വ്യക്തിപരമായി എനിക്കു വളരെ പ്രിയപ്പെട്ട സിനിമയാണ് അമീറ. ഞാനും എന്റെ സഹോദരന് ആരിഷും ഒന്നിച്ചഭിനയിച്ച ചിത്രമെന്നതും ഇതിന്റെ കഥ എന്റെ അച്ഛന്റേതാണ് എന്നതും അമീറയെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. എന്നെ പ്രേക്ഷകര്‍ കണ്ടിട്ടുള്ള ടീനേജ് പ്രായത്തിലുള്ള കഥാപാത്രമാണ് അമീറയും. എന്നാല്‍ അവളുടെ ജീവിതാനുഭവങ്ങള്‍ പുതിയതാണ് '' ടൈറ്റിൽ കഥാപാത്രമായി എത്തിയ അമീറ എന്ന ചിത്രത്തെക്കുറിച്ച് ബാലതാരം മീനാക്ഷി...
വെള്ളിത്തിരയില്‍ മലയാളികളുടെ ഇഷ്ടം കവര്‍ന്ന ബാലതാരമാണ് മീനാക്ഷി. ചലച്ചിത്ര താരമായി വെള്ളിത്തിരയിലെത്തി വിസ്മയിപ്പിച്ച താരം പിന്നീട് മിനിസ്ക്രീനില്‍ അവതാരകയായി എത്തി കുടുംബ പ്രേക്ഷകരുടെയും പ്രിയം നേടി. അമര്‍ അക്ബര്‍ അന്തോണിയിലെ ഫാത്തിമയും ഒപ്പത്തിലെ നന്ദിനിയും മോഹന്‍ലാലിലെ മീനാക്ഷിയുമൊക്കെ പ്രേക്ഷകര്‍ നെഞ്ചോട് ഏറ്റെടുത്ത മീനാക്ഷിയുടെ കഥാപാത്രങ്ങളാണ്.
2014-ല്‍ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഈ കുഞ്ഞു പ്രതിഭ അന്യഭാഷകളിലും ഇതിനോടകം തുടക്കം കുറിച്ചു. മീനാക്ഷി ആദ്യമായി ടൈറ്റില്‍ റോളിലെത്തിയ അമീറ എന്ന ചിത്രം വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്. അമീറയിലെ കഥാപാത്രം തനിക്കേറ്റവും പ്രിപ്പെട്ടതെന്നാണ് മീനാക്ഷി പറയുന്നത്...
പ്രിയപ്പെട്ട അമീറ
വ്യക്തിപരമായി എനിക്കു വളരെ പ്രിയപ്പെട്ട സിനിമയാണ് അമീറ. ഞാനും എന്റെ സഹോദരന് ആരിഷും ഒന്നിച്ചഭിനയിച്ച ചിത്രമെന്നതും ഇതിന്റെ കഥ എന്റെ അച്ഛന്റേതാണ് എന്നതുമാണ് അമീറയെ പ്രിയങ്കരമാക്കുന്നതിലെ പ്രധാന ഘടകം. മുമ്പ് ഞാന്‍ ചെയ്തിട്ടുള്ളതില്‍ നിന്നും വിഭിന്നമായ കഥാപാത്രമാണ് അമീറ. എന്നെ പ്രേക്ഷകര്‍ കണ്ടിട്ടുള്ള ടീനേജ് പ്രായത്തിലുള്ള കഥാപാത്രമാണ് അമീറയും. എന്നാല്‍ അവളുടെ ജീവിതാനുഭവങ്ങള്‍ പുതിയതായിരുന്നു. മറ്റു ചിത്രങ്ങളില്‍ പല കഥാപാത്രങ്ങളുടെ കഥ പറഞ്ഞെങ്കില്‍ ഇതില്‍ അമീറയുടെ മാത്രം കഥയാണ് പറയുന്നത്.
ഷൂട്ടിംഗ് അനുഭവം
ആദ്യത്തെ ലോക്ഡൗണും പ്രളയവും വെല്ലുവിളി സൃഷ്ടിച്ചിടത്താണ് അമീറ ഷൂട്ട് ചെയ്യുന്നത്. വളരെയധികം കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രം ഒരുക്കിയത്. ലോക്ഡൗണിനു ശേഷമായിരുന്നു ഷൂട്ടിംഗ്. പലപ്പോഴും ആള്‍ക്കൂട്ടവും മഴയും വെല്ലുവിളിയായിരുന്നു. ഒരു വെള്ളച്ചാട്ടത്തിനു സമീപത്തായിരുന്നു അമീറുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍.
ഷൂട്ടിംഗിനിടയിലായിരിക്കും ഉരുള്‍പൊട്ടി പുഴയില്‍ വെള്ളമുയരുന്നത്. പലപ്പോഴും ഷൂട്ടിംഗ് മാറ്റിവയ്ക്കേണ്ടി വന്നു. പ്രകൃതി വെല്ലുവിളിയായപ്പോള്‍ പ്ലാന്‍ ചെയ്ത പോലെ ഷൂട്ടിംഗ് നടത്താനായില്ല. സംവിധായകന് റിയാസ് മുഹമ്മദ് ചേട്ടനും അണിയറയിലെ ഓരോരുത്തരും വളരെയധികം സമര്‍പ്പണത്തോടെ നിന്നു.
ലോക്ഡൗണ്‍ നിയന്ത്രണമുള്ളതിനാല്‍ രാത്രിയില്‍ ഷൂട്ടിംഗ് നടത്താന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ രാത്രിയിലെ സീനുകള്‍ പുലര്‍ച്ചെയാണ് ഷൂട്ട് ചെയ്തത്. അതിരാവിലെയുള്ള ഷൂട്ടിനു വരുന്നതില്‍ അനിയന് ആദ്യമൊക്കെ കുറച്ചു പ്രയാസമുണ്ടായിരുന്നെങ്കിലും പിന്നീട് ആസ്വദിച്ചു ഷൂട്ടിംഗിനൊപ്പം നിന്നു. ഇപ്പോള്‍ അമീറയെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്.
സഹോദരനൊപ്പം
ഞങ്ങള്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത് അമീറയിലാണ്. ദുല്‍ഖർ സൽമാന്റെ ഒരു യമണ്ടന്‍ പ്രണയ കഥ, പൃഥ്വിരാജിന്റെ രണം, മമ്മൂക്കയുടെ പതിനെട്ടാം പടി തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ആരിഷ് അഭിനയിച്ചു കഴിഞ്ഞു. അമീറയുടെ ഷൂട്ടിനിടയില്‍ അവനെ നിയന്ത്രിച്ചും അനുസരിപ്പിച്ചുമൊക്കെ അഭിനയിപ്പിക്കുന്നത് എന്റെ ജോലിയായിരുന്നു.
ഷൂട്ടിംഗിനിടയില്‍ അവനു പറഞ്ഞുകൊടുത്തതിനു ശേഷം എന്റെ ഭാഗം എത്തുമ്പോഴേക്കും ചിലപ്പഴൊക്കെ ഞാന്‍ മറന്നുപോയ സമയങ്ങളുണ്ട്. എങ്കിലും അവനൊപ്പം അഭിനയിക്കാനാകുന്നതിന്റെ സന്തോഷമാണ്. സംവിധായകന് ജയരാജ് സാറിന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയിലും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു.
പുതിയ ചിത്രങ്ങള്‍
മലേപോതി എന്ന ചിത്രവും കഴിഞ്ഞ ദിവസം റിലീസായി. നടന് അജ്മല്‍ അമീറിന്റെ ഈയലും ടി. പത്മനാഭന് സാറിന്റെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സാര്‍ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും പൂര്‍ത്തിയാക്കി. അതില്‍ പ്രകാശം പരത്തുന്ന പെണ്കുട്ടിയാകാന് സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതു കുറച്ചു തമിഴ് പശ്ചാത്തലത്തിലുള്ള കഥയായിരുന്നു. തമിഴ് പഠിക്കുന്നതിന്റെ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും വളരെ ആസ്വദിച്ച് ചെയ്യാന്‍ സാധിച്ചു. തിരുവനന്തപുരത്തു മറ്റു രണ്ടു ചിത്രങ്ങള്‍ തുടങ്ങാറായപ്പോഴാണ് ലോക്ഡൗണ്‍ വീണ്ടുമെത്തിയത്.
ടെവിലിഷനിലും താരം
മുമ്പ് വീട്ടിലുണ്ടാകുന്നതിനേക്കാള് കൂടുതല്‍ സമയവും ടോപ് സിംഗറിന്റെ വേദിയിലായിരിക്കും. മിനിസ്ക്രീനിലെത്തിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞത്. അവതാരകയായപ്പോള്‍ സിനിമ കാണാന്‍ താല്പര്യപ്പെടാത്തവരുടെ ഇഷ്ടവും നേടിയെടുക്കാന്‍ സാധിച്ചു. കുഞ്ഞു കുട്ടികളുടെ പാട്ടിന്റെ പ്രോഗ്രാമായതിനാല്‍ എല്ലാവരും അതു കാണുമായിരുന്നു.
കുടുംബ വിശേഷം
കോട്ടയം ജില്ലയില്‍ പാദുവയാണ് എന്റെ സ്ഥലം. അച്ഛന് അനൂപും അമ്മ രമ്യയും ഞാനും രണ്ടനിയന്മാരും ചേരുന്നതാണ് ഞങ്ങളുടെ കുടുംബം. എഴുത്തിനോടൊക്കെ വളരെ താല്പര്യമുള്ളയാളാണ് അച്ഛന്. അനിയന്മാര് ആരിഷും ആദിഷും. ഞാനിപ്പോള്‍ കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.
വെള്ളിത്തിരയില്‍ മലയാളികളുടെ ഇഷ്ടം കവര്‍ന്ന ബാലതാരമാണ് മീനാക്ഷി. ചലച്ചിത്ര താരമായി വെള്ളിത്തിരയിലെത്തി വിസ്മയിപ്പിച്ച താരം പിന്നീട് മിനിസ്ക്രീനില്‍ അവതാരകയായി എത്തി കുടുംബ പ്രേക്ഷകരുടെയും പ്രിയം നേടി. അമര്‍ അക്ബര്‍ അന്തോണിയിലെ ഫാത്തിമയും ഒപ്പത്തിലെ നന്ദിനിയും മോഹന്‍ലാലിലെ മീനാക്ഷിയുമൊക്കെ പ്രേക്ഷകര്‍ നെഞ്ചോട് ഏറ്റെടുത്ത മീനാക്ഷിയുടെ കഥാപാത്രങ്ങളാണ്.
2014-ല്‍ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഈ കുഞ്ഞു പ്രതിഭ അന്യഭാഷകളിലും ഇതിനോടകം തുടക്കം കുറിച്ചു. മീനാക്ഷി ആദ്യമായി ടൈറ്റില്‍ റോളിലെത്തിയ അമീറ എന്ന ചിത്രം വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്. അമീറയിലെ കഥാപാത്രം തനിക്കേറ്റവും പ്രിപ്പെട്ടതെന്നാണ് മീനാക്ഷി പറയുന്നത്...
പ്രിയപ്പെട്ട അമീറ
വ്യക്തിപരമായി എനിക്കു വളരെ പ്രിയപ്പെട്ട സിനിമയാണ് അമീറ. ഞാനും എന്റെ സഹോദരന് ആരിഷും ഒന്നിച്ചഭിനയിച്ച ചിത്രമെന്നതും ഇതിന്റെ കഥ എന്റെ അച്ഛന്റേതാണ് എന്നതുമാണ് അമീറയെ പ്രിയങ്കരമാക്കുന്നതിലെ പ്രധാന ഘടകം. മുമ്പ് ഞാന്‍ ചെയ്തിട്ടുള്ളതില്‍ നിന്നും വിഭിന്നമായ കഥാപാത്രമാണ് അമീറ. എന്നെ പ്രേക്ഷകര്‍ കണ്ടിട്ടുള്ള ടീനേജ് പ്രായത്തിലുള്ള കഥാപാത്രമാണ് അമീറയും. എന്നാല്‍ അവളുടെ ജീവിതാനുഭവങ്ങള്‍ പുതിയതായിരുന്നു. മറ്റു ചിത്രങ്ങളില്‍ പല കഥാപാത്രങ്ങളുടെ കഥ പറഞ്ഞെങ്കില്‍ ഇതില്‍ അമീറയുടെ മാത്രം കഥയാണ് പറയുന്നത്.
ഷൂട്ടിംഗ് അനുഭവം
ആദ്യത്തെ ലോക്ഡൗണും പ്രളയവും വെല്ലുവിളി സൃഷ്ടിച്ചിടത്താണ് അമീറ ഷൂട്ട് ചെയ്യുന്നത്. വളരെയധികം കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രം ഒരുക്കിയത്. ലോക്ഡൗണിനു ശേഷമായിരുന്നു ഷൂട്ടിംഗ്. പലപ്പോഴും ആള്‍ക്കൂട്ടവും മഴയും വെല്ലുവിളിയായിരുന്നു. ഒരു വെള്ളച്ചാട്ടത്തിനു സമീപത്തായിരുന്നു അമീറുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍.
ഷൂട്ടിംഗിനിടയിലായിരിക്കും ഉരുള്‍പൊട്ടി പുഴയില്‍ വെള്ളമുയരുന്നത്. പലപ്പോഴും ഷൂട്ടിംഗ് മാറ്റിവയ്ക്കേണ്ടി വന്നു. പ്രകൃതി വെല്ലുവിളിയായപ്പോള്‍ പ്ലാന്‍ ചെയ്ത പോലെ ഷൂട്ടിംഗ് നടത്താനായില്ല. സംവിധായകന് റിയാസ് മുഹമ്മദ് ചേട്ടനും അണിയറയിലെ ഓരോരുത്തരും വളരെയധികം സമര്‍പ്പണത്തോടെ നിന്നു.
ലോക്ഡൗണ്‍ നിയന്ത്രണമുള്ളതിനാല്‍ രാത്രിയില്‍ ഷൂട്ടിംഗ് നടത്താന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ രാത്രിയിലെ സീനുകള്‍ പുലര്‍ച്ചെയാണ് ഷൂട്ട് ചെയ്തത്. അതിരാവിലെയുള്ള ഷൂട്ടിനു വരുന്നതില്‍ അനിയന് ആദ്യമൊക്കെ കുറച്ചു പ്രയാസമുണ്ടായിരുന്നെങ്കിലും പിന്നീട് ആസ്വദിച്ചു ഷൂട്ടിംഗിനൊപ്പം നിന്നു. ഇപ്പോള്‍ അമീറയെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്.
സഹോദരനൊപ്പം
ഞങ്ങള്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത് അമീറയിലാണ്. ദുല്‍ഖർ സൽമാന്റെ ഒരു യമണ്ടന്‍ പ്രണയ കഥ, പൃഥ്വിരാജിന്റെ രണം, മമ്മൂക്കയുടെ പതിനെട്ടാം പടി തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ആരിഷ് അഭിനയിച്ചു കഴിഞ്ഞു. അമീറയുടെ ഷൂട്ടിനിടയില്‍ അവനെ നിയന്ത്രിച്ചും അനുസരിപ്പിച്ചുമൊക്കെ അഭിനയിപ്പിക്കുന്നത് എന്റെ ജോലിയായിരുന്നു.
ഷൂട്ടിംഗിനിടയില്‍ അവനു പറഞ്ഞുകൊടുത്തതിനു ശേഷം എന്റെ ഭാഗം എത്തുമ്പോഴേക്കും ചിലപ്പഴൊക്കെ ഞാന്‍ മറന്നുപോയ സമയങ്ങളുണ്ട്. എങ്കിലും അവനൊപ്പം അഭിനയിക്കാനാകുന്നതിന്റെ സന്തോഷമാണ്. സംവിധായകന് ജയരാജ് സാറിന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയിലും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു.
പുതിയ ചിത്രങ്ങള്‍
മലേപോതി എന്ന ചിത്രവും കഴിഞ്ഞ ദിവസം റിലീസായി. നടന് അജ്മല്‍ അമീറിന്റെ ഈയലും ടി. പത്മനാഭന് സാറിന്റെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സാര്‍ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും പൂര്‍ത്തിയാക്കി. അതില്‍ പ്രകാശം പരത്തുന്ന പെണ്കുട്ടിയാകാന് സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതു കുറച്ചു തമിഴ് പശ്ചാത്തലത്തിലുള്ള കഥയായിരുന്നു. തമിഴ് പഠിക്കുന്നതിന്റെ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും വളരെ ആസ്വദിച്ച് ചെയ്യാന്‍ സാധിച്ചു. തിരുവനന്തപുരത്തു മറ്റു രണ്ടു ചിത്രങ്ങള്‍ തുടങ്ങാറായപ്പോഴാണ് ലോക്ഡൗണ്‍ വീണ്ടുമെത്തിയത്.
ടെവിലിഷനിലും താരം
മുമ്പ് വീട്ടിലുണ്ടാകുന്നതിനേക്കാള് കൂടുതല്‍ സമയവും ടോപ് സിംഗറിന്റെ വേദിയിലായിരിക്കും. മിനിസ്ക്രീനിലെത്തിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞത്. അവതാരകയായപ്പോള്‍ സിനിമ കാണാന്‍ താല്പര്യപ്പെടാത്തവരുടെ ഇഷ്ടവും നേടിയെടുക്കാന്‍ സാധിച്ചു. കുഞ്ഞു കുട്ടികളുടെ പാട്ടിന്റെ പ്രോഗ്രാമായതിനാല്‍ എല്ലാവരും അതു കാണുമായിരുന്നു.
കുടുംബ വിശേഷം
കോട്ടയം ജില്ലയില്‍ പാദുവയാണ് എന്റെ സ്ഥലം. അച്ഛന് അനൂപും അമ്മ രമ്യയും ഞാനും രണ്ടനിയന്മാരും ചേരുന്നതാണ് ഞങ്ങളുടെ കുടുംബം. എഴുത്തിനോടൊക്കെ വളരെ താല്പര്യമുള്ളയാളാണ് അച്ഛന്. അനിയന്മാര് ആരിഷും ആദിഷും. ഞാനിപ്പോള്‍ കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.