മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ തലസ്ഥാനനഗരമായ ഷാജഹാനാബാദിന് രൂപംകൊടുത്തു തുടങ്ങിയപ്പോൾ അതിന്റെ ഭാഗമായി വികസിച്ചുവന്നതാണ് ചാന്ദ്നി ചൗക്കും. നടുക്ക് ഒരു വലിയ കുളവുമായി സമചതുരാകൃതിയിലായിരുന്നു ചാന്ദ്നി ചൗക്കിന്റെ കിടപ്പ്
ചന്ദ്രബിംബം പൊഴിച്ചിട്ട നിലാവെളിച്ചം കുളത്തിൽ വീണ് തിളങ്ങിയ രാത്രികളിൽ നിന്നാണ് ചാന്ദ്നി ചൗക്കിന് ആ പേരു വന്നതെന്നാണ് ഒരു ചരിത്രവാദം.
നിലാവ് വീണ് തിളങ്ങിയ ആ കുളം കാഴ്ചയിൽനിന്നു മാഞ്ഞുപോയെങ്കിലും കേൾക്കുന്പോൾ ഇന്പമുള്ള ആ ചരിത്രം തന്നെയാണ് ചാന്ദ്നി ചൗക്കിനെ ചുറ്റിപ്പറ്റി എന്നും പ്രകാശം പരത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ മൊത്തക്കച്ചവട വിപണി എന്ന ഖ്യാതി എക്കാലത്തും ചാന്ദ്നി ചൗക്കിന് സ്വന്തമാണ്.
മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ തലസ്ഥാനനഗരമായ ഷാജഹാനാബാദിന് രൂപംകൊടുത്തു തുടങ്ങിയപ്പോൾ അതിന്റെ ഭാഗമായി വികസിച്ചുവന്നതാണ് ചാന്ദ്നി ചൗക്കും.
നടുക്ക് ഒരു വലിയ കുളവുമായി സമചതുരാകൃതിയിലായിരുന്നു ചാന്ദ്നി ചൗക്കിന്റെ കിടപ്പ്. അന്നേ ഇവിടുത്തെ കടകൾ അർധചന്ദ്രാകൃതിയിലാണ് നിർമിച്ചിരുന്നത്.
ഷാജഹാന്റെ മകൾ ജഹനാരയ്ക്ക് ആഗ്രഹമുള്ളതെന്തും വാങ്ങുന്നതിനുവേണ്ടിയാണ് ചാന്ദ്നി ചൗക്ക് ഷോപ്പിംഗ് കേന്ദ്രം പരുവപ്പെടുത്തിയെടുത്തതെന്നും പറയപ്പെടുന്നു. ചാന്ദ്നി ചൗക്കിന്റെ ചരിത്രം എന്നാൽ ഷാജഹാനുശേഷം മുഗൾ ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത ജഹനാരയുടെ ചരിത്രം കൂടിയാണ്. ഷാജഹാന്റെയും മുംതാസ് ബീഗത്തിന്റെയും മൂത്ത മകളായിരുന്നു ജഹനാര.
ഇന്ന് നഗരം ആധുനിക സ്പർശനങ്ങളാൽ മുഖച്ഛായ പാടേ മാറ്റിയെങ്കിലും ചാന്ദ്നി ചൗക്കിന്റെ ചരിത്ര പ്രാധാന്യം അകന്നു പോകുന്നില്ല. മുഗൾ കാലഘട്ടത്തിലെ വലിയ നിർമിതികളൊന്നുംതന്നെ ചാന്ദ്നി ചൗക്കിൽ കാണാനേയില്ല. പക്ഷേ, പുരാതന ഇന്ത്യയുടെ ഒരു വലിയ വ്യാപാര-വാണിജ്യ ചരിത്രത്തിന്റെ വേരുകൾ ഇവിടെ ഉറച്ചു കിടക്കുന്നു.
വെള്ളിയിൽ പണിത സാധനങ്ങളായിരുന്നു എക്കാലത്തും ചാന്ദ്നി ചൗക്കിലെ പ്രധാന വാണിജ്യ സാമഗ്രി. തിരക്കേറിയ വിപണി പ്രധാനമായും ഉർദു ബസാർ, ജോഹ്രി ബസാർ, അഷ്റാപി ബസാർ, ഫത്തേപുരി ബസാർ എന്നിങ്ങനെ നാലു ഭാഗങ്ങളായി വിഭജിച്ചു കിടക്കുന്നു. മുഗൾ കാലഘട്ടത്തിന്റെ വാസ്തു രീതികൾ അപ്പാടെ ഇക്കാലത്ത് മാഞ്ഞു പോയിരിക്കുന്നു.
തിക്കും തിരക്കുമുള്ള ചാന്ദ്നി ചൗക്കിന്റെ നടുവിൽ നിന്ന് പഴമയുടെ ചരിത്രം ചികഞ്ഞെടുക്കണമെങ്കിൽ എഴുതപ്പെട്ട രേഖകളല്ലാതെ മറ്റു ദൃശ്യ സാക്ഷ്യങ്ങളൊന്നും തന്നെയില്ല.
ചാന്ദ്നി ചൗക്കിലെ ഓരോ ഇടവഴിക്കും ഗലികൾക്കും വ്യാപാരസംബന്ധമായ ഓരോ പ്രത്യേകതയുണ്ട്. വസ്ത്രങ്ങൾ മാത്രം കിട്ടുന്ന സ്ഥലങ്ങൾ, വെള്ളിക്ക് മാത്രമായൊരിടം, അലങ്കാരവസ്തുക്കൾക്ക് മറ്റൊരിടം, പാത്രങ്ങൾക്കും മറ്റു വീട്ടുസാധനങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും എന്തിനേറെ കണ്ണടകൾക്കും വാച്ചുകൾക്കും കല്യാണക്കുറികൾക്കുംവരെ പ്രത്യേകമായ തെരുവുകളും തിരിവുകളുമുണ്ട്.
ചാന്ദ്നി ചൗക്കിലെ ഖാരി ബാവ്ലിയാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാർക്കറ്റ്. കത്രാനീൽ തുണികളുടെ വിസ്മയ മാർക്കറ്റാണ്. വെള്ളി ആഭരണങ്ങൾക്ക് ദരീബാ കാലാനും ഭക്ഷണ രുചിവൈവിധ്യങ്ങൾക്ക് പറാന്തേ വാലി ഗലിയും പുകൾപെറ്റിരിക്കുന്നു.
ദരീബാ കാലാനിൽ വെള്ളിക്കു പുറമേ സ്വർണാഭരണങ്ങളുടെയും കമനീയ ശേഖരങ്ങളുണ്ട്. യന്ത്രസഹായമില്ലാതെ കൈകൾകൊണ്ട് നിർമിച്ചവയാണ് ഇവിടുത്തെ ആഭരണങ്ങൾ എന്നതാണ് പ്രത്യേകത. വെള്ളിക്കും സ്വർണത്തിനും പുറമേ വജ്രാഭരണങ്ങൾക്കും ഇന്നിവിടം പ്രസിദ്ധമാണ്.
ബല്ലിമാര പാദരക്ഷകളുടെ കേന്ദ്രമാണ്. വിവിധതരം തുകൽചെരിപ്പുകളുടെയും ഷൂസുകളുടെയും മാത്രം വിപണന കേന്ദ്രം. തുന്നൽസാമഗ്രികളുടെയും അലങ്കാര വസ്തുക്കളുടെയും കേന്ദ്രമാണ് കിനാരി ബസാർ. വിവിധതരം ഷാളുകളുടെ കേന്ദ്രമാണ് മോത്തി ബസാർ. വിലയേറിയ കാഷ്മീരി പഷ്മിന മുതൽ വിലകുറഞ്ഞ ഭംഗിയേറിയ വിവിധ തരം ഷോളുകളും ഇവിടെ വാങ്ങാം. സാരി, ലെഹംഗ, പരന്പരാഗത മുസ്ലിം വേഷവിധാനങ്ങൾ, ബാഗുകൾ എന്നിവയുടെ കേന്ദ്രമാണ് മീന ബസാർ.
അടുത്തയിടെ വാഹന ഗതാഗതം പാടേ നിരോധിച്ചും കാൽനട മാത്രമാക്കിയും മുഖം മിനുക്കിയും ഡൽഹി സർക്കാർ ചാന്ദ്നി ചൗക്കിന്റെ പ്രൗഢിയും പൗരാണികതയും അതേപടി നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 12ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് നവീകരിച്ച ചാന്ദ്നി ചൗക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
175 വർഷങ്ങളായി താമസമുറപ്പിച്ച കുടുംബങ്ങളിലെ പിൻതുടർച്ചക്കാരുണ്ട് ചാന്ദ്നി ചൗക്കിൽ ഇക്കാലത്തും. തലമുറകൾ കണ്ട മുഖച്ഛായ മാറ്റങ്ങളിൽ യോജിപ്പും വിയോജിപ്പുമുള്ളവരുണ്ട് അവർക്കിടയിൽ.
സ്ഥലപരിമിതി കൊണ്ടു വീർപ്പു മുട്ടിച്ചപ്പോൾ ചരിത്ര ഭവനങ്ങൾ ഒഴിഞ്ഞു നഗരത്തിരക്കുകളിലേക്ക് വാസം മാറി പോയവരുമുണ്ട്. എന്തു തന്നെയായാലും തലസ്ഥാന നഗരിയിൽ. പുരാതന ഡൽഹിയിൽ ഇന്നും പൗരാണികതയുടെ കൈയൊപ്പു പതിഞ്ഞ ഒരു വ്യാപാര കേന്ദ്രം ചാന്ദ്നി ചൗക്ക് തന്നെ.
സെബി മാത്യു
ചന്ദ്രബിംബം പൊഴിച്ചിട്ട നിലാവെളിച്ചം കുളത്തിൽ വീണ് തിളങ്ങിയ രാത്രികളിൽ നിന്നാണ് ചാന്ദ്നി ചൗക്കിന് ആ പേരു വന്നതെന്നാണ് ഒരു ചരിത്രവാദം.
നിലാവ് വീണ് തിളങ്ങിയ ആ കുളം കാഴ്ചയിൽനിന്നു മാഞ്ഞുപോയെങ്കിലും കേൾക്കുന്പോൾ ഇന്പമുള്ള ആ ചരിത്രം തന്നെയാണ് ചാന്ദ്നി ചൗക്കിനെ ചുറ്റിപ്പറ്റി എന്നും പ്രകാശം പരത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ മൊത്തക്കച്ചവട വിപണി എന്ന ഖ്യാതി എക്കാലത്തും ചാന്ദ്നി ചൗക്കിന് സ്വന്തമാണ്.
മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ തലസ്ഥാനനഗരമായ ഷാജഹാനാബാദിന് രൂപംകൊടുത്തു തുടങ്ങിയപ്പോൾ അതിന്റെ ഭാഗമായി വികസിച്ചുവന്നതാണ് ചാന്ദ്നി ചൗക്കും.
നടുക്ക് ഒരു വലിയ കുളവുമായി സമചതുരാകൃതിയിലായിരുന്നു ചാന്ദ്നി ചൗക്കിന്റെ കിടപ്പ്. അന്നേ ഇവിടുത്തെ കടകൾ അർധചന്ദ്രാകൃതിയിലാണ് നിർമിച്ചിരുന്നത്.
ഷാജഹാന്റെ മകൾ ജഹനാരയ്ക്ക് ആഗ്രഹമുള്ളതെന്തും വാങ്ങുന്നതിനുവേണ്ടിയാണ് ചാന്ദ്നി ചൗക്ക് ഷോപ്പിംഗ് കേന്ദ്രം പരുവപ്പെടുത്തിയെടുത്തതെന്നും പറയപ്പെടുന്നു. ചാന്ദ്നി ചൗക്കിന്റെ ചരിത്രം എന്നാൽ ഷാജഹാനുശേഷം മുഗൾ ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത ജഹനാരയുടെ ചരിത്രം കൂടിയാണ്. ഷാജഹാന്റെയും മുംതാസ് ബീഗത്തിന്റെയും മൂത്ത മകളായിരുന്നു ജഹനാര.
ഇന്ന് നഗരം ആധുനിക സ്പർശനങ്ങളാൽ മുഖച്ഛായ പാടേ മാറ്റിയെങ്കിലും ചാന്ദ്നി ചൗക്കിന്റെ ചരിത്ര പ്രാധാന്യം അകന്നു പോകുന്നില്ല. മുഗൾ കാലഘട്ടത്തിലെ വലിയ നിർമിതികളൊന്നുംതന്നെ ചാന്ദ്നി ചൗക്കിൽ കാണാനേയില്ല. പക്ഷേ, പുരാതന ഇന്ത്യയുടെ ഒരു വലിയ വ്യാപാര-വാണിജ്യ ചരിത്രത്തിന്റെ വേരുകൾ ഇവിടെ ഉറച്ചു കിടക്കുന്നു.
വെള്ളിയിൽ പണിത സാധനങ്ങളായിരുന്നു എക്കാലത്തും ചാന്ദ്നി ചൗക്കിലെ പ്രധാന വാണിജ്യ സാമഗ്രി. തിരക്കേറിയ വിപണി പ്രധാനമായും ഉർദു ബസാർ, ജോഹ്രി ബസാർ, അഷ്റാപി ബസാർ, ഫത്തേപുരി ബസാർ എന്നിങ്ങനെ നാലു ഭാഗങ്ങളായി വിഭജിച്ചു കിടക്കുന്നു. മുഗൾ കാലഘട്ടത്തിന്റെ വാസ്തു രീതികൾ അപ്പാടെ ഇക്കാലത്ത് മാഞ്ഞു പോയിരിക്കുന്നു.
തിക്കും തിരക്കുമുള്ള ചാന്ദ്നി ചൗക്കിന്റെ നടുവിൽ നിന്ന് പഴമയുടെ ചരിത്രം ചികഞ്ഞെടുക്കണമെങ്കിൽ എഴുതപ്പെട്ട രേഖകളല്ലാതെ മറ്റു ദൃശ്യ സാക്ഷ്യങ്ങളൊന്നും തന്നെയില്ല.
ചാന്ദ്നി ചൗക്കിലെ ഓരോ ഇടവഴിക്കും ഗലികൾക്കും വ്യാപാരസംബന്ധമായ ഓരോ പ്രത്യേകതയുണ്ട്. വസ്ത്രങ്ങൾ മാത്രം കിട്ടുന്ന സ്ഥലങ്ങൾ, വെള്ളിക്ക് മാത്രമായൊരിടം, അലങ്കാരവസ്തുക്കൾക്ക് മറ്റൊരിടം, പാത്രങ്ങൾക്കും മറ്റു വീട്ടുസാധനങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും എന്തിനേറെ കണ്ണടകൾക്കും വാച്ചുകൾക്കും കല്യാണക്കുറികൾക്കുംവരെ പ്രത്യേകമായ തെരുവുകളും തിരിവുകളുമുണ്ട്.
ചാന്ദ്നി ചൗക്കിലെ ഖാരി ബാവ്ലിയാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന മാർക്കറ്റ്. കത്രാനീൽ തുണികളുടെ വിസ്മയ മാർക്കറ്റാണ്. വെള്ളി ആഭരണങ്ങൾക്ക് ദരീബാ കാലാനും ഭക്ഷണ രുചിവൈവിധ്യങ്ങൾക്ക് പറാന്തേ വാലി ഗലിയും പുകൾപെറ്റിരിക്കുന്നു.
ദരീബാ കാലാനിൽ വെള്ളിക്കു പുറമേ സ്വർണാഭരണങ്ങളുടെയും കമനീയ ശേഖരങ്ങളുണ്ട്. യന്ത്രസഹായമില്ലാതെ കൈകൾകൊണ്ട് നിർമിച്ചവയാണ് ഇവിടുത്തെ ആഭരണങ്ങൾ എന്നതാണ് പ്രത്യേകത. വെള്ളിക്കും സ്വർണത്തിനും പുറമേ വജ്രാഭരണങ്ങൾക്കും ഇന്നിവിടം പ്രസിദ്ധമാണ്.
ബല്ലിമാര പാദരക്ഷകളുടെ കേന്ദ്രമാണ്. വിവിധതരം തുകൽചെരിപ്പുകളുടെയും ഷൂസുകളുടെയും മാത്രം വിപണന കേന്ദ്രം. തുന്നൽസാമഗ്രികളുടെയും അലങ്കാര വസ്തുക്കളുടെയും കേന്ദ്രമാണ് കിനാരി ബസാർ. വിവിധതരം ഷാളുകളുടെ കേന്ദ്രമാണ് മോത്തി ബസാർ. വിലയേറിയ കാഷ്മീരി പഷ്മിന മുതൽ വിലകുറഞ്ഞ ഭംഗിയേറിയ വിവിധ തരം ഷോളുകളും ഇവിടെ വാങ്ങാം. സാരി, ലെഹംഗ, പരന്പരാഗത മുസ്ലിം വേഷവിധാനങ്ങൾ, ബാഗുകൾ എന്നിവയുടെ കേന്ദ്രമാണ് മീന ബസാർ.
അടുത്തയിടെ വാഹന ഗതാഗതം പാടേ നിരോധിച്ചും കാൽനട മാത്രമാക്കിയും മുഖം മിനുക്കിയും ഡൽഹി സർക്കാർ ചാന്ദ്നി ചൗക്കിന്റെ പ്രൗഢിയും പൗരാണികതയും അതേപടി നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 12ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് നവീകരിച്ച ചാന്ദ്നി ചൗക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
175 വർഷങ്ങളായി താമസമുറപ്പിച്ച കുടുംബങ്ങളിലെ പിൻതുടർച്ചക്കാരുണ്ട് ചാന്ദ്നി ചൗക്കിൽ ഇക്കാലത്തും. തലമുറകൾ കണ്ട മുഖച്ഛായ മാറ്റങ്ങളിൽ യോജിപ്പും വിയോജിപ്പുമുള്ളവരുണ്ട് അവർക്കിടയിൽ.
സ്ഥലപരിമിതി കൊണ്ടു വീർപ്പു മുട്ടിച്ചപ്പോൾ ചരിത്ര ഭവനങ്ങൾ ഒഴിഞ്ഞു നഗരത്തിരക്കുകളിലേക്ക് വാസം മാറി പോയവരുമുണ്ട്. എന്തു തന്നെയായാലും തലസ്ഥാന നഗരിയിൽ. പുരാതന ഡൽഹിയിൽ ഇന്നും പൗരാണികതയുടെ കൈയൊപ്പു പതിഞ്ഞ ഒരു വ്യാപാര കേന്ദ്രം ചാന്ദ്നി ചൗക്ക് തന്നെ.
സെബി മാത്യു