ബോളിവുഡിലെ ആദ്യത്തെ കിംഗ്. ഹിന്ദി സിനിമയെ അതിന്റെ സുവർണ കാലഘട്ടത്തിൽ നയിച്ചയാൾ... തേടിയെത്തിയ കഥാപാത്രങ്ങൾ ഏറെയും ദുരന്ത നായകരായതിനാൽ കിംഗ് ഓഫ് ട്രാജഡി എന്നും അറിയപ്പെട്ട ദിലീപ് കുമാർ. കഴിഞ്ഞനാൾ അന്തരിച്ച ആ ഇതിഹാസ നായകന് ഒരു വിശേഷണംകൂടിയുണ്ട്- ഗായകൻ!
പാടിത്തുടങ്ങുന്ന നിമിഷം ദിലീപ് സാഹബ് കണ്ണടയ്ക്കും. എവിടെ നിർത്തണം, എവിടെ വീണ്ടും തുടങ്ങണം എന്നത് അദ്ദേഹത്തിനു വലിയ ആശയക്കുഴപ്പമായിരുന്നു. ഒരല്പം ലഹരിയുടെകൂടി ബലത്തിലാണ് അദ്ദേഹം പാടാൻ ഒരുങ്ങിയതുതന്നെ. കണ്ണടച്ച് ആവേശത്തോടെ പാടും. എന്നാൽ ഓർക്കസ്ട്ര വന്നാൽ വീണ്ടും ബുദ്ധിമുട്ടാവും. സലിൽദാ ഇല്ലായിരുന്നെങ്കിൽ ഈ പാട്ട് പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. അതെങ്ങനെ റെക്കോർഡ് ചെയ്തുവെന്ന് ഞങ്ങൾക്കുമാത്രം അറിയാം- ദിലീപ് കുമാർ സിനിമയ്ക്കുവേണ്ടി പാടിയ ഒരേയൊരു യുഗ്മഗാനത്തെക്കുറിച്ച് ഓർക്കുകയാണ് ഒപ്പമുണ്ടായിരുന്ന ഗായിക. മറ്റാരുമല്ല, സാക്ഷാൽ ലതാ മങ്കേഷ്കർ.
മുസാഫിർ
ഒരേ കെട്ടിടത്തിൽ താമസിക്കുന്ന മൂന്നു കുടുംബങ്ങളുടെ കഥപറഞ്ഞ സിനിമയാണ് മുസാഫിർ. വിഖ്യാതനായ ഋഷികേശ് മുഖർജി 1957ൽ ഒരുക്കിയ ചിത്രം. ദിലീപ് കുമാറിനു പുറമേ സാക്ഷാൽ കിഷോർ കുമാറും അഭിനയിക്കുന്നു. മദ്യപ കഥാപാത്രങ്ങൾക്ക് അവിശ്വസനീയമാംവിധം ജീവൻ പകർന്ന നടൻ കേശ്തോ മുഖർജിയുടെ ആദ്യചിത്രവുമായിരുന്നു അത്. (പിൽക്കാലത്ത് ഹാസ്യതാരമായി ജനപ്രിയനായ അദ്ദേഹം ജീവിതാവസാനംവരെ മദ്യവിരോധിയായിരുന്നു എന്നത് വേറെ കാര്യം).
ചിത്രത്തിന്റെ സംഗീതസംവിധായകനായ സലിൽ ചൗധരിക്ക് ദിലീപ് കുമാറുമായി വലിയ അടുപ്പമുണ്ട്. അങ്ങനെയാണ് ഒരു സെമി ക്ലാസിക്കൽ ടച്ചുള്ള ലാഗി നാഹി ഛൂഠേ രാമ എന്ന യുഗ്മഗാനത്തിൽ ലതാ മങ്കേഷ്കറിനൊപ്പം ചേരാൻ ദിലീപ് കുമാർ എത്തിയത്. പിലു രാഗത്തിലുള്ള ഗംഭീര ഈണം. തുടക്കത്തിലെ ആലാപ് സംഗീതം അഭ്യസിച്ചിട്ടില്ലാത്തവർക്ക് അല്പം ശ്രമകരമാണ്. അതുകൊണ്ടുതന്നെ കണ്ണടച്ചു പാടിയ ദിലീപ് കുമാറിനെ കൗതുകത്തോടെ ഓർമിക്കുകയായിരുന്നു ലതാ മങ്കേഷ്കർ.
സുന്ദരശബ്ദം
എന്തുകൊണ്ടായിരിക്കും ഒരേയൊരു പാട്ടുമാത്രം പാടി നിർത്താൻ അദ്ദേഹം തീരുമാനിച്ചത്? പാട്ടുകേൾക്കുന്ന എല്ലാവരുടെയും മനസുകളിൽ ഈയൊരു ചോദ്യം അവശേഷിക്കുമെന്നുറപ്പ്. അതിസുന്ദരമായ ശബ്ദം, അതിനുമേലുള്ള ഫലപ്രദമായ നിയന്ത്രണം- ഇതുരണ്ടും ആ പാട്ടിൽ കേട്ടറിയാം.
ദിലീപ് കുമാറിന്റെ മരണശേഷം യുട്യൂബിൽ ഈ പാട്ട് ആദ്യമായി കേൾക്കുന്നവരുണ്ട്. ഇന്നത്തെ പല പിന്നണിഗായകരേക്കാളും നന്നായി പാടിയിരിക്കുന്നുവല്ലോ എന്ന് അതിശയിക്കുന്നവരും കുറവല്ല. റഫി സാബിനെയും തലത്ത് മെഹ്മൂദിനെയും ഓർമിപ്പിക്കുന്ന ശബ്ദമെന്ന് മറ്റുചിലർ പറയുന്നു. ചില മാജിക്കുകൾ അദ്ദേഹം ഒരിക്കൽ മാത്രമേ കാണിക്കാറുള്ളൂ എന്ന് ആശ്വസിക്കുന്നു വേറെ ചിലർ. ഗംഗാ ജമുനയിൽ അദ്ദേഹം ചെയ്ത നൃത്തം ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്തായാലും കേൾക്കാതെ പോകരുതാത്ത പാട്ടുകളിലൊന്നാണ് ദിലീപ് കുമാറിന്റെയും ലതയുടെയും ശബ്ദത്തിൽ യാഥാർഥ്യമായത്.
സാഹോദര്യം
ലതാ മങ്കേഷ്കറിന് സ്വന്തം ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു ദിലീപ് കുമാർ. അദ്ദേഹത്തിന്റെ കൈയിൽ രാഖി ബന്ധിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ ലത അനുശോചനക്കുറിപ്പിൽ പങ്കുവച്ചു.
കുഞ്ഞനുജത്തിയെ ഒറ്റയ്ക്കാക്കി യൂസഫ് ഭായി പോയി. അദ്ദേഹത്തിന്റെ അന്ത്യം ഒരു യുഗത്തിന്റെ അവസാനമായി തോന്നുന്നു. എനിക്ക് വാക്കുകൾ നഷ്ടപ്പെടുന്നു. ഒരുപാടൊരുപാട് ഓർമകൾ ബാക്കിയാവുന്നു- ലത ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.
പാട്ടുകൾ
ഒട്ടേറെ സുന്ദരഗാനങ്ങൾക്ക് സ്ക്രീനിൽ ജീവൻ പകർന്നു ദിലീപ് കുമാർ. ഉഡെ ജബ് ജബ് സുൽഫേ തേരി (നയാ ദൗർ) എന്നു തുടങ്ങുന്ന പാട്ടിന് ഇപ്പോഴും ആരാധകരുണ്ട്. റഫിയും ആഷാ ഭോസ്ലേയും ചേർന്നു പാടിയ ഈ പാട്ട് ദിലീപ് കുമാറിനെ ട്രാജഡി കിംഗ് എന്ന വിശേഷണത്തിൽനിന്നു പുറത്തുകൊണ്ടുവരാൻ സഹായിച്ച ഒന്നാണ്.
ദിൽ തഡപ് തഡപ് കെ, സുഹാനാ സഫർ ഓർ യേ മൗസം (മധുമതി), മധുബൻ മേ രാധിക് (കോഹിനൂർ), തേരേ ഹുസ്ന് കി ക്യാ താരീഫ് കരൂം (ലീഡർ), സാലാ മേ തോ സാഹബ് ബൻ ഗയാ (സഗീന) തുടങ്ങിയവ എക്കാലവും സംഗീതപ്രേമികൾ ഓർക്കുന്നവയാണ്. ഇതിൽ അവസാനത്തേത് ദിലീപ് കുമാറിനുവേണ്ടി കിഷോർ കുമാർ പാടിയ അപൂർവ ഗാനവും.
ഹരിപ്രസാദ്
പാടിത്തുടങ്ങുന്ന നിമിഷം ദിലീപ് സാഹബ് കണ്ണടയ്ക്കും. എവിടെ നിർത്തണം, എവിടെ വീണ്ടും തുടങ്ങണം എന്നത് അദ്ദേഹത്തിനു വലിയ ആശയക്കുഴപ്പമായിരുന്നു. ഒരല്പം ലഹരിയുടെകൂടി ബലത്തിലാണ് അദ്ദേഹം പാടാൻ ഒരുങ്ങിയതുതന്നെ. കണ്ണടച്ച് ആവേശത്തോടെ പാടും. എന്നാൽ ഓർക്കസ്ട്ര വന്നാൽ വീണ്ടും ബുദ്ധിമുട്ടാവും. സലിൽദാ ഇല്ലായിരുന്നെങ്കിൽ ഈ പാട്ട് പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. അതെങ്ങനെ റെക്കോർഡ് ചെയ്തുവെന്ന് ഞങ്ങൾക്കുമാത്രം അറിയാം- ദിലീപ് കുമാർ സിനിമയ്ക്കുവേണ്ടി പാടിയ ഒരേയൊരു യുഗ്മഗാനത്തെക്കുറിച്ച് ഓർക്കുകയാണ് ഒപ്പമുണ്ടായിരുന്ന ഗായിക. മറ്റാരുമല്ല, സാക്ഷാൽ ലതാ മങ്കേഷ്കർ.
മുസാഫിർ
ഒരേ കെട്ടിടത്തിൽ താമസിക്കുന്ന മൂന്നു കുടുംബങ്ങളുടെ കഥപറഞ്ഞ സിനിമയാണ് മുസാഫിർ. വിഖ്യാതനായ ഋഷികേശ് മുഖർജി 1957ൽ ഒരുക്കിയ ചിത്രം. ദിലീപ് കുമാറിനു പുറമേ സാക്ഷാൽ കിഷോർ കുമാറും അഭിനയിക്കുന്നു. മദ്യപ കഥാപാത്രങ്ങൾക്ക് അവിശ്വസനീയമാംവിധം ജീവൻ പകർന്ന നടൻ കേശ്തോ മുഖർജിയുടെ ആദ്യചിത്രവുമായിരുന്നു അത്. (പിൽക്കാലത്ത് ഹാസ്യതാരമായി ജനപ്രിയനായ അദ്ദേഹം ജീവിതാവസാനംവരെ മദ്യവിരോധിയായിരുന്നു എന്നത് വേറെ കാര്യം).
ചിത്രത്തിന്റെ സംഗീതസംവിധായകനായ സലിൽ ചൗധരിക്ക് ദിലീപ് കുമാറുമായി വലിയ അടുപ്പമുണ്ട്. അങ്ങനെയാണ് ഒരു സെമി ക്ലാസിക്കൽ ടച്ചുള്ള ലാഗി നാഹി ഛൂഠേ രാമ എന്ന യുഗ്മഗാനത്തിൽ ലതാ മങ്കേഷ്കറിനൊപ്പം ചേരാൻ ദിലീപ് കുമാർ എത്തിയത്. പിലു രാഗത്തിലുള്ള ഗംഭീര ഈണം. തുടക്കത്തിലെ ആലാപ് സംഗീതം അഭ്യസിച്ചിട്ടില്ലാത്തവർക്ക് അല്പം ശ്രമകരമാണ്. അതുകൊണ്ടുതന്നെ കണ്ണടച്ചു പാടിയ ദിലീപ് കുമാറിനെ കൗതുകത്തോടെ ഓർമിക്കുകയായിരുന്നു ലതാ മങ്കേഷ്കർ.
സുന്ദരശബ്ദം
എന്തുകൊണ്ടായിരിക്കും ഒരേയൊരു പാട്ടുമാത്രം പാടി നിർത്താൻ അദ്ദേഹം തീരുമാനിച്ചത്? പാട്ടുകേൾക്കുന്ന എല്ലാവരുടെയും മനസുകളിൽ ഈയൊരു ചോദ്യം അവശേഷിക്കുമെന്നുറപ്പ്. അതിസുന്ദരമായ ശബ്ദം, അതിനുമേലുള്ള ഫലപ്രദമായ നിയന്ത്രണം- ഇതുരണ്ടും ആ പാട്ടിൽ കേട്ടറിയാം.
ദിലീപ് കുമാറിന്റെ മരണശേഷം യുട്യൂബിൽ ഈ പാട്ട് ആദ്യമായി കേൾക്കുന്നവരുണ്ട്. ഇന്നത്തെ പല പിന്നണിഗായകരേക്കാളും നന്നായി പാടിയിരിക്കുന്നുവല്ലോ എന്ന് അതിശയിക്കുന്നവരും കുറവല്ല. റഫി സാബിനെയും തലത്ത് മെഹ്മൂദിനെയും ഓർമിപ്പിക്കുന്ന ശബ്ദമെന്ന് മറ്റുചിലർ പറയുന്നു. ചില മാജിക്കുകൾ അദ്ദേഹം ഒരിക്കൽ മാത്രമേ കാണിക്കാറുള്ളൂ എന്ന് ആശ്വസിക്കുന്നു വേറെ ചിലർ. ഗംഗാ ജമുനയിൽ അദ്ദേഹം ചെയ്ത നൃത്തം ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്തായാലും കേൾക്കാതെ പോകരുതാത്ത പാട്ടുകളിലൊന്നാണ് ദിലീപ് കുമാറിന്റെയും ലതയുടെയും ശബ്ദത്തിൽ യാഥാർഥ്യമായത്.
സാഹോദര്യം
ലതാ മങ്കേഷ്കറിന് സ്വന്തം ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു ദിലീപ് കുമാർ. അദ്ദേഹത്തിന്റെ കൈയിൽ രാഖി ബന്ധിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ ലത അനുശോചനക്കുറിപ്പിൽ പങ്കുവച്ചു.
കുഞ്ഞനുജത്തിയെ ഒറ്റയ്ക്കാക്കി യൂസഫ് ഭായി പോയി. അദ്ദേഹത്തിന്റെ അന്ത്യം ഒരു യുഗത്തിന്റെ അവസാനമായി തോന്നുന്നു. എനിക്ക് വാക്കുകൾ നഷ്ടപ്പെടുന്നു. ഒരുപാടൊരുപാട് ഓർമകൾ ബാക്കിയാവുന്നു- ലത ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.
പാട്ടുകൾ
ഒട്ടേറെ സുന്ദരഗാനങ്ങൾക്ക് സ്ക്രീനിൽ ജീവൻ പകർന്നു ദിലീപ് കുമാർ. ഉഡെ ജബ് ജബ് സുൽഫേ തേരി (നയാ ദൗർ) എന്നു തുടങ്ങുന്ന പാട്ടിന് ഇപ്പോഴും ആരാധകരുണ്ട്. റഫിയും ആഷാ ഭോസ്ലേയും ചേർന്നു പാടിയ ഈ പാട്ട് ദിലീപ് കുമാറിനെ ട്രാജഡി കിംഗ് എന്ന വിശേഷണത്തിൽനിന്നു പുറത്തുകൊണ്ടുവരാൻ സഹായിച്ച ഒന്നാണ്.
ദിൽ തഡപ് തഡപ് കെ, സുഹാനാ സഫർ ഓർ യേ മൗസം (മധുമതി), മധുബൻ മേ രാധിക് (കോഹിനൂർ), തേരേ ഹുസ്ന് കി ക്യാ താരീഫ് കരൂം (ലീഡർ), സാലാ മേ തോ സാഹബ് ബൻ ഗയാ (സഗീന) തുടങ്ങിയവ എക്കാലവും സംഗീതപ്രേമികൾ ഓർക്കുന്നവയാണ്. ഇതിൽ അവസാനത്തേത് ദിലീപ് കുമാറിനുവേണ്ടി കിഷോർ കുമാർ പാടിയ അപൂർവ ഗാനവും.
ഹരിപ്രസാദ്