സിസ്റ്റര്‍ ലിസിയുടെ സമ്മാനം 150 വീടുകൾ

04:24 AM Sep 12, 2021 | Deepika.com
സ്കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വ്യത്യസ്തമായി എന്തു ചെയ്യാമെന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ആലോചിച്ചു. വീടില്ലാത്ത ഒരു വിദ്യാര്‍ഥിനിക്ക് ഭവനം നിര്‍മിച്ചു നല്‍കാമെന്ന ആശയം സിസ്റ്റര്‍ ലിസി മുന്നോട്ടുവച്ചു.


"കോരിച്ചൊരിയുന്ന മഴ പെയ്ത ആ രാത്രിയില്‍ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. പ്ലാസ്റ്റിക് ഷീറ്റുകളും ഫ്‌ളക്‌സും വലിച്ചുകെട്ടിയ കൂരകള്‍ക്കുള്ളില്‍ എന്‍റെ പാവപ്പെട്ട വിദ്യാര്‍ഥിനികള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്ന ചിന്ത മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അവര്‍ക്ക് എങ്ങനെ സുരക്ഷയൊരുക്കുമെന്ന് ഏറെ ചിന്തിച്ചു. മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ നാം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു കൊടുക്കുന്നത് വലിയ കാര്യം തന്നെയല്ലേ...' എറണാകുളം തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന് പറയാന്‍ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍ ഏറെയാണ്.

സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പേറി നടക്കുന്നവര്‍ ഏറെപ്പേരുള്ള ഇക്കാലത്ത് ഈ അധ്യാപികയുടെ നേതൃത്വത്തില്‍ കൂടണഞ്ഞത് 150 പേരാണ്. വിദ്യാര്‍ഥിനികളും പെണ്‍മക്കളുള്ള വിധവകളും ഭിന്നശേഷിക്കാരും വൃദ്ധകളുമൊക്കെ സിസ്റ്ററിന്‍റെ ശ്രമത്താല്‍ ഒരു വീടിന്‍റെ അവകാശിയായിരിക്കുന്നു. ഏഴു വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു.

ഭവനസന്ദര്‍ശനത്തില്‍ കണ്ടത്

അധ്യാപനത്തിനൊപ്പം ഈ സ്‌കൂളില്‍ അധ്യാപകര്‍ കുട്ടികളുടെ വീടു സന്ദര്‍ശിക്കുന്ന പതിവുണ്ട്. പല കുട്ടികളുടെയും വീടുകള്‍ സിസ്റ്റര്‍ ലിസി സന്ദര്‍ശിച്ചപ്പോള്‍ ചെല്ലാനം, കണ്ണമാലി പ്രദേശത്തുനിന്നുള്ള കുട്ടികളുടെ ജീവിതസാഹചര്യം വളരെ ദയനീയമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു പലരുടെയും താമസം.

ചില വീടുകളാകട്ടെ നാലു കമ്പുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടി മറച്ച കൊച്ചു കൂരകളായിരുന്നു. സുരക്ഷിതമായി ഉറങ്ങാന്‍ ഒരു മുറിയില്ലാതെ സ്ത്രീകള്‍ വിഷമിക്കുന്നത് പല വീടുകളിലും കണ്ടു. കോളനികളില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന അമ്മമാരും പെണ്‍മക്കളും മനസില്‍ നൊമ്പരമായി അവശേഷിച്ചു- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.

തുടക്കം സഹപാഠിക്കൊരു ഭവനത്തിലൂടെ

സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വ്യത്യസ്തമായി എന്തു ചെയ്യാമെന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ആലോചിച്ചു. വീടില്ലാത്ത ഒരു വിദ്യാര്‍ഥിനിക്ക് ഭവനം നിര്‍മിച്ചു നല്‍കാമെന്ന ആശയം സിസ്റ്റര്‍ ലിസി മുന്നോട്ടുവച്ചു. സിസ്റ്റര്‍ ക്ലാസ് ടീച്ചറായ എട്ടാം ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് ഹൃദയസ്തംഭനത്തില്‍ അക്കാലത്ത് മരണമടഞ്ഞിരുന്നു.

ഒറ്റമുറി വീട്ടിലായിരുന്നു മാതാപിതാക്കള്‍ക്കും അനുജനുമൊപ്പം ആ പെണ്‍കുട്ടി താമസിച്ചിരുന്നത്. അച്ഛന്‍റെ രണ്ടു സഹോദരങ്ങളും ആ വീട്ടില്‍ തന്നെ ഓരോ മുറികളിലില്‍ പാര്‍ക്കുന്നു. മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം സിസ്റ്റര്‍ ലിസി ആ വീടു സന്ദര്‍ശിച്ചു. അവരുമായി സംസാരിച്ചതില്‍ നിന്ന് രണ്ടു സെന്‍റ് സ്ഥലം അവര്‍ക്ക് ഉണ്ടെന്നു മനസിലായി.

സിസ്റ്റര്‍ ഈ കാര്യം സ്‌കൂളില്‍ അറിയിച്ചപ്പോള്‍ എല്ലാവരും അതിനെ പിന്തുണച്ചു. അങ്ങനെ 25,000 രൂപ സിസ്റ്റര്‍ ലിസി കടം വാങ്ങി. കുറച്ചു പണം സ്‌കൂള്‍ മാനേജ്‌മെന്‍റ് നല്‍കി. അതെല്ലാം കൊണ്ടാണ് ആ വിദ്യാര്‍ഥിനിക്ക് വീടുപണി തുടങ്ങിയത്. ആറു മാസം കൊണ്ട് അഞ്ചു ലക്ഷം രൂപ ചെലവില്‍ ജൂബിലി സ്മാരക ഭവനം പൂര്‍ത്തീകരിച്ചു. മിച്ചം വന്ന 25,000 രൂപയില്‍ നിന്ന് രണ്ടാമത്തെ വീടിന്‍റെ പണി തുടങ്ങി. അങ്ങനെയാണ് ഹൗസ് ചലഞ്ച് എന്ന പദ്ധതിക്ക് തുടക്കമായത്.

സഹായിക്കാന്‍ പലരുമെത്തി

പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായവുമായെത്തി. നിലവിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും സഹായിച്ചു. സ്‌കൂളില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ നടത്താറില്ല. പകരം വിദ്യാര്‍ഥികള്‍ മധുരം വാങ്ങാന്‍ ചെലവാക്കുന്ന തുക ഭവനരഹിതരെ സഹായിക്കാനുള്ള ചാരിറ്റി ബോക്‌സില്‍ നിക്ഷേപിക്കും.

അധ്യാപകരും ഈ ഉദ്യമത്തില്‍ പങ്കുചേരും. ആദ്യത്തെ ഭവനം നിര്‍മിക്കുന്ന ഘട്ടത്തില്‍ സിസ്റ്റര്‍ ലിസിതന്നെ പണം ശേഖരിക്കാനായി മുന്നിട്ടിറങ്ങി. തോപ്പുംപടിയിലുള്ള കടകളിലും വീടുകളിലുമെല്ലാം കയറി സിസ്റ്റര്‍ സഹായം അഭ്യര്‍ഥിച്ചു. കൂലിപ്പണിക്കാര്‍ മുതല്‍ വന്‍കിടക്കാര്‍ വരെ കഴിവുള്ള സഹായം നല്‍കി. അങ്ങനെയാണ് 2012-ല്‍ കുറഞ്ഞ തുകക്കൊണ്ട് മനോഹരമായ ആ വീട് ഒരുങ്ങിയത്.

നൊമ്പരമായി സരസമ്മ എന്ന അമ്മ

തോപ്പുംപടിയിലെ സാന്തോം കോളനി സന്ദര്‍ശനത്തിനിടയിലാണ് സരസമ്മ എന്ന അമ്മയെ പരിചയപ്പെടുന്നത്. കാഴ്ചശക്തി നഷ്ടപ്പെട്ട ആ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ഒരു കൊച്ചുവീട്. അവരുടെ മകന്‍ അപകടത്തില്‍ പരിക്കേറ്റു നിത്യരോഗിയായി കിടപ്പിലായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മറച്ച കൂരയില്‍ നിവര്‍ന്നു കിടക്കാന്‍ പോലും സ്ഥലമില്ലായിരുന്നു.

മരിക്കും മുമ്പ് എനിക്കൊരു വീടു കിട്ടുമോ സിസ്റ്ററേയെന്ന് ആ അമ്മ പല തവണ ചോദിച്ചിട്ടുണ്ട്. ഹൗസ് ചലഞ്ചില്‍ ഉള്‍പ്പെടുത്തി അവര്‍ക്കൊരു വീടു നല്‍കി. ഒരു വര്‍ഷത്തോളം ആ വീട്ടില്‍ താമസിച്ചശേഷം ആ അമ്മ മരിച്ചു. സാന്തോം കോളനിയില്‍ മാത്രം 17 വീടുകളാണ് പണിതു നല്‍കിയത്. ഇത്തരത്തിൽ കോളനിയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു.

150-ാമത് വീടിന്‍റെ താക്കോല്‍ദാനം 15-ന്

150-ാമത് വീടിന്‍റെ താക്കോല്‍ ദാനം ഈ മാസം 15-ന് വൈപ്പിനില്‍ നടക്കും. ഭൂദാനം മഹാദാനം പദ്ധതിയില്‍ ഒരു വ്യക്തി 72 സെന്‍റ് സ്ഥലം നല്‍കിയതില്‍ അവിടെ 12 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പെണ്‍കുട്ടികളുള്ള വിധവകള്‍ക്കാണ് അവിടെ വീടുവച്ചു നല്‍കുന്നത്. 157-ാമത്തെ വീടിന്‍റെ കല്ലിടല്‍ പള്ളുരുത്തി കളത്തറയില്‍ നടന്നുകഴിഞ്ഞു.

എല്ലാ ജില്ലകളിലും ഓരോ വീട് എന്ന ആശയമാണ് സിസ്റ്റർ ‍ മുന്നോട്ടു വയ്ക്കുന്നത്. ഇത്തരത്തിൽ തിരുവനന്തപുരത്ത് രണ്ടു വീടുകള്‍ നിര്‍മിച്ചു നല്‍കി. മനോഹരമായി ഡിസൈന്‍ ചെയ്ത വീടുകള്‍ ഒരു സെന്‍റിലും രണ്ടു സെന്‍റിലുമൊക്കെയായിട്ടാണ് നിര്‍മിച്ചു നല്‍കുന്നത്. ആറു മുതല്‍ പത്തു ലക്ഷം രൂപയാണ് നിര്‍മാണച്ചെലവു വരുന്നത്. സ്‌കൂളിലെ അധ്യാപിക ലില്ലി പോളും പിന്തുണയുമായി ഒപ്പമുണ്ട്. സ്‌കൂളില്‍ വീടില്ലാത്ത നിരവധി വിദ്യാര്‍ഥികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കി.

അധ്യാപികയ്‌ക്കൊപ്പം മികച്ച സാമൂഹിക പ്രവര്‍ത്തകയും

ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് മേരി (എഫ് എം എം) സന്യാസിനീ സമൂഹാംഗമാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍. തൃശൂര്‍ ജില്ലയിലെ മേലഡൂരില്‍ ജനിച്ച സിസ്റ്റര്‍ ലിസി പ്രീഡിഗ്രിക്കു ശേഷമാണു എഫ്എംഎം സന്യാസിനി സമൂഹത്തില്‍ ചേരുന്നത്.

സന്യാസപരിശീലന കാലത്ത് തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലെയും നിരവധി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദയനീയാവസ്ഥ നേരില്‍ കാണാന്‍ ഇടയയായി. തിരുവനന്തപുരം കടലോരഗ്രാമത്തിലെ സെന്‍റ് ഹെലന്‍സ് സ്‌കൂളിലായിരുന്നു ആദ്യ നിയമനം. അവിടെയും നിര്‍ധനരായവരുടെ ഭവന സന്ദര്‍ശനം നടത്തുന്ന ശീലം സിസ്റ്ററിനുണ്ടായിരുന്നു. കൊച്ചിയിലേക്ക് വന്നപ്പോഴും സിസ്റ്റര്‍ ലിസി ഈ ശീലം തുടര്‍ന്നു. അതായിരുന്നു ഹൗസ് ചലഞ്ച് എന്ന ബൃഹദ് പദ്ധതിയുടെ തുടക്കത്തിലേക്ക് വഴിയൊരുക്കിയതും.

സീമ മോഹന്‍ലാല്‍