ഇച്ഛാശക്തിയും പ്രതിബദ്ധതുമാണു നമുക്കും വേണ്ടത്. അതു പണത്തിന്റെയും അധികാരത്തിന്റെയും പ്രസിദ്ധിയുടെയും പിന്നാലെ പോകാനാകരുത്. നേരെമറിച്ച്, ജീവിതത്തിൽ നന്മയുടെ പൂക്കൾ വിരിയിച്ചു നമുക്കും മറ്റുള്ളവർക്കുംവേണ്ടി പുതിയൊരു ലോകം സൃഷ്ടിക്കാനായിരിക്കണം.
പെറുവിലെ ഇൻക ചക്രവർത്തിയായിരുന്ന അടഹു ആൽപ്പയെ പരാജയപ്പെടുത്തി അവിടെ സ്പാനിഷ് ആധിപത്യം സ്ഥാപിച്ച ധീരജേതാവായിരുന്നു ഫ്രാൻസിസ്കോ പിസാറോ ഗൊണ്സാലസ് (1478-1541). സ്പെയിനിലെ ട്രുജീലോയിൽ ജനിച്ച അദ്ദേഹം ആദ്യം പോയതു സൗത്ത് അമേരിക്കയിലെ പനാമയിലേക്കായിരുന്നു. അവിടെ പുതുതായി സ്ഥാപിക്കപ്പെട്ട പനാമ സിറ്റിയിൽ അദ്ദേഹം മേയറായി സേവനം ചെയ്തു.
പിസാറോ പനാമ സിറ്റിയിൽ ആയിരിക്കുന്പോഴാണു പെറുവിലൂടെ ഒഴുകുന്ന പീറു എന്ന നദിയുടെ തീരങ്ങളിലെല്ലാം സ്വർണമുണ്ടെന്ന വാർത്ത കേട്ടത്. അതേത്തുടർന്ന്, എങ്ങനെയെങ്കിലും പെറുവിൽ എത്താനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെയാണ്, ഹെർനാൻഡോ എന്ന പുരോഹിതനോടും ഡിയേഗോ എന്ന ഒരു പടയാളിയോടും ചേർന്ന് ഒരു പര്യവേക്ഷണസംഘത്തിനു പിസാറോ രൂപം നൽകിയത്.
പനാമയിലെ സ്പാനിഷ് പ്രതിനിധിയും അധികാരിയുമായിരുന്ന അന്നത്തെ ഗവർണറുടെ അനുമതിയോടും പിന്തുണയോടുംകൂടി എണ്പതു പടയാളികളും നാല്പതു കുതിരകളുമുണ്ടായിരുന്ന ഒരു സംഘത്തെയാണു പിസാറോ അന്നു നയിച്ചത്. 1524 നവംബറിൽ നടന്ന ആദ്യത്തെ ഈ പര്യടനംവഴി കൊളംബിയവരെ എത്തുവാനേ അവർക്കു സാധിച്ചുള്ളു. പ്രതികൂലമായ കാലാവസ്ഥയും ഭക്ഷ്യവിഭവങ്ങളുടെ അഭാവവുംമൂലം പര്യടനം മതിയാക്കി പനാമയിലേക്ക് അവർക്കു മടങ്ങേണ്ടിവന്നു.
എന്നാൽ, പെട്ടെന്നു തോറ്റുകൊടുക്കുന്നവനായിരുന്നില്ല പിസാറോ. സഹപ്രവർത്തകരായ ഹെർനാൻഡോയോടും ഡിയേഗോയോടുമൊപ്പം രണ്ടാമതൊരു സാഹസിക പര്യടനത്തിനു പിസാറോ തയാറായി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഈ പുതിയ സംരംഭത്തിനു ഗവർണർ അദ്ദേഹത്തിന് അനുമതി നൽകി. അങ്ങനെ, 1526 മാർച്ച് പത്തിന് പിസാറോ തന്റെ രണ്ടാമത്തെ പര്യടനം ആരംഭിച്ചു. രണ്ടു കപ്പലുകളും 160 പടയാളികളും നിരവധി കുതിരകളുമടങ്ങുന്നതായിരുന്നു ഈ സംഘം.
പര്യടനസംഘം കൊളംബിയയിലെത്തിയതിനെത്തുടർന്നു ഡിയേഗോ പനാമയിലേക്കു മടങ്ങി. ഭക്ഷ്യവിഭവങ്ങളോടൊപ്പം കൂടുതൽ ആളുകളെയുംകൊണ്ടു തിരികെ കൊളംബിയയിലെത്തുവാനായിരുന്നു ഡിയേഗോയുടെ പ്ലാൻ. പിസാറോയുടെ സംഘത്തിലുണ്ടായിരുന്ന കുറേപ്പേർ ഇതിനിടയിൽ വീണ്ടും തെക്കോട്ടു യാത്ര തുടർന്നു. അവരുടെ യാത്രയ്ക്കിടയിൽ ആ പ്രദേശങ്ങളിൽ സ്വർണവും വെള്ളിയും ഉണ്ടെന്ന് അവർ മനസിലാക്കി. അതേത്തുടർന്ന് അവർ അതിവേഗം പിസാറോ ക്യാന്പു ചെയ്തിരുന്ന സ്ഥലത്തേക്കു മടങ്ങി.
പനാമയിൽ മടങ്ങിയെത്തിയ ഡിയേഗോയ്ക്ക് ഗവർണറുടെ സഹായം ലഭിച്ചില്ല. എന്നു മാത്രമല്ല, പര്യടനം മതിയാക്കി പിസാറോയേയും സംഘത്തെയും തിരികെ പനാമയിലെത്തിക്കാൻ ഗവർണർ ആജ്ഞാപിച്ചു. അതിനായി ഗവർണർ ഒരു കപ്പൽ അയയ്ക്കുകയും ചെയ്തു.
പെറുവിലെത്താതെ മടങ്ങിപ്പോകുന്നതിനോടു പിസാറോയ്ക്ക് അല്പംപോലും താൽപര്യമില്ലായിരുന്നു. പിസാറോയെ തിരികെ കൊണ്ടുപോകാൻ കപ്പൽ എത്തിയപ്പോൾ അദ്ദേഹം തന്റെ അനുയായികളെ വിളിച്ചുകൂട്ടി. അതിനുശേഷം കടൽത്തീരത്തെ മണലിൽ ഒരു വര വരച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "ഈ വരയ്ക്ക് വടക്കോട്ടുപോയാൽ പനാമയിലെത്താം. അവിടെ വലിയ സന്പത്തില്ലെങ്കിലും ജീവിക്കാനാകും. എന്നാൽ, ഈ വരയുടെ തെക്കോട്ടുപോയാൽ പെറു ആണ്. അവിടെ സന്പത്തുണ്ടെങ്കിലും പട്ടിണിയും രോഗവും മറ്റു കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവരും.'
ഇത്രയും പറഞ്ഞതിനുശേഷം പിസാറോ ആ വരയുടെ തെക്കുഭാഗത്തേക്കു മാറിനിന്നിട്ടു പറഞ്ഞു: "ഞാൻ പെറു തെരഞ്ഞെടുത്തിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് എന്റെ കൂടെ വരാം.' അന്ന് പതിമൂന്നുപേർ മാത്രമേ പിസാറോയുടെകൂടെ സാഹസപര്യടനത്തിൽ പങ്കുചേരാൻ മുന്നോട്ടു വന്നുള്ളു. പെറു കീഴടക്കാൻ വഴിയൊരുക്കിയതുകൊണ്ട് അവർ ഇന്നു പെറുവിന്റെ ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. ഈ കഥയിവിടെ നിൽക്കട്ടെ.
പിസാറോയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. സ്പെയിനുവേണ്ടി പെറു കീഴടക്കുക എന്നതായിരുന്നു അത്. തന്മൂലം, ഏതു പ്രതികൂല സാഹചര്യവും നേരിടാൻ അദ്ദേഹം തയാറായിരുന്നു. പട്ടിണിയും രോഗവുമൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. ലക്ഷ്യത്തിലെത്താതെ പിന്മാറുന്നതിനെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധിച്ചില്ല. തന്മൂലമാണ്, പിസാറോയുടെ നന്മയെക്കരുതി മടങ്ങിച്ചെല്ലാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടും ധൈര്യമായി അദ്ദേഹം തന്റെ സാഹസികയാത്ര തുടങ്ങിയത്.
നാമാരും പിസാറോയെപ്പോലെ മറ്റൊരു രാജ്യം കീഴടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരല്ല. എന്നാൽ, നമുക്കുമുണ്ടാകും പല മോഹങ്ങളും സ്വപ്നങ്ങളും. ചിലപ്പോൾ നമുക്കായി പുതിയൊരു ലോകം സൃഷ്ടിക്കാൻതന്നെയായിരിക്കും നമ്മുടെ മോഹം. തിന്മയുടെ വിഷക്കാറ്റു വീശാത്ത ലോകം. നന്മയുടെ പൂക്കൾ മാത്രം വിരിയുന്ന ലോകം. അങ്ങനെയുള്ള ഒരു ലോകം സ്വപ്നം കാണുന്നതു നല്ലതുതന്നെ. അതിനായി ആത്മാർഥമായി പരിശ്രമിക്കുന്നതും നല്ലതുതന്നെ. അപ്പോൾ കാണാം നാം പ്രതീക്ഷിക്കുന്നതിലുമധികം നന്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തുന്നത്.
ഇനി പിസാറോയുടെ കഥയിലേക്കു മടങ്ങിവരട്ടെ. പിസാറോയുടെ രണ്ടാമത്തെ സാഹസികയാത്ര അദ്ദേഹത്തെ പെറുവിലെത്തിച്ചു. 1528 ഏപ്രിലിലായിരുന്നു അത്. പിസാറോയും കൂട്ടരും പ്രതീക്ഷിച്ചതുപോലെ, സ്വർണവും വെള്ളിയുമുള്ള നാടായിരുന്നു അത്. അവർ വേഗം പനാമയിലേക്കു മടങ്ങി. വൻ സന്നാഹവുമായി പെറുവിൽ തിരിച്ചെത്തി പെറു കീഴടക്കാനായിരുന്നു പിസാറോയുടെ പ്ലാൻ.
പനാമയിൽ മടങ്ങിയെത്തിയ പിസാറോയ്ക്കു ഗവർണറുടെ സഹായം ലഭിച്ചില്ല. അദ്ദേഹം ഉടനെ സ്പെയിനിലെത്തി പെറു കീഴടക്കാനുള്ള അനുവാദം ഇസബൽ രാജ്ഞിയിൽനിന്നു വാങ്ങിച്ചു. അതേത്തുടർന്ന് 1531-ൽ പിസാറോ പെറുവിൽ തിരിച്ചെത്തി പെറു കീഴടക്കി സ്പെയിനിന്റെ അധീനതയിലാക്കി. അങ്ങനെ പിസാറോ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.
സന്പത്തും അധികാരവും പ്രശസ്തിയുമൊക്കെ അന്വേഷിച്ചാണു പിസാറോ ഇറങ്ങിത്തിരിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയുംചെയ്തു. പിസാറോയ്ക്കുണ്ടായിരുന്നതുപോലെയുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതുമാണു നമുക്കും വേണ്ടത്. അതു പണത്തിന്റെയും അധികാരത്തിന്റെയും പ്രസിദ്ധിയുടെയും പിന്നാലെ പോകാനാകരുത്. നേരെമറിച്ച്, ജീവിതത്തിൽ നന്മയുടെ പൂക്കൾ വിരിയിച്ചു നമുക്കും മറ്റുള്ളവർക്കുംവേണ്ടി പുതിയൊരു ലോകം സൃഷ്ടിക്കാനായിരിക്കണം.
പിസാറോയ്ക്കുണ്ടായിരുന്നതുപോലെയുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയും കഠിനാധ്വാനത്തിനുള്ള സന്മനസും നമുക്കുണ്ടായിരുന്നാൽ നമ്മുടെ ലക്ഷ്യത്തിലും നാം വിജയിക്കുമെന്നു തീർച്ചയാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പെറുവിലെ ഇൻക ചക്രവർത്തിയായിരുന്ന അടഹു ആൽപ്പയെ പരാജയപ്പെടുത്തി അവിടെ സ്പാനിഷ് ആധിപത്യം സ്ഥാപിച്ച ധീരജേതാവായിരുന്നു ഫ്രാൻസിസ്കോ പിസാറോ ഗൊണ്സാലസ് (1478-1541). സ്പെയിനിലെ ട്രുജീലോയിൽ ജനിച്ച അദ്ദേഹം ആദ്യം പോയതു സൗത്ത് അമേരിക്കയിലെ പനാമയിലേക്കായിരുന്നു. അവിടെ പുതുതായി സ്ഥാപിക്കപ്പെട്ട പനാമ സിറ്റിയിൽ അദ്ദേഹം മേയറായി സേവനം ചെയ്തു.
പിസാറോ പനാമ സിറ്റിയിൽ ആയിരിക്കുന്പോഴാണു പെറുവിലൂടെ ഒഴുകുന്ന പീറു എന്ന നദിയുടെ തീരങ്ങളിലെല്ലാം സ്വർണമുണ്ടെന്ന വാർത്ത കേട്ടത്. അതേത്തുടർന്ന്, എങ്ങനെയെങ്കിലും പെറുവിൽ എത്താനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെയാണ്, ഹെർനാൻഡോ എന്ന പുരോഹിതനോടും ഡിയേഗോ എന്ന ഒരു പടയാളിയോടും ചേർന്ന് ഒരു പര്യവേക്ഷണസംഘത്തിനു പിസാറോ രൂപം നൽകിയത്.
പനാമയിലെ സ്പാനിഷ് പ്രതിനിധിയും അധികാരിയുമായിരുന്ന അന്നത്തെ ഗവർണറുടെ അനുമതിയോടും പിന്തുണയോടുംകൂടി എണ്പതു പടയാളികളും നാല്പതു കുതിരകളുമുണ്ടായിരുന്ന ഒരു സംഘത്തെയാണു പിസാറോ അന്നു നയിച്ചത്. 1524 നവംബറിൽ നടന്ന ആദ്യത്തെ ഈ പര്യടനംവഴി കൊളംബിയവരെ എത്തുവാനേ അവർക്കു സാധിച്ചുള്ളു. പ്രതികൂലമായ കാലാവസ്ഥയും ഭക്ഷ്യവിഭവങ്ങളുടെ അഭാവവുംമൂലം പര്യടനം മതിയാക്കി പനാമയിലേക്ക് അവർക്കു മടങ്ങേണ്ടിവന്നു.
എന്നാൽ, പെട്ടെന്നു തോറ്റുകൊടുക്കുന്നവനായിരുന്നില്ല പിസാറോ. സഹപ്രവർത്തകരായ ഹെർനാൻഡോയോടും ഡിയേഗോയോടുമൊപ്പം രണ്ടാമതൊരു സാഹസിക പര്യടനത്തിനു പിസാറോ തയാറായി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഈ പുതിയ സംരംഭത്തിനു ഗവർണർ അദ്ദേഹത്തിന് അനുമതി നൽകി. അങ്ങനെ, 1526 മാർച്ച് പത്തിന് പിസാറോ തന്റെ രണ്ടാമത്തെ പര്യടനം ആരംഭിച്ചു. രണ്ടു കപ്പലുകളും 160 പടയാളികളും നിരവധി കുതിരകളുമടങ്ങുന്നതായിരുന്നു ഈ സംഘം.
പര്യടനസംഘം കൊളംബിയയിലെത്തിയതിനെത്തുടർന്നു ഡിയേഗോ പനാമയിലേക്കു മടങ്ങി. ഭക്ഷ്യവിഭവങ്ങളോടൊപ്പം കൂടുതൽ ആളുകളെയുംകൊണ്ടു തിരികെ കൊളംബിയയിലെത്തുവാനായിരുന്നു ഡിയേഗോയുടെ പ്ലാൻ. പിസാറോയുടെ സംഘത്തിലുണ്ടായിരുന്ന കുറേപ്പേർ ഇതിനിടയിൽ വീണ്ടും തെക്കോട്ടു യാത്ര തുടർന്നു. അവരുടെ യാത്രയ്ക്കിടയിൽ ആ പ്രദേശങ്ങളിൽ സ്വർണവും വെള്ളിയും ഉണ്ടെന്ന് അവർ മനസിലാക്കി. അതേത്തുടർന്ന് അവർ അതിവേഗം പിസാറോ ക്യാന്പു ചെയ്തിരുന്ന സ്ഥലത്തേക്കു മടങ്ങി.
പനാമയിൽ മടങ്ങിയെത്തിയ ഡിയേഗോയ്ക്ക് ഗവർണറുടെ സഹായം ലഭിച്ചില്ല. എന്നു മാത്രമല്ല, പര്യടനം മതിയാക്കി പിസാറോയേയും സംഘത്തെയും തിരികെ പനാമയിലെത്തിക്കാൻ ഗവർണർ ആജ്ഞാപിച്ചു. അതിനായി ഗവർണർ ഒരു കപ്പൽ അയയ്ക്കുകയും ചെയ്തു.
പെറുവിലെത്താതെ മടങ്ങിപ്പോകുന്നതിനോടു പിസാറോയ്ക്ക് അല്പംപോലും താൽപര്യമില്ലായിരുന്നു. പിസാറോയെ തിരികെ കൊണ്ടുപോകാൻ കപ്പൽ എത്തിയപ്പോൾ അദ്ദേഹം തന്റെ അനുയായികളെ വിളിച്ചുകൂട്ടി. അതിനുശേഷം കടൽത്തീരത്തെ മണലിൽ ഒരു വര വരച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "ഈ വരയ്ക്ക് വടക്കോട്ടുപോയാൽ പനാമയിലെത്താം. അവിടെ വലിയ സന്പത്തില്ലെങ്കിലും ജീവിക്കാനാകും. എന്നാൽ, ഈ വരയുടെ തെക്കോട്ടുപോയാൽ പെറു ആണ്. അവിടെ സന്പത്തുണ്ടെങ്കിലും പട്ടിണിയും രോഗവും മറ്റു കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവരും.'
ഇത്രയും പറഞ്ഞതിനുശേഷം പിസാറോ ആ വരയുടെ തെക്കുഭാഗത്തേക്കു മാറിനിന്നിട്ടു പറഞ്ഞു: "ഞാൻ പെറു തെരഞ്ഞെടുത്തിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് എന്റെ കൂടെ വരാം.' അന്ന് പതിമൂന്നുപേർ മാത്രമേ പിസാറോയുടെകൂടെ സാഹസപര്യടനത്തിൽ പങ്കുചേരാൻ മുന്നോട്ടു വന്നുള്ളു. പെറു കീഴടക്കാൻ വഴിയൊരുക്കിയതുകൊണ്ട് അവർ ഇന്നു പെറുവിന്റെ ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. ഈ കഥയിവിടെ നിൽക്കട്ടെ.
പിസാറോയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. സ്പെയിനുവേണ്ടി പെറു കീഴടക്കുക എന്നതായിരുന്നു അത്. തന്മൂലം, ഏതു പ്രതികൂല സാഹചര്യവും നേരിടാൻ അദ്ദേഹം തയാറായിരുന്നു. പട്ടിണിയും രോഗവുമൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. ലക്ഷ്യത്തിലെത്താതെ പിന്മാറുന്നതിനെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാൻപോലും സാധിച്ചില്ല. തന്മൂലമാണ്, പിസാറോയുടെ നന്മയെക്കരുതി മടങ്ങിച്ചെല്ലാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടും ധൈര്യമായി അദ്ദേഹം തന്റെ സാഹസികയാത്ര തുടങ്ങിയത്.
നാമാരും പിസാറോയെപ്പോലെ മറ്റൊരു രാജ്യം കീഴടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരല്ല. എന്നാൽ, നമുക്കുമുണ്ടാകും പല മോഹങ്ങളും സ്വപ്നങ്ങളും. ചിലപ്പോൾ നമുക്കായി പുതിയൊരു ലോകം സൃഷ്ടിക്കാൻതന്നെയായിരിക്കും നമ്മുടെ മോഹം. തിന്മയുടെ വിഷക്കാറ്റു വീശാത്ത ലോകം. നന്മയുടെ പൂക്കൾ മാത്രം വിരിയുന്ന ലോകം. അങ്ങനെയുള്ള ഒരു ലോകം സ്വപ്നം കാണുന്നതു നല്ലതുതന്നെ. അതിനായി ആത്മാർഥമായി പരിശ്രമിക്കുന്നതും നല്ലതുതന്നെ. അപ്പോൾ കാണാം നാം പ്രതീക്ഷിക്കുന്നതിലുമധികം നന്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തുന്നത്.
ഇനി പിസാറോയുടെ കഥയിലേക്കു മടങ്ങിവരട്ടെ. പിസാറോയുടെ രണ്ടാമത്തെ സാഹസികയാത്ര അദ്ദേഹത്തെ പെറുവിലെത്തിച്ചു. 1528 ഏപ്രിലിലായിരുന്നു അത്. പിസാറോയും കൂട്ടരും പ്രതീക്ഷിച്ചതുപോലെ, സ്വർണവും വെള്ളിയുമുള്ള നാടായിരുന്നു അത്. അവർ വേഗം പനാമയിലേക്കു മടങ്ങി. വൻ സന്നാഹവുമായി പെറുവിൽ തിരിച്ചെത്തി പെറു കീഴടക്കാനായിരുന്നു പിസാറോയുടെ പ്ലാൻ.
പനാമയിൽ മടങ്ങിയെത്തിയ പിസാറോയ്ക്കു ഗവർണറുടെ സഹായം ലഭിച്ചില്ല. അദ്ദേഹം ഉടനെ സ്പെയിനിലെത്തി പെറു കീഴടക്കാനുള്ള അനുവാദം ഇസബൽ രാജ്ഞിയിൽനിന്നു വാങ്ങിച്ചു. അതേത്തുടർന്ന് 1531-ൽ പിസാറോ പെറുവിൽ തിരിച്ചെത്തി പെറു കീഴടക്കി സ്പെയിനിന്റെ അധീനതയിലാക്കി. അങ്ങനെ പിസാറോ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.
സന്പത്തും അധികാരവും പ്രശസ്തിയുമൊക്കെ അന്വേഷിച്ചാണു പിസാറോ ഇറങ്ങിത്തിരിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയുംചെയ്തു. പിസാറോയ്ക്കുണ്ടായിരുന്നതുപോലെയുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതുമാണു നമുക്കും വേണ്ടത്. അതു പണത്തിന്റെയും അധികാരത്തിന്റെയും പ്രസിദ്ധിയുടെയും പിന്നാലെ പോകാനാകരുത്. നേരെമറിച്ച്, ജീവിതത്തിൽ നന്മയുടെ പൂക്കൾ വിരിയിച്ചു നമുക്കും മറ്റുള്ളവർക്കുംവേണ്ടി പുതിയൊരു ലോകം സൃഷ്ടിക്കാനായിരിക്കണം.
പിസാറോയ്ക്കുണ്ടായിരുന്നതുപോലെയുള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയും കഠിനാധ്വാനത്തിനുള്ള സന്മനസും നമുക്കുണ്ടായിരുന്നാൽ നമ്മുടെ ലക്ഷ്യത്തിലും നാം വിജയിക്കുമെന്നു തീർച്ചയാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ