ചുവപ്പണിഞ്ഞ് ചെങ്കോട്ട
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധികാരി നദീർ ഷാ ചെങ്കോട്ട ആക്രമിക്കുകയും കോഹീനൂർ രത്നം പതിച്ച മയൂര കിരീടം കവർന്നെടുക്കുകയും ചെയ്തു. പിന്നീട് അഫ്ഗാൻ റോഹില്ലകളും മറാത്തകളും ഒടുവിലായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയും കോട്ടയെ ആക്രമിച്ചു.
ഓർമകൾ ഒരായിരം സംവത്സരങ്ങളെ പിന്നിലാക്കി കുതിച്ചു പാഞ്ഞാലും മാഞ്ഞു പോകാത്ത വിധം സ്മാരകങ്ങൾ പടുത്തുയർത്തിയതിൽ ഷാജഹാൻ ചക്രവർത്തിയോളം ഖ്യാതി ചരിത്രം മറ്റാർക്കും ചാർത്തിക്കൊടുത്തിട്ടില്ല. ഇന്ത്യൻ വാസ്തു വിദ്യാ വിസ്മയത്തെ ലോകമഹാത്ഭുതങ്ങളുടെ തളികയിലേക്ക് എടുത്തു വെച്ച താജ്മഹലിന്റെ പേരിനപ്പുറം ഷാജഹാനെ ഓർമിക്കുവാൻ സ്മാരകങ്ങൾ ഒരുപാടുണ്ട് ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും.
സ്വതന്ത്ര ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ എന്നും ചുവപ്പണിഞ്ഞു നിൽക്കുന്ന ചെങ്കോട്ടയും ഷാജഹാൻ എന്ന മുഗൾ ചക്രവർത്തി 1649ൽ പണി കഴിപ്പിച്ചതാണ്. ഷാജഹാൻ കില ഇ മുല്ല എന്ന് പേരിട്ട കോട്ടയെ ചരിത്രം ചെങ്കോട്ടയാക്കി മാറ്റി ആധുനീക ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. മുഗൾ രാജവംശം പതിനേഴാം നൂറ്റാണ്ടിൽ വസിച്ചിരുന്നതും ഈ കോട്ടയ്ക്കുള്ളിൽ തന്നെയായിരുന്നു.
1857ൽ അന്നത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ സഫറിൽ നിന്ന് ബ്രിട്ടീഷുകാർ പിടിച്ചെടുത്തു കൈവശപ്പെടുത്തും വരെ ചെങ്കോട്ട മുഗൾ ഭരണത്തിന്റെ സിരാകേന്ദ്രമായി നിലകൊണ്ടു. ഷാജഹാന്റെ ശിൽപികളിൽ പ്രധാനിയും താജ്മഹൽ എന്ന വിസ്മയ പ്രണയ കുടീരത്തിന്റെ നിർമാതാവുമായ ഉസ്താദ് അഹമ്മദ് ലാഹോറി തന്നെയാണ് ചെങ്കോട്ടയുടെയും ശിൽപി.
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധികാരി നദീർ ഷാ ചെങ്കോട്ട ആക്രമിക്കുകയും കോഹീനൂർ രത്നം പതിച്ച മയൂര കിരീടം കവർന്നെടുക്കുകയും ചെയ്തു. പിന്നീട് അഫ്ഗാൻ റോഹില്ലകളും മറാത്തകളും ഒടുവിലായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയും കോട്ടയെ ആക്രമിച്ചു.
ബ്രീട്ടീഷ് ആധിപത്യത്തിന്റെ അന്ത്യം കുറിച്ച അർധരാത്രിയിൽ ഇന്ത്യൻ ദേശീയ താകയെ നെഞ്ചിലേറ്റി ഉയർത്താൻ ചരിത്രം നിയോഗിച്ചതും ചെങ്കോട്ടയെ ആയിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത. പിന്നീടുള്ള എല്ലാ സ്വാതന്ത്ര്യ ദിനങ്ങളിലും ഇന്ത്യൻ പതാക ത്രിവർണ ഭാവത്തിൽ അഭിമാനത്തോടെ ചെങ്കോട്ടയിലെ കൊടിമരത്തിൽ പാറി.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ പതാക ഉയർത്തിയിട്ടുള്ളത്. പതിനേഴ് തവണയാണ് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി നെഹ്റു രാജ്യത്തിനൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പിന്നാലെ ഇന്ദിരഗാന്ധി പതിനാറ് തവണ ചെങ്കോട്ടയിൽ പതാക ഉയർത്തി. ഡോ. മൻമോഹൻ സിംഗ് പത്തു തവണയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടു തവണയും ഇവിടെ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയർത്തി.
ലാഹോറി ഗേറ്റ് എന്ന വിശാല കവാടം കടന്നുവേണം ചെങ്കോട്ടയിലേക്ക് കടക്കാൻ. നിർമാണ കാലത്ത് ലാഹോറിലേക്ക് മുഖം തിരിച്ചു നിൽക്കുന്നതിനാലാണ് കവാടത്തിന് ഈ പേര് ലഭിച്ചത്. ലാഹോറി ഗേറ്റിന് മുന്നിലെ തട്ടിൽ നിന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത്. കോട്ടയുടെ തെക്ക് വശത്തുള്ള ഡൽഹി ഗേറ്റിലൂടെയും അകത്തേക്കു കടക്കാം.
ലാഹോറി ഗേറ്റ് കടന്നു ചെല്ലുന്പോൾ ഛത്ത ചൗക്കിലൂടെയാണ് കടന്നു പോകേണ്ടത്. മുഗൾ കാലഘട്ടത്തിൽ രാജകുടുംബങ്ങൾക്കുള്ള ആഡംബര വസ്തുവകകൾ വിറ്റിരുന്ന വാണിജ്യ കേന്ദ്രമായിരുന്നു ഇത്. ഛത്ത ചൗക്ക് കഴിഞ്ഞാൽ വാദ്യഘോഷങ്ങൾ നടന്നിരുന്ന നോബത്് ഖാന ആണ്. അതും കടന്നാൽ മുഗൾ ചക്രവർത്തിമാർ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന ദിവാൻ ഇ ആം ആണ്.
ദിവാൻ ഇ ആം കടന്ന് കിഴക്ക് ഭാഗത്തേക്ക് കടന്നാൽ യമുന നദിക്കു സമാന്തരമായി രാജകീയ മന്ദിരങ്ങളുടെ നിരകളാണ്. കിഴക്കേ അറ്റത്ത് കോട്ടയ്ക്കുള്ളിലെ ജലസേചന സൗകര്യങ്ങൾക്കായി സജ്ജീകരിച്ച ഷാ ബുർജ് കാണാം.
ചെങ്കോട്ടയ്ക്കുള്ളിലെ വെളുത്ത വിസ്മയമാണ് ഹീര മഹൽ. അതും കടന്നുചെന്നാൽ രാജകീയ കാലത്തെ ആഡംബര കുളിമുറികളാണുള്ളത്. കോട്ടയുടെ കിഴക്കേ അറ്റത്താണ് മോത്തി മസ്ജിദ്. അതിനടുത്തായി ചക്രവർത്തി ഉന്നത ഭരണപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്ന ദിവാൻ ഇ ഖാസ് കാണാം.
ഖാസ് മഹൽ, രംഗ് മഹൽ എന്നീ കൊട്ടാരങ്ങൾക്കൊപ്പം ഷാജഹാന്റെ പ്രിയതമയുടെ സ്മരണയിൽ മുംതാസ് മഹലും കോട്ടയ്ക്കുള്ളിലുണ്ട്. ചെങ്കോട്ടയ്ക്കുള്ളിലെ മറ്റൊരു വിസ്മയം ഹയാത് ബക്ഷ് പൂന്തോട്ടമാണ്. പൂന്തോട്ടത്തിന്റെ രണ്ടറ്റങ്ങളിലായി പരസ്പരം നോക്കി നിൽക്കുന്ന രണ്ട് മണ്ഡപങ്ങളുണ്ട്. പൂന്തോട്ടത്തിന്റെ ഒത്ത നടുവിലായി ഒരു ജലസംഭരണിയും സഫർ മഹൽ എന്ന പേരിലുള്ള ഒരു ചുവന്ന കെട്ടിടവുമുണ്ട്.
മുഗൾ നിർമിതിയോട് കൂട്ടിച്ചേർത്തത് എന്ന മട്ടിൽ ചെങ്കോട്ടയ്ക്കുള്ളിൽ ബ്രിട്ടീഷ് ആധിപത്യകാലത്ത് നിർമിച്ച ബാരക്കുകളുമുണ്ട്. കോട്ട പിടിച്ചെടുത്തതിന് ശേഷം ബ്രിട്ടീഷുകാർ ഒട്ടേറെ നാശങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്.
2018ൽ അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതിയുടെ ഭാഗമായി ചെങ്കോട്ടയുടെ നടത്തിപ്പ് കേന്ദ്ര സർക്കാർ ഡാൽമിയ ഗ്രൂപ്പിന് കൈമാറിയിരുന്നു. കോവിഡ് കാലത്ത് സന്ദർശകർ കുറഞ്ഞെങ്കിലും പലതവണ കണ്ട വിസ്മയത്തെ വീണ്ടും വീണ്ടും കാണാൻ ഒട്ടേറെപ്പേർ ചെങ്കോട്ടയുടെ ശീതള ഛായയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ചെങ്കോട്ട എന്നും ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു വാസ്തു വിസ്മയം തന്നെയാണ്. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചര വരെയാണ് സന്ദർശന സമയം. സെപ്റ്റംബർ- നവംബർ മാസങ്ങളിലെ മിതശീതോഷ്ണ കാലാവസ്ഥയാണ് ചെങ്കോട്ട സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം.
സെബി മാത്യു
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധികാരി നദീർ ഷാ ചെങ്കോട്ട ആക്രമിക്കുകയും കോഹീനൂർ രത്നം പതിച്ച മയൂര കിരീടം കവർന്നെടുക്കുകയും ചെയ്തു. പിന്നീട് അഫ്ഗാൻ റോഹില്ലകളും മറാത്തകളും ഒടുവിലായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയും കോട്ടയെ ആക്രമിച്ചു.
ഓർമകൾ ഒരായിരം സംവത്സരങ്ങളെ പിന്നിലാക്കി കുതിച്ചു പാഞ്ഞാലും മാഞ്ഞു പോകാത്ത വിധം സ്മാരകങ്ങൾ പടുത്തുയർത്തിയതിൽ ഷാജഹാൻ ചക്രവർത്തിയോളം ഖ്യാതി ചരിത്രം മറ്റാർക്കും ചാർത്തിക്കൊടുത്തിട്ടില്ല. ഇന്ത്യൻ വാസ്തു വിദ്യാ വിസ്മയത്തെ ലോകമഹാത്ഭുതങ്ങളുടെ തളികയിലേക്ക് എടുത്തു വെച്ച താജ്മഹലിന്റെ പേരിനപ്പുറം ഷാജഹാനെ ഓർമിക്കുവാൻ സ്മാരകങ്ങൾ ഒരുപാടുണ്ട് ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും.
സ്വതന്ത്ര ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ എന്നും ചുവപ്പണിഞ്ഞു നിൽക്കുന്ന ചെങ്കോട്ടയും ഷാജഹാൻ എന്ന മുഗൾ ചക്രവർത്തി 1649ൽ പണി കഴിപ്പിച്ചതാണ്. ഷാജഹാൻ കില ഇ മുല്ല എന്ന് പേരിട്ട കോട്ടയെ ചരിത്രം ചെങ്കോട്ടയാക്കി മാറ്റി ആധുനീക ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. മുഗൾ രാജവംശം പതിനേഴാം നൂറ്റാണ്ടിൽ വസിച്ചിരുന്നതും ഈ കോട്ടയ്ക്കുള്ളിൽ തന്നെയായിരുന്നു.
1857ൽ അന്നത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ സഫറിൽ നിന്ന് ബ്രിട്ടീഷുകാർ പിടിച്ചെടുത്തു കൈവശപ്പെടുത്തും വരെ ചെങ്കോട്ട മുഗൾ ഭരണത്തിന്റെ സിരാകേന്ദ്രമായി നിലകൊണ്ടു. ഷാജഹാന്റെ ശിൽപികളിൽ പ്രധാനിയും താജ്മഹൽ എന്ന വിസ്മയ പ്രണയ കുടീരത്തിന്റെ നിർമാതാവുമായ ഉസ്താദ് അഹമ്മദ് ലാഹോറി തന്നെയാണ് ചെങ്കോട്ടയുടെയും ശിൽപി.
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധികാരി നദീർ ഷാ ചെങ്കോട്ട ആക്രമിക്കുകയും കോഹീനൂർ രത്നം പതിച്ച മയൂര കിരീടം കവർന്നെടുക്കുകയും ചെയ്തു. പിന്നീട് അഫ്ഗാൻ റോഹില്ലകളും മറാത്തകളും ഒടുവിലായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയും കോട്ടയെ ആക്രമിച്ചു.
ബ്രീട്ടീഷ് ആധിപത്യത്തിന്റെ അന്ത്യം കുറിച്ച അർധരാത്രിയിൽ ഇന്ത്യൻ ദേശീയ താകയെ നെഞ്ചിലേറ്റി ഉയർത്താൻ ചരിത്രം നിയോഗിച്ചതും ചെങ്കോട്ടയെ ആയിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത. പിന്നീടുള്ള എല്ലാ സ്വാതന്ത്ര്യ ദിനങ്ങളിലും ഇന്ത്യൻ പതാക ത്രിവർണ ഭാവത്തിൽ അഭിമാനത്തോടെ ചെങ്കോട്ടയിലെ കൊടിമരത്തിൽ പാറി.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ പതാക ഉയർത്തിയിട്ടുള്ളത്. പതിനേഴ് തവണയാണ് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി നെഹ്റു രാജ്യത്തിനൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പിന്നാലെ ഇന്ദിരഗാന്ധി പതിനാറ് തവണ ചെങ്കോട്ടയിൽ പതാക ഉയർത്തി. ഡോ. മൻമോഹൻ സിംഗ് പത്തു തവണയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടു തവണയും ഇവിടെ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയർത്തി.
ലാഹോറി ഗേറ്റ് എന്ന വിശാല കവാടം കടന്നുവേണം ചെങ്കോട്ടയിലേക്ക് കടക്കാൻ. നിർമാണ കാലത്ത് ലാഹോറിലേക്ക് മുഖം തിരിച്ചു നിൽക്കുന്നതിനാലാണ് കവാടത്തിന് ഈ പേര് ലഭിച്ചത്. ലാഹോറി ഗേറ്റിന് മുന്നിലെ തട്ടിൽ നിന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത്. കോട്ടയുടെ തെക്ക് വശത്തുള്ള ഡൽഹി ഗേറ്റിലൂടെയും അകത്തേക്കു കടക്കാം.
ലാഹോറി ഗേറ്റ് കടന്നു ചെല്ലുന്പോൾ ഛത്ത ചൗക്കിലൂടെയാണ് കടന്നു പോകേണ്ടത്. മുഗൾ കാലഘട്ടത്തിൽ രാജകുടുംബങ്ങൾക്കുള്ള ആഡംബര വസ്തുവകകൾ വിറ്റിരുന്ന വാണിജ്യ കേന്ദ്രമായിരുന്നു ഇത്. ഛത്ത ചൗക്ക് കഴിഞ്ഞാൽ വാദ്യഘോഷങ്ങൾ നടന്നിരുന്ന നോബത്് ഖാന ആണ്. അതും കടന്നാൽ മുഗൾ ചക്രവർത്തിമാർ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന ദിവാൻ ഇ ആം ആണ്.
ദിവാൻ ഇ ആം കടന്ന് കിഴക്ക് ഭാഗത്തേക്ക് കടന്നാൽ യമുന നദിക്കു സമാന്തരമായി രാജകീയ മന്ദിരങ്ങളുടെ നിരകളാണ്. കിഴക്കേ അറ്റത്ത് കോട്ടയ്ക്കുള്ളിലെ ജലസേചന സൗകര്യങ്ങൾക്കായി സജ്ജീകരിച്ച ഷാ ബുർജ് കാണാം.
ചെങ്കോട്ടയ്ക്കുള്ളിലെ വെളുത്ത വിസ്മയമാണ് ഹീര മഹൽ. അതും കടന്നുചെന്നാൽ രാജകീയ കാലത്തെ ആഡംബര കുളിമുറികളാണുള്ളത്. കോട്ടയുടെ കിഴക്കേ അറ്റത്താണ് മോത്തി മസ്ജിദ്. അതിനടുത്തായി ചക്രവർത്തി ഉന്നത ഭരണപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്ന ദിവാൻ ഇ ഖാസ് കാണാം.
ഖാസ് മഹൽ, രംഗ് മഹൽ എന്നീ കൊട്ടാരങ്ങൾക്കൊപ്പം ഷാജഹാന്റെ പ്രിയതമയുടെ സ്മരണയിൽ മുംതാസ് മഹലും കോട്ടയ്ക്കുള്ളിലുണ്ട്. ചെങ്കോട്ടയ്ക്കുള്ളിലെ മറ്റൊരു വിസ്മയം ഹയാത് ബക്ഷ് പൂന്തോട്ടമാണ്. പൂന്തോട്ടത്തിന്റെ രണ്ടറ്റങ്ങളിലായി പരസ്പരം നോക്കി നിൽക്കുന്ന രണ്ട് മണ്ഡപങ്ങളുണ്ട്. പൂന്തോട്ടത്തിന്റെ ഒത്ത നടുവിലായി ഒരു ജലസംഭരണിയും സഫർ മഹൽ എന്ന പേരിലുള്ള ഒരു ചുവന്ന കെട്ടിടവുമുണ്ട്.
മുഗൾ നിർമിതിയോട് കൂട്ടിച്ചേർത്തത് എന്ന മട്ടിൽ ചെങ്കോട്ടയ്ക്കുള്ളിൽ ബ്രിട്ടീഷ് ആധിപത്യകാലത്ത് നിർമിച്ച ബാരക്കുകളുമുണ്ട്. കോട്ട പിടിച്ചെടുത്തതിന് ശേഷം ബ്രിട്ടീഷുകാർ ഒട്ടേറെ നാശങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്.
2018ൽ അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതിയുടെ ഭാഗമായി ചെങ്കോട്ടയുടെ നടത്തിപ്പ് കേന്ദ്ര സർക്കാർ ഡാൽമിയ ഗ്രൂപ്പിന് കൈമാറിയിരുന്നു. കോവിഡ് കാലത്ത് സന്ദർശകർ കുറഞ്ഞെങ്കിലും പലതവണ കണ്ട വിസ്മയത്തെ വീണ്ടും വീണ്ടും കാണാൻ ഒട്ടേറെപ്പേർ ചെങ്കോട്ടയുടെ ശീതള ഛായയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ചെങ്കോട്ട എന്നും ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു വാസ്തു വിസ്മയം തന്നെയാണ്. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചര വരെയാണ് സന്ദർശന സമയം. സെപ്റ്റംബർ- നവംബർ മാസങ്ങളിലെ മിതശീതോഷ്ണ കാലാവസ്ഥയാണ് ചെങ്കോട്ട സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം.
സെബി മാത്യു