2003 ഏപ്രിൽ 26. അന്നാണ് അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തെ ബ്ലൂ ജോൺ കാനിയനിൽ മെക്കാനിക്കൽ എൻജിനിയറായ എയ്റൺ റാൾസ്റ്റൺ കുടുങ്ങിപ്പോയത്. ആ ഭീമൻ പാറയിടുക്കിൽനിന്നു രക്ഷപ്പെടുന്നതിനുവേണ്ടി റാൾസ്റ്റണ് സ്വന്തം വലതുകൈപ്പത്തി മുറിച്ചുമാറ്റേണ്ടിവന്നു!
ആ സംഭവത്തിലേക്കു കടക്കുന്നതിനു മുന്പ് റാൾസ്റ്റണിന്റെ ജീവിതകഥ ചുരുക്കമായി കുറിക്കട്ടെ. ഒഹായോ സംസ്ഥാനത്തു ജനിച്ച റാൾസ്റ്റൺ പിറ്റ്സ്ബർഗിലെ കാർണിജി-മെലൺ യൂണിവേഴ്സിറ്റിയിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. അതേത്തുടർന്ന് അഞ്ചുവർഷം ഇന്റൽ എന്ന കന്പനിയിൽ ജോലിചെയ്തു. ഇതിനിടെ പർവതാരോഹണത്തിനുള്ള പരിശീലനം റാൾസ്റ്റൺ സന്പാദിച്ചു.
ഇന്റലിലെ ജോലി 2002-ൽ അഞ്ചുവർഷം പൂർത്തിയായപ്പോൾ രാജിവച്ചു റാൾസ്റ്റൺ മുഴുവൻസമയ പർവതാരോഹണത്തിനിറങ്ങി. അതിനായി താമസം കൊളറാഡോ സംസ്ഥാനത്തേക്കു മാറ്റി. 14,000 അടി ഉയരമുള്ള 59 മലകളാണ് അവിടെയുള്ളത്. 2003 ആരംഭത്തിൽ റാൾസ്റ്റൺ റെസലൂഷൻ കൊടുമുടി കയറുന്പോൾ മഞ്ഞുമല ഇടിഞ്ഞുവീണ് അപകടത്തിൽപ്പെടുകയുണ്ടായി. എന്നാൽ ആ അപകടത്തിൽ കാര്യമായ പരിക്കുകൂടാതെ രക്ഷപ്പെട്ടു.
അടുത്ത അപകടം ഉണ്ടായത് 2003 ഏപ്രിൽ 26-ന് ആയിരുന്നു. അന്നാണ് ബ്ലൂജോൺ പാറയിടുക്കിലൂടെ താഴേക്കിറങ്ങുന്പോൾ 360 കിലോഗ്രാം ഭാരമുള്ള വലിയൊരു കല്ല് വീണ് റാൾസ്റ്റണിന്റെ വലതുകൈ പാറയിടുക്കിൽ കുടുങ്ങിയത്. അപകടമുണ്ടാകുന്പോൾ റാൾസ്റ്റണിനു സമീപം ആരുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, പുറംലോകവുമായി ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ലായിരുന്നു. റാൾസ്റ്റൺ തന്റെ അത്തവണത്തെ യാത്രയെക്കുറിച്ചു ബന്ധുക്കളെ ആരെയും അറിയിക്കാതിരുന്നതുകൊണ്ട് ആരും റാൾസ്റ്റണെ അന്വേഷിച്ചുവരാനും സാധ്യതയുണ്ടായിരുന്നില്ല.
റാൾസ്റ്റണിന്റെ കൈവശം ഒരു വാട്ടർബോട്ടിലിൽ കുറച്ചു വെള്ളവും സമോസയ്ക്ക് സമാനമായ രണ്ടു ബെറീറ്റോയും മാത്രമേ ഉണ്ടായിരുന്നുള്ളു. തന്മൂലം അധികദിവസം തന്റെ ജീവൻ നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പാറക്കല്ലിനടിയിൽനിന്നു വലതുകരം വലിച്ചെടുക്കാൻ കൈയിലുണ്ടായിരുന്ന ചെറിയ പിച്ചാത്തികൊണ്ട് പാറ ചിരണ്ടി ഒരു വിടവുണ്ടാക്കാൻ റാൾസ്റ്റൺ ശ്രമിച്ചു. എന്നാൽ, ചിരണ്ടിപ്പൊട്ടിക്കാൻ സാധിക്കുന്ന പാറക്കഷണം അല്ലായിരുന്നു അത്.
അപകടമുണ്ടായി മൂന്നുദിവസം കഴിഞ്ഞപ്പോൾ തന്റെ കൈ മുറിച്ചു രക്ഷപ്പെടുന്നതിനെക്കുറിച്ച് റാൾസ്റ്റൺ ചിന്തിച്ചു. ഇതിനിടെ, താൻ ഏതുനിമിഷവും മരിച്ചേക്കാമെന്നുള്ള ധാരണയിൽ തന്റെ കുടുംബാംഗങ്ങൾക്കുള്ള സന്ദേശം കൈവശമുണ്ടായിരുന്ന വീഡിയോ ടേപ്പിൽ പകർത്തി. അതോടൊപ്പം തന്റെ പേരും തീയതിയും പാറയിൽ കൊത്തിവച്ചു.
ആറാംദിവസമായപ്പോൾ രക്ഷപ്പെടാനുള്ള അവസാന മാർഗമായി റാൾസ്റ്റൺ തന്റെ വലതുകരം കൈപ്പത്തിയുടെ മുകളിൽവച്ച് മുറിച്ചുമാറ്റി. അതിന് ഒരു മണിക്കൂർ വേണ്ടിവന്നു. പാറയുടെ അടിയിൽനിന്നു മോചിതനായ റാൾസ്റ്റൺ സാവധാനം പാറയിടുക്കിലൂടെ താഴെ എത്തി. അവിടെനിന്ന് എട്ടുമൈൽ അകലെയായിരുന്നു റാൾസ്റ്റൺ തന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്.
ആറുമൈൽ നടന്നുകഴിഞ്ഞപ്പോൾ മൂന്നു പേരുടെ ഒരു സംഘത്തെ റാൾസ്റ്റൺ കണ്ടെത്തി. അവർ വിവരമറിയിച്ചതനുസരിച്ച് ഒരു ഹെലികോപ്റ്റർ വന്ന് റാൾസ്റ്റണെ വേഗം ആശുപത്രിയിലെത്തിച്ചു. റാൾസ്റ്റൺ മുറിച്ചുമാറ്റിയ കൈപ്പത്തി പിന്നീട് പാറയുടെ അടിയിൽനിന്ന് എടുക്കാൻവേണ്ടി പാറ മാറ്റാനായി വലിയൊരുസംഘം ആളുകൾ വേണ്ടിവന്നു.
അപകടത്തിൽ സാഹസികമായി രക്ഷപ്പെട്ടതിന്റെ പിറ്റേവർഷം റാൾസ്റ്റൺ അതേക്കുറിച്ചു ബിറ്റ്വീൻ എ റോക്ക് ആൻഡ് എ ഹാർഡ് പ്ലെയ്സ് എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അധികംതാമസിയാതെ ആ പുസ്തകം ഒരു ബെസ്റ്റ് സെല്ലറായി മാറി. അതിനുശേഷം റാൾസ്റ്റൺ അക്ഷരാർഥത്തിൽ ഒരു ടെലിവിഷൻ താരമായി മാറി. വിവിധ ടെലിവിഷൻ കന്പനികൾ റാൾസ്റ്റണെ അതിമാനുഷനായ ഒരു ഹീറോ ആയി അവതരിപ്പിച്ചു. പ്രസംഗ സർക്യൂട്ടിലും റാൾസ്റ്റൺ നേട്ടംകൊയ്തു.
2010-ൽ ബ്രിട്ടീഷ് ഡിറക്ടർ ഡാനി ബോയിൽ റാൾസ്റ്റണെ ആധാരമാക്കി 127 മണിക്കൂറുകൾ എന്ന പേരിൽ ഒരു സിനിമ പുറത്തിറക്കി. സിനിമാ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ആറ് ഓസ്കർ അവാർഡുകൾക്ക് നാമനിർദേശം ചെയ്യപ്പെട്ടു. അങ്ങനെ റാൾസ്റ്റൺ ഒരു താരമായി മാറി. റാൾസ്റ്റണിന്റെ കഥ തത്കാലം ഇവിടെ നിൽക്കട്ടെ.
റാൾസ്റ്റൺ തന്റെ ജീവൻ രക്ഷിക്കാൻവേണ്ടി സ്വീകരിച്ച നടപടിയെക്കുറിച്ച് എന്തു തോന്നുന്നു? അവിശ്വസനീയം എന്നു നാം പറഞ്ഞേക്കും. റാൾസ്റ്റണ് തന്റെ ജീവൻ രക്ഷിക്കേണ്ട സാഹചര്യം വന്നപ്പോൾ തന്റെ കൈ അറത്തുമുറിച്ച് അത് രക്ഷിക്കാൻ തയാറായി. കാരണം, അത്രമാത്രം വിലപ്പെട്ടതായിരുന്നു റാൾസ്റ്റണ് തന്റെ ജീവിതം.
നമ്മുടെ സമൂഹത്തിലെ എത്രയോ പേരുടെ ജീവിതങ്ങളാണ് ഓരോതരം ഭീമാകാരമായ പാറക്കല്ലുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്. അതിൽ മദ്യപാനവും മയക്കുമരുന്നും അവിഹിതബന്ധങ്ങളും തട്ടിപ്പും വെട്ടിപ്പും കൊള്ളയും കൊലപാതകവുമൊക്കെ ഉൾപ്പെടും. ഇവയിൽനിന്നൊക്കെ മോചനം നേടി അന്തസോടെ ജീവിക്കാൻ ആർക്കും സ്വന്തം കൈയോ കാലോ ഒന്നും വെട്ടിക്കളയേണ്ടിവരില്ല. തെറ്റിൽനിന്നു പിന്മാറി നന്മയുടെ വഴിയേ നടക്കാനുള്ള ചങ്കൂറ്റം മാത്രം മതി. ആ ചങ്കൂറ്റം ഉണ്ടാകുകയാണെങ്കിൽ ദൈവാനുഗ്രഹവും കൂട്ടിനുണ്ടാകുമെന്നതു തീർച്ചയാണ്.
ഓരോതരം തിന്മകളിൽപ്പെട്ടു ജീവിതം കുടുങ്ങിക്കിടക്കുന്നവർക്കു വരാനിരിക്കുന്ന ലോകത്തിലെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കുകയേ വേണ്ടൂ. അപ്പോൾപ്പിന്നെ അതിവേഗം ആ ഊരാക്കുടുക്കുകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുകയല്ലേ വേണ്ടത്.
റാൾസ്റ്റണിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. സ്വന്തം കൈ അറുത്തുമുറിച്ചു ജീവൻ രക്ഷിക്കാനുള്ള ചങ്കൂറ്റം കാണിച്ച ഈ ചെറുപ്പക്കാരനു ജീവിതം തിരിച്ചുകിട്ടിയപ്പോൾ അതേക്കുറിച്ച് ഓർത്ത് നന്ദിയോടെ നല്ലജീവിതം നയിക്കാൻ ആദ്യമൊക്കെ സാധിച്ചില്ല. താൻ അജയ്യനാണെന്നും തന്നെ ഒന്നിനും കീഴടക്കാനാവില്ലെന്നുമായിരുന്നു ഈ ചെറുപ്പക്കാരന്റെ അപ്പോഴത്തെ ചിന്താഗതി. എന്നാൽ, ജീവിതത്തിൽ വിവിധ രീതിയിലുള്ള പല തിരിച്ചടികൾ നേരിട്ടപ്പോൾ റാൾസ്റ്റണ് സുബോധം വന്നു. ഇക്കാര്യം റാൾസ്റ്റൺതന്നെ സമ്മതിച്ചിട്ടുണ്ട്.
നാം തെറ്റുകളിൽനിന്നും കുറ്റങ്ങളിൽനിന്നുമൊക്കെ മോചിതനായി നല്ലജീവിതത്തിലേക്കു തിരിയുന്പോൾ ആ തിരിച്ചുനടക്കലിന് ദൈവം നൽകുന്ന കൃപ ഒരിക്കലും നാം മറന്നുപോകരുത്. ആ കൃപ നാം മറന്നുപോയാൽ നമ്മുടെ ജീവിതം വീണ്ടും കുടുക്കിൽപ്പെടുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ആ സംഭവത്തിലേക്കു കടക്കുന്നതിനു മുന്പ് റാൾസ്റ്റണിന്റെ ജീവിതകഥ ചുരുക്കമായി കുറിക്കട്ടെ. ഒഹായോ സംസ്ഥാനത്തു ജനിച്ച റാൾസ്റ്റൺ പിറ്റ്സ്ബർഗിലെ കാർണിജി-മെലൺ യൂണിവേഴ്സിറ്റിയിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. അതേത്തുടർന്ന് അഞ്ചുവർഷം ഇന്റൽ എന്ന കന്പനിയിൽ ജോലിചെയ്തു. ഇതിനിടെ പർവതാരോഹണത്തിനുള്ള പരിശീലനം റാൾസ്റ്റൺ സന്പാദിച്ചു.
ഇന്റലിലെ ജോലി 2002-ൽ അഞ്ചുവർഷം പൂർത്തിയായപ്പോൾ രാജിവച്ചു റാൾസ്റ്റൺ മുഴുവൻസമയ പർവതാരോഹണത്തിനിറങ്ങി. അതിനായി താമസം കൊളറാഡോ സംസ്ഥാനത്തേക്കു മാറ്റി. 14,000 അടി ഉയരമുള്ള 59 മലകളാണ് അവിടെയുള്ളത്. 2003 ആരംഭത്തിൽ റാൾസ്റ്റൺ റെസലൂഷൻ കൊടുമുടി കയറുന്പോൾ മഞ്ഞുമല ഇടിഞ്ഞുവീണ് അപകടത്തിൽപ്പെടുകയുണ്ടായി. എന്നാൽ ആ അപകടത്തിൽ കാര്യമായ പരിക്കുകൂടാതെ രക്ഷപ്പെട്ടു.
അടുത്ത അപകടം ഉണ്ടായത് 2003 ഏപ്രിൽ 26-ന് ആയിരുന്നു. അന്നാണ് ബ്ലൂജോൺ പാറയിടുക്കിലൂടെ താഴേക്കിറങ്ങുന്പോൾ 360 കിലോഗ്രാം ഭാരമുള്ള വലിയൊരു കല്ല് വീണ് റാൾസ്റ്റണിന്റെ വലതുകൈ പാറയിടുക്കിൽ കുടുങ്ങിയത്. അപകടമുണ്ടാകുന്പോൾ റാൾസ്റ്റണിനു സമീപം ആരുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, പുറംലോകവുമായി ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ലായിരുന്നു. റാൾസ്റ്റൺ തന്റെ അത്തവണത്തെ യാത്രയെക്കുറിച്ചു ബന്ധുക്കളെ ആരെയും അറിയിക്കാതിരുന്നതുകൊണ്ട് ആരും റാൾസ്റ്റണെ അന്വേഷിച്ചുവരാനും സാധ്യതയുണ്ടായിരുന്നില്ല.
റാൾസ്റ്റണിന്റെ കൈവശം ഒരു വാട്ടർബോട്ടിലിൽ കുറച്ചു വെള്ളവും സമോസയ്ക്ക് സമാനമായ രണ്ടു ബെറീറ്റോയും മാത്രമേ ഉണ്ടായിരുന്നുള്ളു. തന്മൂലം അധികദിവസം തന്റെ ജീവൻ നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പാറക്കല്ലിനടിയിൽനിന്നു വലതുകരം വലിച്ചെടുക്കാൻ കൈയിലുണ്ടായിരുന്ന ചെറിയ പിച്ചാത്തികൊണ്ട് പാറ ചിരണ്ടി ഒരു വിടവുണ്ടാക്കാൻ റാൾസ്റ്റൺ ശ്രമിച്ചു. എന്നാൽ, ചിരണ്ടിപ്പൊട്ടിക്കാൻ സാധിക്കുന്ന പാറക്കഷണം അല്ലായിരുന്നു അത്.
അപകടമുണ്ടായി മൂന്നുദിവസം കഴിഞ്ഞപ്പോൾ തന്റെ കൈ മുറിച്ചു രക്ഷപ്പെടുന്നതിനെക്കുറിച്ച് റാൾസ്റ്റൺ ചിന്തിച്ചു. ഇതിനിടെ, താൻ ഏതുനിമിഷവും മരിച്ചേക്കാമെന്നുള്ള ധാരണയിൽ തന്റെ കുടുംബാംഗങ്ങൾക്കുള്ള സന്ദേശം കൈവശമുണ്ടായിരുന്ന വീഡിയോ ടേപ്പിൽ പകർത്തി. അതോടൊപ്പം തന്റെ പേരും തീയതിയും പാറയിൽ കൊത്തിവച്ചു.
ആറാംദിവസമായപ്പോൾ രക്ഷപ്പെടാനുള്ള അവസാന മാർഗമായി റാൾസ്റ്റൺ തന്റെ വലതുകരം കൈപ്പത്തിയുടെ മുകളിൽവച്ച് മുറിച്ചുമാറ്റി. അതിന് ഒരു മണിക്കൂർ വേണ്ടിവന്നു. പാറയുടെ അടിയിൽനിന്നു മോചിതനായ റാൾസ്റ്റൺ സാവധാനം പാറയിടുക്കിലൂടെ താഴെ എത്തി. അവിടെനിന്ന് എട്ടുമൈൽ അകലെയായിരുന്നു റാൾസ്റ്റൺ തന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്.
ആറുമൈൽ നടന്നുകഴിഞ്ഞപ്പോൾ മൂന്നു പേരുടെ ഒരു സംഘത്തെ റാൾസ്റ്റൺ കണ്ടെത്തി. അവർ വിവരമറിയിച്ചതനുസരിച്ച് ഒരു ഹെലികോപ്റ്റർ വന്ന് റാൾസ്റ്റണെ വേഗം ആശുപത്രിയിലെത്തിച്ചു. റാൾസ്റ്റൺ മുറിച്ചുമാറ്റിയ കൈപ്പത്തി പിന്നീട് പാറയുടെ അടിയിൽനിന്ന് എടുക്കാൻവേണ്ടി പാറ മാറ്റാനായി വലിയൊരുസംഘം ആളുകൾ വേണ്ടിവന്നു.
അപകടത്തിൽ സാഹസികമായി രക്ഷപ്പെട്ടതിന്റെ പിറ്റേവർഷം റാൾസ്റ്റൺ അതേക്കുറിച്ചു ബിറ്റ്വീൻ എ റോക്ക് ആൻഡ് എ ഹാർഡ് പ്ലെയ്സ് എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അധികംതാമസിയാതെ ആ പുസ്തകം ഒരു ബെസ്റ്റ് സെല്ലറായി മാറി. അതിനുശേഷം റാൾസ്റ്റൺ അക്ഷരാർഥത്തിൽ ഒരു ടെലിവിഷൻ താരമായി മാറി. വിവിധ ടെലിവിഷൻ കന്പനികൾ റാൾസ്റ്റണെ അതിമാനുഷനായ ഒരു ഹീറോ ആയി അവതരിപ്പിച്ചു. പ്രസംഗ സർക്യൂട്ടിലും റാൾസ്റ്റൺ നേട്ടംകൊയ്തു.
2010-ൽ ബ്രിട്ടീഷ് ഡിറക്ടർ ഡാനി ബോയിൽ റാൾസ്റ്റണെ ആധാരമാക്കി 127 മണിക്കൂറുകൾ എന്ന പേരിൽ ഒരു സിനിമ പുറത്തിറക്കി. സിനിമാ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ആറ് ഓസ്കർ അവാർഡുകൾക്ക് നാമനിർദേശം ചെയ്യപ്പെട്ടു. അങ്ങനെ റാൾസ്റ്റൺ ഒരു താരമായി മാറി. റാൾസ്റ്റണിന്റെ കഥ തത്കാലം ഇവിടെ നിൽക്കട്ടെ.
റാൾസ്റ്റൺ തന്റെ ജീവൻ രക്ഷിക്കാൻവേണ്ടി സ്വീകരിച്ച നടപടിയെക്കുറിച്ച് എന്തു തോന്നുന്നു? അവിശ്വസനീയം എന്നു നാം പറഞ്ഞേക്കും. റാൾസ്റ്റണ് തന്റെ ജീവൻ രക്ഷിക്കേണ്ട സാഹചര്യം വന്നപ്പോൾ തന്റെ കൈ അറത്തുമുറിച്ച് അത് രക്ഷിക്കാൻ തയാറായി. കാരണം, അത്രമാത്രം വിലപ്പെട്ടതായിരുന്നു റാൾസ്റ്റണ് തന്റെ ജീവിതം.
നമ്മുടെ സമൂഹത്തിലെ എത്രയോ പേരുടെ ജീവിതങ്ങളാണ് ഓരോതരം ഭീമാകാരമായ പാറക്കല്ലുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്. അതിൽ മദ്യപാനവും മയക്കുമരുന്നും അവിഹിതബന്ധങ്ങളും തട്ടിപ്പും വെട്ടിപ്പും കൊള്ളയും കൊലപാതകവുമൊക്കെ ഉൾപ്പെടും. ഇവയിൽനിന്നൊക്കെ മോചനം നേടി അന്തസോടെ ജീവിക്കാൻ ആർക്കും സ്വന്തം കൈയോ കാലോ ഒന്നും വെട്ടിക്കളയേണ്ടിവരില്ല. തെറ്റിൽനിന്നു പിന്മാറി നന്മയുടെ വഴിയേ നടക്കാനുള്ള ചങ്കൂറ്റം മാത്രം മതി. ആ ചങ്കൂറ്റം ഉണ്ടാകുകയാണെങ്കിൽ ദൈവാനുഗ്രഹവും കൂട്ടിനുണ്ടാകുമെന്നതു തീർച്ചയാണ്.
ഓരോതരം തിന്മകളിൽപ്പെട്ടു ജീവിതം കുടുങ്ങിക്കിടക്കുന്നവർക്കു വരാനിരിക്കുന്ന ലോകത്തിലെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കുകയേ വേണ്ടൂ. അപ്പോൾപ്പിന്നെ അതിവേഗം ആ ഊരാക്കുടുക്കുകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുകയല്ലേ വേണ്ടത്.
റാൾസ്റ്റണിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. സ്വന്തം കൈ അറുത്തുമുറിച്ചു ജീവൻ രക്ഷിക്കാനുള്ള ചങ്കൂറ്റം കാണിച്ച ഈ ചെറുപ്പക്കാരനു ജീവിതം തിരിച്ചുകിട്ടിയപ്പോൾ അതേക്കുറിച്ച് ഓർത്ത് നന്ദിയോടെ നല്ലജീവിതം നയിക്കാൻ ആദ്യമൊക്കെ സാധിച്ചില്ല. താൻ അജയ്യനാണെന്നും തന്നെ ഒന്നിനും കീഴടക്കാനാവില്ലെന്നുമായിരുന്നു ഈ ചെറുപ്പക്കാരന്റെ അപ്പോഴത്തെ ചിന്താഗതി. എന്നാൽ, ജീവിതത്തിൽ വിവിധ രീതിയിലുള്ള പല തിരിച്ചടികൾ നേരിട്ടപ്പോൾ റാൾസ്റ്റണ് സുബോധം വന്നു. ഇക്കാര്യം റാൾസ്റ്റൺതന്നെ സമ്മതിച്ചിട്ടുണ്ട്.
നാം തെറ്റുകളിൽനിന്നും കുറ്റങ്ങളിൽനിന്നുമൊക്കെ മോചിതനായി നല്ലജീവിതത്തിലേക്കു തിരിയുന്പോൾ ആ തിരിച്ചുനടക്കലിന് ദൈവം നൽകുന്ന കൃപ ഒരിക്കലും നാം മറന്നുപോകരുത്. ആ കൃപ നാം മറന്നുപോയാൽ നമ്മുടെ ജീവിതം വീണ്ടും കുടുക്കിൽപ്പെടുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ