ഓരോ രോഗിയെയും ഡിസ്ചാർജ് ചെയ്യേണ്ട സമയം അടുക്കുന്പോൾ അവരെ അതിനു തയാറാക്കുക എന്ന ഒരു ചടങ്ങുണ്ട്. രോഗിയോട് വീട്ടിൽ ആരൊക്കെയുണ്ട്, അവരിൽനിന്നു സഹായം പ്രതീക്ഷിക്കാമോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കും. കാലിനു ക്ഷതംപറ്റി സുഖമായവരോടാണെങ്കിൽ വീട്ടിലേക്കു കയറാൻ സ്റ്റെപ്പുകളുണ്ടോ, പിടിച്ചുകയറാൻ കൈവരികളുണ്ടോ എന്നൊക്കെയാവും അന്വേഷണം.
എന്നെ വിടുന്നതിനു മുൻപ്- ഞാൻ ആശുപത്രിയിൽ ആയിരിക്കെത്തന്നെ- വീടിന്റെ അഡ്രസും ലൊക്കേഷനും എന്നോടു ചോദിച്ചറിഞ്ഞ് സൗകര്യങ്ങൾ പരിശോധിക്കാൻ ഒരു ടീം വീട്ടിലെത്തി. മകൾ വീടെല്ലാം കാട്ടിക്കൊടുത്തു. കാർഷെഡിൽനിന്നു വീട്ടിലേക്കു കയറുന്നിടത്തും എന്റെ മുറിയെത്തുംവരെയുള്ള ചുവരിലും ബാത്ത്റൂമിന്റെയുള്ളിലും സ്റ്റെയിൻലെസ് സ്റ്റീലിന്റെ ബലമുള്ള കൈപിടികൾ ഉറപ്പിച്ചു. ഇരുന്നു കുളിക്കാൻ ഇരുവശവും പിടിയുള്ള കസേര. പിടിച്ചിരിക്കാനുള്ള ഫ്രെയിം ക്ലോസറ്റിലും. തീർന്നില്ല, ഞാൻ പോന്നപ്പോൾ ഒരു വാക്കറും വാക്കിംഗ് സ്റ്റിക്കും തന്നുവിടുകയും ചെയ്തു! (ഇവ നാലും മൂന്നുമാസം കഴിയുന്പോൾ തിരിച്ചേല്പിക്കണം.)
വാക്കർ തന്നത് രസകരമായ ഒരനുഭവമായിരുന്നു. വീട്ടിലെത്തിയാൽ പരസഹായമില്ലാതെ ഭക്ഷണ പാനീയങ്ങൾ എടുത്തു കഴിക്കാനുള്ള പരിശീലനത്തിനായി ആശുപത്രിയിലെ അടുക്കളയിൽ കൊണ്ടുപോയി. വാക്കറിൽ ഒരു ബെയ്സിനും ട്രേയും പിടിപ്പിച്ചു. ഞാൻ ഒരു ചായ തയാറാക്കി. ചെറുകടികളും ബിസ്ക്കറ്റും ട്രേയിൽ എടുത്തുവച്ചു; മേശയിൽ എത്തിച്ചു. ട്രെയ്നറും ഞാനുംകൂടി ചായ കഴിച്ചു. കപ്പു കഴുകി യഥാസ്ഥാനത്തു വയ്പിച്ചു.
ഒരു മാസം കഴിക്കാനുള്ള മരുന്നുകൾ തന്നതുകൂടാതെ ഒരു മാസത്തേക്ക് വീട്ടിൽ സഹായത്തിന് ഒരു ഫിസിയോ തെറാപ്പിസ്റ്റിനെയും പാചകം, മുറി വൃത്തിയാക്കൽ, കുളി മുതലായ കാര്യങ്ങൾക്കു മറ്റു രണ്ടുപേരെയും വിട്ടുതന്നു. ഇവർ മൂവരും ആഴ്ചയിൽ നാലു ദിവസങ്ങളിലായിട്ടാണു വരുന്നത്. ആശുപത്രിയിൽനിന്ന് തുടർന്നുള്ള പരിചരണം ഇനിയും ഉണ്ട്.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
എന്നെ വിടുന്നതിനു മുൻപ്- ഞാൻ ആശുപത്രിയിൽ ആയിരിക്കെത്തന്നെ- വീടിന്റെ അഡ്രസും ലൊക്കേഷനും എന്നോടു ചോദിച്ചറിഞ്ഞ് സൗകര്യങ്ങൾ പരിശോധിക്കാൻ ഒരു ടീം വീട്ടിലെത്തി. മകൾ വീടെല്ലാം കാട്ടിക്കൊടുത്തു. കാർഷെഡിൽനിന്നു വീട്ടിലേക്കു കയറുന്നിടത്തും എന്റെ മുറിയെത്തുംവരെയുള്ള ചുവരിലും ബാത്ത്റൂമിന്റെയുള്ളിലും സ്റ്റെയിൻലെസ് സ്റ്റീലിന്റെ ബലമുള്ള കൈപിടികൾ ഉറപ്പിച്ചു. ഇരുന്നു കുളിക്കാൻ ഇരുവശവും പിടിയുള്ള കസേര. പിടിച്ചിരിക്കാനുള്ള ഫ്രെയിം ക്ലോസറ്റിലും. തീർന്നില്ല, ഞാൻ പോന്നപ്പോൾ ഒരു വാക്കറും വാക്കിംഗ് സ്റ്റിക്കും തന്നുവിടുകയും ചെയ്തു! (ഇവ നാലും മൂന്നുമാസം കഴിയുന്പോൾ തിരിച്ചേല്പിക്കണം.)
വാക്കർ തന്നത് രസകരമായ ഒരനുഭവമായിരുന്നു. വീട്ടിലെത്തിയാൽ പരസഹായമില്ലാതെ ഭക്ഷണ പാനീയങ്ങൾ എടുത്തു കഴിക്കാനുള്ള പരിശീലനത്തിനായി ആശുപത്രിയിലെ അടുക്കളയിൽ കൊണ്ടുപോയി. വാക്കറിൽ ഒരു ബെയ്സിനും ട്രേയും പിടിപ്പിച്ചു. ഞാൻ ഒരു ചായ തയാറാക്കി. ചെറുകടികളും ബിസ്ക്കറ്റും ട്രേയിൽ എടുത്തുവച്ചു; മേശയിൽ എത്തിച്ചു. ട്രെയ്നറും ഞാനുംകൂടി ചായ കഴിച്ചു. കപ്പു കഴുകി യഥാസ്ഥാനത്തു വയ്പിച്ചു.
ഒരു മാസം കഴിക്കാനുള്ള മരുന്നുകൾ തന്നതുകൂടാതെ ഒരു മാസത്തേക്ക് വീട്ടിൽ സഹായത്തിന് ഒരു ഫിസിയോ തെറാപ്പിസ്റ്റിനെയും പാചകം, മുറി വൃത്തിയാക്കൽ, കുളി മുതലായ കാര്യങ്ങൾക്കു മറ്റു രണ്ടുപേരെയും വിട്ടുതന്നു. ഇവർ മൂവരും ആഴ്ചയിൽ നാലു ദിവസങ്ങളിലായിട്ടാണു വരുന്നത്. ആശുപത്രിയിൽനിന്ന് തുടർന്നുള്ള പരിചരണം ഇനിയും ഉണ്ട്.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com