കേൾവിയുള്ളിടത്തോളം കാലം...!

01:30 AM Jul 25, 2021 | Deepika.com
മുഹമ്മദ് റഫി സാബിന്‍റെ ഓർമദിനമാണ് വരുന്ന ശനിയാഴ്ച. 41 വർഷങ്ങൾ! മനുഷ്യകുലത്തിന് കേൾവിശക്തിയുള്ളിടത്തോളം കാലം അദ്ദേഹത്തിനു മനസുകളിൽ മരണമില്ലെന്നുറപ്പ്. സൗമ്യതയുടെ, ശാന്തതയുടെ പര്യായമായിരുന്ന, മൃദുഭാഷിയായിരുന്ന അദ്ദേഹം ഒരു സംഗീതസംവിധായകനോട് സ്വരമുയർത്തി സംസാരിക്കാൻ നിർബന്ധിതനായ കഥ വായിക്കാം...

ഇത്ര ചെറിയൊരു സംഗതിയല്ലേ, എന്താണ് നിങ്ങൾക്കതു മനസിലാക്കാൻ പറ്റാത്തത്!! പാട്ടു പറഞ്ഞുകൊടുക്കുന്ന വേളകളിൽ സംഗീതസംവിധായകർ ഗായകരോട് ഇങ്ങനെ പറയുന്നത് സ്വാഭാവികമാണ്. താൻ മനസിൽ കേൾക്കുന്നത് ആലാപനത്തിൽ നിർബന്ധമായും വരണമെന്ന് സംഗീതസംവിധായകനു ശഠിക്കാം.

പൂർണതയോടെ പാടിക്കേൾപ്പിക്കണമെന്നത് ഗായകന്‍റെ/ ഗായികയുടെ ചുമതലയുമാണ്. എന്നാൽ പാടുന്നയാൾ മനോഹരമായി ആവിഷ്കരിച്ചിട്ടും സംഗീതസംവിധായകൻ മുൻവിധിയോടെയാണ് എതിർക്കുന്നതെങ്കിലോ? ആ ഗായകൻ ഒരേയൊരു മുഹമ്മദ് റഫിയാണെങ്കിലോ??!

അന്നൊരിക്കൽ...

അടിമുടി മാന്യതയും എളിമയും പ്രസന്നതയുമാണ് മുഹമ്മദ് റഫിയുടെ പതിവുഭാവങ്ങൾ. ചിരിയോടെയല്ലാതെ കണ്ടുകിട്ടാൻ പ്രയാസമുള്ളയാൾ. ആ റഫി ഒരു സംഗീതസംവിധായകനോട് കയർത്തു സംസാരിച്ചുവെന്നു കേട്ടാൽ അതു വിശ്വസിക്കാൻ പ്രയാസമാകും. എന്നാൽ അങ്ങനെയൊരു സംഭവം ഓർമിച്ചിട്ടുണ്ട് മുതിർന്ന സംഗീതലേഖകനായ രാജു ഭരതൻ. 1954 ജനുവരി മാസത്തിൽ നടന്ന ആ വിചിത്ര സംഭവം ഇങ്ങനെ:

ദേബ്കി ബോസിന്‍റെ കവി എന്ന ചിത്രത്തിലെ അവസാന ഗാനം റെക്കോർഡ് ചെയ്യാൻ ഒരുങ്ങുകയാണ് സംഗീതസംവിധായകൻ സി. രാമചന്ദ്ര. മുഹമ്മദ് റഫിയും തലത് മെഹമൂദും ചേർന്നുള്ള കവിതാ നാം ഹേ ഗ്യാൻ കാ എന്നു തുടങ്ങുന്ന യുഗ്മഗാനം. റെക്കോർഡിംഗിനു മുന്പ് ഒരു ഫൈനൽ റിഹേഴ്സൽ ചെയ്യുന്ന പതിവുണ്ട് രാമചന്ദ്രയ്ക്ക്.

റഫി അന്നു നല്ല തിരക്കുള്ള ഗായകനായി മാറിയിരുന്നു. റെക്കോർഡിംഗ് ദിനത്തിൽ രാവിലെ തലത്തിനൊപ്പം റിഹേഴ്സൽ ചെയ്യാമെന്നായിരുന്നു റഫിയുടെ പക്ഷം. എന്നാൽ രാമചന്ദ്ര റഫിയിൽനിന്നു പ്രതീക്ഷിച്ചപോലെയായില്ലത്രേ അദ്ദേഹത്തിന്‍റെ ആലാപനം.

രാമചന്ദ്രയുടെ സ്വരം പരുഷമായി: ഞാൻ പറയുന്ന പോയിന്‍റ് എത്ര എളുപ്പത്തിലാണ് തലത് മനസിലാക്കിയത്. ഇത്ര ചെറിയ കാര്യമായിട്ടും റഫിക്ക് അതുൾക്കൊള്ളാൻ കഴിയുന്നില്ലെന്ന വിമർശനം!

അവിടെയും നിന്നില്ല

തലത്തിനു മുന്നിൽ വച്ചുള്ള കൊച്ചാക്കൽ റഫിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ രാമചന്ദ്ര അവിടംകൊണ്ടും നിർത്തിയില്ല. നിങ്ങൾക്ക് എന്തുകൊണ്ടാണ് ഞാൻ പറയുന്നപോലെ ചെയ്യാൻ കഴിയാത്തതെന്ന് എനിക്കറിയാം, റഫി. ആവശ്യത്തിലധികം പണമുണ്ടാക്കിയതിനാൽ നിങ്ങൾ കൂടുതൽ പ്രയത്നിക്കാൻ ആഗ്രഹിക്കുന്നില്ല.

സംഗീതസംവിധായകന്‍റെ നിർദേശങ്ങളോടെന്നല്ല, ഒരാളോടും മുഖം കറുപ്പിക്കാത്ത റഫിയുടെ നിയന്ത്രണംവിട്ടു: തും മേരേ പൈസേ സേ ജൽത്തേ ഹോ! (നിങ്ങൾക്കെന്‍റെ പണത്തോട് അസൂയയാണ്) എന്നായിരുന്നു റഫിയുടെ മറുപടി. വാക്പോരാട്ടം തുടർന്നു.

രാമചന്ദ്രയുടെ ഗായക ലിസ്റ്റിൽനിന്ന് റഫി പുറത്തായി എന്നതായിരുന്നു ആത്യന്തികമായ ഫലം., കവിതാ നാം ഹേ ഗ്യാൻ കാ എന്ന ആ പാട്ട് പൂർത്തിയാക്കിയെങ്കിലും.

കാരണം മുൻവിധി

റഫിയുടെ ആലാപനത്തിലെ പോരായ്മകൊണ്ടാകും സി. രാമചന്ദ്ര അദ്ദേഹത്തെ ചീത്തവിളിച്ചതെന്ന് കൊച്ചുകുട്ടികൾ പോലും കരുതില്ല. അതിനുള്ള കാരണം മറ്റൊന്നായിരുന്നു. ആ കഥ ഇങ്ങനെ: സി. രാമചന്ദ്ര തന്‍റെ എതിരാളിയായി കണ്ടിരുന്ന നൗഷാദിന്‍റെ പ്രിയ ഗായകനായിരുന്നു മുഹമ്മദ് റഫി.

നൗഷാദ് തന്‍റെ സംഗീതജീവിതത്തിന്‍റെ ഉന്നതിയിൽനിന്ന 1947-52 കാലത്ത് രാമചന്ദ്ര തന്‍റെ ഗാനങ്ങൾക്കുവേണ്ടി റഫിയുടെ ശബ്ദം പരമാവധി ഉപയോഗപ്പെടുത്തി. എന്നാൽ പൊടുന്നനെയാണ് അദ്ദേഹം റഫിക്ക് എതിരായത്. രാമചന്ദ്ര ഉപദേഷ്ടാവായി കരുതിയിരുന്ന സംഗീതസംവിധായകൻ അനിൽ ബിശ്വാസിന് റഫിയെ ഇഷ്ടമല്ല എന്നതായിരുന്നു അതിനു പിന്നിൽ.

റഫിയെ മാത്രമല്ല, നൗഷാദിനെയും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. നൗഷാദ് ആവശ്യത്തിലേറെ ആഘോഷിക്കപ്പെടുന്ന സംഗീതസംവിധായകൻ ആണെന്നായിരുന്നു അനിൽ ബിശ്വാസിന്‍റെ പക്ഷം. സ്വാഭാവികമായും രാമചന്ദ്രയും അതേ നിലപാടു സ്വീകരിച്ചു. അവർ ഒന്നുകൂടി പറഞ്ഞുവച്ചു: വളരെ പ്രധാനപ്പെട്ടൊരു സമയത്ത് നൗഷാദ് സഹായിച്ചില്ലായിരുന്നെങ്കിൽ മുഹമ്മദ് റാഫി വല്ലാതെ കഷ്ടപ്പെടുമായിരുന്നു എന്ന്! അസംബന്ധം എന്നല്ലാതെ എന്തു പറയാൻ!!

പറന്നുയർന്ന പട്ടങ്ങൾ

ജീവിച്ചിരിക്കുന്പോഴും മരണശേഷവും ഇത്രമേൽ ആദരിക്കപ്പെട്ട, സ്നേഹിക്കപ്പെട്ട ഒരു ഗായകനുണ്ടോ എന്നു സംശയിക്കാം. റെക്കോർഡിംഗിനായി അദ്ദേഹം സ്റ്റുഡിയോയിലേക്കു കടന്നുവരുന്പോൾ ഓർക്കസ്ട്ര അംഗങ്ങൾ റിഹേഴ്സൽ നിർത്തിവച്ച് ഒന്നടങ്കം എഴുന്നേറ്റു നിൽക്കുമായിരുന്നു.

സംഗീതം ശ്വസിച്ച്, സംഗീതത്തിൽ ജീവിക്കുന്പോഴും അദ്ദേഹത്തിന് സ്പോർട്സ് വലിയ ഇഷ്ടമായിരുന്നു എന്നോർമിച്ചിട്ടുണ്ട് മകൻ ഷാഹിദ്. ദിലീപ് കുമാർ, നൗഷാദ്, ഗാനരചയിതാക്കളായ ആനന്ദ് ബക്ഷി, ഷക്കീർ ബദായുനി എന്നിവർക്കൊപ്പം ബാഡ്മിന്‍റണ്‍ കളിക്കുന്നതായിരുന്നു പ്രധാന വിനോദം. കാരംസ് ആയിരുന്നു മറ്റൊരിഷ്ടം.

ഒപ്പം ഏറെ ആഹ്ലാദിച്ചിരുന്ന മറ്റൊരു കാര്യംകൂടി- പട്ടംപറത്തൽ!. നൂലുപൊട്ടി പട്ടം പറന്നുപോകുന്പോഴും താഴെ വീഴുന്പോഴും കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നിൽക്കുമായിരുന്നു റഫി. ഒപ്പം സങ്കടപ്പെടുകയും ചെയ്യും- ആ പട്ടം ഒൗട്ട് ആയല്ലോ എന്ന്...

ആയിരം വർണപ്പട്ടങ്ങളായി അദ്ദേഹത്തിന്‍റെ പാട്ടുകൾ മനോവിഹായസുകളിൽ ഉയർന്നു പറക്കുന്നുണ്ട്. കൈയെത്തിച്ചാൽ തൊടാമല്ലോ എന്നു മോഹിപ്പിച്ച്...

ഹരിപ്രസാദ്‌