മക്കൾ വളരുന്നതോടെ മലയാളി മാതാപിതാക്കൾ മനസിൽ കോറിയിടാൻ തുടങ്ങും ഒരു നല്ല മരുമക(ന്റെ)ളുടെ മനോഹരചിന്ത. പക്ഷേ അതിനു ചായക്കൂട്ടുകൾ കൊടുക്കുംമുൻപേ മക്കൾ ഇണയെ കണ്ടുപിടിച്ചുകഴിയും. അച്ഛനമ്മമാരുടെ താത്പര്യമനുസരിച്ച് മലയാളി സമൂഹത്തിൽനിന്ന് തങ്ങൾ ആചരിക്കുന്ന മതത്തിലുള്ള ഒരു കുട്ടിയെ മകനോ മകളോ സ്വീകരിക്കുമെന്ന് തീർച്ചയാക്കാനാവില്ല. വ്യക്തിസ്വാതന്ത്ര്യത്തിൽ കാലൂന്നിനിൽക്കുന്ന തലമുറയ്ക്ക് മറ്റുള്ളവരുടെ അഭിപ്രായപ്രകടനം അരോചകമായേ തോന്നൂ. ഈ സാഹചര്യത്തിൽ നമ്മുടെ മലയാളികൾ വിവാഹം കഴിക്കുന്നത് അധികപങ്കും വിദേശികളെയാണ്. അവർ കൂടെപഠിക്കുന്നവരോ ഒന്നിച്ചു ജോലിചെയ്യുന്നവരോ ആകാം. മാതാപിതാക്കൾ അംഗീകരിച്ചുകൊടുക്കുമെങ്കിലും പല വിവാഹങ്ങളും വിവാഹമോചനത്തിൽ അവസാനിക്കും. ഒന്നുണ്ട്, പങ്കാളികളിൽ ഒരാളുടെ മേൽക്കോയ്മ മറ്റേയാൾ അംഗീകരിച്ചുകൊടുക്കുന്ന പ്രശ്നമേയില്ല.
എത്ര വർഷം കഴിഞ്ഞായാലും എന്തിലെങ്കിലും പൊരുത്തപ്പെടാനാവാതെവന്നാൽ പിരിയാൻ ഇവർ വ്യഗ്രത കാട്ടും.
ഇക്കഴിഞ്ഞ ദിവസം ഒരു ആശുപത്രിയിലെ വെയ്റ്റിംഗ് റൂമിൽ ഞാൻ ഒരാളെ കാത്തിരിക്കുകയായിരുന്നു. എന്റെ അരികിൽ ഒരു വയോധികൻ വന്നിരുന്നു. സംസാരപ്രിയനായ ആ സായ്പ് തുടങ്ങിയതുതന്നെ തന്റെ വയസ് പറഞ്ഞുകൊണ്ടാണ്. പ്രായം 84. പറഞ്ഞുതുടങ്ങി. ഭാര്യ സുന്ദരിയും സമർഥയുമാണ്. അദ്ദേഹത്തിന്റെ കാര്യങ്ങളിൽ തത്പരയും. ഡ്രൈവ് ചെയ്ത് എവിടെ വേണമെങ്കിലും കൊണ്ടുപോകും. എൺപതു വയസെങ്കിലും ഉണ്ടാകാനിടയുള്ള ഒരു സ്ത്രീക്ക് ഈ വിവരണം എങ്ങനെ യോജിക്കുമെന്ന് ഞാൻ ചിന്തിച്ചപ്പോൾ തന്റെ ഇപ്പോഴത്തെ ഭാര്യക്ക് 50 വയസാണ് പ്രായമെന്നും മൂത്ത മകന് 61 വയസുണ്ടെന്നും കൂട്ടിച്ചേർത്തു. ആദ്യത്തെ ഭാര്യയുമായി ഒത്തുപോകാൻ പറ്റിയില്ല. രണ്ടുവർഷം മുൻപ് വിവാഹമോചനം നേടിയത്രേ!
മലയാളി വിദേശി വിവാഹങ്ങൾക്ക് കെട്ടുറപ്പ് താരതമ്യേന കൂടുതലുണ്ട്. നമ്മുടെ പൈതൃക നന്മയായിരിക്കാം കാരണം.
സിസിലിയാമ്മ പെരുന്പനാനി
എത്ര വർഷം കഴിഞ്ഞായാലും എന്തിലെങ്കിലും പൊരുത്തപ്പെടാനാവാതെവന്നാൽ പിരിയാൻ ഇവർ വ്യഗ്രത കാട്ടും.
ഇക്കഴിഞ്ഞ ദിവസം ഒരു ആശുപത്രിയിലെ വെയ്റ്റിംഗ് റൂമിൽ ഞാൻ ഒരാളെ കാത്തിരിക്കുകയായിരുന്നു. എന്റെ അരികിൽ ഒരു വയോധികൻ വന്നിരുന്നു. സംസാരപ്രിയനായ ആ സായ്പ് തുടങ്ങിയതുതന്നെ തന്റെ വയസ് പറഞ്ഞുകൊണ്ടാണ്. പ്രായം 84. പറഞ്ഞുതുടങ്ങി. ഭാര്യ സുന്ദരിയും സമർഥയുമാണ്. അദ്ദേഹത്തിന്റെ കാര്യങ്ങളിൽ തത്പരയും. ഡ്രൈവ് ചെയ്ത് എവിടെ വേണമെങ്കിലും കൊണ്ടുപോകും. എൺപതു വയസെങ്കിലും ഉണ്ടാകാനിടയുള്ള ഒരു സ്ത്രീക്ക് ഈ വിവരണം എങ്ങനെ യോജിക്കുമെന്ന് ഞാൻ ചിന്തിച്ചപ്പോൾ തന്റെ ഇപ്പോഴത്തെ ഭാര്യക്ക് 50 വയസാണ് പ്രായമെന്നും മൂത്ത മകന് 61 വയസുണ്ടെന്നും കൂട്ടിച്ചേർത്തു. ആദ്യത്തെ ഭാര്യയുമായി ഒത്തുപോകാൻ പറ്റിയില്ല. രണ്ടുവർഷം മുൻപ് വിവാഹമോചനം നേടിയത്രേ!
മലയാളി വിദേശി വിവാഹങ്ങൾക്ക് കെട്ടുറപ്പ് താരതമ്യേന കൂടുതലുണ്ട്. നമ്മുടെ പൈതൃക നന്മയായിരിക്കാം കാരണം.
സിസിലിയാമ്മ പെരുന്പനാനി