മലയാളനോവൽ ഇതിഹാസം എം.ടി.വാസുദേവൻ നായർക്ക് എണ്പത്തിയെട്ടാം പിറന്നാൾ. കർക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രം വരുന്ന ജൂലൈ 29നാണ് പിറന്നാൾ ആഘോഷം.
അടുത്തകാലത്ത് ഒരു സാഹിത്യാസ്വാദകൻ പലരോടും ഒരു ചോദ്യം ചോദിച്ചു. "എന്തുകൊണ്ടാണ് എം.ടിയുടെ നോവലുകൾ, കഥകൾ ഇത്രയേറെ വായിക്കപ്പെട്ടത്. ഇന്നും ഇങ്ങനെ വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത്?' നിരൂപകന്മാർ ഉൾപ്പെടെ പലരും പല കാരണങ്ങൾ പറഞ്ഞുവെങ്കിലും കൃത്യമായ അല്ലെങ്കിൽ പൂർണമായ ഉത്തരം ഇതു വരെ ലഭിച്ചിട്ടില്ല. എന്തു കൊണ്ടാണ് എം.ടി ഇങ്ങനെ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നതിനുള്ള ഉത്തരം കണ്ടെത്തുക എളുപ്പമല്ല.
പൂവിന്റെ സുഗന്ധത്തിനു പിന്നാലെ പോകുന്നത് പോലെ, അല്ലെങ്കിൽ മഴവില്ലിന്റെ സൗന്ദര്യത്തിനു പിന്നിലെ കഥതേടി പോകുന്ന പോലെ വ്യർഥമായ ഒരു സഞ്ചാരമാകും അത്. മാടത്തെ തെക്കെപ്പാട്ട് വാസുദേവൻനായർ മലയാളികൾക്ക് ഇന്നും ഒരു വികാരമാണ്. പേരറിയാൻ കഴിയാത്ത നനുത്ത ഒരു ഹൃദയാർദ്രത. ഗന്ധർവ്വനെപോലെ വന്ന് ഭൂമിയിൽ ഇന്നും അത്ഭുതസൗന്ദര്യം തൂകി നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം എം.ടി യ്ക്ക് ഈ വരുന്ന വ്യാഴാഴ്ച എണ്പത്തിയെട്ടാം പിറന്നാൾ. കർക്കടത്തിലെ ഉത്തൃട്ടാതിയാണ് ജന്മനക്ഷത്രം.
പഴയ പൊന്നാനി താലൂക്കിലെ കൂടല്ലൂർ എന്ന ഗ്രാമത്തിൽ തെക്കേപ്പാട്ട് കുടുംബത്തിൽ 1933 ജൂലൈ 15 ന് ജനനം. പേരുകേട്ട തറവാടാണ് തെക്കെപ്പാട്ട് എങ്കിലും എം.ടി യുടെ കുട്ടിക്കാലം തീരെ സന്പന്നമായിരുന്നില്ല. സാന്പത്തികമായി ക്ഷയിക്കുന്ന നായർ തറവാടുകളുടെ അതേ സ്ഥിതി തന്നെയായിരുന്നു തെക്കെപ്പാട്ടും.
"മണ്ണെണ്ണ തീർന്നു പോകും വാസൂ’എന്നുള്ള പെറ്റമ്മയുടെ ആവലാതിക്കിടയിൽ ഇരുന്ന്, ചിമ്മിനി വിളക്കിന്റെ ഇത്തിരിവെട്ടത്തിൽ പുസ്തകങ്ങൾ വായിച്ചിരുന്ന കാലം എഴുത്തുകാരൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. എം.ടിയുടെ പ്രശസ്തമായ "നാലുകെട്ട്’ എന്ന നോവലിലെ വടക്കേപ്പാട്ട് തറവാടും, സ്വപ്നങ്ങൾ പോലും വിറങ്ങലിച്ച് പോകുന്ന അപ്പുണ്ണിയുമൊക്കെ ഈ വഴി വന്നതാകണം !
കൂടല്ലൂരിൽ പക്ഷേ നിറയെ കണ്ണാന്തളിപ്പടർപ്പുകളുണ്ടായിരുന്നു, ചെത്തിക്കാടുകൾ ഉണ്ടായിരുന്നു. ഇടതൂർന്ന കൈതക്കൂട്ടങ്ങൾക്കിടയിലെ മാളങ്ങളിൽ മൂർഖൻ പാന്പുകൾ പതുങ്ങിയിരുന്നു. തറവാടിന്റെ മച്ചിൽ വിരാജിച്ചിരുന്നത് കൊടിക്കുന്നത്ത് ഭഗവതിയും.
വല്യമ്മയാണ് അമ്മയെക്കാൾ കാണാൻ ചന്തം. ഞാൻ ചെറിയ കുട്ടിയാണ്. ആരുമില്ലാത്ത നേരം നോക്കി വല്യമ്മയുടെ അടുത്തു ചെന്നുനിന്ന് ഞാൻ സങ്കടപ്പെട്ടു. എന്റെ കണ്ണുകളിൽ നനവ് പടർന്നു. സഹിക്കാനാവാത്ത വേദനയുണ്ട് വല്യമ്മയ്ക്ക്. മച്ചിനു മുന്നിലാണ് വല്യമ്മ കിടക്കുന്നത്. മച്ചിൽ കൊടിക്കുന്നത്തെ ഭഗവതിയുണ്ട്.
എം.ടിയുടെ ചെറിയമ്മയുടെ മകനും എഴുത്തുകാരനുമായ എം.ടി രവീന്ദ്രൻ എഴുതിയ "എം.ടിയും കൂടല്ലൂരും’ എന്ന പുസ്തകത്തിലെ വരികളാണിത്. മാരകമായ രോഗത്തിന്റെ വേദന കടിച്ചമർത്തി കിടക്കുന്ന എം.ടിയുടെ അമ്മ (അമ്മാളുഅമ്മ) യുടെ നേർച്ചിത്രം.
കുറച്ച് വർഷങ്ങൾക്കു മുന്പ് തലസ്ഥാനത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുന്പോൾ എം.ടി പറഞ്ഞ വാക്കുകളുടെ പൊരുൾ ഇതിൽ നിന്ന് തൊട്ടറിയാം. "എന്റെ അമ്മയ്ക്കു വേണ്ട സമയത്തു ചികിത്സ നൽകുവാൻ ലഭിക്കാത്ത പണം ഇപ്പോൾ എന്റെ കൈയ്യിൽ ഇരിക്കുന്പോൾ അതിനു വലിയ വിലയൊന്നും കാണുവാൻ കഴിയുന്നില്ല’. പുറമേ പരുക്കൻ പരിവേഷമുള്ള ഒരു ചെറുചിരിപോലും വിരളമായ എം.ടിയുടെ ഉള്ളാഴങ്ങളിലെ ഈ നനവാണ് ആ കഥാപാത്രങ്ങൾക്കു മൂർച്ചകൂട്ടുന്നത്.
സ്വന്തം ജീവിതത്തിൽ നിന്നും ചീന്തിയെടുത്തും, ചുറ്റും കണ്ട മുഖങ്ങളും മനസും അളന്നെടുത്തും എഴുത്തുകാരൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ മലയാളികളുടെ ഇടനെഞ്ചിൽ ഇങ്ങനെ ഉൗറിപ്പിടിച്ച് നിൽക്കുന്നതും ഇതു കൊണ്ടു തന്നെ. അപ്പുണ്ണിയും സേതുവും ഗോവിന്ദൻകുട്ടിയും വിമലയും വെളിച്ചപ്പാടും എല്ലാം എത്ര പുനർവായനകൾക്കാണു വിധേയമായത്.
"ഭംഗിയുള്ള ഒരു സർപ്പമാണ് അമ്മിണിയേടത്തി. അകലെ നിന്നു കൊണ്ട് അതു പടം വിടർത്തി നിൽക്കുന്നത് കാണാൻ രസമുണ്ട്....’നാലുകെട്ടിലെ അപ്പുണ്ണിയുടെ കൗമാരത്തെ ഭ്രമിപ്പിക്കുന്ന അമ്മിണിയേടത്തി ഇങ്ങനെയാണ് അണിഞ്ഞൊരുങ്ങി വരുന്നത്. വാഴക്കൂന്പിന്റെ നിറമുള്ള, കഴുത്തിൽ നീലഞരന്പുകൾ പിടയുന്ന അമ്മിണിയേടത്തിയിൽ നിന്നും സിരകളിൽ മഞ്ഞുറഞ്ഞ വിമലയിലേക്കു (മഞ്ഞ്) എത്താൻ എം.ടിയുടെ മന്ത്രതൂലികയ്ക്ക് ഒരു മാത്രമതി.
വിമലയിലെത്തുന്പോൾ എം.ടി എഴുതുന്നു- "ജാലകമടച്ചുകൊളുത്തിട്ടു സ്റ്റാന്റിൽ വാരിവലിച്ചിട്ട സാരികളുടെ കൂട്ടത്തിൽ നിന്ന് ഇളം മഞ്ഞയിൽ തിളങ്ങുന്ന ചുവന്ന ഇലകൾ വിതറിയ സാരി തിരഞ്ഞെടുത്തു. ചുവന്ന ജാക്കറ്റിന്റെ കൈയിലെ കസവുനിറം മങ്ങിയിട്ടുണ്ട്. സാരമില്ല’. ഇങ്ങനെ മനുഷ്യജന്മങ്ങളുടെ എത്രയെത്ര നിറഭേദങ്ങൾ, അല്ല ഋതുഭേദങ്ങൾ!
ശക്തി അനുഗ്രഹവും ശാപവുമായ ഭീമസേനന്റെ പച്ച ഹൃദയത്തിൽ എം.ടി തൊട്ടപ്പോഴാണല്ലോ അതുവരെ ഭാരതം കാണാത്ത ഒരു ഭീമൻ പുറത്ത് വരുന്നതും. "സേതുവിനു, സേതുവിനോട് മാത്രമേ സ്നേഹമുള്ളൂ’ എന്ന് "കാല’ത്തിലൂടെ എം.ടി പറയുന്പോൾ മനുഷ്യസൃഷ്ടിയുടെ പരമമായ സത്യം തന്നെയല്ലേ വെളിവാകുന്നത്.
മനുഷ്യസ്വാർത്ഥത എന്ന വലിയ സത്യം. തുടക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം പക്ഷേ ഇപ്പോഴും വിദൂരമാണ്. എം.ടി എങ്ങനെയാണ് മലയാളിയുടെ വായനാ ലഹരിയാകുന്നത്. "മലയാളത്തിന്റെ നിറയൗവ്വനം നിലനിർത്തുന്ന സാഹിത്യകാരനായത് കൊണ്ടാവും’ അല്ലെങ്കിൽ "എവിടെയാണെങ്കിലും, എപ്പോഴാണെങ്കിലും മനുഷ്യന്റെ ജീവിതാനുഭവങ്ങൾ ഒന്നാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനായത് കൊണ്ട്’. ഇങ്ങനെ നൂറുകണക്കിനു കണ്ടെത്തലുകൾ മടക്കിവച്ച് പിൻവാങ്ങുകയാവും നല്ലത്. എം.ടിയുടെ എഴുത്തിന്റെ മാന്ത്രിക ശ്രീചക്രം എന്നും തുറക്കപ്പെടാതെ തന്നെയിരിക്കട്ടെ.
എം.ടി വാസുദേവൻ നായരുടെ തറവാട് തേടി, കൈതക്കാടുകൾ തേടി, എം.ടി നടന്ന വഴികൾ തേടി, അപ്പുണ്ണിയെയും കുട്ട്യേട്ടത്തിയെയും പാറുക്കുട്ടിയെയും സുമിത്രയേയും തേടി കൂടല്ലൂരിൽ ഇന്നും എത്തുന്ന ആരാധകർക്കു വിട്ട് കൊടുക്കാം ചോദ്യം. അല്ലെങ്കിൽ കാലത്തിന്...
എസ്. മഞ്ജുളാദേവി
അടുത്തകാലത്ത് ഒരു സാഹിത്യാസ്വാദകൻ പലരോടും ഒരു ചോദ്യം ചോദിച്ചു. "എന്തുകൊണ്ടാണ് എം.ടിയുടെ നോവലുകൾ, കഥകൾ ഇത്രയേറെ വായിക്കപ്പെട്ടത്. ഇന്നും ഇങ്ങനെ വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത്?' നിരൂപകന്മാർ ഉൾപ്പെടെ പലരും പല കാരണങ്ങൾ പറഞ്ഞുവെങ്കിലും കൃത്യമായ അല്ലെങ്കിൽ പൂർണമായ ഉത്തരം ഇതു വരെ ലഭിച്ചിട്ടില്ല. എന്തു കൊണ്ടാണ് എം.ടി ഇങ്ങനെ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നതിനുള്ള ഉത്തരം കണ്ടെത്തുക എളുപ്പമല്ല.
പൂവിന്റെ സുഗന്ധത്തിനു പിന്നാലെ പോകുന്നത് പോലെ, അല്ലെങ്കിൽ മഴവില്ലിന്റെ സൗന്ദര്യത്തിനു പിന്നിലെ കഥതേടി പോകുന്ന പോലെ വ്യർഥമായ ഒരു സഞ്ചാരമാകും അത്. മാടത്തെ തെക്കെപ്പാട്ട് വാസുദേവൻനായർ മലയാളികൾക്ക് ഇന്നും ഒരു വികാരമാണ്. പേരറിയാൻ കഴിയാത്ത നനുത്ത ഒരു ഹൃദയാർദ്രത. ഗന്ധർവ്വനെപോലെ വന്ന് ഭൂമിയിൽ ഇന്നും അത്ഭുതസൗന്ദര്യം തൂകി നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം എം.ടി യ്ക്ക് ഈ വരുന്ന വ്യാഴാഴ്ച എണ്പത്തിയെട്ടാം പിറന്നാൾ. കർക്കടത്തിലെ ഉത്തൃട്ടാതിയാണ് ജന്മനക്ഷത്രം.
പഴയ പൊന്നാനി താലൂക്കിലെ കൂടല്ലൂർ എന്ന ഗ്രാമത്തിൽ തെക്കേപ്പാട്ട് കുടുംബത്തിൽ 1933 ജൂലൈ 15 ന് ജനനം. പേരുകേട്ട തറവാടാണ് തെക്കെപ്പാട്ട് എങ്കിലും എം.ടി യുടെ കുട്ടിക്കാലം തീരെ സന്പന്നമായിരുന്നില്ല. സാന്പത്തികമായി ക്ഷയിക്കുന്ന നായർ തറവാടുകളുടെ അതേ സ്ഥിതി തന്നെയായിരുന്നു തെക്കെപ്പാട്ടും.
"മണ്ണെണ്ണ തീർന്നു പോകും വാസൂ’എന്നുള്ള പെറ്റമ്മയുടെ ആവലാതിക്കിടയിൽ ഇരുന്ന്, ചിമ്മിനി വിളക്കിന്റെ ഇത്തിരിവെട്ടത്തിൽ പുസ്തകങ്ങൾ വായിച്ചിരുന്ന കാലം എഴുത്തുകാരൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. എം.ടിയുടെ പ്രശസ്തമായ "നാലുകെട്ട്’ എന്ന നോവലിലെ വടക്കേപ്പാട്ട് തറവാടും, സ്വപ്നങ്ങൾ പോലും വിറങ്ങലിച്ച് പോകുന്ന അപ്പുണ്ണിയുമൊക്കെ ഈ വഴി വന്നതാകണം !
കൂടല്ലൂരിൽ പക്ഷേ നിറയെ കണ്ണാന്തളിപ്പടർപ്പുകളുണ്ടായിരുന്നു, ചെത്തിക്കാടുകൾ ഉണ്ടായിരുന്നു. ഇടതൂർന്ന കൈതക്കൂട്ടങ്ങൾക്കിടയിലെ മാളങ്ങളിൽ മൂർഖൻ പാന്പുകൾ പതുങ്ങിയിരുന്നു. തറവാടിന്റെ മച്ചിൽ വിരാജിച്ചിരുന്നത് കൊടിക്കുന്നത്ത് ഭഗവതിയും.
വല്യമ്മയാണ് അമ്മയെക്കാൾ കാണാൻ ചന്തം. ഞാൻ ചെറിയ കുട്ടിയാണ്. ആരുമില്ലാത്ത നേരം നോക്കി വല്യമ്മയുടെ അടുത്തു ചെന്നുനിന്ന് ഞാൻ സങ്കടപ്പെട്ടു. എന്റെ കണ്ണുകളിൽ നനവ് പടർന്നു. സഹിക്കാനാവാത്ത വേദനയുണ്ട് വല്യമ്മയ്ക്ക്. മച്ചിനു മുന്നിലാണ് വല്യമ്മ കിടക്കുന്നത്. മച്ചിൽ കൊടിക്കുന്നത്തെ ഭഗവതിയുണ്ട്.
എം.ടിയുടെ ചെറിയമ്മയുടെ മകനും എഴുത്തുകാരനുമായ എം.ടി രവീന്ദ്രൻ എഴുതിയ "എം.ടിയും കൂടല്ലൂരും’ എന്ന പുസ്തകത്തിലെ വരികളാണിത്. മാരകമായ രോഗത്തിന്റെ വേദന കടിച്ചമർത്തി കിടക്കുന്ന എം.ടിയുടെ അമ്മ (അമ്മാളുഅമ്മ) യുടെ നേർച്ചിത്രം.
കുറച്ച് വർഷങ്ങൾക്കു മുന്പ് തലസ്ഥാനത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുന്പോൾ എം.ടി പറഞ്ഞ വാക്കുകളുടെ പൊരുൾ ഇതിൽ നിന്ന് തൊട്ടറിയാം. "എന്റെ അമ്മയ്ക്കു വേണ്ട സമയത്തു ചികിത്സ നൽകുവാൻ ലഭിക്കാത്ത പണം ഇപ്പോൾ എന്റെ കൈയ്യിൽ ഇരിക്കുന്പോൾ അതിനു വലിയ വിലയൊന്നും കാണുവാൻ കഴിയുന്നില്ല’. പുറമേ പരുക്കൻ പരിവേഷമുള്ള ഒരു ചെറുചിരിപോലും വിരളമായ എം.ടിയുടെ ഉള്ളാഴങ്ങളിലെ ഈ നനവാണ് ആ കഥാപാത്രങ്ങൾക്കു മൂർച്ചകൂട്ടുന്നത്.
സ്വന്തം ജീവിതത്തിൽ നിന്നും ചീന്തിയെടുത്തും, ചുറ്റും കണ്ട മുഖങ്ങളും മനസും അളന്നെടുത്തും എഴുത്തുകാരൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ മലയാളികളുടെ ഇടനെഞ്ചിൽ ഇങ്ങനെ ഉൗറിപ്പിടിച്ച് നിൽക്കുന്നതും ഇതു കൊണ്ടു തന്നെ. അപ്പുണ്ണിയും സേതുവും ഗോവിന്ദൻകുട്ടിയും വിമലയും വെളിച്ചപ്പാടും എല്ലാം എത്ര പുനർവായനകൾക്കാണു വിധേയമായത്.
"ഭംഗിയുള്ള ഒരു സർപ്പമാണ് അമ്മിണിയേടത്തി. അകലെ നിന്നു കൊണ്ട് അതു പടം വിടർത്തി നിൽക്കുന്നത് കാണാൻ രസമുണ്ട്....’നാലുകെട്ടിലെ അപ്പുണ്ണിയുടെ കൗമാരത്തെ ഭ്രമിപ്പിക്കുന്ന അമ്മിണിയേടത്തി ഇങ്ങനെയാണ് അണിഞ്ഞൊരുങ്ങി വരുന്നത്. വാഴക്കൂന്പിന്റെ നിറമുള്ള, കഴുത്തിൽ നീലഞരന്പുകൾ പിടയുന്ന അമ്മിണിയേടത്തിയിൽ നിന്നും സിരകളിൽ മഞ്ഞുറഞ്ഞ വിമലയിലേക്കു (മഞ്ഞ്) എത്താൻ എം.ടിയുടെ മന്ത്രതൂലികയ്ക്ക് ഒരു മാത്രമതി.
വിമലയിലെത്തുന്പോൾ എം.ടി എഴുതുന്നു- "ജാലകമടച്ചുകൊളുത്തിട്ടു സ്റ്റാന്റിൽ വാരിവലിച്ചിട്ട സാരികളുടെ കൂട്ടത്തിൽ നിന്ന് ഇളം മഞ്ഞയിൽ തിളങ്ങുന്ന ചുവന്ന ഇലകൾ വിതറിയ സാരി തിരഞ്ഞെടുത്തു. ചുവന്ന ജാക്കറ്റിന്റെ കൈയിലെ കസവുനിറം മങ്ങിയിട്ടുണ്ട്. സാരമില്ല’. ഇങ്ങനെ മനുഷ്യജന്മങ്ങളുടെ എത്രയെത്ര നിറഭേദങ്ങൾ, അല്ല ഋതുഭേദങ്ങൾ!
ശക്തി അനുഗ്രഹവും ശാപവുമായ ഭീമസേനന്റെ പച്ച ഹൃദയത്തിൽ എം.ടി തൊട്ടപ്പോഴാണല്ലോ അതുവരെ ഭാരതം കാണാത്ത ഒരു ഭീമൻ പുറത്ത് വരുന്നതും. "സേതുവിനു, സേതുവിനോട് മാത്രമേ സ്നേഹമുള്ളൂ’ എന്ന് "കാല’ത്തിലൂടെ എം.ടി പറയുന്പോൾ മനുഷ്യസൃഷ്ടിയുടെ പരമമായ സത്യം തന്നെയല്ലേ വെളിവാകുന്നത്.
മനുഷ്യസ്വാർത്ഥത എന്ന വലിയ സത്യം. തുടക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം പക്ഷേ ഇപ്പോഴും വിദൂരമാണ്. എം.ടി എങ്ങനെയാണ് മലയാളിയുടെ വായനാ ലഹരിയാകുന്നത്. "മലയാളത്തിന്റെ നിറയൗവ്വനം നിലനിർത്തുന്ന സാഹിത്യകാരനായത് കൊണ്ടാവും’ അല്ലെങ്കിൽ "എവിടെയാണെങ്കിലും, എപ്പോഴാണെങ്കിലും മനുഷ്യന്റെ ജീവിതാനുഭവങ്ങൾ ഒന്നാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനായത് കൊണ്ട്’. ഇങ്ങനെ നൂറുകണക്കിനു കണ്ടെത്തലുകൾ മടക്കിവച്ച് പിൻവാങ്ങുകയാവും നല്ലത്. എം.ടിയുടെ എഴുത്തിന്റെ മാന്ത്രിക ശ്രീചക്രം എന്നും തുറക്കപ്പെടാതെ തന്നെയിരിക്കട്ടെ.
എം.ടി വാസുദേവൻ നായരുടെ തറവാട് തേടി, കൈതക്കാടുകൾ തേടി, എം.ടി നടന്ന വഴികൾ തേടി, അപ്പുണ്ണിയെയും കുട്ട്യേട്ടത്തിയെയും പാറുക്കുട്ടിയെയും സുമിത്രയേയും തേടി കൂടല്ലൂരിൽ ഇന്നും എത്തുന്ന ആരാധകർക്കു വിട്ട് കൊടുക്കാം ചോദ്യം. അല്ലെങ്കിൽ കാലത്തിന്...
എസ്. മഞ്ജുളാദേവി