ജീവിതത്തിൽ എന്തു ദുരന്തമുണ്ടായാലും നാം ദൈവത്തെ സ്നേഹിക്കുന്നവരാണെങ്കിൽ അതു നന്മക്കായി മാത്രമെ ഭവിക്കൂ. വിശ്വസിക്കാൻ വിഷമമുള്ള കാര്യമാണിത്.
ഷിക്കാഗോയിലെ ഒരു കുബേര കുടുംബത്തിലായിരുന്നു വില്യം വൈറ്റിംഗ് (1887-1913) ജനിച്ചത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ വില്യമിന് അദ്ദേഹത്തിന്റെ പിതാവ് ഒരു അസാധാരണ സമ്മാനം നൽകി. ലോകപര്യടനത്തിനുള്ള അവസരമായിരുന്നു അത്. ഒരു ഗൈഡിനോടൊപ്പമായിരുന്നു വില്യമിനെ അദ്ദേഹത്തിന്റെ പിതാവ് ലോകം കാണാൻ അയച്ചത്.
കോളറാഡോയിലെ സിൽവർ ഖനികളിലൂടെ വലിയ സ്വത്തു സന്പാദിച്ച വില്യമിന്റെ പിതാവ് വില്യമിനെ ബിസിനസ് രംഗത്തു വളർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലോകപര്യടത്തിന് അവസരം നൽകിയത്. എന്നാൽ, യൂറോപ്പിനുശേഷം മിഡിൽ ഈസ്റ്റും ഏഷ്യയുമൊക്കെ ചുറ്റിസഞ്ചരിച്ചുകഴിഞ്ഞപ്പോൾ വില്യമിന്റെ ചിന്താഗതിയാകെ മാറി.
ലോകപര്യടനം പൂർത്തിയാക്കുന്നതിനു മുൻപുതന്നെ അദ്ദേഹം പിതാവിനെ തന്റെ ഭാവി പരിപാടികൾ എഴുതി അറിയിച്ചു. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം വിദേശത്തു മിഷനറിയായി സേവനം ചെയ്യണം. അതായിരുന്നു ആ യുവാവിന്റെ തീരുമാനം. ഈ തീരുമാനം കേട്ടപ്പോൾ പലരും പറഞ്ഞു: "മിഷനറിയായിക്കൊണ്ടു തന്റെ ഭാവി അവൻ വലിച്ചെറിയുകയാണ്.'
ലോകപര്യടനം കഴിഞ്ഞു മടങ്ങിയെത്തിയ വില്യം പ്രശസ്തമായ യെയ്ൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. കോടീശ്വരപുത്രനായിട്ടും സാധാരണക്കാരനെപ്പോലെയാണു വില്യം ജീവിച്ചത്. എന്നാൽ, വില്യമിന്റെ പ്രവർത്തനശൈലി സാധാരണക്കാരുടേതിനേക്കാൾ വ്യത്യസ്തമായിരുന്നു.
കോളജ് പഠനം തുടങ്ങിയപ്പോൾതന്നെ വില്യം ഒരു പ്രാർഥനാഗ്രൂപ്പ് തുടങ്ങി. ആറു വർഷം 150 പേരാണു വില്യം നൽകിയ പ്രചോദനമനുസരിച്ച് വിവിധ ഗ്രൂപ്പുകളിൽ അംഗമായത്. നാലാം വർഷം കോളജ് പഠനം വില്യം പൂർത്തിയാക്കുന്പോൾ 1300 പേർ വിവിധ പ്രാർഥനാ ഗ്രൂപ്പുകളിലായി അംഗങ്ങളായിരുന്നു.
കോളജ് പഠനകാലത്തു പ്രാർഥനാഗ്രൂപ്പുകളിൽ മാത്രമായിരുന്നില്ല വില്യമിന്റെ ശ്രദ്ധ. പരിസരപ്രദേശങ്ങളിലുള്ള പാവങ്ങളെ സഹായിക്കാൻവേണ്ടി യെയ്ൽ ഹോപ് മിഷനും വില്യം സ്ഥാപിച്ചു. തന്റെ സഹപാഠികളെയും വില്യം സഹായത്തിനുകൂട്ടി. വീട്ടിൽനിന്നു ലഭിച്ചുകൊണ്ടിരുന്ന പണത്തിന്റെ സിംഹഭാഗവും വില്യം പാവങ്ങൾക്കായി ചെലവഴിച്ചു.
ഇതിനിടയിൽ ന്യൂയോർക്കിലെ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും ഷിക്കാഗോയിലെ മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും ഡയറക്ടറായും വില്യം സേവനമനുഷ്ഠിച്ചു. കോളജ് പഠനം ഉന്നതനിലയിൽ പൂർത്തിയായപ്പോൾ പല ജോലി ഓഫറുകളും വില്യമിനെ തേടിയെത്തി. എന്നാൽ, അവയൊന്നും സ്വീകരിക്കാതെ വില്യം നേരേ പ്രിൻസ്ടണ് തിയളോജിക്കൽ സെമിനാരിയിൽ ചേർന്നു. മൂന്നുവർഷംകൊണ്ട് അവിടത്തെ പഠനം പൂർത്തിയാക്കിയതിനുശേഷം വില്യം ചൈനയിൽ മിഷൻപ്രവർത്തനത്തിനായി യാത്ര തിരിച്ചു.
ചൈനയിലെ മുസ്ലിം ജനവിഭാഗങ്ങളുടെയിടയിൽ പ്രവർത്തിക്കാനായിരുന്നു വില്യമിന്റെ തീരുമാനം. തന്മൂലം, യാത്രാമധ്യേ അറബി പഠിക്കാൻവേണ്ടി വില്യം ഈജിപ്റ്റിൽ തങ്ങി. അവിടെയെത്തി പഠനം നടത്തി അധികം താമസിയാതെ വൈറൽ ഇൻഫെക്ഷൻമൂലം മസ്തിഷ്കരോഗം ബാധിച്ചു വില്യം 25-ാം വയസിൽ മരണമടഞ്ഞു. അമേരിക്കയിലെ കോടീശ്വരന്റെ മകനായിരുന്നതുകൊണ്ടും സ്വന്തം രീതിയിൽ ചെറുപ്പത്തിൽത്തന്നെ വലിയ നേട്ടങ്ങൾക്കുടമയായിരുന്നതുകൊണ്ടും വില്യമിന്റെ മരണം അമേരിക്കയിലെ പത്രങ്ങളിൽ അന്നു വലിയ വാർത്തയായിരുന്നു.
വില്യം മരിക്കുന്ന അവസരത്തിൽ വില്യമിന്റെ അമ്മ മേരി വില്യമിനൊപ്പമുണ്ടായിരുന്നു. മരണശേഷം വില്യമിന്റെ ബൈബിൾ മേരി തുറക്കാനിടയായി. അപ്പോൾ മൂന്നു കുറിപ്പുകൾ ബൈബിളിൽ കണ്ടു. ആ കുറിപ്പുകളോടൊപ്പം തീയതിയുമുണ്ടായിരുന്നു. ആദ്യത്തെ കുറിപ്പ് മിഷനറിയാകാൻ തീരുമാനിച്ച അവസരത്തിലായിരുന്നു. "കരുതൽ ധനം വേണ്ട’ എന്നായിരുന്നു ആ കുറിപ്പ്.
രണ്ടാമത്തെ കുറിപ്പ് "പിൻവാങ്ങാനാവില്ല’ എന്നായിരുന്നു. തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നു വില്യമിന്റെ പിതാവ് ആവശ്യപ്പെട്ടപ്പോഴായിരുന്നു അത് എഴുതിയത്. മൂന്നാമത്തെ കുറിപ്പ് ’നഷ്ടബോധമില്ല’ എന്നായിരുന്നു. അതാകട്ടെ മരണത്തിനു മുന്പായിരുന്നു കുറിച്ചതും.
എന്താണ് ഈ കുറിപ്പുകളുടെ അർഥം? മിഷനറിയായി പാവങ്ങളെ സേവിക്കുന്നതിനുള്ള തീരുമാനത്തിൽ വില്യം ഉറച്ചുനിന്നു എന്നു വ്യക്തം. എന്നു മാത്രമല്ല, മിഷനറിയാകുന്നതിനു തീരുമാനിച്ചതിന്റെ ഫലമായി ഈജിപ്റ്റിലെത്തി രോഗബാധിതനായതിൽ തെല്ലും ഖേദവുമില്ല എന്നാണു മൂന്നാമത്തെ കുറിപ്പ് വ്യക്തമാക്കുന്നത്.
വില്യമിന്റെ മരണവാർത്ത അമേരിക്കയിലെത്തിയപ്പോൾ അതൊരു ദുരന്തവാർത്തയായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. നല്ലൊരു ചെറുപ്പക്കാരൻ തന്റെ ജീവിതം വെറുതെ തുലച്ചു എന്നായിരുന്നു പൊതുവേയുള്ള വികാരം എന്നാൽ, യാഥാർഥ്യം അതായിരുന്നോ? വില്യം രോഗബാധിതനാകാതെ ജീവിച്ചിരുന്നെങ്കിൽ ചെയ്യാൻ സാധിക്കുന്നതിലധികം കാര്യങ്ങൾ വില്യമിന്റെ മരണത്തിലൂടെ നേടാൻ വില്യമിനു സാധിച്ചു എന്ന് അദ്ദേഹത്തെക്കുറിച്ചു പഠിച്ചവർ പിന്നീടു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വില്യം മരിച്ചപ്പോൾ എന്താണു സംഭവിച്ചത്? അദ്ദേഹത്തെക്കുറിച്ചു കേട്ടറിഞ്ഞ നൂറു കണക്കിനു ചെറുപ്പക്കാരണത്രെ തങ്ങളുടെ ജീവിത സുഖങ്ങൾ വലിച്ചെറിഞ്ഞു ചൈനയിലും മറ്റു രാജ്യങ്ങളിലും മിഷൻ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്! അതായത്, വില്യമിന്റെ മരണം വൃഥാവിലായില്ല എന്നു വ്യക്തം.
ദൈവത്തിന്റെ ദൃഷ്ടിയിൽ വില്യമിന്റെ ജീവിതവും മരണവും ഏറെ വിലപ്പെട്ടതായിരുന്നു. പലരും വിചാരിച്ചതുപോലെ വില്യം തന്റെ ജീവിതം വലിച്ചെറിയുകയായിരുന്നില്ല. ദൈവനാമത്തിൽ സാധുജനസേവനത്തിനിറങ്ങിത്തിരിച്ച വില്യമിന്റെ മരണം മറ്റുള്ളവർക്കു പ്രചോദനമാകാൻ ദൈവം ഇടവരുത്തി. വില്യമിന്റെ "ദുരന്തമരണം’ വഴിയും ദൈവം നന്മകൾ വിരിയിച്ചു.
നാം ഒരിക്കലും മറക്കരുതാത്ത കാര്യമാണിത്. നമ്മുടെ ജീവിതത്തിൽ എന്തു ദുരന്തമുണ്ടായാലും നാം ദൈവത്തെ സ്നേഹിക്കുന്നവരാണെങ്കിൽ അതു നന്മക്കായി മാത്രമേ ഭവിക്കൂ. വിശ്വസിക്കാൻ വിഷമമുള്ള കാര്യമാണിത്. എന്നാൽ, ആർക്കും ഒരിക്കലും നിഷേധിക്കാനാവാത്ത യാഥാർഥ്യവും. കാരണം, നന്മതന്നെയായ ദൈവം എല്ലാം ക്രമീകരിക്കുന്നതു നമ്മുടെ നന്മയ്ക്കുവേണ്ടിത്തന്നെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഷിക്കാഗോയിലെ ഒരു കുബേര കുടുംബത്തിലായിരുന്നു വില്യം വൈറ്റിംഗ് (1887-1913) ജനിച്ചത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ വില്യമിന് അദ്ദേഹത്തിന്റെ പിതാവ് ഒരു അസാധാരണ സമ്മാനം നൽകി. ലോകപര്യടനത്തിനുള്ള അവസരമായിരുന്നു അത്. ഒരു ഗൈഡിനോടൊപ്പമായിരുന്നു വില്യമിനെ അദ്ദേഹത്തിന്റെ പിതാവ് ലോകം കാണാൻ അയച്ചത്.
കോളറാഡോയിലെ സിൽവർ ഖനികളിലൂടെ വലിയ സ്വത്തു സന്പാദിച്ച വില്യമിന്റെ പിതാവ് വില്യമിനെ ബിസിനസ് രംഗത്തു വളർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലോകപര്യടത്തിന് അവസരം നൽകിയത്. എന്നാൽ, യൂറോപ്പിനുശേഷം മിഡിൽ ഈസ്റ്റും ഏഷ്യയുമൊക്കെ ചുറ്റിസഞ്ചരിച്ചുകഴിഞ്ഞപ്പോൾ വില്യമിന്റെ ചിന്താഗതിയാകെ മാറി.
ലോകപര്യടനം പൂർത്തിയാക്കുന്നതിനു മുൻപുതന്നെ അദ്ദേഹം പിതാവിനെ തന്റെ ഭാവി പരിപാടികൾ എഴുതി അറിയിച്ചു. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം വിദേശത്തു മിഷനറിയായി സേവനം ചെയ്യണം. അതായിരുന്നു ആ യുവാവിന്റെ തീരുമാനം. ഈ തീരുമാനം കേട്ടപ്പോൾ പലരും പറഞ്ഞു: "മിഷനറിയായിക്കൊണ്ടു തന്റെ ഭാവി അവൻ വലിച്ചെറിയുകയാണ്.'
ലോകപര്യടനം കഴിഞ്ഞു മടങ്ങിയെത്തിയ വില്യം പ്രശസ്തമായ യെയ്ൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. കോടീശ്വരപുത്രനായിട്ടും സാധാരണക്കാരനെപ്പോലെയാണു വില്യം ജീവിച്ചത്. എന്നാൽ, വില്യമിന്റെ പ്രവർത്തനശൈലി സാധാരണക്കാരുടേതിനേക്കാൾ വ്യത്യസ്തമായിരുന്നു.
കോളജ് പഠനം തുടങ്ങിയപ്പോൾതന്നെ വില്യം ഒരു പ്രാർഥനാഗ്രൂപ്പ് തുടങ്ങി. ആറു വർഷം 150 പേരാണു വില്യം നൽകിയ പ്രചോദനമനുസരിച്ച് വിവിധ ഗ്രൂപ്പുകളിൽ അംഗമായത്. നാലാം വർഷം കോളജ് പഠനം വില്യം പൂർത്തിയാക്കുന്പോൾ 1300 പേർ വിവിധ പ്രാർഥനാ ഗ്രൂപ്പുകളിലായി അംഗങ്ങളായിരുന്നു.
കോളജ് പഠനകാലത്തു പ്രാർഥനാഗ്രൂപ്പുകളിൽ മാത്രമായിരുന്നില്ല വില്യമിന്റെ ശ്രദ്ധ. പരിസരപ്രദേശങ്ങളിലുള്ള പാവങ്ങളെ സഹായിക്കാൻവേണ്ടി യെയ്ൽ ഹോപ് മിഷനും വില്യം സ്ഥാപിച്ചു. തന്റെ സഹപാഠികളെയും വില്യം സഹായത്തിനുകൂട്ടി. വീട്ടിൽനിന്നു ലഭിച്ചുകൊണ്ടിരുന്ന പണത്തിന്റെ സിംഹഭാഗവും വില്യം പാവങ്ങൾക്കായി ചെലവഴിച്ചു.
ഇതിനിടയിൽ ന്യൂയോർക്കിലെ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും ഷിക്കാഗോയിലെ മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും ഡയറക്ടറായും വില്യം സേവനമനുഷ്ഠിച്ചു. കോളജ് പഠനം ഉന്നതനിലയിൽ പൂർത്തിയായപ്പോൾ പല ജോലി ഓഫറുകളും വില്യമിനെ തേടിയെത്തി. എന്നാൽ, അവയൊന്നും സ്വീകരിക്കാതെ വില്യം നേരേ പ്രിൻസ്ടണ് തിയളോജിക്കൽ സെമിനാരിയിൽ ചേർന്നു. മൂന്നുവർഷംകൊണ്ട് അവിടത്തെ പഠനം പൂർത്തിയാക്കിയതിനുശേഷം വില്യം ചൈനയിൽ മിഷൻപ്രവർത്തനത്തിനായി യാത്ര തിരിച്ചു.
ചൈനയിലെ മുസ്ലിം ജനവിഭാഗങ്ങളുടെയിടയിൽ പ്രവർത്തിക്കാനായിരുന്നു വില്യമിന്റെ തീരുമാനം. തന്മൂലം, യാത്രാമധ്യേ അറബി പഠിക്കാൻവേണ്ടി വില്യം ഈജിപ്റ്റിൽ തങ്ങി. അവിടെയെത്തി പഠനം നടത്തി അധികം താമസിയാതെ വൈറൽ ഇൻഫെക്ഷൻമൂലം മസ്തിഷ്കരോഗം ബാധിച്ചു വില്യം 25-ാം വയസിൽ മരണമടഞ്ഞു. അമേരിക്കയിലെ കോടീശ്വരന്റെ മകനായിരുന്നതുകൊണ്ടും സ്വന്തം രീതിയിൽ ചെറുപ്പത്തിൽത്തന്നെ വലിയ നേട്ടങ്ങൾക്കുടമയായിരുന്നതുകൊണ്ടും വില്യമിന്റെ മരണം അമേരിക്കയിലെ പത്രങ്ങളിൽ അന്നു വലിയ വാർത്തയായിരുന്നു.
വില്യം മരിക്കുന്ന അവസരത്തിൽ വില്യമിന്റെ അമ്മ മേരി വില്യമിനൊപ്പമുണ്ടായിരുന്നു. മരണശേഷം വില്യമിന്റെ ബൈബിൾ മേരി തുറക്കാനിടയായി. അപ്പോൾ മൂന്നു കുറിപ്പുകൾ ബൈബിളിൽ കണ്ടു. ആ കുറിപ്പുകളോടൊപ്പം തീയതിയുമുണ്ടായിരുന്നു. ആദ്യത്തെ കുറിപ്പ് മിഷനറിയാകാൻ തീരുമാനിച്ച അവസരത്തിലായിരുന്നു. "കരുതൽ ധനം വേണ്ട’ എന്നായിരുന്നു ആ കുറിപ്പ്.
രണ്ടാമത്തെ കുറിപ്പ് "പിൻവാങ്ങാനാവില്ല’ എന്നായിരുന്നു. തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നു വില്യമിന്റെ പിതാവ് ആവശ്യപ്പെട്ടപ്പോഴായിരുന്നു അത് എഴുതിയത്. മൂന്നാമത്തെ കുറിപ്പ് ’നഷ്ടബോധമില്ല’ എന്നായിരുന്നു. അതാകട്ടെ മരണത്തിനു മുന്പായിരുന്നു കുറിച്ചതും.
എന്താണ് ഈ കുറിപ്പുകളുടെ അർഥം? മിഷനറിയായി പാവങ്ങളെ സേവിക്കുന്നതിനുള്ള തീരുമാനത്തിൽ വില്യം ഉറച്ചുനിന്നു എന്നു വ്യക്തം. എന്നു മാത്രമല്ല, മിഷനറിയാകുന്നതിനു തീരുമാനിച്ചതിന്റെ ഫലമായി ഈജിപ്റ്റിലെത്തി രോഗബാധിതനായതിൽ തെല്ലും ഖേദവുമില്ല എന്നാണു മൂന്നാമത്തെ കുറിപ്പ് വ്യക്തമാക്കുന്നത്.
വില്യമിന്റെ മരണവാർത്ത അമേരിക്കയിലെത്തിയപ്പോൾ അതൊരു ദുരന്തവാർത്തയായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. നല്ലൊരു ചെറുപ്പക്കാരൻ തന്റെ ജീവിതം വെറുതെ തുലച്ചു എന്നായിരുന്നു പൊതുവേയുള്ള വികാരം എന്നാൽ, യാഥാർഥ്യം അതായിരുന്നോ? വില്യം രോഗബാധിതനാകാതെ ജീവിച്ചിരുന്നെങ്കിൽ ചെയ്യാൻ സാധിക്കുന്നതിലധികം കാര്യങ്ങൾ വില്യമിന്റെ മരണത്തിലൂടെ നേടാൻ വില്യമിനു സാധിച്ചു എന്ന് അദ്ദേഹത്തെക്കുറിച്ചു പഠിച്ചവർ പിന്നീടു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
വില്യം മരിച്ചപ്പോൾ എന്താണു സംഭവിച്ചത്? അദ്ദേഹത്തെക്കുറിച്ചു കേട്ടറിഞ്ഞ നൂറു കണക്കിനു ചെറുപ്പക്കാരണത്രെ തങ്ങളുടെ ജീവിത സുഖങ്ങൾ വലിച്ചെറിഞ്ഞു ചൈനയിലും മറ്റു രാജ്യങ്ങളിലും മിഷൻ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്! അതായത്, വില്യമിന്റെ മരണം വൃഥാവിലായില്ല എന്നു വ്യക്തം.
ദൈവത്തിന്റെ ദൃഷ്ടിയിൽ വില്യമിന്റെ ജീവിതവും മരണവും ഏറെ വിലപ്പെട്ടതായിരുന്നു. പലരും വിചാരിച്ചതുപോലെ വില്യം തന്റെ ജീവിതം വലിച്ചെറിയുകയായിരുന്നില്ല. ദൈവനാമത്തിൽ സാധുജനസേവനത്തിനിറങ്ങിത്തിരിച്ച വില്യമിന്റെ മരണം മറ്റുള്ളവർക്കു പ്രചോദനമാകാൻ ദൈവം ഇടവരുത്തി. വില്യമിന്റെ "ദുരന്തമരണം’ വഴിയും ദൈവം നന്മകൾ വിരിയിച്ചു.
നാം ഒരിക്കലും മറക്കരുതാത്ത കാര്യമാണിത്. നമ്മുടെ ജീവിതത്തിൽ എന്തു ദുരന്തമുണ്ടായാലും നാം ദൈവത്തെ സ്നേഹിക്കുന്നവരാണെങ്കിൽ അതു നന്മക്കായി മാത്രമേ ഭവിക്കൂ. വിശ്വസിക്കാൻ വിഷമമുള്ള കാര്യമാണിത്. എന്നാൽ, ആർക്കും ഒരിക്കലും നിഷേധിക്കാനാവാത്ത യാഥാർഥ്യവും. കാരണം, നന്മതന്നെയായ ദൈവം എല്ലാം ക്രമീകരിക്കുന്നതു നമ്മുടെ നന്മയ്ക്കുവേണ്ടിത്തന്നെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ