മിഷൻ ഗ്രന്ഥശാല എന്നിവ കൂടാതെ അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ കേരള താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കാവേരി സെല്ലും പ്രവർത്തിക്കുന്നുണ്ട്.
സെബി മാത്യു