"അവർക്ക് നമ്മളില്ലാതെ പറ്റില്ലമ്മേ... അവരെ ആർക്കും കൊടുക്കേണ്ട... നമുക്ക് അവയെ നോക്കാം... ഞാൻ നോക്കിക്കോളാം...’ പതിമൂന്നുകാരൻ വീട്ടിലെ പശുക്കളുടെ പരിപാലനം ഏറ്റെടുത്ത കഥ. പഠിച്ച് മൃഗഡോക്ടറാവുക എന്ന വലിയ ലക്ഷ്യവുമുണ്ട് മാത്യു ബെന്നിക്ക്.
"പ്രിയങ്കാന്റി.... പ്രിയങ്കാന്റി....’ വെള്ളിയാമറ്റം- അറക്കുളം റോഡരികിലുള്ള കിഴക്കേപ്പറന്പിൽ വീട്ടിലെ പാടത്തേക്കു നോക്കി മാത്യു ബെന്നി എന്ന പതിമൂന്നുകാരൻ നീട്ടിവിളിച്ചു. മാത്യുവിന്റെ വിളി കേട്ടിട്ടെന്ന രീതിയിൽ പാടത്തുനിന്ന് പ്രിയങ്കാന്റി എന്ന പശു വിളികേട്ടു. ഇത് മാത്യു ബെന്നി. വയസ് പതിമൂന്നെ ഉള്ളുവെങ്കിലും മാത്യു 14 പശുക്കളുള്ള ഒരു ക്ഷീര കർഷകനാണ്. പിതാവിന്റെ മരണശേഷം കുടുംബത്തിന് കൈത്താങ്ങാകാൻ പശുപരിപാലനം ഏറ്റെടുത്തു. ഇപ്പോൾ ഓണ്ലൈൻ ക്ലാസിനൊപ്പം പശുപരിപാലനവും നന്നായിക്കൊണ്ടുപോകുന്നു. മാത്യു ബെന്നിയുടെ വിശേഷങ്ങളിലേക്ക്...
കുട്ടിയായിരിക്കുന്പോഴേ പശുക്കളോടു കൂട്ട്
മാത്യുവിന്റെ പിതാവ് കിഴക്കേപ്പറന്പിൽ പരേതനായ ബെന്നി രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. തുടർന്ന് കുടുംബച്ചെലവിനുള്ള വരുമാനമായി പശുവളർത്തൽ തുടങ്ങി. ഒരു പശുവിൽ നിന്നായിരുന്നു തുടക്കം. പശു വീട്ടിൽ എത്തിയതുമുതൽ മാത്യു അതിനോടു ചങ്ങാത്തം കൂടി. പിതാവ് പശുവിനെ മേയിക്കാൻ പോകുന്പോൾ കൊച്ചു മാത്യുവും കൂടെക്കൂടും. പിന്നീട് പശുക്കളുടെ എണ്ണം കൂടി. മാത്യുവിന് അതിനോടുള്ള അടുപ്പവും കൂടിക്കൂടി വന്നു. കഴിഞ്ഞ ഒക്ടോബർ 17-നാണ് രക്തസമ്മർദത്തെത്തുടർന്ന് ബെന്നി മരിച്ചത്.
കുടുംബത്തിന് കൈത്താങ്ങാകാൻ
ബെന്നി മരിച്ചതോടെ പശുപരിപാലനം കുടുംബത്തിന് ബുദ്ധിമുട്ടായി. പുല്ലു ശേഖരിക്കാൻ വിഷമമായപ്പോൾ മാത്യുവിന്റെ അമ്മ ഷൈനി പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. പക്ഷേ മാത്യുവിന് ആ തീരുമാനം താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. ആദ്യം ഷൈനി അത് കാര്യമാക്കിയില്ലെങ്കിലും പശുവിനെ വാങ്ങാൻ ആളെത്തിയപ്പോൾ കുട്ടി നിറുത്താതെയുളള കരച്ചിലായി. "അവർക്ക് നമ്മളില്ലാതെ പറ്റില്ലമ്മേ... അവരെ ആർക്കും കൊടുക്കേണ്ട... നമുക്ക് അവയെ നോക്കാം... ഞാൻ നോക്കിക്കോളാം...’ എന്ന് മാത്യു കരഞ്ഞുപറഞ്ഞു. ഒടുവിൽ ഷൈനിക്ക് മകന്റെ ആഗ്രഹത്തിനു വഴങ്ങേണ്ടിവന്നു. ഇപ്പോൾ പശുക്കളുടെ മുഴുവൻ ഉത്തരവാദിത്വവും മാത്യു ഏറ്റെടുത്തിരിക്കുകയാണ്.
പുലർച്ചെ നാലിന് മാത്യു ഉണരും. തൊഴുത്ത് വൃത്തിയാക്കും. പശുക്കളെ കുളിപ്പിച്ച് കറക്കും. കറവ കഴിഞ്ഞാൽ അവയെ സമീപത്തെ പാടത്തുകൊണ്ടുപോയി കെട്ടും. പാല് കറക്കുന്നതും മാത്യു തന്നെയാണ്. ജോലികൾ തീർത്ത് ഏഴു മണിയോടെ തൊഴുത്തിൽ നിന്ന് ഇറങ്ങും. പിന്നെ ഓണ്ലൈൻ ക്ലാസാണ്. ക്ലാസു കഴിഞ്ഞാൽ സമീപത്തെ പാടത്തുനിന്ന് പശുക്കൾക്കുള്ള പുല്ല് അരിഞ്ഞുകൊണ്ടുവരും. ക്ലാസിന്റെ ഇടവേളകളിൽ പശുക്കൾക്ക് തീറ്റ കൊടുക്കുന്നതും മാത്യു തന്നെയാണ്.
പശുക്കളുടെ പുറകെ കൂടിയാൽ പഠനത്തിൽ ശ്രദ്ധിക്കാനാവില്ലെന്നു പറഞ്ഞ് അമ്മ ഷൈനി, മാത്യുവിനെ വിലക്കാറുണ്ട്. എങ്കിലും മാത്യു പശുപരിപാലനത്തിന് ഇറങ്ങും. വീട്ടുകാരണവരെപ്പോലെ എല്ലാം നോക്കിനടത്തും. അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ട നിർദേശം നൽകും. രാവിലെ 30 ലിറ്ററും വൈകുന്നേരം 15 ലിറ്ററും പാൽ വിൽക്കുന്നുണ്ട്.
നല്ലൊരു തൊഴുത്ത് വേണം
വീട്ടുമുറ്റത്ത് നാലഞ്ച് ഇടങ്ങളിലായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിലാണ് പശുക്കളെ പാർപ്പിച്ചിരിക്കുന്നത്. ‘ഇവയെയെല്ലാം കിടത്താനായി നല്ലൊരു തൊഴുത്ത് വേണം. കൃഷിമന്ത്രി അത് അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതുകിട്ടിയിട്ടുവേണം ഇവറ്റകൾക്ക് സ്വസ്ഥമായി കിടക്കാൻ. ഇവരെല്ലാം എനിക്ക് കൂട്ടുകാരെപ്പോലെയാണ്. എന്നെ കണ്ടില്ലെങ്കിൽ കരച്ചിലാകും.’ - മാത്യു ബെന്നി പറഞ്ഞു. ആഴ്ചയിൽ 1500 രൂപയോളം കാലിത്തീറ്റ വാങ്ങാനായി ചെലവു വരുന്നുണ്ട്.
പ്രിയങ്കാന്റിയോടു കൂടുതൽ ഇഷ്ടം
പ്രിയങ്കാന്റി, ഐശ്വര്യറാണി ക്ടാവ്, കൊച്ചുറാണി ക്ടാവ്, മഹാറാണി ക്ടാവ്, വെള്ള ക്ടാവ്, കുതിര ക്ടാവ്, കൊച്ചുപശുവിന്റെ ക്ടാവ്, വലിയ പശു, ചുവന്ന പശു, മൂരി, കൊച്ചു പശു, പോത്ത് പശു, ചുവന്ന ക്ടാവ്... എന്നിങ്ങനെ പശുക്കൾക്ക് പേരും മാത്യു നൽകിയിട്ടുണ്ട്. കൂട്ടത്തിൽ പ്രിയങ്കാന്റിയെന്നു പേരിട്ടിരിക്കുന്ന പശുവിനോടാണ് മാത്യുവിന് കൂടുതൽ ഇഷ്ടം. ബെന്നിയുടെ സഹോദരി ഏലിയാമ്മയാണ് ഈ പശുവിനെ സമ്മാനിച്ചത്. പശുക്കളിൽ പലതും മാത്യു കുഞ്ഞായിരിക്കുന്പോൾ മുതൽ വീട്ടിലുള്ളതാണ്.
സ്കൂൾ തുറന്നാൽ ആശങ്ക
ഇപ്പോൾ ഓണ്ലൈൻ ക്ലാസ് മാത്രമുള്ളതിനാൽ പശുക്കളുടെ പരിപാലനത്തിന് ബുദ്ധിമുട്ടില്ല. പഠനവും പശുവളർത്തലും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നുണ്ട്. ക്ലാസു തുറന്നാൽ ഇവയുടെ കാര്യം എന്താകുമെന്ന ആശങ്ക മാത്യുവിനുണ്ട്. എങ്കിലും അവയെ വിൽക്കാൻ സമ്മതിക്കില്ലെന്നു മാത്യു പറയുന്നു. പശു പരിപാലനത്തെക്കുറിച്ചറിഞ്ഞ് അധ്യാപകരും സഹപാഠികളും മാത്യുവിനെ അഭിനന്ദിക്കുകയുണ്ടായി. പഠിച്ച് മൃഗഡോക്ടറാകാനാണ് മാത്യുവിന് താത്പര്യം.
കുടുംബം
വെട്ടിമറ്റം വിമല പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അമ്മ ഷൈനി. പത്താം ക്ലാസുകാരൻ ജോർജും ഏഴാം ക്ലാസുകാരി റോസ്മേരിയുമാണ് സഹോദരങ്ങൾ. മുത്തച്ഛൻ മാത്യു ഐസക്കും ഇവർക്കൊപ്പമുണ്ട്.
സീമ മോഹൻലാൽ
ചിത്രങ്ങൾ: ബിബിൻ സേവ്യർ
"പ്രിയങ്കാന്റി.... പ്രിയങ്കാന്റി....’ വെള്ളിയാമറ്റം- അറക്കുളം റോഡരികിലുള്ള കിഴക്കേപ്പറന്പിൽ വീട്ടിലെ പാടത്തേക്കു നോക്കി മാത്യു ബെന്നി എന്ന പതിമൂന്നുകാരൻ നീട്ടിവിളിച്ചു. മാത്യുവിന്റെ വിളി കേട്ടിട്ടെന്ന രീതിയിൽ പാടത്തുനിന്ന് പ്രിയങ്കാന്റി എന്ന പശു വിളികേട്ടു. ഇത് മാത്യു ബെന്നി. വയസ് പതിമൂന്നെ ഉള്ളുവെങ്കിലും മാത്യു 14 പശുക്കളുള്ള ഒരു ക്ഷീര കർഷകനാണ്. പിതാവിന്റെ മരണശേഷം കുടുംബത്തിന് കൈത്താങ്ങാകാൻ പശുപരിപാലനം ഏറ്റെടുത്തു. ഇപ്പോൾ ഓണ്ലൈൻ ക്ലാസിനൊപ്പം പശുപരിപാലനവും നന്നായിക്കൊണ്ടുപോകുന്നു. മാത്യു ബെന്നിയുടെ വിശേഷങ്ങളിലേക്ക്...
കുട്ടിയായിരിക്കുന്പോഴേ പശുക്കളോടു കൂട്ട്
മാത്യുവിന്റെ പിതാവ് കിഴക്കേപ്പറന്പിൽ പരേതനായ ബെന്നി രണ്ടേക്കർ സ്ഥലത്ത് കൃഷി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. തുടർന്ന് കുടുംബച്ചെലവിനുള്ള വരുമാനമായി പശുവളർത്തൽ തുടങ്ങി. ഒരു പശുവിൽ നിന്നായിരുന്നു തുടക്കം. പശു വീട്ടിൽ എത്തിയതുമുതൽ മാത്യു അതിനോടു ചങ്ങാത്തം കൂടി. പിതാവ് പശുവിനെ മേയിക്കാൻ പോകുന്പോൾ കൊച്ചു മാത്യുവും കൂടെക്കൂടും. പിന്നീട് പശുക്കളുടെ എണ്ണം കൂടി. മാത്യുവിന് അതിനോടുള്ള അടുപ്പവും കൂടിക്കൂടി വന്നു. കഴിഞ്ഞ ഒക്ടോബർ 17-നാണ് രക്തസമ്മർദത്തെത്തുടർന്ന് ബെന്നി മരിച്ചത്.
കുടുംബത്തിന് കൈത്താങ്ങാകാൻ
ബെന്നി മരിച്ചതോടെ പശുപരിപാലനം കുടുംബത്തിന് ബുദ്ധിമുട്ടായി. പുല്ലു ശേഖരിക്കാൻ വിഷമമായപ്പോൾ മാത്യുവിന്റെ അമ്മ ഷൈനി പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. പക്ഷേ മാത്യുവിന് ആ തീരുമാനം താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. ആദ്യം ഷൈനി അത് കാര്യമാക്കിയില്ലെങ്കിലും പശുവിനെ വാങ്ങാൻ ആളെത്തിയപ്പോൾ കുട്ടി നിറുത്താതെയുളള കരച്ചിലായി. "അവർക്ക് നമ്മളില്ലാതെ പറ്റില്ലമ്മേ... അവരെ ആർക്കും കൊടുക്കേണ്ട... നമുക്ക് അവയെ നോക്കാം... ഞാൻ നോക്കിക്കോളാം...’ എന്ന് മാത്യു കരഞ്ഞുപറഞ്ഞു. ഒടുവിൽ ഷൈനിക്ക് മകന്റെ ആഗ്രഹത്തിനു വഴങ്ങേണ്ടിവന്നു. ഇപ്പോൾ പശുക്കളുടെ മുഴുവൻ ഉത്തരവാദിത്വവും മാത്യു ഏറ്റെടുത്തിരിക്കുകയാണ്.
പുലർച്ചെ നാലിന് മാത്യു ഉണരും. തൊഴുത്ത് വൃത്തിയാക്കും. പശുക്കളെ കുളിപ്പിച്ച് കറക്കും. കറവ കഴിഞ്ഞാൽ അവയെ സമീപത്തെ പാടത്തുകൊണ്ടുപോയി കെട്ടും. പാല് കറക്കുന്നതും മാത്യു തന്നെയാണ്. ജോലികൾ തീർത്ത് ഏഴു മണിയോടെ തൊഴുത്തിൽ നിന്ന് ഇറങ്ങും. പിന്നെ ഓണ്ലൈൻ ക്ലാസാണ്. ക്ലാസു കഴിഞ്ഞാൽ സമീപത്തെ പാടത്തുനിന്ന് പശുക്കൾക്കുള്ള പുല്ല് അരിഞ്ഞുകൊണ്ടുവരും. ക്ലാസിന്റെ ഇടവേളകളിൽ പശുക്കൾക്ക് തീറ്റ കൊടുക്കുന്നതും മാത്യു തന്നെയാണ്.
പശുക്കളുടെ പുറകെ കൂടിയാൽ പഠനത്തിൽ ശ്രദ്ധിക്കാനാവില്ലെന്നു പറഞ്ഞ് അമ്മ ഷൈനി, മാത്യുവിനെ വിലക്കാറുണ്ട്. എങ്കിലും മാത്യു പശുപരിപാലനത്തിന് ഇറങ്ങും. വീട്ടുകാരണവരെപ്പോലെ എല്ലാം നോക്കിനടത്തും. അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ട നിർദേശം നൽകും. രാവിലെ 30 ലിറ്ററും വൈകുന്നേരം 15 ലിറ്ററും പാൽ വിൽക്കുന്നുണ്ട്.
നല്ലൊരു തൊഴുത്ത് വേണം
വീട്ടുമുറ്റത്ത് നാലഞ്ച് ഇടങ്ങളിലായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിലാണ് പശുക്കളെ പാർപ്പിച്ചിരിക്കുന്നത്. ‘ഇവയെയെല്ലാം കിടത്താനായി നല്ലൊരു തൊഴുത്ത് വേണം. കൃഷിമന്ത്രി അത് അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതുകിട്ടിയിട്ടുവേണം ഇവറ്റകൾക്ക് സ്വസ്ഥമായി കിടക്കാൻ. ഇവരെല്ലാം എനിക്ക് കൂട്ടുകാരെപ്പോലെയാണ്. എന്നെ കണ്ടില്ലെങ്കിൽ കരച്ചിലാകും.’ - മാത്യു ബെന്നി പറഞ്ഞു. ആഴ്ചയിൽ 1500 രൂപയോളം കാലിത്തീറ്റ വാങ്ങാനായി ചെലവു വരുന്നുണ്ട്.
പ്രിയങ്കാന്റിയോടു കൂടുതൽ ഇഷ്ടം
പ്രിയങ്കാന്റി, ഐശ്വര്യറാണി ക്ടാവ്, കൊച്ചുറാണി ക്ടാവ്, മഹാറാണി ക്ടാവ്, വെള്ള ക്ടാവ്, കുതിര ക്ടാവ്, കൊച്ചുപശുവിന്റെ ക്ടാവ്, വലിയ പശു, ചുവന്ന പശു, മൂരി, കൊച്ചു പശു, പോത്ത് പശു, ചുവന്ന ക്ടാവ്... എന്നിങ്ങനെ പശുക്കൾക്ക് പേരും മാത്യു നൽകിയിട്ടുണ്ട്. കൂട്ടത്തിൽ പ്രിയങ്കാന്റിയെന്നു പേരിട്ടിരിക്കുന്ന പശുവിനോടാണ് മാത്യുവിന് കൂടുതൽ ഇഷ്ടം. ബെന്നിയുടെ സഹോദരി ഏലിയാമ്മയാണ് ഈ പശുവിനെ സമ്മാനിച്ചത്. പശുക്കളിൽ പലതും മാത്യു കുഞ്ഞായിരിക്കുന്പോൾ മുതൽ വീട്ടിലുള്ളതാണ്.
സ്കൂൾ തുറന്നാൽ ആശങ്ക
ഇപ്പോൾ ഓണ്ലൈൻ ക്ലാസ് മാത്രമുള്ളതിനാൽ പശുക്കളുടെ പരിപാലനത്തിന് ബുദ്ധിമുട്ടില്ല. പഠനവും പശുവളർത്തലും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നുണ്ട്. ക്ലാസു തുറന്നാൽ ഇവയുടെ കാര്യം എന്താകുമെന്ന ആശങ്ക മാത്യുവിനുണ്ട്. എങ്കിലും അവയെ വിൽക്കാൻ സമ്മതിക്കില്ലെന്നു മാത്യു പറയുന്നു. പശു പരിപാലനത്തെക്കുറിച്ചറിഞ്ഞ് അധ്യാപകരും സഹപാഠികളും മാത്യുവിനെ അഭിനന്ദിക്കുകയുണ്ടായി. പഠിച്ച് മൃഗഡോക്ടറാകാനാണ് മാത്യുവിന് താത്പര്യം.
കുടുംബം
വെട്ടിമറ്റം വിമല പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അമ്മ ഷൈനി. പത്താം ക്ലാസുകാരൻ ജോർജും ഏഴാം ക്ലാസുകാരി റോസ്മേരിയുമാണ് സഹോദരങ്ങൾ. മുത്തച്ഛൻ മാത്യു ഐസക്കും ഇവർക്കൊപ്പമുണ്ട്.
സീമ മോഹൻലാൽ
ചിത്രങ്ങൾ: ബിബിൻ സേവ്യർ