തുറമുഖത്തിനു ശേഷം തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമിക്കുന്ന പുതിയ ചിത്രമാണ് തുരുത്ത്. ഈട, തൊബാമ, മസാല റിപ്പബ്ലിക് എന്നീ ചിത്രങ്ങളിലൂടെ ഒരുപിടി നവാഗതരെ സിനിമയ്ക്കു സംഭാവന ചെയ്തിട്ടുള്ള നിർമാതാവ് സുകുമാർ തെക്കേപ്പാട്ട് ഇത്തവണയും നവാഗതർക്കൊപ്പമാണ് തുരുത്തിലേക്കെത്തുന്നത്. ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് ത്രില്ലർ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.
പുറത്തിറങ്ങാനൊരുങ്ങുന്ന രണ്ടു സിനിമകളുടെ പേരുകൊണ്ടു കൗതുകം സൃഷ്ടിക്കുകയാണ് നിർമാതാവ് സുകുമാർ തെക്കേപ്പാട്ട്. നിവിൻ പോളിയെ നായകനാക്കി ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിനു ശേഷം തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് തുരുത്ത് എന്നാണ്. വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്തും അവിടെത്തുന്ന എക്സൈസ് സംഘവും പിന്നീടുണ്ടാകുന്ന സംഘർഷഭരിതമായ നിമിഷങ്ങളുമാണ് ചിത്രം പറയുന്നത്.
ഈട, തൊബാമ, മസാല റിപ്പബ്ലിക് എന്നീ ചിത്രങ്ങളിലൂടെ ഒരുപിടി നവാഗതരെ കാമറക്കു മുന്നിലും പിന്നിലും അവതരിപ്പിച്ച നിർമാതാവ് സുകുമാർ തെക്കേപ്പാട്ട് ഇത്തവണയും നവാഗതർക്കൊപ്പമാണ് തുരുത്തിലേക്കെത്തുന്നത്. ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് തികച്ചും ത്രില്ലർ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.
ഹബീബ് മുഹമ്മദ്, ടോണി ജോയ് മണവാളൻ എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണമെഴുതുന്നത്. പുതുമുഖങ്ങളായ സഞ്ജു പ്രഭാകർ, ശ്രീനാഥ് ഗോപിനാഥ്, മഹേന്ദ്ര മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം മലയാളത്തിലെ ഒരുപിടി പ്രമുഖ തരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.
ഒരു തുരുത്തും അവിടുത്തെ ജനങ്ങളുടെ ജീവിതവും പറയുന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കു ആദിമധ്യാന്തം ത്രില്ലർ മൂഡോടെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. നിഖിൽ സുരേന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റർ: അനന്ദു ചക്രവർത്തി.
നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് തന്നെ നിർമാതാവാക്കിയതെന്നു സുകുമാർ തെക്കേപ്പാട്ട് പറയുന്നു. കഴിഞ്ഞ 24 വർഷമായി സിനിമയിലുണ്ട്. തമിഴ് സിനിമകളിലായിരുന്നു കൂടുതൽ സജീവം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ഡിസ്ട്രിബ്യൂഷൻ രംഗത്തുമുണ്ടായിരുന്നു. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിന്റെ സഹനിർമാതാവായാണ് നിർമാണ മേഖലയിൽ ഞാൻ സജീവമാകുന്നത്.
ഇപ്പോൾ തുറമുഖംവരെ എത്തി നിൽക്കുന്നു ആ യാത്ര. തുറമുഖം പോലൊരു മികച്ച സിനിമയുടെ നിർമാതാവാകാൻ കഴിഞ്ഞതിന്റെ അഭിമാനമുണ്ട്. ഭാവിയിൽ തുറമുഖത്തിന്റെ നിർമാതാവ് എന്നറിയപ്പെടാനാണ് ഞാനും ആഗ്രഹിക്കുന്നത്, സുകുമാർ പറയുന്നു.
തുരുത്തിലേക്കെത്തിയതും ഒരുപിടി പുതിയ പ്രതിഭകൾക്കൊപ്പം നിന്നു നല്ലൊരു സിനിമയുടെ ഭാഗമാകാം എന്ന തോന്നലിൽ നിന്നാണ്. ചിത്രത്തിൽ അഭിനയിക്കുന്ന ശ്രീനാഥ്, സഞ്ജുഎന്നിവരിലൂടെയാണ് ഞാനും തുരുത്തിന്റെ ഭാഗമായി മാറുന്നത്. സിനിമാ നിർമാണത്തിൽ പണം ഒരു ഘടകമാണെങ്കിലും കലയോടുള്ള അഭിനിവേശമാണ് പ്രധാനം. അതാണ് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്, സുകുമാറിന്റെ ഭാക്ഷ്യം ഇങ്ങനെയാണ്.
തുറമുഖത്തെ തേടി നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ തുറമുഖം തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. തുറമുഖം വലിയ തിരശീലയിൽ പ്രേക്ഷകർ കാണണം. തുരുത്തും തുടങ്ങണം, സുകുമാർ പറയുന്നു.
തുറമുഖത്തുനിന്നു തുരുത്തിലേക്ക്
04:39 AM Jun 06, 2021 | Deepika.com