സമയസൂചികൾ മുന്നോട്ടു നീങ്ങുന്നതിലും ആംബുലൻസുകൾ നിരത്തിലൂടെ പായുന്നതിലും ഹൃദയമിടിപ്പിന്റെ താളസമന്വയം തിരിച്ചറിയാനാകും.
ജീവിതത്തിന്റെയും മരണത്തിന്റെയും മുനന്പിലെന്നോണം തൊട്ടുപിന്നിൽ സ്ട്രെച്ചറിൽ മരണാസന്നനായി കിടക്കുന്ന രോഗിയെ, സാധിക്കുന്നത്ര വേഗത്തിൽ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ വളയം പിടിക്കുന്ന ആംബുലൻസ് ഡ്രൈവറെ സമയത്തിന്റെ വില പഠിപ്പിക്കേണ്ടതില്ല. സ്റ്റാർട്ട് ചെയ്യുന്ന നിമിഷം മുതൽ രോഗിയുടെ നെഞ്ചിടിപ്പിനേക്കാൾ വേഗത്തിലാകും ഡ്രൈവറുടെ മിടിപ്പുകൾ. സൈറൺ മുഴക്കി, ഹെഡ് ലൈറ്റ് തെളിച്ച് എളുപ്പവഴികളിലൂടെ ആംബുലൻസ് ഓടിക്കുന്നവരുടെ ജാഗ്രതയും പ്രാപ്തിയും നിസാരമല്ല.
മറ്റൊരാളുടെ ശരീരത്തിൽനിന്നു പകുത്തെടുത്ത ഹൃദയം മിന്നൽവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ദൗത്യം ഏറ്റെടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് സമയത്തിന്റെ വില അതിനിർണായകമാണ്. സ്പന്ദിക്കുന്ന ഹൃദയം മറ്റൊരാളിൽ തുന്നിച്ചേർക്കാനുള്ള പാച്ചിലിലെ ഓരോ മിനിറ്റും അല്ല ഓരോ സെക്കന്റും അതിനിർണായകമാണ്.
ഒന്നോ രണ്ടോ അല്ല, ഇരുപത്തിയഞ്ചു തവണയാണു ഹൃദയപേടകങ്ങളുടെ സാരഥിയാകാൻ എറണാകുളം ലിസി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ബാലചന്ദ്രനു നിയോഗമുണ്ടായത്. ഹൃദയം മാറ്റിവയ്ക്കാൻ തിയറ്ററിൽ കാത്തുകിടക്കുന്ന രോഗിയുടെ അരികിലേക്ക് മിന്നൽവേഗത്തിൽ ഹൃദയമെത്തിക്കുകയെന്ന അപൂർവദൗത്യം.
ഹ്രസ്വ, ദീർഘ ദൂരങ്ങളിൽ അവയവം എത്തിക്കാനുള്ള ദൗത്യങ്ങളെല്ലാം അസാമാന്യ മനോധൈര്യത്തോടെയും പ്രാർഥനയോടെയും സമയബന്ധിതമായി പൂർത്തീകരിച്ച ബാലചന്ദ്രൻ ആംബുലൻസ് ഡ്രൈവിംഗ് ദൈവനിയോഗമായി കാണുന്നു. കേരളത്തിൽ ഏറ്റവുമധികം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ എറണാകുളം ലിസി ആശുപത്രിയിലേക്കു പുതുജീവിതത്തിന്റെ സ്പന്ദനങ്ങളുള്ള ഹൃദയങ്ങളെല്ലാം എത്തിച്ചതു ബാലചന്ദ്രനാണ്.
സഹപ്രവർത്തകനുള്ള ഹൃദയം വഹിച്ച്
ആറു മിനിറ്റിൽ താഴെയേ വേണ്ടിവന്നുള്ളു, സഹപ്രവർത്തകനായ സിന്റോയ്ക്കുള്ള ഹൃദയവുമായി ഇടപ്പള്ളി അമൃത ആശുപത്രിയിൽ നിന്നു ലിസിയിലേക്ക് ആംബുലൻസ് പായിച്ചെത്താൻ. പോലീസ് മുന്നേ വഴിയൊരുക്കി. മറ്റു യാത്രക്കാർ ഹൃദയദൗത്യത്തെക്കുറിച്ച് അറിഞ്ഞു വാഹനങ്ങൾ വശങ്ങളിലേക്കൊതുക്കി നിർത്തി. കൃത്യസമയത്തു ഹൃദയം ലിസിയിലെത്തിച്ചു. ശസ്ത്രക്രിയ വിജയകരം.
2013 ലായിരുന്നു ഹൃദയവുമായി ബാലചന്ദ്രൻ നടത്തിയ ആദ്യ ഡ്രൈവിംഗ്. സ്റ്റിയറിംഗിലൂടെ വിരലുകൾ സൂക്ഷ്മമായി പായുന്പോൾ അതിജാഗ്രത കണ്മുൻപിലെ റോഡിലായിരുന്നെങ്കിലും മനസ് പൂർണമായി സിന്റോയുടെ ജീവനുവേണ്ടിയുള്ള പ്രാർഥനയിലായിരുന്നെന്നു ബാലചന്ദ്രൻ.
ഏവർക്കും ബാലേട്ടൻ
ആലപ്പുഴ പുന്നമട സ്വദേശിയായ ബാലചന്ദ്രൻ ലിസി ആശുപത്രിയിൽ ജീവനക്കാർക്കും സമീപവാസികൾക്കും പ്രിയപ്പെട്ട ബാലേട്ടനാണ്. രണ്ടു പതിറ്റാണ്ടായി ഇദ്ദേഹം ലിസി ആശുപ്രതിയുടെ ഭാഗമാണ്. ഏൽപിക്കുന്ന ദൗത്യങ്ങൾ കൃത്യതയോടും സമയബന്ധിതമായും നിർവഹിക്കുന്നതിലെ മികവാണ് ഹൃദയ സാരഥിയാകാനുള്ള നിയോഗം ഇദ്ദേഹത്തിൽ വന്നുചേർന്നത്.
വിവിധ ആശുപത്രികളിൽ നിന്നു മാത്രമല്ല, വിമാനമാർഗം കൊച്ചിയിലെത്തിച്ച ഹൃദയം മിനിറ്റുകൾക്കുള്ളിൽ ലിസിയിലെത്തിച്ച അനുഭവവും ഇദ്ദേഹത്തിനുണ്ട്. ഒരിക്കൽ കോട്ടയത്തുനിന്ന് 45 മിനിറ്റുകൊണ്ടു ഹൃദയം കൊച്ചിയിലെത്തിക്കാൻ ദൗത്യമേൽക്കുന്പോൾ റോഡിലെ കുണ്ടും കുഴിയുമായിരുന്നു ആശങ്ക. ആത്മവിശ്വാസത്തോടെ ചുമതലയേറ്റു. നിശ്ചിത സമയത്തിനുള്ളിൽ ഹൃദയമെത്തിക്കുകയും ചെയ്തു.
കാരുണ്യപാതയിൽ
ഡ്രൈവിംഗ് സീറ്റിലും ജീവിതത്തിലും പുലർത്തുന്ന കാരുണ്യപൂർണമായ ഇടപെടലുകളാണു ബാലേട്ടനെ ആശുപത്രി മാനേജ്മെന്റിനും ഹൃദയശസ്തക്രിയാ വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനുമെല്ലാം സ്വീകാര്യനാക്കുന്നത്. ആശുപത്രിയിലെത്തുന്നവരോടെല്ലാം സ്നേഹപൂർവമുള്ള പെരുമാറ്റത്തിലുമുണ്ട് ബാലേട്ടൻ ടച്ച്. കലൂർ സ്റ്റേഡിയത്തിനു സമീപം പുലർച്ചെ നടക്കുന്നതിനിടെ തളർന്നുവീണയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായത് ബാലചന്ദ്രന് മറക്കാനാവാത്ത അനുഭവമാണ്. രോഗിയെ അതിവേഗം എത്തിക്കാനായതാണ് ജീവൻ രക്ഷിച്ചതെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ മനസിൽ ധന്യത. ഐബിയാണു ബാലചന്ദ്രന്റെ ഭാര്യ. അനന്തുവും അമലുവും മക്കളാണ്.
സിജോ പൈനാടത്ത്
ജീവിതത്തിന്റെയും മരണത്തിന്റെയും മുനന്പിലെന്നോണം തൊട്ടുപിന്നിൽ സ്ട്രെച്ചറിൽ മരണാസന്നനായി കിടക്കുന്ന രോഗിയെ, സാധിക്കുന്നത്ര വേഗത്തിൽ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ വളയം പിടിക്കുന്ന ആംബുലൻസ് ഡ്രൈവറെ സമയത്തിന്റെ വില പഠിപ്പിക്കേണ്ടതില്ല. സ്റ്റാർട്ട് ചെയ്യുന്ന നിമിഷം മുതൽ രോഗിയുടെ നെഞ്ചിടിപ്പിനേക്കാൾ വേഗത്തിലാകും ഡ്രൈവറുടെ മിടിപ്പുകൾ. സൈറൺ മുഴക്കി, ഹെഡ് ലൈറ്റ് തെളിച്ച് എളുപ്പവഴികളിലൂടെ ആംബുലൻസ് ഓടിക്കുന്നവരുടെ ജാഗ്രതയും പ്രാപ്തിയും നിസാരമല്ല.
മറ്റൊരാളുടെ ശരീരത്തിൽനിന്നു പകുത്തെടുത്ത ഹൃദയം മിന്നൽവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ദൗത്യം ഏറ്റെടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് സമയത്തിന്റെ വില അതിനിർണായകമാണ്. സ്പന്ദിക്കുന്ന ഹൃദയം മറ്റൊരാളിൽ തുന്നിച്ചേർക്കാനുള്ള പാച്ചിലിലെ ഓരോ മിനിറ്റും അല്ല ഓരോ സെക്കന്റും അതിനിർണായകമാണ്.
ഒന്നോ രണ്ടോ അല്ല, ഇരുപത്തിയഞ്ചു തവണയാണു ഹൃദയപേടകങ്ങളുടെ സാരഥിയാകാൻ എറണാകുളം ലിസി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ബാലചന്ദ്രനു നിയോഗമുണ്ടായത്. ഹൃദയം മാറ്റിവയ്ക്കാൻ തിയറ്ററിൽ കാത്തുകിടക്കുന്ന രോഗിയുടെ അരികിലേക്ക് മിന്നൽവേഗത്തിൽ ഹൃദയമെത്തിക്കുകയെന്ന അപൂർവദൗത്യം.
ഹ്രസ്വ, ദീർഘ ദൂരങ്ങളിൽ അവയവം എത്തിക്കാനുള്ള ദൗത്യങ്ങളെല്ലാം അസാമാന്യ മനോധൈര്യത്തോടെയും പ്രാർഥനയോടെയും സമയബന്ധിതമായി പൂർത്തീകരിച്ച ബാലചന്ദ്രൻ ആംബുലൻസ് ഡ്രൈവിംഗ് ദൈവനിയോഗമായി കാണുന്നു. കേരളത്തിൽ ഏറ്റവുമധികം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ എറണാകുളം ലിസി ആശുപത്രിയിലേക്കു പുതുജീവിതത്തിന്റെ സ്പന്ദനങ്ങളുള്ള ഹൃദയങ്ങളെല്ലാം എത്തിച്ചതു ബാലചന്ദ്രനാണ്.
സഹപ്രവർത്തകനുള്ള ഹൃദയം വഹിച്ച്
ആറു മിനിറ്റിൽ താഴെയേ വേണ്ടിവന്നുള്ളു, സഹപ്രവർത്തകനായ സിന്റോയ്ക്കുള്ള ഹൃദയവുമായി ഇടപ്പള്ളി അമൃത ആശുപത്രിയിൽ നിന്നു ലിസിയിലേക്ക് ആംബുലൻസ് പായിച്ചെത്താൻ. പോലീസ് മുന്നേ വഴിയൊരുക്കി. മറ്റു യാത്രക്കാർ ഹൃദയദൗത്യത്തെക്കുറിച്ച് അറിഞ്ഞു വാഹനങ്ങൾ വശങ്ങളിലേക്കൊതുക്കി നിർത്തി. കൃത്യസമയത്തു ഹൃദയം ലിസിയിലെത്തിച്ചു. ശസ്ത്രക്രിയ വിജയകരം.
2013 ലായിരുന്നു ഹൃദയവുമായി ബാലചന്ദ്രൻ നടത്തിയ ആദ്യ ഡ്രൈവിംഗ്. സ്റ്റിയറിംഗിലൂടെ വിരലുകൾ സൂക്ഷ്മമായി പായുന്പോൾ അതിജാഗ്രത കണ്മുൻപിലെ റോഡിലായിരുന്നെങ്കിലും മനസ് പൂർണമായി സിന്റോയുടെ ജീവനുവേണ്ടിയുള്ള പ്രാർഥനയിലായിരുന്നെന്നു ബാലചന്ദ്രൻ.
ഏവർക്കും ബാലേട്ടൻ
ആലപ്പുഴ പുന്നമട സ്വദേശിയായ ബാലചന്ദ്രൻ ലിസി ആശുപത്രിയിൽ ജീവനക്കാർക്കും സമീപവാസികൾക്കും പ്രിയപ്പെട്ട ബാലേട്ടനാണ്. രണ്ടു പതിറ്റാണ്ടായി ഇദ്ദേഹം ലിസി ആശുപ്രതിയുടെ ഭാഗമാണ്. ഏൽപിക്കുന്ന ദൗത്യങ്ങൾ കൃത്യതയോടും സമയബന്ധിതമായും നിർവഹിക്കുന്നതിലെ മികവാണ് ഹൃദയ സാരഥിയാകാനുള്ള നിയോഗം ഇദ്ദേഹത്തിൽ വന്നുചേർന്നത്.
വിവിധ ആശുപത്രികളിൽ നിന്നു മാത്രമല്ല, വിമാനമാർഗം കൊച്ചിയിലെത്തിച്ച ഹൃദയം മിനിറ്റുകൾക്കുള്ളിൽ ലിസിയിലെത്തിച്ച അനുഭവവും ഇദ്ദേഹത്തിനുണ്ട്. ഒരിക്കൽ കോട്ടയത്തുനിന്ന് 45 മിനിറ്റുകൊണ്ടു ഹൃദയം കൊച്ചിയിലെത്തിക്കാൻ ദൗത്യമേൽക്കുന്പോൾ റോഡിലെ കുണ്ടും കുഴിയുമായിരുന്നു ആശങ്ക. ആത്മവിശ്വാസത്തോടെ ചുമതലയേറ്റു. നിശ്ചിത സമയത്തിനുള്ളിൽ ഹൃദയമെത്തിക്കുകയും ചെയ്തു.
കാരുണ്യപാതയിൽ
ഡ്രൈവിംഗ് സീറ്റിലും ജീവിതത്തിലും പുലർത്തുന്ന കാരുണ്യപൂർണമായ ഇടപെടലുകളാണു ബാലേട്ടനെ ആശുപത്രി മാനേജ്മെന്റിനും ഹൃദയശസ്തക്രിയാ വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനുമെല്ലാം സ്വീകാര്യനാക്കുന്നത്. ആശുപത്രിയിലെത്തുന്നവരോടെല്ലാം സ്നേഹപൂർവമുള്ള പെരുമാറ്റത്തിലുമുണ്ട് ബാലേട്ടൻ ടച്ച്. കലൂർ സ്റ്റേഡിയത്തിനു സമീപം പുലർച്ചെ നടക്കുന്നതിനിടെ തളർന്നുവീണയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായത് ബാലചന്ദ്രന് മറക്കാനാവാത്ത അനുഭവമാണ്. രോഗിയെ അതിവേഗം എത്തിക്കാനായതാണ് ജീവൻ രക്ഷിച്ചതെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ മനസിൽ ധന്യത. ഐബിയാണു ബാലചന്ദ്രന്റെ ഭാര്യ. അനന്തുവും അമലുവും മക്കളാണ്.
സിജോ പൈനാടത്ത്