സിനിമാപ്പാട്ടുകളിൽ, പ്രത്യേകിച്ച് ഹിന്ദിയിൽ ഈണം മോഷ്ടിക്കുന്നതിൽ വലിയ പുതുമയൊന്നുമില്ല. അറിവോടെയും അല്ലാതെയും പല ഭാഷകളിൽനിന്ന് പ്രമുഖരും അല്ലാത്തവരുമായ സംഗീതസംവിധായകർ കോപ്പിയടിച്ചിട്ടുണ്ട്. അത്തരം പാട്ടുകളിൽ പലതും സൂപ്പർ ഹിറ്റുകളുമാണ്. കോപ്പിയടിച്ച കാര്യം പലപ്പോഴും കേട്ടു, പക്ഷേ കണ്ടില്ല എന്നു നടിക്കുകയാണ് പതിവ്. എന്നാൽ, ഒളിംപിക്സ് ഈയൊരു മുട്ടൻ പണിതരുമെന്ന് ഹിന്ദിയിലെ അടിപൊളി പാട്ടുകളുടെ സ്രഷ്ടാവായ അനു മാലിക് ഒരിക്കലും കരുതിക്കാണില്ല. ആ കഥയ്ക്കു പിന്നിലും കഥകളുണ്ട്...
എന്തുചെയ്യാനാണ്, സംഗീതത്തിൽ ആകെക്കൂടി
ഏഴു സ്വരങ്ങളേയുള്ളൂ!
അതുകൊണ്ടുതന്നെ സംഗീതത്തിൽ ആർക്കും ഒറിജിനൽ എന്ന് അവകാശപ്പെടാൻ പറ്റില്ല എന്ന ന്യായം പറഞ്ഞത് ആരാണ്? ഹിന്ദി സംഗീതസംവിധായകൻ അനു മാലിക്. ഏഴു സ്വരങ്ങൾ മാത്രമുള്ളതിനാൽ ഈണങ്ങൾക്കു സാമ്യം വരുന്നതിൽ അത്ഭുതമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എ.ആർ. റഹ്്മാന്റെയും ഉസ്താദ് നുസ്രത് ഫത്തേഹ് അലി ഖാന്റെയും ഈണങ്ങൾ കോപ്പിയടിച്ചു എന്ന ആരോപണം നിരന്തരം ഉയർന്നപ്പോഴാണ് അദ്ദേഹം ഈ ന്യായവുമായി എത്തിയത്.
ഫത്തേഹ് അലി ഖാന്റെ ഈണങ്ങളോട് തനിക്ക് അത്ര ഇഷ്ടമാണെന്നും, അവ എടുത്ത് പാട്ടുണ്ടാക്കുന്നതിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നതെന്നും മാലിക് പറഞ്ഞിട്ടുണ്ട്. അദ്ദേഹം വലിയ എതിർപ്പുകൾ പ്രകടിപ്പിക്കാതിരുന്നത് മാലിക്കിനു ഭാഗ്യവുമായി. എന്നാൽ, ആത്മീയത നിറയുന്ന ഈണങ്ങളെടുത്ത് പ്രണയഗാനമാക്കുന്നതിൽ ഉസ്താദിന് ചെറുതല്ലാത്ത നീരസമുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്.
കേട്ടും അനുകരിച്ചും പാടിയും കാലം പോകെയാണ് ഇത്തവണത്തെ ഒളിംപിക്സ് വന്നത്. ഇസ്രയേൽ ആദ്യത്തെ സ്വർണം നേടിയതോടെ അനു മാലിക്കിന് വല്ലാത്തൊരടിപറ്റി. മാലിക്ക് മുന്പു മത്സരിക്കാതെ നേടിയ ഒരു സ്വർണം തിരിച്ചുപിടിച്ച അവസ്ഥയായി അത്. ട്രോളന്മാർ ഒന്നിന് ഒന്പതു "സ്വർണം' കൊടുക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെ ചെയ്യാമോ?
ഇസ്രായേലിന്റെ ആർടേം ദോൽഗോപ്യാറ്റ്
ജിംനാസ്റ്റിക്സിൽ സ്വർണം നേടുന്നു. ചരിത്രസംഭവമാണ്. ഇസ്രായേലിന്റെ രണ്ടാമത്തെ ഒളിംപിക് ഗോൾഡ് മെഡലാണ്. മെഡൽ സമർപ്പിച്ചുകഴിഞ്ഞാൽ ആ രാജ്യത്തിന്റെ ദേശീയഗാനം വേദിയിൽ മുഴങ്ങും. അങ്ങനെ ഇസ്രായേലിന്റെ ദേശീയഗാനമായ ഹാതിക്വാ കേട്ടപ്പോൾ സംഗീതപ്രേമികളായ ഇന്ത്യക്കാർക്ക് ഒരു സംശയം- ഇതെവിടെയോ മുന്പ് കേട്ടിട്ടുണ്ടല്ലോ..!!
സംഗതി പെട്ടെന്നുതന്നെ മിന്നി. 1996ൽ പുറത്തിറങ്ങിയ അജയ് ദേവ്ഗണ് ചിത്രമായ ദിൽ ജലേയിലെ മേരാ മുൽക്ക് മേരാ ദേശ് എന്ന പാട്ടിന്റെ അതേ ഈണം. എന്തായാലും ഒരു സിനിമാപ്പാട്ടെടുത്ത് മറ്റൊരു രാജ്യക്കാർ അതേ ഈണത്തിൽ ദേശീയഗാനം ഉണ്ടാക്കില്ല. അപ്പോൾ ദേശീയഗാനത്തിന്റെ കോപ്പിയടിതന്നെ. ഉടനെ തുടങ്ങി ട്വിറ്ററിൽ ട്രോളോടു ട്രോൾ. അനു മാലിക് എയറിൽ!
അപ്പോൾ അനു മാലിക് ഇസ്രേലി ദേശീയഗാനത്തെപ്പോലും വെറുതെവിട്ടില്ല. ഇതറിയാൻ കഴിഞ്ഞതിന് ഇന്റർനെറ്റിനു നന്ദി- ട്രോളുകളിലൊന്ന്.
പ്രതീക്ഷ എന്ന അർഥംവരുന്ന ഹാതിക്വാ 19-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ജൂത കവിതയാണ്. നഫ്തലി ഹെർസ് ഇംബർ 1878ലാണ് ഇതെഴുതിയത്. ഇസ്രായേൽ രൂപീകൃതമായശേഷം 1948ൽ ഹാതിക്വാ അനൗദ്യോഗികമായി ദേശീയഗാനമാക്കപ്പെട്ടു. അതിന്റെ ചുരുക്കി പരിഷ്കരിച്ച രൂപം 2004ൽ ഒൗദ്യോഗിക ദേശീയഗാനമാവുകയും ചെയ്തു.
ആ സംഗീതം വന്നവഴി
പതിനാറാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ഗാനത്തിൽനിന്നാണ് ഹാതിക്വായുടെ മെലഡി വന്നതെന്നു കേൾക്കുന്പോൾ അനു മാലിക് ചെയ്തതിൽ വലിയ തെറ്റുണ്ടോ എന്നു സംശയിക്കാം. ലാ മൻഡോവാന എന്നതായിരുന്നു ആ ആദിമഗീതം. പതിനേഴാം നൂറ്റാണ്ടായതോടെ ബാലോ ഡി മൻഡോവ എന്ന പേരിൽ ഇറ്റലിയിൽ ഈ ഗാനം ശ്രദ്ധനേടി. പെട്ടെന്ന് ഇഷ്ടംതോന്നുന്ന ഈണമായിരുന്നതിനാൽ പല പേരുകളിൽ യൂറോപ്പിലാകമാനം അതെത്തി.
ഒട്ടേറെ നാടൻ ഗാനങ്ങൾ അക്കാലത്ത് സമാനമായ ഈണങ്ങളിൽ പിറന്നു. സ്ലോവേനിയയിലെ പ്രശസ്തമായ കുട്ടികളുടെ പാട്ട്, ചെക്ക് കംപോസറായ ബെഡ്റിച്ച് മെറ്റാനയുടെ സിംഫണിക് വർക്കുകൾ, ജർമൻ ഗാനം, ഫ്രഞ്ച് കംപോസർ കാമിലി സെയ്ന്റ് സേയ്ൻസിന്റെ ഗാനം തുടങ്ങിയവയിലൊക്കെ അതിന്റെ അലയൊലികളുണ്ട്. അമേരിക്കൻ കംപോസർ ജോണ് വില്യംസും അതേ ഈണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു.
ഹാതിക്വയ്ക്ക് ഈണമൊരുക്കിയത് 1888ൽ സാമുവൽ കോഹൻ എന്ന സംഗീതജ്ഞനാണ്. ഒട്ടേറെ വർഷങ്ങൾക്കുശേഷം അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയം: റൊമേനിയയിൽവച്ചു കേട്ട ഒരു കാളവണ്ടിപ്പാട്ടിന്റെ ഈണം മനസിലിട്ടാണ് ആദ്യമായി ഹാതിക്വാ മൂളിയത്!
അപ്പോൾ തീർച്ചയായും അനു മാലിക്കിനു പറഞ്ഞു രക്ഷപ്പെടാം, താൻ കേട്ടതും റൊമേനിയൻ ഗാനമായിരുന്നു എന്ന്!
മാലിക്കിനിതു പുത്തരിയല്ല
ട്വിറ്ററിൽ ട്രോൾ നിറഞ്ഞതോടെ അനു മാലിക് കോപ്പി പേസ്റ്റ് ചെയ്ത പഴയ പാട്ടുകളുടെ ലിസ്റ്റും പിന്നാലെയെത്തി. അകേലേ ഹം അകേലേ തും (1995) എന്ന ചിത്രത്തിലെ ദിൽ മേരാ ചുരായാ ക്യോം എന്ന പാട്ടിന്റെ ഒറിജിനൽ വാമിന്റെ ലാസ്റ്റ് ക്രിസ്മസ് ആണ്. 1972ലെ പ്രശസ്തമായ ഗോഡ്ഫാദറിന്റെ തീം സോംഗിൽനിന്നാണ് രാജാ കോ റാണീ സേ പ്യാർ ഹോ ഗയാ എന്ന പാട്ടുണ്ടായത്. 1997ൽ പുറത്തിറങ്ങി ഹിറ്റായ നീന്ദ് ചുരായി മേരീ (ഇഷ്ഖ്) എന്ന പാട്ട് ലീനിയറിന്റെ സെൻഡിംഗ് ഓൾ മൈ ലവ് എന്ന പാട്ടിൽനിന്നു ചൂണ്ടിയതാണ്. മാർക് മോറിസണ്, എയ്ഞ്ചലോ തുടങ്ങിയവരുടെ പാട്ടുകളും കോപ്പിയടിച്ചു. എല്ലാം ആ ഏഴു സ്വരങ്ങളുടെ പ്രശ്നമാവണം!
ഈണമോഷണം മാത്രമല്ല ഒട്ടേറെ ലൈംഗികാതിക്രമ ആരോപണങ്ങളും അനു മാലിക്കിനു നേരെ ഉയർന്നിട്ടുണ്ട്. തെളിവില്ലെന്നു പറഞ്ഞ് ദേശീയ വനിതാ കമ്മീഷൻ അവസാനിപ്പിച്ച കേസും ഇതിൽപ്പെടും. വീണ്ടും അന്വേഷിക്കുന്നതിൽ തെറ്റില്ലെന്ന സൂചനയോടെയുള്ള തീരുമാനത്തിൽ ഏറെ വിമർശനവും ഉയർന്നിരുന്നു.
2001ൽ റെഫ്യൂജി എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ അനു മാലിക്കിന്റെ ബാസീഗർ ഓ ബാസീഗർ എന്ന പാട്ടിന് ഇന്നും ആരാധകരുണ്ട്.
എൻഡിംഗ് നോട്ട്: ഗുരുദത്തിന്റെ വിഖ്യാതമായ പ്യാസാ എന്ന ചിത്രത്തിലെ ജാനേ വോ കേസേ ലോഗ് ഥേ എന്ന പാട്ടു സൂക്ഷ്മതയോടെ കേൾക്കുക. നമ്മുടെ ജനഗണമനയുടെ വരികൾ ഓർമവരും. എസ്.ഡി. ബർമനാണ് സംഗീത സംവിധായകൻ.
ഹരിപ്രസാദ്
എന്തുചെയ്യാനാണ്, സംഗീതത്തിൽ ആകെക്കൂടി
ഏഴു സ്വരങ്ങളേയുള്ളൂ!
അതുകൊണ്ടുതന്നെ സംഗീതത്തിൽ ആർക്കും ഒറിജിനൽ എന്ന് അവകാശപ്പെടാൻ പറ്റില്ല എന്ന ന്യായം പറഞ്ഞത് ആരാണ്? ഹിന്ദി സംഗീതസംവിധായകൻ അനു മാലിക്. ഏഴു സ്വരങ്ങൾ മാത്രമുള്ളതിനാൽ ഈണങ്ങൾക്കു സാമ്യം വരുന്നതിൽ അത്ഭുതമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എ.ആർ. റഹ്്മാന്റെയും ഉസ്താദ് നുസ്രത് ഫത്തേഹ് അലി ഖാന്റെയും ഈണങ്ങൾ കോപ്പിയടിച്ചു എന്ന ആരോപണം നിരന്തരം ഉയർന്നപ്പോഴാണ് അദ്ദേഹം ഈ ന്യായവുമായി എത്തിയത്.
ഫത്തേഹ് അലി ഖാന്റെ ഈണങ്ങളോട് തനിക്ക് അത്ര ഇഷ്ടമാണെന്നും, അവ എടുത്ത് പാട്ടുണ്ടാക്കുന്നതിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നതെന്നും മാലിക് പറഞ്ഞിട്ടുണ്ട്. അദ്ദേഹം വലിയ എതിർപ്പുകൾ പ്രകടിപ്പിക്കാതിരുന്നത് മാലിക്കിനു ഭാഗ്യവുമായി. എന്നാൽ, ആത്മീയത നിറയുന്ന ഈണങ്ങളെടുത്ത് പ്രണയഗാനമാക്കുന്നതിൽ ഉസ്താദിന് ചെറുതല്ലാത്ത നീരസമുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്.
കേട്ടും അനുകരിച്ചും പാടിയും കാലം പോകെയാണ് ഇത്തവണത്തെ ഒളിംപിക്സ് വന്നത്. ഇസ്രയേൽ ആദ്യത്തെ സ്വർണം നേടിയതോടെ അനു മാലിക്കിന് വല്ലാത്തൊരടിപറ്റി. മാലിക്ക് മുന്പു മത്സരിക്കാതെ നേടിയ ഒരു സ്വർണം തിരിച്ചുപിടിച്ച അവസ്ഥയായി അത്. ട്രോളന്മാർ ഒന്നിന് ഒന്പതു "സ്വർണം' കൊടുക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെ ചെയ്യാമോ?
ഇസ്രായേലിന്റെ ആർടേം ദോൽഗോപ്യാറ്റ്
ജിംനാസ്റ്റിക്സിൽ സ്വർണം നേടുന്നു. ചരിത്രസംഭവമാണ്. ഇസ്രായേലിന്റെ രണ്ടാമത്തെ ഒളിംപിക് ഗോൾഡ് മെഡലാണ്. മെഡൽ സമർപ്പിച്ചുകഴിഞ്ഞാൽ ആ രാജ്യത്തിന്റെ ദേശീയഗാനം വേദിയിൽ മുഴങ്ങും. അങ്ങനെ ഇസ്രായേലിന്റെ ദേശീയഗാനമായ ഹാതിക്വാ കേട്ടപ്പോൾ സംഗീതപ്രേമികളായ ഇന്ത്യക്കാർക്ക് ഒരു സംശയം- ഇതെവിടെയോ മുന്പ് കേട്ടിട്ടുണ്ടല്ലോ..!!
സംഗതി പെട്ടെന്നുതന്നെ മിന്നി. 1996ൽ പുറത്തിറങ്ങിയ അജയ് ദേവ്ഗണ് ചിത്രമായ ദിൽ ജലേയിലെ മേരാ മുൽക്ക് മേരാ ദേശ് എന്ന പാട്ടിന്റെ അതേ ഈണം. എന്തായാലും ഒരു സിനിമാപ്പാട്ടെടുത്ത് മറ്റൊരു രാജ്യക്കാർ അതേ ഈണത്തിൽ ദേശീയഗാനം ഉണ്ടാക്കില്ല. അപ്പോൾ ദേശീയഗാനത്തിന്റെ കോപ്പിയടിതന്നെ. ഉടനെ തുടങ്ങി ട്വിറ്ററിൽ ട്രോളോടു ട്രോൾ. അനു മാലിക് എയറിൽ!
അപ്പോൾ അനു മാലിക് ഇസ്രേലി ദേശീയഗാനത്തെപ്പോലും വെറുതെവിട്ടില്ല. ഇതറിയാൻ കഴിഞ്ഞതിന് ഇന്റർനെറ്റിനു നന്ദി- ട്രോളുകളിലൊന്ന്.
പ്രതീക്ഷ എന്ന അർഥംവരുന്ന ഹാതിക്വാ 19-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ജൂത കവിതയാണ്. നഫ്തലി ഹെർസ് ഇംബർ 1878ലാണ് ഇതെഴുതിയത്. ഇസ്രായേൽ രൂപീകൃതമായശേഷം 1948ൽ ഹാതിക്വാ അനൗദ്യോഗികമായി ദേശീയഗാനമാക്കപ്പെട്ടു. അതിന്റെ ചുരുക്കി പരിഷ്കരിച്ച രൂപം 2004ൽ ഒൗദ്യോഗിക ദേശീയഗാനമാവുകയും ചെയ്തു.
ആ സംഗീതം വന്നവഴി
പതിനാറാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ഗാനത്തിൽനിന്നാണ് ഹാതിക്വായുടെ മെലഡി വന്നതെന്നു കേൾക്കുന്പോൾ അനു മാലിക് ചെയ്തതിൽ വലിയ തെറ്റുണ്ടോ എന്നു സംശയിക്കാം. ലാ മൻഡോവാന എന്നതായിരുന്നു ആ ആദിമഗീതം. പതിനേഴാം നൂറ്റാണ്ടായതോടെ ബാലോ ഡി മൻഡോവ എന്ന പേരിൽ ഇറ്റലിയിൽ ഈ ഗാനം ശ്രദ്ധനേടി. പെട്ടെന്ന് ഇഷ്ടംതോന്നുന്ന ഈണമായിരുന്നതിനാൽ പല പേരുകളിൽ യൂറോപ്പിലാകമാനം അതെത്തി.
ഒട്ടേറെ നാടൻ ഗാനങ്ങൾ അക്കാലത്ത് സമാനമായ ഈണങ്ങളിൽ പിറന്നു. സ്ലോവേനിയയിലെ പ്രശസ്തമായ കുട്ടികളുടെ പാട്ട്, ചെക്ക് കംപോസറായ ബെഡ്റിച്ച് മെറ്റാനയുടെ സിംഫണിക് വർക്കുകൾ, ജർമൻ ഗാനം, ഫ്രഞ്ച് കംപോസർ കാമിലി സെയ്ന്റ് സേയ്ൻസിന്റെ ഗാനം തുടങ്ങിയവയിലൊക്കെ അതിന്റെ അലയൊലികളുണ്ട്. അമേരിക്കൻ കംപോസർ ജോണ് വില്യംസും അതേ ഈണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു.
ഹാതിക്വയ്ക്ക് ഈണമൊരുക്കിയത് 1888ൽ സാമുവൽ കോഹൻ എന്ന സംഗീതജ്ഞനാണ്. ഒട്ടേറെ വർഷങ്ങൾക്കുശേഷം അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയം: റൊമേനിയയിൽവച്ചു കേട്ട ഒരു കാളവണ്ടിപ്പാട്ടിന്റെ ഈണം മനസിലിട്ടാണ് ആദ്യമായി ഹാതിക്വാ മൂളിയത്!
അപ്പോൾ തീർച്ചയായും അനു മാലിക്കിനു പറഞ്ഞു രക്ഷപ്പെടാം, താൻ കേട്ടതും റൊമേനിയൻ ഗാനമായിരുന്നു എന്ന്!
മാലിക്കിനിതു പുത്തരിയല്ല
ട്വിറ്ററിൽ ട്രോൾ നിറഞ്ഞതോടെ അനു മാലിക് കോപ്പി പേസ്റ്റ് ചെയ്ത പഴയ പാട്ടുകളുടെ ലിസ്റ്റും പിന്നാലെയെത്തി. അകേലേ ഹം അകേലേ തും (1995) എന്ന ചിത്രത്തിലെ ദിൽ മേരാ ചുരായാ ക്യോം എന്ന പാട്ടിന്റെ ഒറിജിനൽ വാമിന്റെ ലാസ്റ്റ് ക്രിസ്മസ് ആണ്. 1972ലെ പ്രശസ്തമായ ഗോഡ്ഫാദറിന്റെ തീം സോംഗിൽനിന്നാണ് രാജാ കോ റാണീ സേ പ്യാർ ഹോ ഗയാ എന്ന പാട്ടുണ്ടായത്. 1997ൽ പുറത്തിറങ്ങി ഹിറ്റായ നീന്ദ് ചുരായി മേരീ (ഇഷ്ഖ്) എന്ന പാട്ട് ലീനിയറിന്റെ സെൻഡിംഗ് ഓൾ മൈ ലവ് എന്ന പാട്ടിൽനിന്നു ചൂണ്ടിയതാണ്. മാർക് മോറിസണ്, എയ്ഞ്ചലോ തുടങ്ങിയവരുടെ പാട്ടുകളും കോപ്പിയടിച്ചു. എല്ലാം ആ ഏഴു സ്വരങ്ങളുടെ പ്രശ്നമാവണം!
ഈണമോഷണം മാത്രമല്ല ഒട്ടേറെ ലൈംഗികാതിക്രമ ആരോപണങ്ങളും അനു മാലിക്കിനു നേരെ ഉയർന്നിട്ടുണ്ട്. തെളിവില്ലെന്നു പറഞ്ഞ് ദേശീയ വനിതാ കമ്മീഷൻ അവസാനിപ്പിച്ച കേസും ഇതിൽപ്പെടും. വീണ്ടും അന്വേഷിക്കുന്നതിൽ തെറ്റില്ലെന്ന സൂചനയോടെയുള്ള തീരുമാനത്തിൽ ഏറെ വിമർശനവും ഉയർന്നിരുന്നു.
2001ൽ റെഫ്യൂജി എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ അനു മാലിക്കിന്റെ ബാസീഗർ ഓ ബാസീഗർ എന്ന പാട്ടിന് ഇന്നും ആരാധകരുണ്ട്.
എൻഡിംഗ് നോട്ട്: ഗുരുദത്തിന്റെ വിഖ്യാതമായ പ്യാസാ എന്ന ചിത്രത്തിലെ ജാനേ വോ കേസേ ലോഗ് ഥേ എന്ന പാട്ടു സൂക്ഷ്മതയോടെ കേൾക്കുക. നമ്മുടെ ജനഗണമനയുടെ വരികൾ ഓർമവരും. എസ്.ഡി. ബർമനാണ് സംഗീത സംവിധായകൻ.
ഹരിപ്രസാദ്