നഗരത്തിലെ പ്രമുഖമായ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ മഹിളാസമാജത്തിന്റെ വാർഷിക യോഗത്തിൽ ഉണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു.
സ്ത്രീകളിൽ പലരും പരിക്കേറ്റ് ആശുപത്രിയിലായി. കേസായി, കൗണ്ടർ കേസുമായി.
തെളിവെടുപ്പിനായി മജിസ്ട്രേറ്റു കോടതി വാദികളും പ്രതികളും ആയ സ്ത്രീകളെ സമൺ ചെയ്തു.
മഹിളാ സമാജത്തിന്റെ വാർഷിക യോഗത്തിൽ ഉണ്ടായ അനിഷ്ട സംഭവത്തിലെ ഉത്തരവാദിത്വം സ്ത്രീകൾ പരസ്പരം ആരോപിച്ചതോടെ കോടതിമുറി ബഹളത്തിൽ മുങ്ങി.
ഒച്ചപ്പാടുകാരണം സാക്ഷിമൊഴി എടുക്കാൻ കഴിയാതെ ജഡ്ജിയും വിഷമിച്ചു.
സഹികെട്ട് ജഡ്ജി അവസാനം ഇങ്ങനെ ഉത്തരവിട്ടു;
"ഏറ്റവും പ്രായമായ സ്ത്രീയുടെ മൊഴി ഞാൻ ആദ്യംഎടുക്കാം.!'
തെളിവുകളുടെ അഭാവത്തിൽ കേസിലെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു!.
അഡ്വ. ഡി.ബി. ബിനു
തെളിവിന്റെ അഭാവം
03:54 AM Jun 20, 2021 | Deepika.com