മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്ന ചലച്ചിത്രം സമൂഹത്തിനുമുന്പിൽ ചില സമസ്യകൾ അവതരിപ്പിക്കുന്നു, ചില ചോദ്യങ്ങൾ ചോദിക്കുന്നു.
നിയമസഭയിലേക്ക് നിർണായകമായ ഒരു ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഒരു പ്രദേശത്തെ പോലീസ് സ്റ്റേഷനാണ് കഥയുടെ കേന്ദ്രബിന്ദു. ഒരു ദളിത് യുവാവും പോലീസ് സ്റ്റേഷനിൽ പുതുതായി ചാർജെടുത്ത ഒരു പോലീസുകാരനുമായി വാക്കേറ്റമുണ്ടാകുന്നു. അത് അടിപിടിയായി മാറുന്നു. പോലീസ് സ്റ്റേഷൻ ലോക്കപ്പിലടയ്ക്കപ്പെട്ട ആ യുവാവിനെ പോലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം യാതൊരു രേഖകളുമില്ലാതെ വിട്ടയയ്ക്കുന്നു.
അന്നുരാത്രി, ഒരു മുൻ സഹപ്രവർത്തകന്റെ വീട്ടിലെ വിവാഹസൽക്കാരത്തിനുശേഷം അൽപം മദ്യലഹരിയിലായിരുന്ന പോലീസുകാരനായ മണിയനും (ജോജു ജോർജ്) പ്രവീണും (കുഞ്ചാക്കോ ബോബൻ) തിരികെ വീട്ടിലേക്കു പോകുന്പോൾ വനിതാ പോലീസുദ്യോഗസ്ഥയായ സുനിതയും (നിമിഷാ സജയൻ) അവരോടൊപ്പം വണ്ടിയിൽ കയറുന്നു. അവർ സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് അബദ്ധവശാൽ തട്ടി ഒരു ദളിത് യുവാവ് മരിക്കാനിടയാകുന്നു. തൽക്ഷണം സന്ദേശങ്ങൾ പറപറക്കാൻ തുടങ്ങി.
പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ സഹപ്രവർത്തകരെ ലോക്കപ്പിലടയ്ക്കാൻ ഒരുങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ സർവസന്നാഹങ്ങളുമായി പോലീസ് സേന പിന്നാലെയുണ്ട്. നായാട്ട് തുടങ്ങിക്കഴിഞ്ഞു. വല്യ മുതലാളിയായ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തികളായി പോലീസ് സേന, സഹപ്രവർത്തകരെന്ന ചിന്ത പാടേ മറന്ന് ഇരകളെ പിടികൂടി മുതലാളിയുടെ മുന്നിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ.്
ഇന്ത്യൻ പീനൽകോഡിലെ 304 (എ) വകുപ്പു പ്രകാരമുള്ള ഒരു കുറ്റകൃത്യം- പരമാവധി ശിക്ഷ രണ്ടുവർഷം കഠിനതടവ്, ജാമ്യം ലഭിക്കാവുന്ന വകുപ്പ്- ഇതായിരുന്നു സത്യമെങ്കിലും പ്രക്ഷോഭകാരികളായ ഒരു സംഘം വോട്ടർമാരെയും അവർ മാധ്യമത്തിലൂടെ ഉയർത്തിയ സർക്കാർ വിരുദ്ധ വികാരത്തെയും തൃപ്തിപ്പെടുത്താൻ കൊലപാതകക്കുറ്റം ചുമത്തൂ എന്നു കൽപിച്ച ഒരു പോലീസ് സൂപ്രണ്ടിനെ നാം കാണുന്നു. ഈ അതിക്രമം ചെയ്തിട്ടും മുഖ്യമന്ത്രിയുടെ ഉത്തരവുപ്രകാരം ആറുമാസത്തേക്ക് അയാൾക്ക് അവധിയിൽ പ്രവേശിക്കേണ്ടിവന്നു. ആരാണ് കൊലപാതകം നടന്നതായി പരാതി നൽകിയത്?
ഏതു പോലീസ് സൂപ്രണ്ട് ടെലിഫോണിലൂടെ കൽപിച്ചാലും എഫ്ഐആറിൽ കൊലപാതകക്കുറ്റം ചുമത്തണമെങ്കിൽ പരാതിക്കാരന്റെ മൊഴിയിൽ അപ്രകാരമുള്ള കുറ്റകൃത്യം നടന്നതായും അതിനുള്ള സാഹചര്യങ്ങളും വിശദീകരിക്കണമല്ലോ. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെടാതെ ആരെങ്കിലും ടെലിഫോണിലൂടെ നിർദേശം നൽകിയാൽ, പ്രതികൾക്കു വധശിക്ഷവരെ ലഭിച്ചേക്കാവുന്ന കൊലപാതകക്കുറ്റം ചുമത്തി പോലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുമോ?
യഥാർഥത്തിൽ വാഹനം ഓടിച്ചിരുന്നത് നാലാമതൊരാളായിരുന്നെന്നും അയാൾ അപകടത്തിനുശേഷം ഓടി രക്ഷപ്പെട്ടുവെന്നും കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ഉത്തരേന്ത്യൻ പോലീസ് സൂപ്രണ്ടിന് (യാമാ ഗിൽഗമേഷ്) അന്വേഷിച്ചു കണ്ടെത്താമായിരുന്നില്ലേ? ഇരകൾ മൂന്നും തങ്ങളുടെ സഹപ്രവർത്തകരും അവരിൽ ഒരാൾ വനിതയും മറ്റൊരാൾ 20 വർഷം സേവനം ചെയ്തയാളുമാണെന്നത് വല്യമുതലാളിയെ തൃപ്തിപ്പെടുത്താൻ രാപകലില്ലാതെ നായാട്ടിനിറങ്ങിയ പോലീസ് സംഘത്തിന് ഒരിക്കൽപോലും തോന്നാതിരുന്നതെന്ത്? മുഖ്യമന്ത്രിയുടെ പാർട്ടിയെ ഉപതെരഞ്ഞെടുപ്പിൽ വിജയിപ്പിക്കേണ്ട ചുമതല പോലീസിന്റെതാണോ?
ഒടുവിൽ, നിഷ്കരുണമായ വേട്ടയാടലിന് ഇരയായവരിൽ മുതിർന്നയാൾ നൈരാശ്യത്തിന്റെ നിസഹായതയിൽ ആത്മഹത്യചെയ്തു. എന്നിട്ടും നായാട്ടുകാർക്കു യാതൊരു മനഃക്ലേശവുമില്ല. മരിച്ചയാളെ രഹസ്യമായി രാത്രിയിൽത്തന്നെ കൊണ്ടുപോയി പട്ടണത്തിലെ പോലീസ് ക്ലബ്ബിനുള്ളിൽ കെട്ടിത്തൂക്കി. വ്യാജമായ തെളിവുകളുണ്ടാക്കി പത്രപ്രവർത്തകർക്കുമുന്നിൽ തങ്ങളുടെ ദൗത്യം വിജയിച്ചതായി പ്രഖ്യാപിക്കുന്നു.
കേരളത്തിലെ ഭരണവർഗവും ജനങ്ങളുടെ സംരക്ഷകരായ പോലീസും ഇത്രത്തോളം തരം താഴ്ന്നിട്ടില്ല. പ്രമാദമായ പല കേസുകളിലും നായാട്ടുകാരും വേട്ടക്കാരുമൊക്കെ പലതും ഒളിപ്പിക്കുകയും ചിലരെ രക്തസാക്ഷി പരിവേഷം നൽകി വാഴ്ത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. എങ്കിലും സ്വന്തം സഹപ്രവർത്തകരെ കളവായി ഒരു കൊലപാതകക്കേസിൽ കുടുക്കി തൃപ്തിപ്പെടുത്താൻ പോലീസ് തയാറാകുമോ?
തൽപരകക്ഷികൾക്കുവേണ്ടി പല വേട്ടയാടലുകളും നടക്കുന്പോൾ പോലീസ് സേനയെ നയിക്കുന്നവർ നിസംഗത പാലിച്ചേക്കാം. അജയ്യരെന്നു സ്വയം പ്രഖ്യാപിക്കുന്ന പോലീസിലെ സംഘടനകളും കണ്ണടച്ചേക്കാം. പക്ഷേ, സഹപ്രവർത്തകരെ വ്യാജമായി കൊലപാതകക്കേസിൽ പ്രതിയാക്കി മുഖ്യമന്ത്രിയെ പ്രസാദിപ്പിക്കുന്നിടത്തോളം തരം താഴുമെന്നു തോന്നുന്നില്ല. പോലീസിനെ നിയന്ത്രിക്കുന്ന 1861-ലെ പോലീസ് നിയമം ഇപ്പോഴും കാര്യമായ മാറ്റമില്ലാതെ നിരവധി സംസ്ഥാനങ്ങളിൽ നിലവിലിരിക്കുന്നു (കേരളത്തിൽ 2011-ൽ സമഗ്രമായ ഒരു പോലീസ് ആക്ട് നിലവിൽ വന്നു) എന്നതാണു യാഥാർഥ്യം.
രാഷ്ട്രീയ അധികാരികൾക്കു പോലീസിനെ തങ്ങളുടെ ആജ്ഞാനുവർത്തികളായി എക്കാലവും നിലനിർത്തണമെന്നുതന്നെയാണ് ആഗ്രഹം. ഈ സംവിധാനം നിലനിൽക്കുന്നിടത്തോളം സത്യവും നീതിയുമാണ് യഥാർഥത്തിൽ നായാട്ടുകാരാൽ വേട്ടയാടപ്പെടുന്ന ഇരകൾ. നായാട്ട് എന്ന സിനിമയും ഈ വിധമുള്ള ചിന്തകൾതന്നെയാണു പ്രേക്ഷകരിൽ ഉണർത്തുന്നത്.
ഡോ. സിബി മാത്യൂസ്
നിയമസഭയിലേക്ക് നിർണായകമായ ഒരു ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഒരു പ്രദേശത്തെ പോലീസ് സ്റ്റേഷനാണ് കഥയുടെ കേന്ദ്രബിന്ദു. ഒരു ദളിത് യുവാവും പോലീസ് സ്റ്റേഷനിൽ പുതുതായി ചാർജെടുത്ത ഒരു പോലീസുകാരനുമായി വാക്കേറ്റമുണ്ടാകുന്നു. അത് അടിപിടിയായി മാറുന്നു. പോലീസ് സ്റ്റേഷൻ ലോക്കപ്പിലടയ്ക്കപ്പെട്ട ആ യുവാവിനെ പോലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം യാതൊരു രേഖകളുമില്ലാതെ വിട്ടയയ്ക്കുന്നു.
അന്നുരാത്രി, ഒരു മുൻ സഹപ്രവർത്തകന്റെ വീട്ടിലെ വിവാഹസൽക്കാരത്തിനുശേഷം അൽപം മദ്യലഹരിയിലായിരുന്ന പോലീസുകാരനായ മണിയനും (ജോജു ജോർജ്) പ്രവീണും (കുഞ്ചാക്കോ ബോബൻ) തിരികെ വീട്ടിലേക്കു പോകുന്പോൾ വനിതാ പോലീസുദ്യോഗസ്ഥയായ സുനിതയും (നിമിഷാ സജയൻ) അവരോടൊപ്പം വണ്ടിയിൽ കയറുന്നു. അവർ സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് അബദ്ധവശാൽ തട്ടി ഒരു ദളിത് യുവാവ് മരിക്കാനിടയാകുന്നു. തൽക്ഷണം സന്ദേശങ്ങൾ പറപറക്കാൻ തുടങ്ങി.
പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ സഹപ്രവർത്തകരെ ലോക്കപ്പിലടയ്ക്കാൻ ഒരുങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ സർവസന്നാഹങ്ങളുമായി പോലീസ് സേന പിന്നാലെയുണ്ട്. നായാട്ട് തുടങ്ങിക്കഴിഞ്ഞു. വല്യ മുതലാളിയായ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തികളായി പോലീസ് സേന, സഹപ്രവർത്തകരെന്ന ചിന്ത പാടേ മറന്ന് ഇരകളെ പിടികൂടി മുതലാളിയുടെ മുന്നിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ.്
ഇന്ത്യൻ പീനൽകോഡിലെ 304 (എ) വകുപ്പു പ്രകാരമുള്ള ഒരു കുറ്റകൃത്യം- പരമാവധി ശിക്ഷ രണ്ടുവർഷം കഠിനതടവ്, ജാമ്യം ലഭിക്കാവുന്ന വകുപ്പ്- ഇതായിരുന്നു സത്യമെങ്കിലും പ്രക്ഷോഭകാരികളായ ഒരു സംഘം വോട്ടർമാരെയും അവർ മാധ്യമത്തിലൂടെ ഉയർത്തിയ സർക്കാർ വിരുദ്ധ വികാരത്തെയും തൃപ്തിപ്പെടുത്താൻ കൊലപാതകക്കുറ്റം ചുമത്തൂ എന്നു കൽപിച്ച ഒരു പോലീസ് സൂപ്രണ്ടിനെ നാം കാണുന്നു. ഈ അതിക്രമം ചെയ്തിട്ടും മുഖ്യമന്ത്രിയുടെ ഉത്തരവുപ്രകാരം ആറുമാസത്തേക്ക് അയാൾക്ക് അവധിയിൽ പ്രവേശിക്കേണ്ടിവന്നു. ആരാണ് കൊലപാതകം നടന്നതായി പരാതി നൽകിയത്?
ഏതു പോലീസ് സൂപ്രണ്ട് ടെലിഫോണിലൂടെ കൽപിച്ചാലും എഫ്ഐആറിൽ കൊലപാതകക്കുറ്റം ചുമത്തണമെങ്കിൽ പരാതിക്കാരന്റെ മൊഴിയിൽ അപ്രകാരമുള്ള കുറ്റകൃത്യം നടന്നതായും അതിനുള്ള സാഹചര്യങ്ങളും വിശദീകരിക്കണമല്ലോ. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെടാതെ ആരെങ്കിലും ടെലിഫോണിലൂടെ നിർദേശം നൽകിയാൽ, പ്രതികൾക്കു വധശിക്ഷവരെ ലഭിച്ചേക്കാവുന്ന കൊലപാതകക്കുറ്റം ചുമത്തി പോലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുമോ?
യഥാർഥത്തിൽ വാഹനം ഓടിച്ചിരുന്നത് നാലാമതൊരാളായിരുന്നെന്നും അയാൾ അപകടത്തിനുശേഷം ഓടി രക്ഷപ്പെട്ടുവെന്നും കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ഉത്തരേന്ത്യൻ പോലീസ് സൂപ്രണ്ടിന് (യാമാ ഗിൽഗമേഷ്) അന്വേഷിച്ചു കണ്ടെത്താമായിരുന്നില്ലേ? ഇരകൾ മൂന്നും തങ്ങളുടെ സഹപ്രവർത്തകരും അവരിൽ ഒരാൾ വനിതയും മറ്റൊരാൾ 20 വർഷം സേവനം ചെയ്തയാളുമാണെന്നത് വല്യമുതലാളിയെ തൃപ്തിപ്പെടുത്താൻ രാപകലില്ലാതെ നായാട്ടിനിറങ്ങിയ പോലീസ് സംഘത്തിന് ഒരിക്കൽപോലും തോന്നാതിരുന്നതെന്ത്? മുഖ്യമന്ത്രിയുടെ പാർട്ടിയെ ഉപതെരഞ്ഞെടുപ്പിൽ വിജയിപ്പിക്കേണ്ട ചുമതല പോലീസിന്റെതാണോ?
ഒടുവിൽ, നിഷ്കരുണമായ വേട്ടയാടലിന് ഇരയായവരിൽ മുതിർന്നയാൾ നൈരാശ്യത്തിന്റെ നിസഹായതയിൽ ആത്മഹത്യചെയ്തു. എന്നിട്ടും നായാട്ടുകാർക്കു യാതൊരു മനഃക്ലേശവുമില്ല. മരിച്ചയാളെ രഹസ്യമായി രാത്രിയിൽത്തന്നെ കൊണ്ടുപോയി പട്ടണത്തിലെ പോലീസ് ക്ലബ്ബിനുള്ളിൽ കെട്ടിത്തൂക്കി. വ്യാജമായ തെളിവുകളുണ്ടാക്കി പത്രപ്രവർത്തകർക്കുമുന്നിൽ തങ്ങളുടെ ദൗത്യം വിജയിച്ചതായി പ്രഖ്യാപിക്കുന്നു.
കേരളത്തിലെ ഭരണവർഗവും ജനങ്ങളുടെ സംരക്ഷകരായ പോലീസും ഇത്രത്തോളം തരം താഴ്ന്നിട്ടില്ല. പ്രമാദമായ പല കേസുകളിലും നായാട്ടുകാരും വേട്ടക്കാരുമൊക്കെ പലതും ഒളിപ്പിക്കുകയും ചിലരെ രക്തസാക്ഷി പരിവേഷം നൽകി വാഴ്ത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. എങ്കിലും സ്വന്തം സഹപ്രവർത്തകരെ കളവായി ഒരു കൊലപാതകക്കേസിൽ കുടുക്കി തൃപ്തിപ്പെടുത്താൻ പോലീസ് തയാറാകുമോ?
തൽപരകക്ഷികൾക്കുവേണ്ടി പല വേട്ടയാടലുകളും നടക്കുന്പോൾ പോലീസ് സേനയെ നയിക്കുന്നവർ നിസംഗത പാലിച്ചേക്കാം. അജയ്യരെന്നു സ്വയം പ്രഖ്യാപിക്കുന്ന പോലീസിലെ സംഘടനകളും കണ്ണടച്ചേക്കാം. പക്ഷേ, സഹപ്രവർത്തകരെ വ്യാജമായി കൊലപാതകക്കേസിൽ പ്രതിയാക്കി മുഖ്യമന്ത്രിയെ പ്രസാദിപ്പിക്കുന്നിടത്തോളം തരം താഴുമെന്നു തോന്നുന്നില്ല. പോലീസിനെ നിയന്ത്രിക്കുന്ന 1861-ലെ പോലീസ് നിയമം ഇപ്പോഴും കാര്യമായ മാറ്റമില്ലാതെ നിരവധി സംസ്ഥാനങ്ങളിൽ നിലവിലിരിക്കുന്നു (കേരളത്തിൽ 2011-ൽ സമഗ്രമായ ഒരു പോലീസ് ആക്ട് നിലവിൽ വന്നു) എന്നതാണു യാഥാർഥ്യം.
രാഷ്ട്രീയ അധികാരികൾക്കു പോലീസിനെ തങ്ങളുടെ ആജ്ഞാനുവർത്തികളായി എക്കാലവും നിലനിർത്തണമെന്നുതന്നെയാണ് ആഗ്രഹം. ഈ സംവിധാനം നിലനിൽക്കുന്നിടത്തോളം സത്യവും നീതിയുമാണ് യഥാർഥത്തിൽ നായാട്ടുകാരാൽ വേട്ടയാടപ്പെടുന്ന ഇരകൾ. നായാട്ട് എന്ന സിനിമയും ഈ വിധമുള്ള ചിന്തകൾതന്നെയാണു പ്രേക്ഷകരിൽ ഉണർത്തുന്നത്.
ഡോ. സിബി മാത്യൂസ്