1977 ജനുവരി 18-ാം തീയതി ശനിയാഴ്ച രാത്രിയിലാണ് അന്തിനാട് പള്ളിയിലെ സണ്‍ഡേ സ്കൂളിൽ വാർഷികത്തോടനുബന്ധിച്ച് നാടകം അരങ്ങേറിയത്. അന്നു രചയിതാവിനു പ്രായം കേവലം21 . ഫാ. അഗസ്റ്റിൻ പെരുമറ്റം ആയിരുന്നു അന്നത്തെ പള്ളിവികാരി. കേരള ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനും അന്തിനാട് ഇടവകാംഗവുമായ കെ.വി. സെബാസ്റ്റ്യൻ കുളമാക്കൽ ആണ് പ്രസ്തുത നാടകം സംവിധാനംചെയ്തത്.
വിശുദ്ധ യൗസേപ്പ് പിതാവിന്റെ ത്യാഗനിർഭരമായ ജീവിതകഥ ഹൃദയസ്പർശിയായ നാടകമായി വീണ്ടും ആസ്വാദക ഹൃദയങ്ങളിലേക്ക്. നീണ്ട 43 വർഷം മുന്‍പ് അന്തിനാട് ജോസ് എഴുതിയ നാടകമാണ് വീണ്ടും ഒരുങ്ങുന്നത്. കൊറോണ എന്ന മഹാമാരിയുടെയും ലോക്ഡൗണിന്റെയും ഇടയിലും വി. യൗസേപ്പ് എന്ന നാടകം വീണ്ടും മിനുക്കുപണികൾ ചെയ്തു രംഗത്തുകൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.
1977 ജനുവരി 18-ാം തീയതി ശനിയാഴ്ച രാത്രിയിലാണ് അന്തിനാട് പള്ളിയിലെ സണ്‍ഡേ സ്കൂളിൽ വാർഷികത്തോടനുബന്ധിച്ച് നാടകം അരങ്ങേറിയത്. അന്നു രചയിതാവിനു പ്രായം കേവലം21 . ഫാ. അഗസ്റ്റിൻ പെരുമറ്റം ആയിരുന്നു അന്നത്തെ പള്ളിവികാരി. കേരള ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനും അന്തിനാട് ഇടവകാംഗവുമായ കെ.വി. സെബാസ്റ്റ്യൻ കുളമാക്കൽ ആണ് പ്രസ്തുത നാടകം സംവിധാനംചെയ്തത്.
നാടകം കണ്ട പ്രേക്ഷകർ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കാലം കടന്നുപോയി. പിന്നീട് നാടകം വിസ്മൃതിയിലേക്ക് ആഴ്ന്നുപോയി. അതു പുസ്തകമാകുകയോ പിന്നീട് ആരും അഭിനയിക്കുകയോ ചെയ്തില്ല. അങ്ങനെ 43 വർഷം. 2021 ജനുവരി എട്ടു മുതൽ ഡിസംബർ എട്ടുവരെയുള്ള കാലയളവ് വിശുദ്ധ യൗസേപ്പ് പിതാവിന്റെ വർഷമായി മാർപാപ്പ പ്രഖ്യാപിച്ചു. ഇതറിഞ്ഞപ്പോൾ കൊറോണ സൃഷ്ടിച്ച ലോക്ഡൗണ്‍ കാലത്ത് നാടകം വീണ്ടും മിനുക്കുപണികൾ നടത്തി രണ്ടര മണിക്കൂറിൽ തയാറാക്കി.
വിവരമറിഞ്ഞ മാന്നാനം സെന്റ് ജോസഫ് പ്രസിന്റെ മാനേജർ നാടകം പുസ്തകരൂപത്തിലാക്കാൻ കരാർ ഉണ്ടാക്കിയിരിക്കുകയാണ്. എണ്‍പത്തിമൂന്നു വയസായ പഴയ സംവിധായകൻ സെബാസ്റ്റ്യൻ കുളമാക്കലിന്റെ നേതൃത്വത്തിൽ നാടകം വീണ്ടും സംവിധാനംചെയ്ത് അന്തിനാട് പള്ളിയിൽതന്നെ അവതരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. രാജാക്കന്മാരും ആട്ടിടയന്മാരും പടയാളികളും ഒക്കെയായി ഇരുപതോളം അഭിനേതാക്കൾ അണിനിരക്കുന്ന ഈ നാടകത്തിൽ.
യു ട്യൂബിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും നാടകം പ്രക്ഷേപണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അറുപതിൽപ്പരം പുസ്തകങ്ങൾ എഴുതിയ ജോസ് മലയാളത്തിലെ അറിയപ്പെടുന്ന കലാകാരനാണ്. ഇഷ്ടിക ത്തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുന്ന ഇഷ്ടിക എന്ന നോവലിന്റെ നാൽപത്തിരണ്ടാം വാർഷികം ഈയിടെയാണ് നടന്നത്.
കേന്ദ്ര ഗവണ്മെന്റിന്റെ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഇദ്ദേഹം രചിച്ച മൂന്ന് ഇന്ത്യൻ പ്രസിഡന്റുമാരുടെ ബാല്യങ്ങൾ എന്ന കൃതി അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമാണു പ്രകാശനംചെയ്തത്. 101 കുറുക്കൻ കഥകൾ എന്ന കൃതി ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയമാണ്. കൂടാതെ ബൈബിൾ അധികൃത കൃതികളും രചിച്ചിട്ടുണ്ട്. മീനച്ചിൽ താലൂക്കിലെ ഉള്ളനാട്ടിലാണ് താമസിക്കുന്നത്. ഭാര്യ മകൾ
ജോസഫ് കുന്പുക്കൻ
വിശുദ്ധ യൗസേപ്പ് വീണ്ടും അരങ്ങത്തേക്ക്
01:33 AM Jul 18, 2021 | Deepika.com