തമിഴിൽ തുടക്കം ആയതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. എന്നാൽ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ എന്നെ മലയാളത്തിൽ അഭിനയിക്കുന്ന പോലെ തന്നെ കംഫർട്ട് സോണിലേക്കു കൊണ്ടുവന്നു. ധനുഷും വലിയ പിന്തുണ തന്നു.
2021ലെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ റിലീസായ ജഗമേ തന്തിരം പ്രേക്ഷകർക്ക് മുന്നിലേക്ക്. ലോക്ഡൗണിനെ തുടർന്ന് അനിശ്ചിതത്തിലായ സിനിമ മേഖലയെ സംബന്ധിച്ചു മിനിസ്ക്രീൻ റിലീസ് ആണെങ്കിലും ഇത്ര വലിയൊരു റിലീസ് ആഘോഷം അടുത്ത കാലത്ത് മറ്റൊരു സിനിമയ്ക്ക് ലഭിച്ചിട്ടില്ല.
തമിഴിൽ ട്രെൻഡ് സെറ്ററായ യുവ സംവിധായകൻ കാർത്തിക് സുബ്ബരാജും യുവതാരം ധനുഷും ആദ്യമായി ഒന്നിക്കുന്നതിന്റെ ആകാംക്ഷയാണ് ജഗമേ തന്തിരത്തിനെ ഇത്രമേൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാക്കി മാറ്റുന്നത്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട താരങ്ങൾ ഈ ടീമിനൊപ്പം ചേരുന്നതിന്റെ ആവേശവുമുണ്ട്.
ധനുഷ് കാർത്തിക് സുബ്ബരാജ് ടീമിന്റെ കരിയറിലെ തന്നെ വമ്പൻ പ്രോജക്റ്റ് ആയി എത്തുന്ന ജഗമേ തന്തിരത്തിൽ മലയാളത്തിൽ നിന്നു സൂപ്പർ താരം ജോജുവും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഇവരെ കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോമോയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
വമ്പൻ ടീമിനൊപ്പം തമിഴിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചു നടൻ ജോജു ജോർജ്...
ഞാൻ ഒരു വലിയ കാർത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ കണ്ടതിനുശേഷം ഞാൻ കാർത്തിക് സുബ്ബരാജിനെ കാണാൻ ശ്രമിച്ചിരുന്നു. പക്ഷേ അവസരം ലഭിച്ചില്ല. പിന്നീട് ജഗമേ തന്തിരന്റെ എഡിറ്ററായ വിവേക് ഹർഷൻ, ദിമൽ ഡെന്നിസ് എന്നിവരിലൂടെ അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു.
നല്ലൊരു സൗഹൃദം ഉണ്ടായി. ജോസഫിന്റെ റഫറെൻസിലാണ് കാർത്തിക് എന്നോട് ഓഡീഷന് വരാൻ ആവശ്യപ്പെട്ടത്. ജഗമേ തന്തിരത്തിൽ ഒരു വലിയ കഥാപാത്രമാണ് എനിക്കായി കരുതിവച്ചത്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും അഭിനയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തമിഴിലുള്ള ഡയലോഗുകൾ ഞാൻ പറഞ്ഞു. ശേഷം അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു, അതായിരുന്നു ജഗമേ തന്തിരത്തിലേക്കുള്ള വാതിൽ, ജോജു പറയുന്നു.
നായകൻ വില്ലൻ കോമ്പൊയിൽ നിന്നു വ്യത്യസ്തമായി വളരെ വ്യത്യസ്തമായ വേഷമാണ് ജോജു ജോർജിന് ആദ്യ തമിഴ് ചിത്രത്തിൽ കാർത്തിക് സുബ്ബരാജ് ഒരുക്കിയത്.
ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശിവദോസ് എന്ന ഗ്യാങ്സ്റ്റർ റോളിലാണ് ഞാൻ എത്തുന്നത്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ധനുഷിനൊപ്പം വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ അതീവ ആവേശത്തിലാണ് ഞാൻ.
ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയ്ക്കൊപ്പം പ്രവർത്തിക്കാനായതും വളരെ ആവേശം നിറയ്ക്കുന്നു. എന്റെ എതിരാളിയായിട്ടാണ് ജെയിംസ് കോസ്മോ എത്തുന്നത്. വ്യക്തിപരമായി ഞാൻ കണ്ട ആദ്യത്തെ ഹോളിവുഡ് താരം ജെയിംസ് കോസ്മോയ്ക്കൊപ്പം ക്യാമറക്കു മുന്നിൽ ഒന്നിച്ചഭിനയിക്കാനായത് വലിയ ഭാഗ്യമായാണ് കരുതുന്നത്. കാർത്തിക്ക് സുബ്ബരാജിനോടും ജഗമേ തന്തിരത്തിന്റെ അണിയറ പ്രവർത്തകരോടും അതിനുള്ള നന്ദിയുമുണ്ട്, ഏറെ ആവേശത്തിൽ വാചാലനാകുന്നു ജോജു...
തമിഴിൽ തുടക്കം ആയതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. എന്നാൽ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ എന്നെ മലയാളത്തിൽ അഭിനയിക്കുന്ന പോലെ തന്നെ കംഫർട്ട് സോണിലേക്കു കൊണ്ടുവന്നു. ധനുഷും വലിയ പിന്തുണ തന്നു. അതൊക്കെ വലിയ ഭാഗ്യം എന്നുതന്നെ കരുതാനാണ് ഇഷ്ടം, ജോജു വിശദമാക്കുന്നു.
ജഗമേ തന്തിരത്തിനു ശേഷം തമിഴിൽ നിന്നു നിരവധി ഓഫർ വരുന്നതായും ജോജു പറയുന്നു. തമിഴ് സിനിമ പ്രവർത്തകർ ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല, നായാട്ടൊക്കെ കണ്ടതിനാലാകാം വില്ലൻ വേഷങ്ങളെക്കാൾ ക്യാരക്ടർ വേഷങ്ങളിലേക്കാണ് എന്നെ വിളിക്കുന്നത്. അതു വളരെ സന്തോഷം നൽകുന്നു. ജോജുവിന്റെ വാക്കുകളിൽ ആനന്ദം നിറയുന്നു.
2021ലെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ റിലീസായ ജഗമേ തന്തിരം പ്രേക്ഷകർക്ക് മുന്നിലേക്ക്. ലോക്ഡൗണിനെ തുടർന്ന് അനിശ്ചിതത്തിലായ സിനിമ മേഖലയെ സംബന്ധിച്ചു മിനിസ്ക്രീൻ റിലീസ് ആണെങ്കിലും ഇത്ര വലിയൊരു റിലീസ് ആഘോഷം അടുത്ത കാലത്ത് മറ്റൊരു സിനിമയ്ക്ക് ലഭിച്ചിട്ടില്ല.
തമിഴിൽ ട്രെൻഡ് സെറ്ററായ യുവ സംവിധായകൻ കാർത്തിക് സുബ്ബരാജും യുവതാരം ധനുഷും ആദ്യമായി ഒന്നിക്കുന്നതിന്റെ ആകാംക്ഷയാണ് ജഗമേ തന്തിരത്തിനെ ഇത്രമേൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാക്കി മാറ്റുന്നത്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട താരങ്ങൾ ഈ ടീമിനൊപ്പം ചേരുന്നതിന്റെ ആവേശവുമുണ്ട്.
ധനുഷ് കാർത്തിക് സുബ്ബരാജ് ടീമിന്റെ കരിയറിലെ തന്നെ വമ്പൻ പ്രോജക്റ്റ് ആയി എത്തുന്ന ജഗമേ തന്തിരത്തിൽ മലയാളത്തിൽ നിന്നു സൂപ്പർ താരം ജോജുവും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഇവരെ കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോമോയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
വമ്പൻ ടീമിനൊപ്പം തമിഴിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചു നടൻ ജോജു ജോർജ്...
ഞാൻ ഒരു വലിയ കാർത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ കണ്ടതിനുശേഷം ഞാൻ കാർത്തിക് സുബ്ബരാജിനെ കാണാൻ ശ്രമിച്ചിരുന്നു. പക്ഷേ അവസരം ലഭിച്ചില്ല. പിന്നീട് ജഗമേ തന്തിരന്റെ എഡിറ്ററായ വിവേക് ഹർഷൻ, ദിമൽ ഡെന്നിസ് എന്നിവരിലൂടെ അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു.
നല്ലൊരു സൗഹൃദം ഉണ്ടായി. ജോസഫിന്റെ റഫറെൻസിലാണ് കാർത്തിക് എന്നോട് ഓഡീഷന് വരാൻ ആവശ്യപ്പെട്ടത്. ജഗമേ തന്തിരത്തിൽ ഒരു വലിയ കഥാപാത്രമാണ് എനിക്കായി കരുതിവച്ചത്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും അഭിനയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തമിഴിലുള്ള ഡയലോഗുകൾ ഞാൻ പറഞ്ഞു. ശേഷം അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു, അതായിരുന്നു ജഗമേ തന്തിരത്തിലേക്കുള്ള വാതിൽ, ജോജു പറയുന്നു.
നായകൻ വില്ലൻ കോമ്പൊയിൽ നിന്നു വ്യത്യസ്തമായി വളരെ വ്യത്യസ്തമായ വേഷമാണ് ജോജു ജോർജിന് ആദ്യ തമിഴ് ചിത്രത്തിൽ കാർത്തിക് സുബ്ബരാജ് ഒരുക്കിയത്.
ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശിവദോസ് എന്ന ഗ്യാങ്സ്റ്റർ റോളിലാണ് ഞാൻ എത്തുന്നത്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ധനുഷിനൊപ്പം വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ അതീവ ആവേശത്തിലാണ് ഞാൻ.
ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയ്ക്കൊപ്പം പ്രവർത്തിക്കാനായതും വളരെ ആവേശം നിറയ്ക്കുന്നു. എന്റെ എതിരാളിയായിട്ടാണ് ജെയിംസ് കോസ്മോ എത്തുന്നത്. വ്യക്തിപരമായി ഞാൻ കണ്ട ആദ്യത്തെ ഹോളിവുഡ് താരം ജെയിംസ് കോസ്മോയ്ക്കൊപ്പം ക്യാമറക്കു മുന്നിൽ ഒന്നിച്ചഭിനയിക്കാനായത് വലിയ ഭാഗ്യമായാണ് കരുതുന്നത്. കാർത്തിക്ക് സുബ്ബരാജിനോടും ജഗമേ തന്തിരത്തിന്റെ അണിയറ പ്രവർത്തകരോടും അതിനുള്ള നന്ദിയുമുണ്ട്, ഏറെ ആവേശത്തിൽ വാചാലനാകുന്നു ജോജു...
തമിഴിൽ തുടക്കം ആയതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. എന്നാൽ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ എന്നെ മലയാളത്തിൽ അഭിനയിക്കുന്ന പോലെ തന്നെ കംഫർട്ട് സോണിലേക്കു കൊണ്ടുവന്നു. ധനുഷും വലിയ പിന്തുണ തന്നു. അതൊക്കെ വലിയ ഭാഗ്യം എന്നുതന്നെ കരുതാനാണ് ഇഷ്ടം, ജോജു വിശദമാക്കുന്നു.
ജഗമേ തന്തിരത്തിനു ശേഷം തമിഴിൽ നിന്നു നിരവധി ഓഫർ വരുന്നതായും ജോജു പറയുന്നു. തമിഴ് സിനിമ പ്രവർത്തകർ ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല, നായാട്ടൊക്കെ കണ്ടതിനാലാകാം വില്ലൻ വേഷങ്ങളെക്കാൾ ക്യാരക്ടർ വേഷങ്ങളിലേക്കാണ് എന്നെ വിളിക്കുന്നത്. അതു വളരെ സന്തോഷം നൽകുന്നു. ജോജുവിന്റെ വാക്കുകളിൽ ആനന്ദം നിറയുന്നു.