ഒരു ദീർഘയാത്രയുടെ അവസാനം ഞങ്ങൾ മാഹിയിലെത്തി. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലൂടെ വായിച്ചറിഞ്ഞ മാഹി നേരിൽകാണുകതന്നെ. കേരളത്തിനുള്ളിൽ, ഒന്പത് ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഒരു പ്രദേശം. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗം.
ഭൂമിശാസ്ത്രപരമായി കണ്ണൂർ കോഴിക്കോട് ജില്ലകൾക്കിടയിലാണ് സ്ഥാനമെങ്കിലും 630 കിലോമീറ്റർ അകലെയുള്ള പുതുച്ചേരിയുടെ ഭാഗമാണ് മാഹി. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ പുതിയപേരാണ് പുതുച്ചേരി. മാഹിയുടെ മൂന്നുവശത്തും കേരളവും ഒരുവശത്ത് അറബിക്കടലുമാണ്. അതുകൊണ്ടുതന്നെ സാംസ്കാരികമായി മാഹിക്ക് കേരളത്തോടാണ് അടുപ്പം. ബെട്രാൻഡ് ഫ്രാൻസിയോസ് മാഹി ഡെലാബർദാനിയോസ് എന്ന ഫ്രഞ്ചുകാരൻ സ്ഥാപിച്ച നഗരമായതിനാലാണ് ഈ സ്ഥലം മാഹി എന്ന പേരിൽ അറിയപ്പെടുന്നത്. മാഹിയിൽ ഫ്രഞ്ചുകാരുടെ ചരിത്രം തുടങ്ങുന്നത് 1721-ലാണ്.
മയ്യഴിപ്പുഴയുടെ തീരഭംഗിയും ഫ്രഞ്ച് അധിനിവേശത്തിന്റെ അവശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളുമാണ് മാഹിയിലേക്ക് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നത്. മാഹി എന്നു കേൾക്കുന്പോൾ ആദ്യം കണ്ണിൽ തെളിയുന്നത് 280 കൊല്ലത്തോളം പഴക്കമുള്ള സെന്റ് തെരേസ പള്ളിയാണ്. ഇംഗ്ലീഷുകാരുടെ വരവോടെ തലശേരിയിൽ നിന്നു വിട്ടുപോന്ന ഫ്രഞ്ചുകാർ മാഹിയിൽ താവളമുറപ്പിച്ചു. 1736-ൽ വടകര വാഴുന്നോരുടെ അനുമതിവാങ്ങി നിർമിച്ചതാണ് ഫ്രഞ്ചുവാസ്തുവിദ്യയുടെ മകുടോദാഹരണമായ സെന്റ് തെരേസ പള്ളി. ആവിലയിലെ വിശുദ്ധ തെരേസയുടെ നാമത്തിൽ നിർമ്മിച്ചിരിക്കുന്ന പള്ളിയുടെ ചുവരുകളിൽ യേശുക്രിസ്തുവിന്റെ ജീവചരിത്രമാകെ കൊത്തിയെടുത്ത് ഫ്രെയിംചെയ്തു വച്ചിട്ടുണ്ട്.
ഫ്രഞ്ചുവിപ്ലവത്തിലെ ധീരവനിതയായ ഴന്താർക്കിന്റെ ശിൽപവുമുണ്ട് ഒരു ചുവരിൽ. ഫ്രഞ്ചുവിപ്ലവത്തിന് സമാപനംകുറിച്ച ജൂലായ് പതിനാലിനും രണ്ടാംലോകയുദ്ധം അവസാനിച്ച നവംബർ പതിനൊന്നിനും മാഹിയിലുള്ള ഫ്രഞ്ചുകാർ ശിൽപത്തിൽ പുഷ്പാർച്ചന നടത്തുക പതിവാണ്. പള്ളിയോടു ചേർന്നുള്ള എഴുപത്താറടി ഉയരമുള്ള ഗോപുരവും കൂറ്റൻ ഘടികാരവും 1855-ൽ ഫ്രഞ്ചുനാവികർ സമ്മാനിച്ചതാണ്. ഫ്രഞ്ചുപൗരന്മാരായി അറുപതോളംപേർ മാത്രമേ ഇപ്പോൾ മാഹിയിൽ അവശേഷിക്കുന്നുള്ളു എന്നാണറിയാൻ കഴിഞ്ഞത്. പള്ളിയിൽ മതഭേദമെന്യെ അനേകമാളുകൾ ആരാധനയ്ക്കെത്തുന്നു. വഴിപാടായി ശയനപ്രദക്ഷിണം നടത്തുന്ന അപൂർവം ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിത്. ഒക്ടോബർ അഞ്ചുമുതൽ ഇരുപത്തിരണ്ടുവരെയാണ് മാഹിപള്ളിയിലെ തിരുനാൾ ആഘോഷം.
പള്ളിയിൽനിന്ന് അൽപമകലെയായി പ്രാദേശിക ഭരണ കാര്യാലയം സ്ഥിതിചെയ്യുന്നു. ഇതേ വളപ്പിൽ തന്നെയാണ് സർക്കാർ അതിഥിമന്ദിരവും. മയ്യഴിപ്പുഴയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഈ ബംഗ്ലാവായിരുന്നു ഫ്രഞ്ചുകാരുടെ ഭരണസിരാകേന്ദ്രം. ഇവിടെയിരുന്നാണ് മൂപ്പൻസായ്വ് മാഹി ഭരിച്ചത്. അഴിമുഖം മുതൽ മയ്യഴിപ്പാലം വരെ നീളുന്ന രണ്ടുകിലോമീറ്റർ നടപ്പാത മൂപ്പൻ സായ്വിന്റെ ബംഗ്ലാവിനു പിന്നിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാവിന്റെ പ്രവേശനകവാടത്തോടുചേർന്നാണ് രവീന്ദ്രനാഥ ടാഗോറിന്റെ നാമത്തിലുള്ള ടാഗോർപാർക്ക്. 1976-ൽ നിർമിച്ച പാർക്കിന്റെ ഒരറ്റത്ത് ഫ്രഞ്ചുവിപ്ലവത്തിന്റെ സ്മാരകം, മറ്റേയറ്റത്ത് മയ്യഴിയിലെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മാരകം, ഫ്രഞ്ച് ഇതിഹാസനായിക മറിയാന്റെ ശിൽപം എന്നിങ്ങനെ നിരവധിയായ കാഴ്ചകൾ ഫ്രഞ്ചുഭരണ കാലത്തെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. കുട്ടികൾക്കായി മനോഹരമായൊരു പാർക്കും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര കപ്പൽഗതാഗത മന്ത്രാലയത്തിന്റെ വിളക്കുമരവും ഫ്രഞ്ചുകോട്ടയുടെ അവശിഷ്ടങ്ങളും സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചകളാണ്.
പുഴയോരപ്പാതയിലൂടെയുള്ള നടത്തമാണ് മയ്യഴിയിലെ ഏറ്റവും രസകരമായ അനുഭവം. ടാഗോർ പാർക്കുമുതൽ മഞ്ചക്കൽ പാർക്കുവരെ കാറ്റുംകൊണ്ട്, കാഴ്ചകളും കണ്ട് പുഴയോടൊപ്പം നടക്കാം. സുരക്ഷയ്ക്കായി നടപ്പാതയോടുചേർന്ന് ഇരുന്പിന്റെ അഴിവേലിയുണ്ട്. പുഴയ്ക്കഭിമുഖമായി തണൽമരങ്ങളും ഇരിപ്പിടങ്ങളുമുണ്ട്.. അഴിമുഖത്തിന് അഭിമുഖമായിരുന്ന് ഒരേസമയം കടൽക്കാറ്റിന്റെയും പുഴക്കാറ്റിന്റെയും സുഖമറിയാം. പുഴയുടെയും കടലിന്റെയും കൂടിച്ചേരലിന്റെ ഉന്മാദം കണ്ടറിയാം.
മാഹി പാലത്തിനടുത്താണ് 1994-ൽ ആരംഭിച്ച മലയാള കലാഗ്രാമം. സംഗീതം, നൃത്തം, ചിത്രകല, ശിൽപനിർമ്മാണം എന്നിവ ഇവിടെ അഭ്യസിപ്പിക്കുന്നു. വടക്കൻ പാട്ട്, കളരിപ്പയറ്റ്, പൂരക്കളി, തെയ്യം, തോറ്റം തുടങ്ങി വടക്കൻ മലബാറിന്റെ കലാപാരന്പര്യം വിളിച്ചോതുന്ന നാല് ആർട്ട് ഗാലറികളുണ്ടിവിടെ. മഹാകവി കുമാരനാശാന്റെ വെങ്കലശിൽപം കലാഗ്രാമത്തിന് ചാരുത പകരുന്നു. ഗാന്ധിജിയുടെ പ്രസംഗത്തിനു വേദിയായ പുത്തലം ക്ഷേത്രം, മഞ്ചയ്ക്കൽ ജുമാ മസ്ജിദ്, മലബാറിലെ കൊച്ചുഗുരുവായൂർ എന്നറിയപ്പെടുന്ന ചൂടിക്കോട്ട ശ്രീകൃഷ്ണക്ഷേത്രം, ശ്രീനാരായണ മഠം, ചെന്പ്ര സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവയാണ് മയ്യഴിയിലെ ശ്രദ്ധേയമായ മതസാംസ്കാരിക സ്ഥാപനങ്ങൾ.
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള അവകാശപ്പോരാട്ടത്തിന്റെ നിരവധി കഥകൾ മാഹിക്ക് പറയാനുണ്ട്. 1769-ൽ പൂർത്തീകരിച്ചതാണ് മാഹി കോട്ട. ഭീമാകാരമായ ഈ കോട്ട ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തിൽ തകർന്നു. അവശിഷ്ടങ്ങൾ മാളിയേമ്മൽ പറന്പിൽ ഇപ്പോഴും കാണാം, അധിനിവേശപ്പോരാട്ടത്തിന്റെ ഓർമപ്പൊട്ടുകൾപോലെ. ഫോർട്ട് ദൂഫേൻ, ഫോർട്ട് കൊന്തെ എന്നിങ്ങനെ രണ്ടു കോട്ടകൾ കൂടി ഫ്രഞ്ചുകാർ മാഹിയിൽ നിർമിക്കുകയുണ്ടായി.
മാഹി വിമോചനസമരചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ചെറുകല്ലായിക്കുന്ന് ചരിത്രാന്വേഷികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. ഫഞ്ചുകാർ നിർമ്മിച്ച ആദ്യത്തെ കോട്ട - (1739ൽ) സെന്റ് ജോർജ് കോട്ട- ചെറുകല്ലായിക്കുന്നിലായിരുന്നു. ഇവിടത്തെ ഫ്രഞ്ച് കാവൽ താവളം കീഴടക്കാനുള്ള ശ്രമത്തിനിടെയാണല്ലൊ കമ്മ്യൂണിസ്റ്റുകാരായ പി.പി.അനന്തനും എം. അച്ചുതനും ധീരരക്തസാക്ഷികളായത്.
മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രങ്ങളും വിമോചനപ്പോരാട്ടങ്ങളും മിത്തുകളും കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്നു. വിഖ്യാതമായ ഈ നോവലിലെ കഥാസന്ദർഭങ്ങൾ നടപ്പാതയുടെ ഒരുഭാഗത്ത് മതിലിൽ കൊത്തിവച്ചിട്ടുണ്ട്. നായികാനായകന്മാരായ ദാസനും ചന്ദ്രികയും ജീവിതത്തിലൊ ത്തുചേരാനായില്ലെങ്കിലും മരണശേഷം കടലിനുനടുവിൽ വെള്ളിയാങ്കല്ലുകൾക്കുമുകളിൽ തുന്പികളായി പാറിനടക്കുന്നുവെന്നാണല്ലൊ കഥ.
റെയിൽവേ സ്റ്റേഷൻ റോഡിലാണ് ബോട്ട്ഹൗസ്. അഴിമുഖംവരെ പോയിവരാൻ മാഹി ടൂറിസം വകുപ്പിന്റെ ഫൈബർബോട്ട് ലഭിക്കും. പന്ത്രണ്ടു കിലോമീറ്റർ പുഴയാത്രയ്ക്ക് ഒരാൾക്ക് അറുപത് രൂപയാണ് നിരക്ക്. കുറഞ്ഞത് അഞ്ചു യാത്രക്കാരെങ്കിലും ഉണ്ടാവണം. തെക്കുനിന്ന് കണ്ണൂരിലേക്കും തിരിച്ചും സഞ്ചരിക്കുന്ന എല്ലാ ട്രെയിനുകളും മാഹി വഴിയാണ് കടന്നുപോകുന്നത്.
എസ്. സരോജം
ഭൂമിശാസ്ത്രപരമായി കണ്ണൂർ കോഴിക്കോട് ജില്ലകൾക്കിടയിലാണ് സ്ഥാനമെങ്കിലും 630 കിലോമീറ്റർ അകലെയുള്ള പുതുച്ചേരിയുടെ ഭാഗമാണ് മാഹി. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ പുതിയപേരാണ് പുതുച്ചേരി. മാഹിയുടെ മൂന്നുവശത്തും കേരളവും ഒരുവശത്ത് അറബിക്കടലുമാണ്. അതുകൊണ്ടുതന്നെ സാംസ്കാരികമായി മാഹിക്ക് കേരളത്തോടാണ് അടുപ്പം. ബെട്രാൻഡ് ഫ്രാൻസിയോസ് മാഹി ഡെലാബർദാനിയോസ് എന്ന ഫ്രഞ്ചുകാരൻ സ്ഥാപിച്ച നഗരമായതിനാലാണ് ഈ സ്ഥലം മാഹി എന്ന പേരിൽ അറിയപ്പെടുന്നത്. മാഹിയിൽ ഫ്രഞ്ചുകാരുടെ ചരിത്രം തുടങ്ങുന്നത് 1721-ലാണ്.
മയ്യഴിപ്പുഴയുടെ തീരഭംഗിയും ഫ്രഞ്ച് അധിനിവേശത്തിന്റെ അവശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളുമാണ് മാഹിയിലേക്ക് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നത്. മാഹി എന്നു കേൾക്കുന്പോൾ ആദ്യം കണ്ണിൽ തെളിയുന്നത് 280 കൊല്ലത്തോളം പഴക്കമുള്ള സെന്റ് തെരേസ പള്ളിയാണ്. ഇംഗ്ലീഷുകാരുടെ വരവോടെ തലശേരിയിൽ നിന്നു വിട്ടുപോന്ന ഫ്രഞ്ചുകാർ മാഹിയിൽ താവളമുറപ്പിച്ചു. 1736-ൽ വടകര വാഴുന്നോരുടെ അനുമതിവാങ്ങി നിർമിച്ചതാണ് ഫ്രഞ്ചുവാസ്തുവിദ്യയുടെ മകുടോദാഹരണമായ സെന്റ് തെരേസ പള്ളി. ആവിലയിലെ വിശുദ്ധ തെരേസയുടെ നാമത്തിൽ നിർമ്മിച്ചിരിക്കുന്ന പള്ളിയുടെ ചുവരുകളിൽ യേശുക്രിസ്തുവിന്റെ ജീവചരിത്രമാകെ കൊത്തിയെടുത്ത് ഫ്രെയിംചെയ്തു വച്ചിട്ടുണ്ട്.
ഫ്രഞ്ചുവിപ്ലവത്തിലെ ധീരവനിതയായ ഴന്താർക്കിന്റെ ശിൽപവുമുണ്ട് ഒരു ചുവരിൽ. ഫ്രഞ്ചുവിപ്ലവത്തിന് സമാപനംകുറിച്ച ജൂലായ് പതിനാലിനും രണ്ടാംലോകയുദ്ധം അവസാനിച്ച നവംബർ പതിനൊന്നിനും മാഹിയിലുള്ള ഫ്രഞ്ചുകാർ ശിൽപത്തിൽ പുഷ്പാർച്ചന നടത്തുക പതിവാണ്. പള്ളിയോടു ചേർന്നുള്ള എഴുപത്താറടി ഉയരമുള്ള ഗോപുരവും കൂറ്റൻ ഘടികാരവും 1855-ൽ ഫ്രഞ്ചുനാവികർ സമ്മാനിച്ചതാണ്. ഫ്രഞ്ചുപൗരന്മാരായി അറുപതോളംപേർ മാത്രമേ ഇപ്പോൾ മാഹിയിൽ അവശേഷിക്കുന്നുള്ളു എന്നാണറിയാൻ കഴിഞ്ഞത്. പള്ളിയിൽ മതഭേദമെന്യെ അനേകമാളുകൾ ആരാധനയ്ക്കെത്തുന്നു. വഴിപാടായി ശയനപ്രദക്ഷിണം നടത്തുന്ന അപൂർവം ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിത്. ഒക്ടോബർ അഞ്ചുമുതൽ ഇരുപത്തിരണ്ടുവരെയാണ് മാഹിപള്ളിയിലെ തിരുനാൾ ആഘോഷം.
പള്ളിയിൽനിന്ന് അൽപമകലെയായി പ്രാദേശിക ഭരണ കാര്യാലയം സ്ഥിതിചെയ്യുന്നു. ഇതേ വളപ്പിൽ തന്നെയാണ് സർക്കാർ അതിഥിമന്ദിരവും. മയ്യഴിപ്പുഴയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഈ ബംഗ്ലാവായിരുന്നു ഫ്രഞ്ചുകാരുടെ ഭരണസിരാകേന്ദ്രം. ഇവിടെയിരുന്നാണ് മൂപ്പൻസായ്വ് മാഹി ഭരിച്ചത്. അഴിമുഖം മുതൽ മയ്യഴിപ്പാലം വരെ നീളുന്ന രണ്ടുകിലോമീറ്റർ നടപ്പാത മൂപ്പൻ സായ്വിന്റെ ബംഗ്ലാവിനു പിന്നിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാവിന്റെ പ്രവേശനകവാടത്തോടുചേർന്നാണ് രവീന്ദ്രനാഥ ടാഗോറിന്റെ നാമത്തിലുള്ള ടാഗോർപാർക്ക്. 1976-ൽ നിർമിച്ച പാർക്കിന്റെ ഒരറ്റത്ത് ഫ്രഞ്ചുവിപ്ലവത്തിന്റെ സ്മാരകം, മറ്റേയറ്റത്ത് മയ്യഴിയിലെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മാരകം, ഫ്രഞ്ച് ഇതിഹാസനായിക മറിയാന്റെ ശിൽപം എന്നിങ്ങനെ നിരവധിയായ കാഴ്ചകൾ ഫ്രഞ്ചുഭരണ കാലത്തെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. കുട്ടികൾക്കായി മനോഹരമായൊരു പാർക്കും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര കപ്പൽഗതാഗത മന്ത്രാലയത്തിന്റെ വിളക്കുമരവും ഫ്രഞ്ചുകോട്ടയുടെ അവശിഷ്ടങ്ങളും സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചകളാണ്.
പുഴയോരപ്പാതയിലൂടെയുള്ള നടത്തമാണ് മയ്യഴിയിലെ ഏറ്റവും രസകരമായ അനുഭവം. ടാഗോർ പാർക്കുമുതൽ മഞ്ചക്കൽ പാർക്കുവരെ കാറ്റുംകൊണ്ട്, കാഴ്ചകളും കണ്ട് പുഴയോടൊപ്പം നടക്കാം. സുരക്ഷയ്ക്കായി നടപ്പാതയോടുചേർന്ന് ഇരുന്പിന്റെ അഴിവേലിയുണ്ട്. പുഴയ്ക്കഭിമുഖമായി തണൽമരങ്ങളും ഇരിപ്പിടങ്ങളുമുണ്ട്.. അഴിമുഖത്തിന് അഭിമുഖമായിരുന്ന് ഒരേസമയം കടൽക്കാറ്റിന്റെയും പുഴക്കാറ്റിന്റെയും സുഖമറിയാം. പുഴയുടെയും കടലിന്റെയും കൂടിച്ചേരലിന്റെ ഉന്മാദം കണ്ടറിയാം.
മാഹി പാലത്തിനടുത്താണ് 1994-ൽ ആരംഭിച്ച മലയാള കലാഗ്രാമം. സംഗീതം, നൃത്തം, ചിത്രകല, ശിൽപനിർമ്മാണം എന്നിവ ഇവിടെ അഭ്യസിപ്പിക്കുന്നു. വടക്കൻ പാട്ട്, കളരിപ്പയറ്റ്, പൂരക്കളി, തെയ്യം, തോറ്റം തുടങ്ങി വടക്കൻ മലബാറിന്റെ കലാപാരന്പര്യം വിളിച്ചോതുന്ന നാല് ആർട്ട് ഗാലറികളുണ്ടിവിടെ. മഹാകവി കുമാരനാശാന്റെ വെങ്കലശിൽപം കലാഗ്രാമത്തിന് ചാരുത പകരുന്നു. ഗാന്ധിജിയുടെ പ്രസംഗത്തിനു വേദിയായ പുത്തലം ക്ഷേത്രം, മഞ്ചയ്ക്കൽ ജുമാ മസ്ജിദ്, മലബാറിലെ കൊച്ചുഗുരുവായൂർ എന്നറിയപ്പെടുന്ന ചൂടിക്കോട്ട ശ്രീകൃഷ്ണക്ഷേത്രം, ശ്രീനാരായണ മഠം, ചെന്പ്ര സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവയാണ് മയ്യഴിയിലെ ശ്രദ്ധേയമായ മതസാംസ്കാരിക സ്ഥാപനങ്ങൾ.
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള അവകാശപ്പോരാട്ടത്തിന്റെ നിരവധി കഥകൾ മാഹിക്ക് പറയാനുണ്ട്. 1769-ൽ പൂർത്തീകരിച്ചതാണ് മാഹി കോട്ട. ഭീമാകാരമായ ഈ കോട്ട ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തിൽ തകർന്നു. അവശിഷ്ടങ്ങൾ മാളിയേമ്മൽ പറന്പിൽ ഇപ്പോഴും കാണാം, അധിനിവേശപ്പോരാട്ടത്തിന്റെ ഓർമപ്പൊട്ടുകൾപോലെ. ഫോർട്ട് ദൂഫേൻ, ഫോർട്ട് കൊന്തെ എന്നിങ്ങനെ രണ്ടു കോട്ടകൾ കൂടി ഫ്രഞ്ചുകാർ മാഹിയിൽ നിർമിക്കുകയുണ്ടായി.
മാഹി വിമോചനസമരചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ചെറുകല്ലായിക്കുന്ന് ചരിത്രാന്വേഷികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. ഫഞ്ചുകാർ നിർമ്മിച്ച ആദ്യത്തെ കോട്ട - (1739ൽ) സെന്റ് ജോർജ് കോട്ട- ചെറുകല്ലായിക്കുന്നിലായിരുന്നു. ഇവിടത്തെ ഫ്രഞ്ച് കാവൽ താവളം കീഴടക്കാനുള്ള ശ്രമത്തിനിടെയാണല്ലൊ കമ്മ്യൂണിസ്റ്റുകാരായ പി.പി.അനന്തനും എം. അച്ചുതനും ധീരരക്തസാക്ഷികളായത്.
മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രങ്ങളും വിമോചനപ്പോരാട്ടങ്ങളും മിത്തുകളും കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്നു. വിഖ്യാതമായ ഈ നോവലിലെ കഥാസന്ദർഭങ്ങൾ നടപ്പാതയുടെ ഒരുഭാഗത്ത് മതിലിൽ കൊത്തിവച്ചിട്ടുണ്ട്. നായികാനായകന്മാരായ ദാസനും ചന്ദ്രികയും ജീവിതത്തിലൊ ത്തുചേരാനായില്ലെങ്കിലും മരണശേഷം കടലിനുനടുവിൽ വെള്ളിയാങ്കല്ലുകൾക്കുമുകളിൽ തുന്പികളായി പാറിനടക്കുന്നുവെന്നാണല്ലൊ കഥ.
റെയിൽവേ സ്റ്റേഷൻ റോഡിലാണ് ബോട്ട്ഹൗസ്. അഴിമുഖംവരെ പോയിവരാൻ മാഹി ടൂറിസം വകുപ്പിന്റെ ഫൈബർബോട്ട് ലഭിക്കും. പന്ത്രണ്ടു കിലോമീറ്റർ പുഴയാത്രയ്ക്ക് ഒരാൾക്ക് അറുപത് രൂപയാണ് നിരക്ക്. കുറഞ്ഞത് അഞ്ചു യാത്രക്കാരെങ്കിലും ഉണ്ടാവണം. തെക്കുനിന്ന് കണ്ണൂരിലേക്കും തിരിച്ചും സഞ്ചരിക്കുന്ന എല്ലാ ട്രെയിനുകളും മാഹി വഴിയാണ് കടന്നുപോകുന്നത്.
എസ്. സരോജം