രസകരമായ ഒരനുഭവം ഉണ്ടായി. വർഷങ്ങളായി നല്ല ദാന്പത്യജീവിതം നയിക്കുന്ന, പരസ്പരം സ്നേഹിക്കുന്ന അന്നയും പീറ്ററും. (പേരുകൾ മാത്രം മാറ്റിയിരിക്കുന്നു.) അവർ ഇടയ്ക്കിടെ വീട്ടിൽ സന്ദർശനത്തിന് എത്താറുണ്ട്. ഒരു ശനിയാഴ്ച പീറ്റർ തനിച്ചാണു വന്നത്. അന്ന അവരുടെ അമ്മയുടെ വീട്ടിൽ താമസിക്കുകയാണത്രെ. താത്കാലികമായി.
കാരണമെന്തന്നല്ലേ? പീറ്ററിന് തന്റെ ബിസിനസ് പാർട്ണറുമായി ഉണ്ടായ വന്പിച്ച ധന ഇടപാടുകളെച്ചൊല്ലി കോടതിയിൽ കേസു നടക്കുകയാണ്. ഭീമൻ തുകകളും ഒരു വലിയ കെട്ടിടവും അവകാശപ്പെട്ടാണു തർക്കം. വക്കീൽ അതിസമർഥനാണ്. പക്ഷേ, കള്ളംപറഞ്ഞു കാര്യം നേടാൻ അയാൾ കൂട്ടുനിൽക്കില്ല. നല്ല വാദഗതികൾ പറഞ്ഞുകൊടുത്ത് വക്കീലന്മാർ കക്ഷികളെ പരിശീലിപ്പിക്കുകയുമില്ല. പീറ്റർ കൊടുക്കുന്ന ബൃഹത്തായ കണക്കുകളും പാർട്ണറുമായുള്ള ഇടപാടുകളും ക്രോഡീകരിച്ച് അതിന്റെ നിയമവശങ്ങളെല്ലാം പഠിച്ച് അയാൾക്കു മനസിലാക്കിക്കൊടുക്കും. വക്കീലും എതിർവക്കീലും തമ്മിൽ ശക്തിയായ വാദം നടക്കും. അതു വേറെ.
പീറ്ററിന്റെ മൊഴികൊടുക്കൽ സമയത്ത് കൂട്ടുകക്ഷിയായ അന്നയെ ഉള്ളിൽ കടക്കാൻ കോടതി അനുവദിച്ചില്ല. അന്നയുടെ ഉൗഴം വന്നപ്പോഴേക്കും കോടതിസമയം കഴിഞ്ഞു. തുടർന്ന് രണ്ട് അവധി ദിവസങ്ങൾ- വക്കീൽ അന്നയെ ഓർമപ്പെടുത്തി. പീറ്ററിനോട് സംഭാഷണമോ വക്കീലായ തന്നോട് ഫോണിൽ ചർച്ചയോ പാടില്ല.
ഭർത്താവുമായി, അദ്ദേഹം കൊടുത്ത മൊഴിയെപ്പറ്റി ചോദിച്ച് ഒന്നുകൂടി നന്നായി ഒരുങ്ങി കോടതിയിലെത്താമെന്നു കരുതിയ തന്റെ ഭാര്യയെ മൂന്നു ദിവസത്തേക്കു മാറ്റി താമസിപ്പിച്ച സത്യസന്ധത! വിശ്വസിക്കാൻ പ്രയാസംതോന്നി.
ഇത്തരം പെരുമാറ്റച്ചിട്ടകൾ ചെറുപ്പംമുതൽക്കേ പരിശീലിച്ച് ഇവരിൽ അലിഞ്ഞുചേർന്നതാണ്.
സിസിലിയാമ്മ പെരുന്പനാനി
cjperu5@gmail.com
കാരണമെന്തന്നല്ലേ? പീറ്ററിന് തന്റെ ബിസിനസ് പാർട്ണറുമായി ഉണ്ടായ വന്പിച്ച ധന ഇടപാടുകളെച്ചൊല്ലി കോടതിയിൽ കേസു നടക്കുകയാണ്. ഭീമൻ തുകകളും ഒരു വലിയ കെട്ടിടവും അവകാശപ്പെട്ടാണു തർക്കം. വക്കീൽ അതിസമർഥനാണ്. പക്ഷേ, കള്ളംപറഞ്ഞു കാര്യം നേടാൻ അയാൾ കൂട്ടുനിൽക്കില്ല. നല്ല വാദഗതികൾ പറഞ്ഞുകൊടുത്ത് വക്കീലന്മാർ കക്ഷികളെ പരിശീലിപ്പിക്കുകയുമില്ല. പീറ്റർ കൊടുക്കുന്ന ബൃഹത്തായ കണക്കുകളും പാർട്ണറുമായുള്ള ഇടപാടുകളും ക്രോഡീകരിച്ച് അതിന്റെ നിയമവശങ്ങളെല്ലാം പഠിച്ച് അയാൾക്കു മനസിലാക്കിക്കൊടുക്കും. വക്കീലും എതിർവക്കീലും തമ്മിൽ ശക്തിയായ വാദം നടക്കും. അതു വേറെ.
പീറ്ററിന്റെ മൊഴികൊടുക്കൽ സമയത്ത് കൂട്ടുകക്ഷിയായ അന്നയെ ഉള്ളിൽ കടക്കാൻ കോടതി അനുവദിച്ചില്ല. അന്നയുടെ ഉൗഴം വന്നപ്പോഴേക്കും കോടതിസമയം കഴിഞ്ഞു. തുടർന്ന് രണ്ട് അവധി ദിവസങ്ങൾ- വക്കീൽ അന്നയെ ഓർമപ്പെടുത്തി. പീറ്ററിനോട് സംഭാഷണമോ വക്കീലായ തന്നോട് ഫോണിൽ ചർച്ചയോ പാടില്ല.
ഭർത്താവുമായി, അദ്ദേഹം കൊടുത്ത മൊഴിയെപ്പറ്റി ചോദിച്ച് ഒന്നുകൂടി നന്നായി ഒരുങ്ങി കോടതിയിലെത്താമെന്നു കരുതിയ തന്റെ ഭാര്യയെ മൂന്നു ദിവസത്തേക്കു മാറ്റി താമസിപ്പിച്ച സത്യസന്ധത! വിശ്വസിക്കാൻ പ്രയാസംതോന്നി.
ഇത്തരം പെരുമാറ്റച്ചിട്ടകൾ ചെറുപ്പംമുതൽക്കേ പരിശീലിച്ച് ഇവരിൽ അലിഞ്ഞുചേർന്നതാണ്.
സിസിലിയാമ്മ പെരുന്പനാനി
cjperu5@gmail.com