"മദേഴ്സ് ഡേ’ ഉണ്ടെങ്കിൽ "ഫാദേഴ്സ് ഡേ’ ഇല്ലാതിരിക്കുമോ? ഒരിക്കലും ഇല്ല. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയായിരുന്നു "അമ്മ ദിനം’ എന്നാൽ അതിന്റെ തൊട്ടുപിന്നാലെ ഫാദേഴ്സ് ഡേയും വരുന്നു. അതായത് ജൂണ് മാസത്തിലെ മൂന്നാം ഞായറാഴ്ച. ഇത്തവണ 20ാം തീയതി. മക്കൾക്കും പൊതുജനങ്ങൾക്കും പറ്റിയ ദിവസം.
ഒരു കുടുംബത്ത നല്ലനിലയിൽ പോറ്റിവളർത്താനും ഭാവി ശോഭനമാക്കാനും മക്കളെ നേർവഴിക്ക് നയിക്കാനും ആവശ്യമായതെല്ലാം കരുതലോടെ അപ്പന്മാർ ചെയ്യുന്നു. ഇതെല്ലാം നോക്കിയാൽ അപ്പന്മാർക്ക്് മുൻഗണന കൊടുക്കേണ്ടതാണ്. ഇതൊക്കെയാണ് ഒരുനല്ല കുടുംബനാഥൻ ചെയ്യുന്നത്. അവർ ഒരുകാര്യത്തിലും അമ്മമാരേക്കാൾ പുറകോട്ടല്ല. അപ്പന്മാരെ ആദരിച്ച്, അവരുമായി മക്കളുടെ അടുപ്പം ഒന്നുകൂടി ഉറപ്പിക്കാനുള്ള അവസരംകൂടിയാണ് പിതൃദിനം.
യൂറോപ്പിലെ കത്തോലിക്കാ രാജ്യങ്ങളിൽ വിശുദ്ധ യൗസേപ്പിന്റെ തിരുനാളായ മാർച്ച് 19 "സെന്റ് ജോസഫ് ഡേ’ എന്ന പേരിൽ ഇത് 14ാം നൂറ്റാണ്ട് മുതൽ കൊണ്ടാടുന്നുണ്ട്. പിതൃദിനത്തിന്റെ തുടക്കം അതായിരുന്നെന്നു പറയാം. പിന്നീട് സ്പെയിൻകാരും പോർച്ചുഗീസുകാരുമാണ് ഇത് ലാറ്റിൻ അമേരിക്കയിലേക്ക് കൊണ്ടുവന്നത്.
മൊണോങ്ക ഖനിയപകടത്തിൽ മരിച്ചവർക്കായി വെസ്റ്റ് വെർജീനിയിലെ ദേവാലയത്തിൽ നടത്തിയ ഓർമദിനം ഇതിന്റെ തുടക്കമായി പറയാം. എന്നാൽ അമേരിക്കൻ സിവിൽ വാർ പോരാളിയായിരുന്ന വില്യം ജാക്സന്റെ മകൾ സൊണോര സ്മാർട് ഡോഡ് ആണ് ഇപ്പോഴത്തെ രീതിയിലുള്ള ഫാദേഴ്സ് ഡേയുടെ സ്ഥാപക. മദേഴ്സ് ഡേ ആചരിക്കുന്നതപോലെ ഫാദേഴ്സ് ഡേയും ആചരിക്കണമെന്നായിരുന്നു സൊണോരയുടെ ആവശ്യം. ഇതിനായി അവൾ തെരഞ്ഞെടുത്തത് തന്റെ പിതാവിന്റെ ജന്മദിനമായിരുന്ന ജൂൺ അഞ്ചായിരുന്നു. 1910ൽ അമേരിക്കയിലെ പല സംഘടനകളും അത് അംഗീകരിക്കുകയും ആചരണം തുടരുകയും ചെയ്തു. ആഘോഷിക്കുന്ന തീയതികൾ എല്ലാം പലതായിരുന്നെങ്കിലും പിന്നീടത് ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയായി മാറി.
ആദ്യമൊക്കെ ഇതു പള്ളികളിൽ മാത്രമായിരുന്നു നടത്തിയിരുന്നത്. അങ്ങനെ പള്ളിയുടെയും പ്രാർഥനാഗ്രൂപ്പുകളുടെയും സഹായത്തോടെയാണ് ആദ്യത്തെ ’ഫാദേഴ്സ് ഡേ’ ആഘോഷിച്ചത്. പള്ളികളിൽ അപ്പന്മാർക്കുവേണ്ടിയുള്ള പ്രത്യേക കുർബാന നടത്താൻ തുടങ്ങി.
പിന്നീട് അമ്മദിനത്തിന്റേതുപോലെ പൊതുജനങ്ങളും ഇതിന് പ്രാധാന്യം കൊടുത്തുതുടങ്ങി. ഹാരി മീക് എന്ന ലയൺസ് ക്ലബ് അംഗം 1915ൽ ഇത് ഒരു അവധിദിവസം ആക്കിമാറ്റാൻ ശ്രമിച്ചു. പക്ഷേ എന്തുകൊണ്ടോ അത് നടന്നില്ല. കാരണം ജൂണിലെ മൂന്നാം ഞായറാഴ്ച ഒരു അവധിദിവസം തന്നെയാണല്ലോ. ആ കാലത്ത് മക്കൾ ചില ചട്ടങ്ങൾ പള്ളിയിൽ വരുന്പോൾ ശ്രദ്ധിക്കണമായിരുന്നു. എല്ലാ മക്കളും ഫാദേഴ്സ് ഡേയ്ക്ക് പള്ളിയിൽ വരുന്പോൾ ആണായാലും പെണ്ണായാലും ഒരു റോസാ പൂവ് ധരിക്കണമായിരുന്നു. ഇതിൽ അപ്പന്മാർ ഉള്ളവർ ചുവന്ന റോസും ഇല്ലാത്തവർ വെള്ള റോസുമാണ് ധരിക്കേണ്ടത്. അങ്ങിനെയൊക്കെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഈ കാര്യങ്ങൾ ഒന്നും ആരും നോക്കാറില്ല.
വീട്ടിൽതന്നെയായിരുന്ന് മക്കളെ വളർത്തുന്ന അപ്പന്മാരെ മാത്രമല്ല, നാടിനുവേണ്ടി മഞ്ഞും തണുപ്പും സഹിച്ച് പൊരുതുന്ന യോദ്ധാക്കളായ അപ്പന്മാരെയും വളരെയധികം ആദരവോടെ മാനിക്കുന്നുണ്ട്. പലയിടങ്ങളിലും പിതാക്കന്മാകർക്കുവേണ്ടി പൊതുയോഗങ്ങളും പരിപാടികളും നടത്തുന്നുണ്ട്.
കുടുംബാംഗങ്ങൾ ഒത്തുകൂടി വലിയ ആഘോഷങ്ങൾ നടത്തുകയും നാട്ടിൽ ഉള്ള അപ്പന്മാരെ ആദരിക്കുകയും ചെയ്യുന്നു. മാത്രമല്ല അപ്പന്മാരുടെ താത്പര്യങ്ങൾ അറിഞ്ഞ് സമ്മാനങ്ങളും നല്കും. ഇതിനിടയിൽ ഒരു തർക്കംവന്നു എന്തുകൊണ്ട് അപ്പന്മാർക്ക് മാത്രം? അപ്പന്മാരല്ലാത്ത പുരുഷന്മാരും ഉണ്ടല്ലോ. ഇവരെല്ലാം ഒത്തുകൂടി ’ഇന്റർനാഷണൽ മെൻസ് ഡേ’ എന്ന് പറഞ്ഞ ആഘോഷിക്കാൻ തുടങ്ങി.
അതുകൊണ്ട് ചിലയിടങ്ങളിൽ ’ഫാദേഴ്സ് ഡേ എന്നതിനു പകരം മെൻസ് ഡേ എന്നാണ് പറയാറ്. ഇതിനിടയിൽ ചിലർ ഈ അവസരം മുതലെടുത്ത് കുടിച്ച് മത്തരായ കറങ്ങിനടക്കാനും അപകടങ്ങൾ വരുത്തിവയ്ക്കാനും തുടങ്ങിയിട്ടുണ്ട്. ചില നാടുകളിൽ ഇത് ഞായറാഴ്ച അല്ലാത്ത ദിവസമായിരിക്കും ആഘോഷിക്കുന്നത്. എന്നാൽ അന്ന് ഒരു പൊതു അവധിദിവസമായി കണക്കാക്കുന്നില്ല.
ജർമ്മനിയിൽ ഇത് 18ാം നൂറ്റാണ്ട് മുതൽ ആഘോഷിക്കുന്നുണ്ട്. അന്നത്തെ അപ്പന്മാർ അധികംപേരും കൃഷിക്കാരായിരുന്നു. അന്ന് അവരെ നാല് ചക്രമുള്ള കസേരയിൽ ഇരുത്തി ഒരു മൈതാനത്തേക്ക് മക്കൾ തള്ളിക്കൊണ്ടുപോകും. ഒപ്പം പാട്ടും മേളവും ഒക്കെ കാണും. എന്നിട്ട് അവിടുത്തെ മേയർ ഒരു പ്രസംഗമൊക്കെ നടത്തി ഏറ്റവും അധികം മക്കളുള്ള ഒരപ്പന് സമ്മാനം കൊടുക്കും.പിന്നീട് ഈ പതിവ് മാറി.
മംഗോളിയയിൽ 2005 മുതൽ ഫാദേഴ്സ് ഡേ മെൻസ് അസോസിയേഷൻ ആക്കി മാറ്റി. അങ്ങനെ എല്ലാ പുരുഷന്മാർക്കും അപ്പനായാലും ഇല്ലങ്കിലും ആഘോഷിക്കാനുള്ള അവസരമായി മാറി.
തായ്വാനിലും ഇത് കേമമായിത്തന്നെ ആഘോഷിക്കുന്നുണ്ട്. പക്ഷേ ജൂൺമാസത്തിലെ മൂന്നാം ഞായറാഴ്ചയല്ലെന്ന് മാത്രം. അവരുടെ ഭാഗ്യ നന്പർ ആണ് 8. അതുകൊണ്ട് അവർ എട്ടാം മാസത്തിലെ എട്ടാം ദിവസം ബാ ബാ ഹോളി ഡേ എന്ന പേരിലാണ് പിതൃദിനം ആഘോഷിക്കുന്നത്.
ഇന്ത്യയിലും അന്തർദേശീയ പിതൃദിനം ആചരിക്കാറുണ്ട്. അങ്ങനെ ഈ "അപ്പന്മാരുടെ ദിനം’ ഏറെക്കുറെ മിക്ക നാടുകളിലേക്കും കൊണ്ടാടുന്നുണ്ട്. ചിലയിടത്ത് ദിവസം വേറെയായിരിക്കും. എന്നാൽ എല്ലാത്തിന്റെയും ഉദ്ദേശ്യം ഒന്നുതന്ന. അപ്പന്മാരോടുള്ള സ്നേഹവും ബഹുമാനവും ആദരവും പ്രകടമാക്കുന്ന ഒരു ദിനം.
മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഈ കാലഘട്ടത്തിൽ ഇത് ഒരു നല്ല ഓർമപ്പെടുത്തൽ ആയി മാറട്ടെ എന്ന് പ്രാർഥിക്കാം.
ഓമന ജേക്കബ്
ഒരു കുടുംബത്ത നല്ലനിലയിൽ പോറ്റിവളർത്താനും ഭാവി ശോഭനമാക്കാനും മക്കളെ നേർവഴിക്ക് നയിക്കാനും ആവശ്യമായതെല്ലാം കരുതലോടെ അപ്പന്മാർ ചെയ്യുന്നു. ഇതെല്ലാം നോക്കിയാൽ അപ്പന്മാർക്ക്് മുൻഗണന കൊടുക്കേണ്ടതാണ്. ഇതൊക്കെയാണ് ഒരുനല്ല കുടുംബനാഥൻ ചെയ്യുന്നത്. അവർ ഒരുകാര്യത്തിലും അമ്മമാരേക്കാൾ പുറകോട്ടല്ല. അപ്പന്മാരെ ആദരിച്ച്, അവരുമായി മക്കളുടെ അടുപ്പം ഒന്നുകൂടി ഉറപ്പിക്കാനുള്ള അവസരംകൂടിയാണ് പിതൃദിനം.
യൂറോപ്പിലെ കത്തോലിക്കാ രാജ്യങ്ങളിൽ വിശുദ്ധ യൗസേപ്പിന്റെ തിരുനാളായ മാർച്ച് 19 "സെന്റ് ജോസഫ് ഡേ’ എന്ന പേരിൽ ഇത് 14ാം നൂറ്റാണ്ട് മുതൽ കൊണ്ടാടുന്നുണ്ട്. പിതൃദിനത്തിന്റെ തുടക്കം അതായിരുന്നെന്നു പറയാം. പിന്നീട് സ്പെയിൻകാരും പോർച്ചുഗീസുകാരുമാണ് ഇത് ലാറ്റിൻ അമേരിക്കയിലേക്ക് കൊണ്ടുവന്നത്.
മൊണോങ്ക ഖനിയപകടത്തിൽ മരിച്ചവർക്കായി വെസ്റ്റ് വെർജീനിയിലെ ദേവാലയത്തിൽ നടത്തിയ ഓർമദിനം ഇതിന്റെ തുടക്കമായി പറയാം. എന്നാൽ അമേരിക്കൻ സിവിൽ വാർ പോരാളിയായിരുന്ന വില്യം ജാക്സന്റെ മകൾ സൊണോര സ്മാർട് ഡോഡ് ആണ് ഇപ്പോഴത്തെ രീതിയിലുള്ള ഫാദേഴ്സ് ഡേയുടെ സ്ഥാപക. മദേഴ്സ് ഡേ ആചരിക്കുന്നതപോലെ ഫാദേഴ്സ് ഡേയും ആചരിക്കണമെന്നായിരുന്നു സൊണോരയുടെ ആവശ്യം. ഇതിനായി അവൾ തെരഞ്ഞെടുത്തത് തന്റെ പിതാവിന്റെ ജന്മദിനമായിരുന്ന ജൂൺ അഞ്ചായിരുന്നു. 1910ൽ അമേരിക്കയിലെ പല സംഘടനകളും അത് അംഗീകരിക്കുകയും ആചരണം തുടരുകയും ചെയ്തു. ആഘോഷിക്കുന്ന തീയതികൾ എല്ലാം പലതായിരുന്നെങ്കിലും പിന്നീടത് ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയായി മാറി.
ആദ്യമൊക്കെ ഇതു പള്ളികളിൽ മാത്രമായിരുന്നു നടത്തിയിരുന്നത്. അങ്ങനെ പള്ളിയുടെയും പ്രാർഥനാഗ്രൂപ്പുകളുടെയും സഹായത്തോടെയാണ് ആദ്യത്തെ ’ഫാദേഴ്സ് ഡേ’ ആഘോഷിച്ചത്. പള്ളികളിൽ അപ്പന്മാർക്കുവേണ്ടിയുള്ള പ്രത്യേക കുർബാന നടത്താൻ തുടങ്ങി.
പിന്നീട് അമ്മദിനത്തിന്റേതുപോലെ പൊതുജനങ്ങളും ഇതിന് പ്രാധാന്യം കൊടുത്തുതുടങ്ങി. ഹാരി മീക് എന്ന ലയൺസ് ക്ലബ് അംഗം 1915ൽ ഇത് ഒരു അവധിദിവസം ആക്കിമാറ്റാൻ ശ്രമിച്ചു. പക്ഷേ എന്തുകൊണ്ടോ അത് നടന്നില്ല. കാരണം ജൂണിലെ മൂന്നാം ഞായറാഴ്ച ഒരു അവധിദിവസം തന്നെയാണല്ലോ. ആ കാലത്ത് മക്കൾ ചില ചട്ടങ്ങൾ പള്ളിയിൽ വരുന്പോൾ ശ്രദ്ധിക്കണമായിരുന്നു. എല്ലാ മക്കളും ഫാദേഴ്സ് ഡേയ്ക്ക് പള്ളിയിൽ വരുന്പോൾ ആണായാലും പെണ്ണായാലും ഒരു റോസാ പൂവ് ധരിക്കണമായിരുന്നു. ഇതിൽ അപ്പന്മാർ ഉള്ളവർ ചുവന്ന റോസും ഇല്ലാത്തവർ വെള്ള റോസുമാണ് ധരിക്കേണ്ടത്. അങ്ങിനെയൊക്കെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഈ കാര്യങ്ങൾ ഒന്നും ആരും നോക്കാറില്ല.
വീട്ടിൽതന്നെയായിരുന്ന് മക്കളെ വളർത്തുന്ന അപ്പന്മാരെ മാത്രമല്ല, നാടിനുവേണ്ടി മഞ്ഞും തണുപ്പും സഹിച്ച് പൊരുതുന്ന യോദ്ധാക്കളായ അപ്പന്മാരെയും വളരെയധികം ആദരവോടെ മാനിക്കുന്നുണ്ട്. പലയിടങ്ങളിലും പിതാക്കന്മാകർക്കുവേണ്ടി പൊതുയോഗങ്ങളും പരിപാടികളും നടത്തുന്നുണ്ട്.
കുടുംബാംഗങ്ങൾ ഒത്തുകൂടി വലിയ ആഘോഷങ്ങൾ നടത്തുകയും നാട്ടിൽ ഉള്ള അപ്പന്മാരെ ആദരിക്കുകയും ചെയ്യുന്നു. മാത്രമല്ല അപ്പന്മാരുടെ താത്പര്യങ്ങൾ അറിഞ്ഞ് സമ്മാനങ്ങളും നല്കും. ഇതിനിടയിൽ ഒരു തർക്കംവന്നു എന്തുകൊണ്ട് അപ്പന്മാർക്ക് മാത്രം? അപ്പന്മാരല്ലാത്ത പുരുഷന്മാരും ഉണ്ടല്ലോ. ഇവരെല്ലാം ഒത്തുകൂടി ’ഇന്റർനാഷണൽ മെൻസ് ഡേ’ എന്ന് പറഞ്ഞ ആഘോഷിക്കാൻ തുടങ്ങി.
അതുകൊണ്ട് ചിലയിടങ്ങളിൽ ’ഫാദേഴ്സ് ഡേ എന്നതിനു പകരം മെൻസ് ഡേ എന്നാണ് പറയാറ്. ഇതിനിടയിൽ ചിലർ ഈ അവസരം മുതലെടുത്ത് കുടിച്ച് മത്തരായ കറങ്ങിനടക്കാനും അപകടങ്ങൾ വരുത്തിവയ്ക്കാനും തുടങ്ങിയിട്ടുണ്ട്. ചില നാടുകളിൽ ഇത് ഞായറാഴ്ച അല്ലാത്ത ദിവസമായിരിക്കും ആഘോഷിക്കുന്നത്. എന്നാൽ അന്ന് ഒരു പൊതു അവധിദിവസമായി കണക്കാക്കുന്നില്ല.
ജർമ്മനിയിൽ ഇത് 18ാം നൂറ്റാണ്ട് മുതൽ ആഘോഷിക്കുന്നുണ്ട്. അന്നത്തെ അപ്പന്മാർ അധികംപേരും കൃഷിക്കാരായിരുന്നു. അന്ന് അവരെ നാല് ചക്രമുള്ള കസേരയിൽ ഇരുത്തി ഒരു മൈതാനത്തേക്ക് മക്കൾ തള്ളിക്കൊണ്ടുപോകും. ഒപ്പം പാട്ടും മേളവും ഒക്കെ കാണും. എന്നിട്ട് അവിടുത്തെ മേയർ ഒരു പ്രസംഗമൊക്കെ നടത്തി ഏറ്റവും അധികം മക്കളുള്ള ഒരപ്പന് സമ്മാനം കൊടുക്കും.പിന്നീട് ഈ പതിവ് മാറി.
മംഗോളിയയിൽ 2005 മുതൽ ഫാദേഴ്സ് ഡേ മെൻസ് അസോസിയേഷൻ ആക്കി മാറ്റി. അങ്ങനെ എല്ലാ പുരുഷന്മാർക്കും അപ്പനായാലും ഇല്ലങ്കിലും ആഘോഷിക്കാനുള്ള അവസരമായി മാറി.
തായ്വാനിലും ഇത് കേമമായിത്തന്നെ ആഘോഷിക്കുന്നുണ്ട്. പക്ഷേ ജൂൺമാസത്തിലെ മൂന്നാം ഞായറാഴ്ചയല്ലെന്ന് മാത്രം. അവരുടെ ഭാഗ്യ നന്പർ ആണ് 8. അതുകൊണ്ട് അവർ എട്ടാം മാസത്തിലെ എട്ടാം ദിവസം ബാ ബാ ഹോളി ഡേ എന്ന പേരിലാണ് പിതൃദിനം ആഘോഷിക്കുന്നത്.
ഇന്ത്യയിലും അന്തർദേശീയ പിതൃദിനം ആചരിക്കാറുണ്ട്. അങ്ങനെ ഈ "അപ്പന്മാരുടെ ദിനം’ ഏറെക്കുറെ മിക്ക നാടുകളിലേക്കും കൊണ്ടാടുന്നുണ്ട്. ചിലയിടത്ത് ദിവസം വേറെയായിരിക്കും. എന്നാൽ എല്ലാത്തിന്റെയും ഉദ്ദേശ്യം ഒന്നുതന്ന. അപ്പന്മാരോടുള്ള സ്നേഹവും ബഹുമാനവും ആദരവും പ്രകടമാക്കുന്ന ഒരു ദിനം.
മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഈ കാലഘട്ടത്തിൽ ഇത് ഒരു നല്ല ഓർമപ്പെടുത്തൽ ആയി മാറട്ടെ എന്ന് പ്രാർഥിക്കാം.
ഓമന ജേക്കബ്