മനസില്‍ പതിഞ്ഞ ‘മാലിന്യമില്ലാത്ത' ചിത്രങ്ങള്‍...
ടാക്സിയില്‍ കുത്തബ് മിനാര്‍, ലോട്ടസ് ടെംപിള്‍, ഗാന്ധിധാം, റെഡ് ഫോര്‍ട്ട് , രാജ്ഘട്ട്, യമുനാഘട്ട്, ഇന്ത്യാ ഗേറ്റ് കണ്ട് ആദ്യ ദിവസത്തെ യാത്ര രാത്രിയോടെ അവസാനിപ്പിച്ചു. തൊട്ടടുത്ത ദിവസം കരോള്‍ ബാഗ്, കനോട്ട് പേളയ്സ്, ജുമാമസ്ജിദ് (ഇതിനു സമീപത്തുനിന്നു കഴിച്ച ഭക്ഷണത്തിന്റെ സ്വാദ് ഇപ്പോഴും നാവിന് തുമ്പില്‍ ).... ഒരു കാര്യം പറയട്ടെ.
പോയ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളില്‍ എല്ലാം മാലിന്യ മില്ലാത്ത ഡല്‍ഹി തന്നെയാണ് ആതിഥ്യമരുളിയത്. എത്രപേര്‍ ദിനം പ്രതി വന്നുപോകുന്ന ഇടമാണ്. അധികവും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍. ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗവും തലസ്ഥാനനഗരിയുടെ പ്രൗഢിയും മാധുര്യവും അറിയാന്‍ എത്തുന്നവരാണ്. ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് എത്താനുള്ള ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ ഡല്‍ഹി ഒന്നാമതാണെന്ന് ഇവിടെ എത്തുന്നവര്‍ക്ക് മനസിലാകും.
ആഗ്രയിലേക്ക് പോകാന്‍ പുലര്‍ച്ചെ അഞ്ചിന് ടാക്സി എത്തി. ആറായിരം രൂപയ്ക്ക് ഒരു കലക്കന്യാത്ര. വിശിയടിക്കുന്ന കാറ്റില്‍ തണുപ്പുകൊണ്ട് അങ്ങിനെ. നൂറുകിലോമീറ്റര്‍ സ്പീഡില്‍ ടാക്സി കുതിക്കുന്നു. ആറുവരിപാത. ആളുകള്‍ക്ക് കടക്കാന്‍ അഞ്ച് കിലോമീറ്റര്‍ ഇടവിട്ട ഫുട്ട് ഓവര്‍ ബ്രിഡ്ജുകള്‍. സ്കൂട്ടര്‍ യാത്രക്കാർ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മേല്പ്പാലങ്ങള്തന്നെ. സൗകര്യങ്ങള്‍ ആരുടെയും കണ്ണഞ്ചിപ്പിക്കും.
ഒരു കാര്യം ...ടോള്മാത്രം അങ്ങോട്ടും ഇങ്ങോട്ടും 900 രൂപ. അതിനിടയ്ക്ക് പ്രഭാതഭക്ഷണത്തിനായി ഹോട്ടലിന് മുന്നില്‍ ടാക്സി നിര്‍ത്തി. ഡ്രൈവര്‍ റോഡിനെകുറിച്ചും പ്രധാനമന്ത്രി മോദിയെകുറിച്ചും വാചാലനാകുന്നുണ്ടായിരുന്നു. ആഗ്രയില്‍ എത്തിയതോടെ ഗൈഡുമാരും ഒപ്പം കൂടി. എന്നാല്‍ സ്ഥലത്തെക്കുറിച്ച് എകദേശ ധാരണ ഉണ്ടായിരുന്നതിനാല്‍ സ്നേഹത്തോടെ അവരെ മടക്കി.
പ്രധാന മ്യൂസിയം കാണാന്‍ ടിക്കറ്റ് ചാര്‍ജായ 50 രൂപയ്ക്ക് പുറമേ 200 രൂപ കൂടി നല്‍കണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് കൂടുതലാണ്. ചൂഷണമാണ്. മധുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം, വൃന്ദാവന്‍ എന്നിവയും സന്ദര്‍ശിച്ചു. തിരിച്ചുപോരവേ കടയില്‍ നിന്ന് ആഗ്ര പേട വാങ്ങി. ഡല്‍ഹിയില്‍ താമസ്ഥലത്ത് തിരിച്ചെത്തി.
തൊട്ടടുത്ത ദിവസം പ്രധാന തെരുവുകളായ സദര്‍ ബസാര്‍, പാലിക്ക ബസാര്‍, കമലാ ബസാര്‍, കരോള്‍ ബാഗ് എന്നിവിടങ്ങളില്‍ എല്ലാം കറങ്ങി, ഷോപ്പിംഗ് നടത്തി. മടക്കദിവസം താമസസ്ഥലത്തുനിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് എത്താല്‍ ഏറെ ബുദ്ധിമുട്ടി. ഓല ബുക്ക് ചെയ്തെങ്കിലും എല്ലാം കാന്‍സല്‍. ഒടുവില്‍ പത്രപ്രവർത്തക സുഹൃത്ത് രാജീവ് മേനോന് സഹായിക്കാന്‍ എത്തിയെങ്കിലും അപ്പോഴേക്കും ടാക്സി എത്തി. ട്രെയിനില്‍ പുലര്‍ച്ചെ 5.30ന് തിരിച്ച് യാത്ര. സുന്ദരമായ നാലുദിവസത്തെ ഓര്‍മകളില്‍, എടുത്ത ചിത്രങ്ങളില്‍, സെല്‍ഫികളില്‍ എല്ലാം മനം മയങ്ങി നാട്ടിലെത്തി. അപ്പോഴും ഡല്‍ഹി ചോദിക്കുന്നുണ്ടായിരുന്നു ഇനി എന്നാ ഇങ്ങോട്ട്...