പരിചിതമായ സാഹചര്യത്തിൽനിന്നും എന്നെ സ്വാധീനിക്കുന്ന കഥകളാണ് ഞാൻ പറയുന്നത്. ഒരു പക്ഷവും പിടിക്കാതെ എല്ലാ വീക്ഷണ കോണിൽ നിന്നുകൊണ്ടുമുള്ള കഥപറച്ചിലാണ് ശ്രമിക്കുന്നത്. മാലിക്ക് തികച്ചും ഭാവനയിൽനിന്നും സൃഷ്ടിച്ച ഒരു പ്രതലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാർക്ക് പരിചിതമായ സാഹചര്യങ്ങളുമായി ഇഴചേർക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സിനിമ സ്വാധീനിക്കും എന്നത് സത്യമാണ്.
എങ്കിലും നമ്മുടെ സമൂഹത്തിൽ ഇത്തരത്തിൽ കുറച്ചു കാര്യങ്ങൾ നടക്കുന്നുണ്ടെന്നുള്ള തിരിച്ചറിവു നൽകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഒരു കലാകാരൻ എന്ന നിലയിൽ ഇന്നത്തെ സാഹചര്യങ്ങളോടും ചുറ്റുപാടുകളോടുമുള്ള എന്റെ പ്രതിരോധമാണ് എന്റെ സിനിമകൾ. എന്റെ മീഡിയം സിനിമയാണ്.
ആരെയും ഉപദ്രവിക്കാതെയും നോവിക്കാതെയും മനുഷ്യന്റെ വികാര വിചാരങ്ങളിലൂടെയാണ് എന്റെ സിനിമകൾ സഞ്ചരിക്കുന്നത്. അതിന്റെ പല ലെയറുകളെക്കുറിച്ച് വായനയും അതിവായനയുമൊക്കെയുണ്ടാകാം. ഞാനതിൽ അസഹിഷ്ണുതപ്പെട്ടിട്ടു കാര്യമില്ല.
ആമസോണ് പ്രൈം വീഡിയോയിലൂടെ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്ന മാലിക്കിന്റെ സംവിധായകൻ മഹേശ് നാരായണന്റെ വാക്കുകളാണിത്. സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററുമായ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്ക് ഒരു കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. ഫഹദ് ഫാസിൽ പലവിധ മേക്കോവറിലെത്തുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്.
സീയു സൂണിനു ശേഷം ഒടിടി റിലീസായി മാലിക്കും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. അതിന്റെ സാധ്യതകൾ എങ്ങനെ കാണുന്നു?
മാലിക് തിയറ്ററിലെത്താൻ ഒരുക്കിയ ചിത്രമാണ്. ഇപ്പോഴത്തെ സാഹചര്യമാണ് ഒടിടി റിലീസിലേക്ക് എത്തിച്ചത്. പ്രതിസന്ധി കാലഘട്ടം തുടരുന്നതിനാൽ മറ്റൊരു സാധ്യതയും മുന്നിലില്ലാത്തതിനാലാണ് ഒടിടി റിലീസിലേക്കെത്തിയത്. നിർമാതാവിനെ സംബന്ധിച്ചിടത്തോളം മുടക്കു മുതൽ ഒരു പ്രധാന ഘടകമാണ്. തിയറ്ററിൽ പ്രതീക്ഷിച്ച ബിസിനസ് ഇല്ലെങ്കിലും നിർമാതാവിനെ സുരക്ഷിതമാക്കുന്നതാണ് ഒടിടി റൈറ്റ്സ് വാല്യു. ഇപ്പോഴത്തെ സാഹചര്യത്തിൽ നഷ്ടം സംഭവിക്കാതിരിക്കാനാണ് ശ്രമിച്ചത്.
ഓരോ സിനിമയും അതു പറയുന്ന കാലഘട്ടമുണ്ട്. മാലിക്കിനെ സംബന്ധിച്ചിടത്തോളം പ്രമേയത്തിനൊപ്പം പറഞ്ഞിരിക്കുന്ന രീതിയ്ക്കും പ്രത്യേകതയുണ്ട്. ഇനിയും റിലീസ് താമസിക്കരുത് എന്നാണ് കരുതിയത്. ഒടിടിയിൽ സിനിമ എത്തിക്കുന്നതിൽ വിഷമമില്ല. ലോകത്തിന്റെ എല്ലാ കോണിലേക്കും സിനിമ എത്തുകയാണ്.
ഒരു കാലഘട്ടത്തിന്റെ കഥയാണ് മാലിക് പറയുന്നത്. അത് എങ്ങനെയായിരുന്നു പുനർനിർമിച്ചത്?
ഇപ്പോഴത്തെ സാഹചര്യത്തിലും ഇനി കുറച്ചു കാലത്തേക്കും ആൾക്കൂട്ടമൊക്കെ ഒരുക്കി സിനിമ ചെയ്യാൻ സാധിക്കുമോ എന്നതിൽ എനിക്കു സംശയമുണ്ട്. കോവിഡിന്റെ പ്രശ്നത്തിനു മുന്പാണ് മാലിക് ഷൂട്ട് ചെയ്തത്. അന്നു മികച്ച രീതിയിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിച്ചതിനാലാണ് ചിത്രം സാധ്യമായത്. ഭാവനയിൽ സൃഷ്ടിച്ചെടുത്ത പല കാലഘട്ടങ്ങളുടെയും പല ആളുകളുടെയും കൂടിച്ചേരലാണ് മാലിക്. അതിനു വേണ്ടിയുള്ള പശ്ചാത്തലം ഒരുക്കണം.
80 ശതമാനം ഷൂട്ടിംഗും സെറ്റിട്ടാണ് ഒരുക്കിയത്. ബാക്കി വിഎഫ്എക്സ് വർക്കുകളെ ഫലപ്രദമാക്കി ഉപയോഗിക്കുകയായിരുന്നു. ഇത്രയും കൂടുതൽ കഥാപാത്രങ്ങളെത്തുന്ന സിനിമ ഞാൻ ആദ്യമായാണ് ചെയ്യുന്നത്. എഴുത്തായിരുന്നു ബുദ്ധിമുട്ട്. 2018 ൽ നിന്നും പിന്നിലെ കാലഘട്ടത്തിലേക്ക് പോകുന്ന ഓർഡറിൽ 92 ദിവസംകൊണ്ടാണ് ഷൂട്ടിംഗ് തീർത്തത്. ഒന്നിച്ചൊരു കൂട്ടായ്മയിലാണ് അത് സാധ്യമായത്.
കാലഘട്ടത്തിൽ കഥാപാത്രങ്ങളുടെ ശരീരഭാഷ പോലും മാറുന്നുണ്ട്. അതു നിർദേശിച്ചിരുന്നോ?
പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്പോൾ അതിനനുസരിച്ച് കഥാപാത്രങ്ങളുടെ ശരീര പ്രകൃതിയിലും മാറ്റം സംഭവിക്കും. അതിനായി ഓരോ ആർട്ടിസ്റ്റിന്റെയും കുടുംബാംഗങ്ങളുടെ ഫോട്ടോഗ്രാഫ് എടുത്തു. ചെറുപ്പക്കാരനായ ഒരാൾ പ്രായമാകുന്പോഴുള്ള മേക്കോവറിനായി അവരുടെ തന്റെ മാതാപിതാക്കളെ റെഫർ ചെയ്യുന്നതാണ് നല്ലത്.
ഫഹദിന്റെ പ്രായമുള്ള കാലഘട്ടത്തിൽ തടിവെച്ചതായിട്ടാണ് ആദ്യം ഞാൻ ചിന്തിച്ചിരുന്നത്. ഫഹദിന്റെ കുടുംബാംഗങ്ങളെ റെഫർ ചെയ്തപ്പോഴാണ് ഇപ്പോൾ സിനിമയിൽ കാണുന്ന ഫിസിക്കൽ സ്ട്രച്ചറിലേക്ക് എത്തിയത്. നിമിഷ സജയനും വിനയ് ഫോർട്ടിനും ദിലീഷ് പോത്തൻ അടക്കമുള്ള എല്ലാ കഥാപാത്രങ്ങൾക്കും അത്തരത്തിൽ വലിയ ഒരു റെഫറൻസ് നടത്തിയിരുന്നു.
താങ്കളുടെ സിനിമയിലെ കഥകളും കഥാപാത്രങ്ങളും മുന്പ് കണ്ടു പരിചിതമായിട്ടുള്ളതല്ല. ഓരോ സിനിമയിലേക്കും എത്തുന്നത് എങ്ങനെയാണ്?
എന്റെ എല്ലാ കഥകൾക്കും ഞാൻ ജീവിക്കുന്ന ചുറ്റുപാടിന്റെ സ്വാധീനമുണ്ട്. തന്റെ ഗർഭം മറയ്ക്കാനായി പൈജാമ മുറുക്കിക്കെട്ടി ജോലിക്കു പോകുന്ന ഒരു സുഹൃത്തിനെ ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ പ്രതീകമാണ് ടേക്ക് ഓഫിലെ സമീറ. വിദേശത്തേക്കു ജോലിക്കു പോയി ട്രാപ്പിൽപെട്ടുപോയ ഒരാൾ തന്റെ വീട്ടിലേക്ക് അയച്ച മെസേജ് ഞാൻ കണ്ടിട്ടുള്ളതാണ്.
അതിൽ നിന്നുമാണ് സീയു സൂണ് സാധ്യമായത്. നന്മ മരങ്ങളായ കഥാപാത്രങ്ങളെ സൃഷ്ടിക്കാനല്ല ഞാൻ ശ്രമിക്കുന്നത്. പൂർണമായും നല്ലവനരാ ദുഷ്ടരോ ആയ ആളുകളെ എനിക്കറിയില്ല. മനുഷ്യർ അതിന്റെ മിക്സാണ്. പലയിടത്തു കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളെ അയാളിലേക്കു പ്രതിഷ്്ഠിക്കുകയാണ്.
പുതിയ രണ്ടു ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ. അതിന്റെ വിശേഷങ്ങൾ?
ഫഹദിനൊപ്പം ചെയ്യുന്ന അടുത്ത സിനിമയാണ് മലയൻ കുഞ്ഞ്. ഞാൻ തിരക്കഥ എഴുതി എന്റെ അസോസിയേറ്റായിരുന്ന സജിമോൻ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പകുതി ഷൂട്ടിംഗ് പൂർത്തിയാക്കിയപ്പോഴാണ് ഫഹദിനു ചെറിയ പരിക്കേറ്റത്. ഇനി നിയന്ത്രണങ്ങൾ കുറയുന്നതിനനുസരിച്ച് ഷൂട്ടിംഗ് ആരംഭിക്കും. കുഞ്ചാക്കോ ബോബനെ നായകനാക്കി ഞാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അറിയിപ്പ്. കാര്യങ്ങൾ എല്ലാം സാധാരണ നിലയിലേക്കെത്തിയതിനു ശേഷമായിരിക്കും അതിന്റെ ഷൂട്ടിംഗ് തുടങ്ങുക.
ലിജിൻ കെ. ഈപ്പൻ
എങ്കിലും നമ്മുടെ സമൂഹത്തിൽ ഇത്തരത്തിൽ കുറച്ചു കാര്യങ്ങൾ നടക്കുന്നുണ്ടെന്നുള്ള തിരിച്ചറിവു നൽകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഒരു കലാകാരൻ എന്ന നിലയിൽ ഇന്നത്തെ സാഹചര്യങ്ങളോടും ചുറ്റുപാടുകളോടുമുള്ള എന്റെ പ്രതിരോധമാണ് എന്റെ സിനിമകൾ. എന്റെ മീഡിയം സിനിമയാണ്.
ആരെയും ഉപദ്രവിക്കാതെയും നോവിക്കാതെയും മനുഷ്യന്റെ വികാര വിചാരങ്ങളിലൂടെയാണ് എന്റെ സിനിമകൾ സഞ്ചരിക്കുന്നത്. അതിന്റെ പല ലെയറുകളെക്കുറിച്ച് വായനയും അതിവായനയുമൊക്കെയുണ്ടാകാം. ഞാനതിൽ അസഹിഷ്ണുതപ്പെട്ടിട്ടു കാര്യമില്ല.
ആമസോണ് പ്രൈം വീഡിയോയിലൂടെ പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്ന മാലിക്കിന്റെ സംവിധായകൻ മഹേശ് നാരായണന്റെ വാക്കുകളാണിത്. സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററുമായ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്ക് ഒരു കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. ഫഹദ് ഫാസിൽ പലവിധ മേക്കോവറിലെത്തുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്.
സീയു സൂണിനു ശേഷം ഒടിടി റിലീസായി മാലിക്കും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. അതിന്റെ സാധ്യതകൾ എങ്ങനെ കാണുന്നു?
മാലിക് തിയറ്ററിലെത്താൻ ഒരുക്കിയ ചിത്രമാണ്. ഇപ്പോഴത്തെ സാഹചര്യമാണ് ഒടിടി റിലീസിലേക്ക് എത്തിച്ചത്. പ്രതിസന്ധി കാലഘട്ടം തുടരുന്നതിനാൽ മറ്റൊരു സാധ്യതയും മുന്നിലില്ലാത്തതിനാലാണ് ഒടിടി റിലീസിലേക്കെത്തിയത്. നിർമാതാവിനെ സംബന്ധിച്ചിടത്തോളം മുടക്കു മുതൽ ഒരു പ്രധാന ഘടകമാണ്. തിയറ്ററിൽ പ്രതീക്ഷിച്ച ബിസിനസ് ഇല്ലെങ്കിലും നിർമാതാവിനെ സുരക്ഷിതമാക്കുന്നതാണ് ഒടിടി റൈറ്റ്സ് വാല്യു. ഇപ്പോഴത്തെ സാഹചര്യത്തിൽ നഷ്ടം സംഭവിക്കാതിരിക്കാനാണ് ശ്രമിച്ചത്.
ഓരോ സിനിമയും അതു പറയുന്ന കാലഘട്ടമുണ്ട്. മാലിക്കിനെ സംബന്ധിച്ചിടത്തോളം പ്രമേയത്തിനൊപ്പം പറഞ്ഞിരിക്കുന്ന രീതിയ്ക്കും പ്രത്യേകതയുണ്ട്. ഇനിയും റിലീസ് താമസിക്കരുത് എന്നാണ് കരുതിയത്. ഒടിടിയിൽ സിനിമ എത്തിക്കുന്നതിൽ വിഷമമില്ല. ലോകത്തിന്റെ എല്ലാ കോണിലേക്കും സിനിമ എത്തുകയാണ്.
ഒരു കാലഘട്ടത്തിന്റെ കഥയാണ് മാലിക് പറയുന്നത്. അത് എങ്ങനെയായിരുന്നു പുനർനിർമിച്ചത്?
ഇപ്പോഴത്തെ സാഹചര്യത്തിലും ഇനി കുറച്ചു കാലത്തേക്കും ആൾക്കൂട്ടമൊക്കെ ഒരുക്കി സിനിമ ചെയ്യാൻ സാധിക്കുമോ എന്നതിൽ എനിക്കു സംശയമുണ്ട്. കോവിഡിന്റെ പ്രശ്നത്തിനു മുന്പാണ് മാലിക് ഷൂട്ട് ചെയ്തത്. അന്നു മികച്ച രീതിയിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിച്ചതിനാലാണ് ചിത്രം സാധ്യമായത്. ഭാവനയിൽ സൃഷ്ടിച്ചെടുത്ത പല കാലഘട്ടങ്ങളുടെയും പല ആളുകളുടെയും കൂടിച്ചേരലാണ് മാലിക്. അതിനു വേണ്ടിയുള്ള പശ്ചാത്തലം ഒരുക്കണം.
80 ശതമാനം ഷൂട്ടിംഗും സെറ്റിട്ടാണ് ഒരുക്കിയത്. ബാക്കി വിഎഫ്എക്സ് വർക്കുകളെ ഫലപ്രദമാക്കി ഉപയോഗിക്കുകയായിരുന്നു. ഇത്രയും കൂടുതൽ കഥാപാത്രങ്ങളെത്തുന്ന സിനിമ ഞാൻ ആദ്യമായാണ് ചെയ്യുന്നത്. എഴുത്തായിരുന്നു ബുദ്ധിമുട്ട്. 2018 ൽ നിന്നും പിന്നിലെ കാലഘട്ടത്തിലേക്ക് പോകുന്ന ഓർഡറിൽ 92 ദിവസംകൊണ്ടാണ് ഷൂട്ടിംഗ് തീർത്തത്. ഒന്നിച്ചൊരു കൂട്ടായ്മയിലാണ് അത് സാധ്യമായത്.
കാലഘട്ടത്തിൽ കഥാപാത്രങ്ങളുടെ ശരീരഭാഷ പോലും മാറുന്നുണ്ട്. അതു നിർദേശിച്ചിരുന്നോ?
പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്പോൾ അതിനനുസരിച്ച് കഥാപാത്രങ്ങളുടെ ശരീര പ്രകൃതിയിലും മാറ്റം സംഭവിക്കും. അതിനായി ഓരോ ആർട്ടിസ്റ്റിന്റെയും കുടുംബാംഗങ്ങളുടെ ഫോട്ടോഗ്രാഫ് എടുത്തു. ചെറുപ്പക്കാരനായ ഒരാൾ പ്രായമാകുന്പോഴുള്ള മേക്കോവറിനായി അവരുടെ തന്റെ മാതാപിതാക്കളെ റെഫർ ചെയ്യുന്നതാണ് നല്ലത്.
ഫഹദിന്റെ പ്രായമുള്ള കാലഘട്ടത്തിൽ തടിവെച്ചതായിട്ടാണ് ആദ്യം ഞാൻ ചിന്തിച്ചിരുന്നത്. ഫഹദിന്റെ കുടുംബാംഗങ്ങളെ റെഫർ ചെയ്തപ്പോഴാണ് ഇപ്പോൾ സിനിമയിൽ കാണുന്ന ഫിസിക്കൽ സ്ട്രച്ചറിലേക്ക് എത്തിയത്. നിമിഷ സജയനും വിനയ് ഫോർട്ടിനും ദിലീഷ് പോത്തൻ അടക്കമുള്ള എല്ലാ കഥാപാത്രങ്ങൾക്കും അത്തരത്തിൽ വലിയ ഒരു റെഫറൻസ് നടത്തിയിരുന്നു.
താങ്കളുടെ സിനിമയിലെ കഥകളും കഥാപാത്രങ്ങളും മുന്പ് കണ്ടു പരിചിതമായിട്ടുള്ളതല്ല. ഓരോ സിനിമയിലേക്കും എത്തുന്നത് എങ്ങനെയാണ്?
എന്റെ എല്ലാ കഥകൾക്കും ഞാൻ ജീവിക്കുന്ന ചുറ്റുപാടിന്റെ സ്വാധീനമുണ്ട്. തന്റെ ഗർഭം മറയ്ക്കാനായി പൈജാമ മുറുക്കിക്കെട്ടി ജോലിക്കു പോകുന്ന ഒരു സുഹൃത്തിനെ ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ പ്രതീകമാണ് ടേക്ക് ഓഫിലെ സമീറ. വിദേശത്തേക്കു ജോലിക്കു പോയി ട്രാപ്പിൽപെട്ടുപോയ ഒരാൾ തന്റെ വീട്ടിലേക്ക് അയച്ച മെസേജ് ഞാൻ കണ്ടിട്ടുള്ളതാണ്.
അതിൽ നിന്നുമാണ് സീയു സൂണ് സാധ്യമായത്. നന്മ മരങ്ങളായ കഥാപാത്രങ്ങളെ സൃഷ്ടിക്കാനല്ല ഞാൻ ശ്രമിക്കുന്നത്. പൂർണമായും നല്ലവനരാ ദുഷ്ടരോ ആയ ആളുകളെ എനിക്കറിയില്ല. മനുഷ്യർ അതിന്റെ മിക്സാണ്. പലയിടത്തു കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളെ അയാളിലേക്കു പ്രതിഷ്്ഠിക്കുകയാണ്.
പുതിയ രണ്ടു ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ. അതിന്റെ വിശേഷങ്ങൾ?
ഫഹദിനൊപ്പം ചെയ്യുന്ന അടുത്ത സിനിമയാണ് മലയൻ കുഞ്ഞ്. ഞാൻ തിരക്കഥ എഴുതി എന്റെ അസോസിയേറ്റായിരുന്ന സജിമോൻ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പകുതി ഷൂട്ടിംഗ് പൂർത്തിയാക്കിയപ്പോഴാണ് ഫഹദിനു ചെറിയ പരിക്കേറ്റത്. ഇനി നിയന്ത്രണങ്ങൾ കുറയുന്നതിനനുസരിച്ച് ഷൂട്ടിംഗ് ആരംഭിക്കും. കുഞ്ചാക്കോ ബോബനെ നായകനാക്കി ഞാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അറിയിപ്പ്. കാര്യങ്ങൾ എല്ലാം സാധാരണ നിലയിലേക്കെത്തിയതിനു ശേഷമായിരിക്കും അതിന്റെ ഷൂട്ടിംഗ് തുടങ്ങുക.
ലിജിൻ കെ. ഈപ്പൻ