പത്തനംതിട്ട: കോവിഡ് ഗൃഹനിരീക്ഷണം മതിയാകുമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുള്ളപ്പോൾത്തന്നെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. സര്‍ക്കാര്‍ സംവിധാനത്തിലെ ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ ഏതാണ് നിറഞ്ഞു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ 45 ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണ്. ഇതില്‍ 11 കോവിഡ് രോഗികളുമുണ്ട്. ജില്ലാ ആശുപത്രിയിലും കിടത്തി ചികിത്സ സംവിധാനമുള്ള താലൂക്ക് ആശുപത്രികളിലും തിരക്കേറിയിരിക്കുകയാണ്.
ഇതര രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുള്ളവര്‍ കോവിഡ് ബാധിച്ചാല്‍ ആശുപത്രികളിലേക്കു മാറാനാണ് താത്പര്യപ്പെടുന്നത്. തിരക്ക് വര്‍ധിക്കാന്‍ ഇതു കാരണമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും തിരക്ക് ഏറിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ പുതുതായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുറന്നിട്ടില്ല. നിലവിലെ സംവിധാനങ്ങളില്‍ മാത്രമാണ് മുന്നോട്ടു പോകുന്നത്. സിഎഫ്എല്‍ടിസികള്‍ ആരംഭിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ തയാറാകുന്നില്ല. ഭാരിച്ച ബാധ്യതകളാണ് കഴിഞ്ഞതവണ ഇവര്ക്കുണ്ടായതെന്നതാണ് കാരണം.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ 45 ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണ്. ഇതില്‍ 11 കോവിഡ് രോഗികളുമുണ്ട്. ജില്ലാ ആശുപത്രിയിലും കിടത്തി ചികിത്സ സംവിധാനമുള്ള താലൂക്ക് ആശുപത്രികളിലും തിരക്കേറിയിരിക്കുകയാണ്.
ഇതര രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുള്ളവര്‍ കോവിഡ് ബാധിച്ചാല്‍ ആശുപത്രികളിലേക്കു മാറാനാണ് താത്പര്യപ്പെടുന്നത്. തിരക്ക് വര്‍ധിക്കാന്‍ ഇതു കാരണമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും തിരക്ക് ഏറിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ പുതുതായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുറന്നിട്ടില്ല. നിലവിലെ സംവിധാനങ്ങളില്‍ മാത്രമാണ് മുന്നോട്ടു പോകുന്നത്. സിഎഫ്എല്‍ടിസികള്‍ ആരംഭിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ തയാറാകുന്നില്ല. ഭാരിച്ച ബാധ്യതകളാണ് കഴിഞ്ഞതവണ ഇവര്ക്കുണ്ടായതെന്നതാണ് കാരണം.