ജീവിതത്തിലും സഹോദരൻ: റഹ്‌മാൻ

07:23 AM Sep 05, 2021 | Deepika.com
എന്‍റെ സിനിമാ ജീവിതത്തിന്‍റെ ആദ്യ പേജ് തുടങ്ങുന്നത് മമ്മൂക്കയോടൊപ്പമുള്ള അധ്യായത്തിലാണ്. 1983ൽ പദ്മരാജൻ സാറിന്‍റെ "കൂടെവിടെ ’യിലൂടെ വളരെ ആകസ്മികമായാണ് ഞാൻ സിനിമയിലെത്തുന്നത്. ആ കടന്നു വരവ് മമ്മൂക്കയോട് ദ്വേഷ്യപ്പെട്ടുകൊണ്ടായിരുന്നു. ഡോണ്ട് ടോക്ക് നോണ്‍സെൻസ്... എന്നു പറഞ്ഞു മമ്മൂക്കയോട് കയർത്തു സംസാരിക്കുന്ന രംഗമായിരുന്നു. അതു വലിയൊരു സാഹോദര്യത്തിന്‍റെ തുടക്കമായിരുന്നു.

ശരിക്കും അന്നു മമ്മൂട്ടിയാരെന്നോ അദ്ദേത്തിന്‍റെ മൂല്യം എന്തെന്നോ അറിയാതെയാണ് ഞാൻ അഭിനയിച്ചു തുടങ്ങുന്നത്. ഞാൻ പഠിച്ചതും വളർത്തുമെല്ലാം കേരളത്തിനു പുറത്തായതിനാൽ മാതാപിതാക്കൾക്കൊപ്പം പോകുന്പോൾ മാത്രമാണ് ഞാനും സിനിമ കാണാറുള്ളത്. എല്ലാവരേയും പോലെ സിനിമ കാണും എന്നതിനപ്പുറം സിനിമയെന്ന മാധ്യമത്തോട് അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

അതുകൊണ്ടാകാം മമ്മൂട്ടിയാരെന്നറിയാതെ അദ്ദേഹത്തിനൊപ്പം കാമറയ്ക്കു മുന്നിലെത്തിയതും വെള്ളിത്തിരയിൽ ആദ്യമായി എന്‍റെ മുഖം പ്രത്യക്ഷപ്പെട്ടതും. പിന്നീട് കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി എന്ന ജീവിതത്തിലെ ഏറ്റവും ശക്തമായ നെടുംതൂണാണ് മമ്മൂക്ക.

ജീവിതത്തിലും സഹോദരൻ

"കൂടെവിടെ’ കഴിഞ്ഞ് ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. അതിൽ ഏറെയും ഞങ്ങൾ സഹോദരങ്ങളായിരുന്നു. കൗമാരകാലത്തുതന്നെ സിനിമയിലെത്തിയതുകൊണ്ടാകാം ചേട്ടാ എന്നു വിളിച്ച് അഭിനയിച്ചാണ് ഞാൻ വളർന്നത്. മുതിർന്ന സഹോദരനോടെന്ന പോലെ ചേട്ടാ വിളി എന്‍റെ മനസിലും മുദ്രകുത്തുകയായിരുന്നു. എനിക്കു സഹോദരിമാൻ മാത്രമാണുള്ളത്. ശരിക്കും എന്‍റെ ജേഷ്ഠസഹോദരനായി അദ്ദേഹം മാറുകയായിരുന്നു. എനിക്കൊരു സഹോദരനുണ്ടെങ്കിൽ അദ്ദേഹത്തിനു മമ്മൂട്ടിയുടെ മുഖമായിരിക്കുമെന്നു തോന്നിയിട്ടുണ്ട്.

ഇക്കാലമത്രയും ഒരു സഹോദരന്‍റെ തണലാണ് അദ്ദേഹത്തിൽനിന്നു ഞാൻ അനുഭവിക്കുന്നത്. ഒരു അനിയനോട് പറയുന്ന പോലെ അദ്ദേഹം വഴക്കു പറഞ്ഞിട്ടുണ്ട്. സ്നേഹച്ചൂരൽ എന്നു പറയുന്നപോലെതന്നെ. ഓരോ ഘട്ടത്തിലും സഹോദരന്‍റെ വാത്സല്യവും അധികാരവും സ്നേഹവും കരുതലും മമ്മൂക്കയിൽനിന്നും അനുഭവിക്കുകയാണ് ഞാൻ. ഒരു പഴയ സന്ദർഭം ഓർത്തെടുക്കുന്നു. മമ്മൂക്കയോടൊപ്പം ഞാനും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമയാണ്. മമ്മൂക്ക കാർ ഓടിക്കുന്പോൾ ഞാനും ശോഭനയും ജീപ്പിന്‍റെ പുറകിലിരിക്കുകയാണ്.

അന്നത്തെ പ്രായത്തിന്‍റെ പക്വതക്കുറവുകൊണ്ടാകാം ഞാനും ശോഭനയും ചിരിച്ചു കളിച്ചാണ് ഇരിക്കുന്നത്. ഷോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ കുറേ വഴക്കു പറഞ്ഞു. നിനക്ക് അഭിനയത്തിൽ സീരിയസായി ശ്രദ്ധ കൊടുത്താൽ എന്താണ് എന്നു പറഞ്ഞായിരുന്നു വഴക്ക്. ആ രംഗം അവതരിപ്പിക്കുന്ന സമയം ഗൗരവത്തോടെ ഞാനതിനെ സമീപിച്ചില്ല എന്നദ്ദേഹത്തിനു തോന്നി.

ഞാനും ശോഭനയുമുണ്ടായിരുന്നിട്ടും അദ്ദേഹം എന്നെ മാത്രം വഴക്കു പറഞ്ഞു. മറ്റാരെങ്കിലുമായിരുന്നു അതെങ്കിൽ ഞാനും തിരിച്ചു വഴക്കുണ്ടാക്കിയേനെ. പക്ഷെ, എന്‍റെ മുന്നിൽ നിൽക്കുന്നത് ഞാൻ പിതാവിനെപ്പോലെയോ, മുതിർന്ന സഹോദരനെ പ്പോലെയോ കാണുന്ന മമ്മൂക്കയാണ്. എനിക്കു തിരിച്ചുപറയാനാവില്ല. ഞാൻ നന്നായി കാണാനുള്ള ആഗ്രഹമാണത്. അതിൽ സ്നേഹമാണ്...

കരുതലും തണലും

ഇന്നു മലയാളത്തിൽ ഒരുപാട് കലാകാരന്മാർക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ മമ്മൂക്കയുടെ ഇടപെടൽ വളരെ വലുതാണ്. ഒരു തുടക്കക്കാരനെ താങ്ങി നിർത്തുന്നതിലും അവസരങ്ങൾ ഒരുക്കുന്നതിലും അദ്ദേഹം എന്നും ശ്രമിക്കാറുണ്ട്.

അതു പലപ്പോഴും അവർ അറിയണമെന്നില്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾ കണ്ണോടിച്ചാൽ നടന്മാർക്കും സംവിധായകർക്കും എഴുത്തുകാർക്കും ഇത്രമാത്രം അവസരങ്ങൾ നൽകിയിട്ടുള്ള മറ്റൊരാളും മലയാള സിനിമയിൽ ഇല്ലെന്നതാണ് സത്യം. മറ്റൊരാൾക്ക് അത്രത്തോളം പിന്തുണ നൽകിയിട്ടുള്ള ഒരാളെയും കാണാനുമാകില്ല. എന്നെ സംബന്ധിച്ച ഇടവേളയ്ക്കു ശേഷം തമിഴിൽനിന്നും മലയാളത്തിലേക്കു തിരികെ എത്തുന്നത് മമ്മൂക്കയോടൊപ്പം ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ്. മമ്മൂക്കയോടൊപ്പമാകുന്പോൾ ഞാനും അത് ആസ്വദിക്കുന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷം മലയാളത്തിൽ എന്നെക്കൊണ്ടു ഡബ്ബ് ചെയ്യിക്കുന്നതിലും മമ്മൂക്കയാണ് നിമിത്തമായത്. രാജമാണിക്യം സിനിമയുടെ പോസ്റ്റ്പ്രൊഡക്‌ഷൻ ജോലികൾ നടക്കുന്പോൾ എന്നെക്കൊണ്ടു തന്നെ ഡബ്ബ് ചെയ്യിക്കണം എന്നത് അദ്ദേഹത്തിന്‍റെ നിർബന്ധമായിരുന്നു. എന്നാൽ മമ്മൂക്ക ഒരിക്കലും എന്നോട് അതു നേരിട്ടു പറഞ്ഞതല്ല. ഞാൻ അതു ചെയ്യണം എന്ന് അതിന്‍റെ പിന്നണി പ്രവർത്തകരോടാണ് പറഞ്ഞത്. പിന്നീടാണ് അത് ഞാനറിയുന്നത്. ശരിക്കും നമ്മൾ പോലും അറിയാതെ അദ്ദേഹത്തിന്‍റെ കരുതൽ നമുക്കൊപ്പം എപ്പോഴുമുണ്ടായിരുന്നു.

വളരെ സെൻസിറ്റീവായ ആളാണ് മമ്മൂക്ക. ഉപദേശമായാലും വഴക്കാണെങ്കിലും അദ്ദേഹം തുറന്നു പറയും. പെട്ടന്നു മറ്റാരോടെങ്കിലും ദേഷ്യപ്പെട്ടാലും ശാന്തമായി കഴിയുന്പോൾ അവരെ ഒരു സഹോദരനെന്ന പോലെ ചേർത്തു നിർത്തുന്ന മമ്മൂക്കയെ ഞാൻ ലൊക്കേഷനിൽ കണ്ടിട്ടുണ്ട്. ചിലപ്പോൾ അദ്ദേഹത്തെ സംബന്ധിച്ചു മറ്റുള്ളവർക്ക് തെറ്റെന്നു തോന്നിയാലും അതിലെ ശരിയെന്തെന്നു എനിക്കു മനസിലാക്കാൻ കഴിയും. അത് അത്രത്തോളം ആ മനുഷ്യനെ എനിക്കറിയാവുന്നതുകൊണ്ടാണ്.

ഹിറ്റ് കോന്പോ

40-ലധികം ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. ബ്ലാക്കിലാണ് സഹോദരന്മാരിൽനിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്‍റെ അച്ഛൻ കഥാപാത്രമായിവരെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടിയൊഴുക്കുകൾ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സിൽ കുത്തുകൊണ്ടു വീഴുന്ന എന്‍റെ കഥാപാത്രത്തെ രക്ഷിക്കുന്നതിനു മമ്മൂക്ക കൈയിൽ എടുത്തുകൊണ്ടുള്ള ഒരു രംഗമുണ്ട്. ശരിക്കും ഗ്ലിസറിനില്ലാതെയാണ് ഞങ്ങൾ രണ്ടുപേരും ആ യാത്ര പറച്ചിലിൽ കരഞ്ഞത്. ചിലപ്പോൾ അദ്ദേഹം അതു മറന്നു പോയിട്ടുണ്ടാകാം. എന്നാൽ ഇപ്പോഴും ശരിക്കും ഞങ്ങളുടെ സ്നേഹത്തിന്‍റെ ആഴമെത്രയെന്നറിഞ്ഞ ആ രംഗം എനിക്കു മറക്കാനാവില്ല.

അന്നത്തെ സിനിമകളുടെ പോസ്റ്റർ കാണുന്പോൾ ഞാൻ മമ്മൂക്കയുടെ സഹോദരൻ തന്നെയെന്നു തോന്നിപ്പിക്കുന്ന ചില മുഖ സാദൃശ്യം തോന്നിയിട്ടുണ്ട്. അക്കാലത്ത് സ്ഥിരമായി സിനിമ ചെയ്യുന്പോൾ ഞങ്ങളുടെ കഥാപാത്രങ്ങളിൽ ഒരാൾ കഥാവഴിയിൽ മരിക്കും. തമ്മിൽ തമ്മിൽ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയിലാണെന്നു തോന്നുന്നു; ഈ സിനിമയിൽ ആരാണ് മരിക്കുന്നതെന്നു ഞാൻ ചോദിച്ചു. എന്‍റെ കഥാപാത്രമാണ് മരിക്കുന്നതെന്നു സംവിധായകൻ പറഞ്ഞു. ഉടനെ മമ്മൂക്ക പറഞ്ഞു. അതു ശരിയാകില്ല. അവനാണ് കഴിഞ്ഞ സിനിമയിലും മരിച്ചത്. ഈ ചിത്രത്തിൽ എന്‍റെ കഥാപാത്രം മരിക്കട്ടെയെന്ന്. അതൊക്കെ ഇന്നും ഓർക്കുന്പോൾ ഒരു വലിയ തണലെന്‍റെ മേലുണ്ടായിരുന്നതായി ഞാൻ തിരിച്ചറിയുകയാണ്.

പ്രചോദനമാണ് മമ്മൂക്ക

ഇന്നും ജനങ്ങളുടെ മനസിൽ മമ്മൂക്ക നേടുന്ന സ്വീകാര്യതയാണ് എനിക്കും പ്രചോദനമാകുന്നത്. ഒന്നിച്ചു സിനിമകൾ ചെയ്യുന്നില്ലെങ്കിലും വിശേഷ ദിവസങ്ങളിൽ ഫോണിൽ സംസാരിക്കാറുണ്ട്. ഒരിക്കലും സുഹൃത്തുക്കളെന്ന പോലെയാകാൻ എനിക്കു സാധിക്കില്ല. അതേ സമയം മോഹൻലാലും ഞാനും നല്ല സുഹൃത്തുക്കളാണ്. മമ്മൂക്കയോട് ബഹുമാനത്തോടെയല്ലാതെ ഒരിക്കൽ പോലും എനിക്കിടപെടാനാവില്ല. കാരണം എന്‍റെ ജീവിതത്തിൽ അത്രത്തോളം സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളി പ്രേക്ഷകർ എന്നോട് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വീണ്ടും മമ്മൂക്കയോടൊപ്പമുള്ള സിനിമകളാണ്.