ചാണ്ഡിഗഡിലെ ജില്ലാ കോടതിയിൽ നാടകീയമായ സംഭവങ്ങളാണ് അന്ന് നടന്നത്. മൂന്നു മാസം നീണ്ട ദാമ്പത്യബന്ധം ശിഥിലമായ തിനെത്തുടർന്നാണ് വേർപിരിഞ്ഞു താമസിക്കാൻ ഉത്തരവിടണമെന്ന ഹർജിയുമായാണ് ഭർത്താവ് കോടതിയിലെത്തിയത്.
പിന്നീട് ഭർത്താവുതന്നെ വിവാഹമോചനത്തിനായുള്ള ഹർജിയും സമർപ്പിച്ചു. ഭാര്യയാകട്ടെ, ജീവനാംശത്തിനായി അപേക്ഷ നൽകി. 24,600 രൂപ ഭാര്യക്ക് ജീവനാംശമായി നൽകാൻ ജഡ്ജി ഭർത്താവിന് നിർദേശം നൽകി.
ഭാര്യക്ക് ജീവനാംശം നൽകേണ്ട ദിവസം ഒരു ചാക്ക് നാണയങ്ങളുമായാണ് ഭർത്താവ് കോടതിയിലെ ത്തിയത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും ഒരു ചാക്ക് നാണയങ്ങൾ ! നാല് നൂറുരൂപ നോട്ടുകളും അതിനോടൊപ്പം ഉണ്ടായിരുന്നു.
ഇതു തന്നെ ദ്രോഹിക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് ഭാര്യ കോടതിയിൽ പൊട്ടിത്തെറിച്ചു. എങ്ങനെ ജീവനാംശം നൽകണമെന്ന് നിയമത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലായെന്ന കാരണം പറഞ്ഞ് വക്കീലായ ഭർത്താവ് തന്റെ പ്രവൃത്തിയെ കോടതിയിൽ ന്യായീകരിച്ചു.
മറ്റൊരു കേസിൽ 7,500 രൂപയാണ് പ്രതിമാസം ഭാര്യക്ക് ജീവനാംശം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടത്. രണ്ടു മാസത്തെ ജീവനാംശ കുടിശികയായ 15,000 രൂപയുടെ നാണയകളുമായാണ് ഭർത്താവ് കോടതിയിലെത്തിയത്. ഇത് കണ്ട ജഡ്ജി രോഷാകുലനായി.
ബാങ്കിൽനിന്ന് തനിക്ക് ഇങ്ങനെയാണ് പണം കിട്ടിയത് എന്നായിരുന്നു ഭർത്താവിന്റെ നിലപാട്. 2011 നാണയ നിയമത്തിലെ ആറാംവകുപ്പ് പ്രകാരം ആയിരം രൂപയിൽ കൂടുതൽ മൂല്യം നാണയ രൂപത്തിൽ നൽകുന്നത് നിയമപരമല്ല എന്ന കാര്യം ചൂണ്ടിക്കാണിച്ച ജഡ്ജി ഭർത്താവിനെതിരേ നടപടി സ്വീകരിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകി.
എന്നാൽ, ഭാര്യ ആ ചാക്ക് സ്വീകരിക്കാൻ സമ്മതിച്ചു. ഭർത്താവിനെ പിടിച്ചു ജയിലിലിട്ടാൽ ഭാവി ജീവനാംശം മുടങ്ങുമെന്ന പ്രായോഗികബുദ്ധിയാകാം അതിനു കാര്യം. ജീവനാംശം നൽകാൻ ഉത്തരവിട്ട ജഡ്ജിയെയും അത് സ്വീകരിക്കാൻ കോടതിയിലെത്തിയ ഭാര്യയെയും കുട്ടികളെയും ഒരുപാഠം പഠിപ്പിക്കാൻ എത്തിയ ഭർത്താവിന് കേരളത്തിലെ ഒരു ജഡ്ജി എട്ടിന്റെപണിതന്നെ കൊടുത്തു.
എറണാകുളം കുടുംബ കോടതിയിൽ ചില്ലറ നിറച്ച ചാക്കുമായി എത്തിയ ഭർത്താവിനെ കണ്ടതും ജഡ്ജി ആദ്യമൊന്ന് അമ്പരന്നുവെങ്കിലും ശിരസ്തദാറെ കോടതിയിൽ വിളിച്ചുവരുത്തി അസാധാരണമായ ഉത്തരവുനൽകി. വൈകുന്നേരം അഞ്ചുമണിക്കകം നാണയം എണ്ണി ശിരസ്തദാറെ ഭർത്താവ് ബോധ്യപ്പെടുത്തണം. അതിനുശേഷം ഒരു ഭർത്താവും നാണയച്ചാക്കുമായി കുടുംബ കോടതിയിലെത്തിട്ടില്ല!
പിന്നീട് ഭർത്താവുതന്നെ വിവാഹമോചനത്തിനായുള്ള ഹർജിയും സമർപ്പിച്ചു. ഭാര്യയാകട്ടെ, ജീവനാംശത്തിനായി അപേക്ഷ നൽകി. 24,600 രൂപ ഭാര്യക്ക് ജീവനാംശമായി നൽകാൻ ജഡ്ജി ഭർത്താവിന് നിർദേശം നൽകി.
ഭാര്യക്ക് ജീവനാംശം നൽകേണ്ട ദിവസം ഒരു ചാക്ക് നാണയങ്ങളുമായാണ് ഭർത്താവ് കോടതിയിലെ ത്തിയത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും ഒരു ചാക്ക് നാണയങ്ങൾ ! നാല് നൂറുരൂപ നോട്ടുകളും അതിനോടൊപ്പം ഉണ്ടായിരുന്നു.
ഇതു തന്നെ ദ്രോഹിക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് ഭാര്യ കോടതിയിൽ പൊട്ടിത്തെറിച്ചു. എങ്ങനെ ജീവനാംശം നൽകണമെന്ന് നിയമത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലായെന്ന കാരണം പറഞ്ഞ് വക്കീലായ ഭർത്താവ് തന്റെ പ്രവൃത്തിയെ കോടതിയിൽ ന്യായീകരിച്ചു.
മറ്റൊരു കേസിൽ 7,500 രൂപയാണ് പ്രതിമാസം ഭാര്യക്ക് ജീവനാംശം നൽകാൻ കുടുംബ കോടതി ഉത്തരവിട്ടത്. രണ്ടു മാസത്തെ ജീവനാംശ കുടിശികയായ 15,000 രൂപയുടെ നാണയകളുമായാണ് ഭർത്താവ് കോടതിയിലെത്തിയത്. ഇത് കണ്ട ജഡ്ജി രോഷാകുലനായി.
ബാങ്കിൽനിന്ന് തനിക്ക് ഇങ്ങനെയാണ് പണം കിട്ടിയത് എന്നായിരുന്നു ഭർത്താവിന്റെ നിലപാട്. 2011 നാണയ നിയമത്തിലെ ആറാംവകുപ്പ് പ്രകാരം ആയിരം രൂപയിൽ കൂടുതൽ മൂല്യം നാണയ രൂപത്തിൽ നൽകുന്നത് നിയമപരമല്ല എന്ന കാര്യം ചൂണ്ടിക്കാണിച്ച ജഡ്ജി ഭർത്താവിനെതിരേ നടപടി സ്വീകരിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകി.
എന്നാൽ, ഭാര്യ ആ ചാക്ക് സ്വീകരിക്കാൻ സമ്മതിച്ചു. ഭർത്താവിനെ പിടിച്ചു ജയിലിലിട്ടാൽ ഭാവി ജീവനാംശം മുടങ്ങുമെന്ന പ്രായോഗികബുദ്ധിയാകാം അതിനു കാര്യം. ജീവനാംശം നൽകാൻ ഉത്തരവിട്ട ജഡ്ജിയെയും അത് സ്വീകരിക്കാൻ കോടതിയിലെത്തിയ ഭാര്യയെയും കുട്ടികളെയും ഒരുപാഠം പഠിപ്പിക്കാൻ എത്തിയ ഭർത്താവിന് കേരളത്തിലെ ഒരു ജഡ്ജി എട്ടിന്റെപണിതന്നെ കൊടുത്തു.
എറണാകുളം കുടുംബ കോടതിയിൽ ചില്ലറ നിറച്ച ചാക്കുമായി എത്തിയ ഭർത്താവിനെ കണ്ടതും ജഡ്ജി ആദ്യമൊന്ന് അമ്പരന്നുവെങ്കിലും ശിരസ്തദാറെ കോടതിയിൽ വിളിച്ചുവരുത്തി അസാധാരണമായ ഉത്തരവുനൽകി. വൈകുന്നേരം അഞ്ചുമണിക്കകം നാണയം എണ്ണി ശിരസ്തദാറെ ഭർത്താവ് ബോധ്യപ്പെടുത്തണം. അതിനുശേഷം ഒരു ഭർത്താവും നാണയച്ചാക്കുമായി കുടുംബ കോടതിയിലെത്തിട്ടില്ല!