പുഞ്ചിരിയാണ് ഈ മിടുക്കിയുടെ ഭാഷ. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ആൻ മരിയയ്ക്ക് കേൾവിശക്തിയും സംസാരശേഷിയും ഇല്ല. ചോദ്യങ്ങൾക്കെല്ലാം മറുപടിയുണ്ട്- വടിവൊത്ത ഇംഗ്ലീഷ് കൈയക്ഷരത്തിൽ...
സന്തോഷവും അഭിമാനവും ഹൃദയത്തിൽ നിറയുന്പോൾ ആ വികാരം ശബ്ദംകൊണ്ട് അടയാളപ്പെടുത്തുന്നവരാണ് ഏറെപ്പേരും. അസാമാന്യ നേട്ടത്തിനുടമയായ ആൻ മരിയ ക്രിസ്റ്റിയുടെ സന്തോഷം ശബ്ദത്തിലല്ല മുഖത്തു വിരിയുന്ന നിറപുഞ്ചിരിയിലാണ് പ്രകടമാവുക. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ ആൻ മരിയയുടെ മുന്നിൽ അഭിനന്ദനം അറിയിക്കുന്പോൾ തൊഴുകൈകളോടെയുള്ള പുഞ്ചിരി മാത്രമാണ് മറുപടി.
കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ആൻ മരിയയുടെ അഭിമാന നേട്ടത്തിൽ അനുമോദനങ്ങളുമായി ഓടിയെത്തുന്നവർക്കു മുൻപിൽ ഇവൾക്കു പറയാൻ വാക്കുകളില്ല. ഏവരുടെയും സ്നേഹാശംസകളെ ആൻ ഹൃദയത്തിൽ കരുതലായി സൂക്ഷിക്കുന്നു.
അനുജത്തിയുടെ 1200 മാർക്കിന്റെ വിജയനേട്ടത്തിൽ പങ്കുചേരാൻ അരികിൽ നിൽക്കുന്ന സഹോദരൻ അതുൽ ക്രിസ്റ്റിയ്ക്കും മൗനമാണ് ഭാഷ. ചിരിയോടെ കരങ്ങൾ കൂട്ടിയടിച്ചുള്ള ആഹ്ലാദമാണ് മറുപടി. അത്യുജ്വല വിജയത്തിൽ പങ്കുചേരാൻ അരുകിലേക്കു വരുന്ന അമ്മ ടെസിക്കും പിതാവ് ക്രിസ്റ്റിക്കും മുന്നിൽ അഭിനന്ദനം അറിയിക്കുന്പോൾ അവരുടെ മറുപടിയും ഒരു ചിരിയാണ്. കാരണം ഇരുവർക്കും സംസാരിക്കാനും കേൾക്കാനുമാകില്ല.
തൃശൂർ കാടുകുറ്റി വൈന്തല കൂടാരപ്പിള്ളി ക്രിസ്റ്റി ജോണും ഭാര്യ ടെസിയും മകളുടെ നേട്ടത്തിൽ കരം കൂപ്പുകയാണ്. ദൈവസ്തുതികൾ ഉറച്ചുപാടാൻ ഇവരുടെ ചുണ്ടുകൾ വിതുന്പുന്നുണ്ട്. കണ്ണുകൾ നിറയുന്നുണ്ട്.
ലോകത്തിന്റെ അഭിനന്ദനങ്ങൾ കേൾക്കാനോ തിരിച്ചൊരു വാക്കു പറയാനോ ഇവർക്കാവില്ല. ഇവരുടെ മൂകഭാഷയിൽ എന്തെങ്കിലും പറഞ്ഞാൽ ഏറെപ്പേർക്കും അത് മനസിലാവില്ല. ഇവർ നാലു പേരും ബധിരമൂകരായ ഭിന്നശേഷിക്കാരാണ്. എഴുതി ചോദിച്ചാൽ ആൻ വടിവൊത്ത, മനോഹരമായ കൈയ്യക്ഷരത്തിൽ ഇംഗ്ലീഷിൽ മറുപടി എഴുതിത്തരും. അമ്മ ടെസി മലയാളത്തിലും.
ആൻ മരിയ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി യാണു കാലടി സെന്റ് ക്ലെയർ ഓറൽ പബ്ലിക് സ്കൂളിൽ പ്ലസ്ടുവിനു ചേർന്നത്. കംപ്യൂട്ടർ സയൻസിൽ മുഴുവൻ മാർക്കും നേടിയിരുന്നു. ജ്യേഷ്ഠൻ അതുൽ ക്രിസ്റ്റി തിരുവനന്തപുരം ശ്രീകാര്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് കോളജിൽ ബി.കോം വിദ്യാർഥിയാണ്. ചേട്ടനെപ്പോലെ എൻട്രൻസ് എഴുതി ജയിച്ച് എൻഐഎസ്എച്ചിൽ നിന്നു ബിരുദം നേടിയ ശേഷം തുടർ പഠനത്തിനും ജോലിക്കുമായി അമേരിക്കയിലേക്കു പോകണമെന്നാണ് ഈ മിടുക്കിയുടെ സ്വപ്നം.
കാടുകുറ്റി സന്പാളൂർ കീഴേടത്തുപറന്പിൽ അന്തോണിയുടേയും മേരിയുടെയും മകളാണു ടെസി. ഇവരുടെ രണ്ടു സഹോദരന്മാർക്കും സംസാരശേഷി ഉണ്ടെങ്കിലും സഹോദരിമാർ മൂന്നു പേരും ബധിരമൂകരും അവിവാഹിതരുമാണ്. ടെസി കിഴക്കന്പലം കിറ്റെക്സ് കന്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണു തന്നെപ്പോലെ ഭിന്നശേഷിക്കാരനായ ക്രിസ്റ്റിയുമായുള്ള വിവാഹം നടന്നത്. തൃപ്പൂണിത്തറയിലെ താമസത്തിനുശേഷം 15 വർഷം മുന്പാണു ടെസിയുടെ വീടിനു സമീപമുള്ള വൈന്തലയിൽ താമസമാക്കിയത്.
അങ്കമാലിയിൽ തയ്യൽ ജോലി ചെയ്യുന്ന ക്രിസ്റ്റിക്ക് എഴുതാനും വായിച്ചു മനസിലാക്കാനും ഏറെ വശമില്ല. തങ്ങളുടേതായ ലോകത്ത് ഈ കുടുംബം സന്തോഷത്തിലും അഭിമാനത്തിലുമാണ്. കൈമുദ്രകളും നോട്ടവും ഭാവവും ചുണ്ടിന്റെ ചലനങ്ങളുമാണ് ഇവരുടെ ഭാഷ. പഠനത്തിൽ മിടുക്കരായ രണ്ടു മക്കളിലൂടെ ശുഭകരമായ ഒരു നാളെയെ സ്വപ്നം കണ്ട് ടെസിയും ക്രിസ്റ്റിയും അധ്വാനിക്കുന്നു.
സാന്പത്തികമായി ഏറെ ഭദ്രമല്ലാത്ത ഈ കുടുംബത്തിന് കരുതലും കാവലുമായി അയൽവാസികളുമുണ്ട്. ഫെഡറൽ ബാങ്ക് ആൻ മരിയയുടെ തുടർപഠനത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകിയിരുന്നു.
സെബി മാളിയേക്കൽ
സന്തോഷവും അഭിമാനവും ഹൃദയത്തിൽ നിറയുന്പോൾ ആ വികാരം ശബ്ദംകൊണ്ട് അടയാളപ്പെടുത്തുന്നവരാണ് ഏറെപ്പേരും. അസാമാന്യ നേട്ടത്തിനുടമയായ ആൻ മരിയ ക്രിസ്റ്റിയുടെ സന്തോഷം ശബ്ദത്തിലല്ല മുഖത്തു വിരിയുന്ന നിറപുഞ്ചിരിയിലാണ് പ്രകടമാവുക. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ ആൻ മരിയയുടെ മുന്നിൽ അഭിനന്ദനം അറിയിക്കുന്പോൾ തൊഴുകൈകളോടെയുള്ള പുഞ്ചിരി മാത്രമാണ് മറുപടി.
കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ആൻ മരിയയുടെ അഭിമാന നേട്ടത്തിൽ അനുമോദനങ്ങളുമായി ഓടിയെത്തുന്നവർക്കു മുൻപിൽ ഇവൾക്കു പറയാൻ വാക്കുകളില്ല. ഏവരുടെയും സ്നേഹാശംസകളെ ആൻ ഹൃദയത്തിൽ കരുതലായി സൂക്ഷിക്കുന്നു.
അനുജത്തിയുടെ 1200 മാർക്കിന്റെ വിജയനേട്ടത്തിൽ പങ്കുചേരാൻ അരികിൽ നിൽക്കുന്ന സഹോദരൻ അതുൽ ക്രിസ്റ്റിയ്ക്കും മൗനമാണ് ഭാഷ. ചിരിയോടെ കരങ്ങൾ കൂട്ടിയടിച്ചുള്ള ആഹ്ലാദമാണ് മറുപടി. അത്യുജ്വല വിജയത്തിൽ പങ്കുചേരാൻ അരുകിലേക്കു വരുന്ന അമ്മ ടെസിക്കും പിതാവ് ക്രിസ്റ്റിക്കും മുന്നിൽ അഭിനന്ദനം അറിയിക്കുന്പോൾ അവരുടെ മറുപടിയും ഒരു ചിരിയാണ്. കാരണം ഇരുവർക്കും സംസാരിക്കാനും കേൾക്കാനുമാകില്ല.
തൃശൂർ കാടുകുറ്റി വൈന്തല കൂടാരപ്പിള്ളി ക്രിസ്റ്റി ജോണും ഭാര്യ ടെസിയും മകളുടെ നേട്ടത്തിൽ കരം കൂപ്പുകയാണ്. ദൈവസ്തുതികൾ ഉറച്ചുപാടാൻ ഇവരുടെ ചുണ്ടുകൾ വിതുന്പുന്നുണ്ട്. കണ്ണുകൾ നിറയുന്നുണ്ട്.
ലോകത്തിന്റെ അഭിനന്ദനങ്ങൾ കേൾക്കാനോ തിരിച്ചൊരു വാക്കു പറയാനോ ഇവർക്കാവില്ല. ഇവരുടെ മൂകഭാഷയിൽ എന്തെങ്കിലും പറഞ്ഞാൽ ഏറെപ്പേർക്കും അത് മനസിലാവില്ല. ഇവർ നാലു പേരും ബധിരമൂകരായ ഭിന്നശേഷിക്കാരാണ്. എഴുതി ചോദിച്ചാൽ ആൻ വടിവൊത്ത, മനോഹരമായ കൈയ്യക്ഷരത്തിൽ ഇംഗ്ലീഷിൽ മറുപടി എഴുതിത്തരും. അമ്മ ടെസി മലയാളത്തിലും.
ആൻ മരിയ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി യാണു കാലടി സെന്റ് ക്ലെയർ ഓറൽ പബ്ലിക് സ്കൂളിൽ പ്ലസ്ടുവിനു ചേർന്നത്. കംപ്യൂട്ടർ സയൻസിൽ മുഴുവൻ മാർക്കും നേടിയിരുന്നു. ജ്യേഷ്ഠൻ അതുൽ ക്രിസ്റ്റി തിരുവനന്തപുരം ശ്രീകാര്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് കോളജിൽ ബി.കോം വിദ്യാർഥിയാണ്. ചേട്ടനെപ്പോലെ എൻട്രൻസ് എഴുതി ജയിച്ച് എൻഐഎസ്എച്ചിൽ നിന്നു ബിരുദം നേടിയ ശേഷം തുടർ പഠനത്തിനും ജോലിക്കുമായി അമേരിക്കയിലേക്കു പോകണമെന്നാണ് ഈ മിടുക്കിയുടെ സ്വപ്നം.
കാടുകുറ്റി സന്പാളൂർ കീഴേടത്തുപറന്പിൽ അന്തോണിയുടേയും മേരിയുടെയും മകളാണു ടെസി. ഇവരുടെ രണ്ടു സഹോദരന്മാർക്കും സംസാരശേഷി ഉണ്ടെങ്കിലും സഹോദരിമാർ മൂന്നു പേരും ബധിരമൂകരും അവിവാഹിതരുമാണ്. ടെസി കിഴക്കന്പലം കിറ്റെക്സ് കന്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണു തന്നെപ്പോലെ ഭിന്നശേഷിക്കാരനായ ക്രിസ്റ്റിയുമായുള്ള വിവാഹം നടന്നത്. തൃപ്പൂണിത്തറയിലെ താമസത്തിനുശേഷം 15 വർഷം മുന്പാണു ടെസിയുടെ വീടിനു സമീപമുള്ള വൈന്തലയിൽ താമസമാക്കിയത്.
അങ്കമാലിയിൽ തയ്യൽ ജോലി ചെയ്യുന്ന ക്രിസ്റ്റിക്ക് എഴുതാനും വായിച്ചു മനസിലാക്കാനും ഏറെ വശമില്ല. തങ്ങളുടേതായ ലോകത്ത് ഈ കുടുംബം സന്തോഷത്തിലും അഭിമാനത്തിലുമാണ്. കൈമുദ്രകളും നോട്ടവും ഭാവവും ചുണ്ടിന്റെ ചലനങ്ങളുമാണ് ഇവരുടെ ഭാഷ. പഠനത്തിൽ മിടുക്കരായ രണ്ടു മക്കളിലൂടെ ശുഭകരമായ ഒരു നാളെയെ സ്വപ്നം കണ്ട് ടെസിയും ക്രിസ്റ്റിയും അധ്വാനിക്കുന്നു.
സാന്പത്തികമായി ഏറെ ഭദ്രമല്ലാത്ത ഈ കുടുംബത്തിന് കരുതലും കാവലുമായി അയൽവാസികളുമുണ്ട്. ഫെഡറൽ ബാങ്ക് ആൻ മരിയയുടെ തുടർപഠനത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകിയിരുന്നു.
സെബി മാളിയേക്കൽ