ദൈവം നല്കുന്ന സമാധാനം നമ്മോടൊപ്പമുണ്ടെങ്കിൽ രാത്രിയും പകലും കരുത്തുള്ളവരായി മുന്നോട്ടു പോകാൻ കഴിയും.
റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയ്മിൽ മൂന്നു തവണ പേരുചേർക്കപ്പെട്ട ഒരാൾ മാത്രമേ ചരിത്രത്തിലുള്ളൂ. അതു ഗായകനും ഗാനരചയിതാവും ഗിറ്റാറിസ്റ്റുമായ എറിക് ക്ലാപ്റ്റണ് ആണ്. ആദ്യം സോളോ ആർട്ടിസ്റ്റായും പിന്നീട് ’ദ യാർഡ് ബോർഡ്സ്,’ ‘ക്രീം’ എന്നീ മ്യൂസിക് ഗ്രൂപ്പുകളുടെ അംഗവുമായാണ് അദ്ദേഹം ഹാൾ ഓഫ് ഫെയ്മിൽ ഇടംപിടിച്ചത്.
ഇംഗ്ലണ്ടിൽ ജനിച്ച ഈ സംഗീതപ്രതിഭയുടെ പതിമൂന്നു കോടി റെക്കോർഡുകൾ ലോകവ്യാപകമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. റോളിംഗ് സ്റ്റോണ് മാസികയുടെ റാങ്കിംഗ് അനുസരിച്ച്, സംഗീതലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഗിറ്റാറിസ്റ്റുകളിൽ രണ്ടാംസ്ഥാനം ക്ലാപ്റ്റനാണ്. അദ്ദേഹത്തിന്റെ സംഗീതപ്രതിഭയെ അനുസ്മരിക്കുന്നതാണ് അദ്ദേഹത്തിനു ലഭിച്ച 18 ഗ്രാമി അവാർഡുകൾ.
1993-ൽ മൂന്നു ഗ്രാമി അവാർഡുകൾ അദ്ദേഹത്തിനു നേടിക്കൊടുത്ത ഒരു ഗാനമാണ് ’റ്റിയേഴ്സ് ഇൻ ഹെവൻ’. വിൽ ജെന്നിംഗ്സ് എന്ന ഗാനരചയിതാവുമായി പങ്കുചേർന്നു ക്ലാപ്റ്റൺ രചിച്ച ഈ ഗാനത്തിന്റെ പിന്നിൽ വ്യക്തിപരമായ ഒരു ദുരന്തത്തിന്റെ കഥയുണ്ട്.
എറിക് ക്ലാപ്റ്റണ് ഇറ്റാലിയൻ ടെലിവിഷൻ നടിയായ ലോറി റഡൽ സാന്റോയിലുണ്ടായ മകനാണ് കോണർ. അവർ അകന്നു താമസിക്കുന്ന കാലത്തു ലോറിയുടെ കൂടെയാണ് കോണർ താമസിച്ചിരുന്നത്. ലോറിയും മകനും ന്യൂയോർക്കിലുള്ള അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ 53-ാം നിലയിലാണ് താമസിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ ക്ലാപ്റ്റണ്ഏതാണ്ടു മുക്കുടിയനായിരുന്നു. തന്റെ മകന്റെ നല്ല വളർച്ചയ്ക്കുവേണ്ടി തന്റെ മദ്യപാനശീലം ഉപേക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അദ്ദേഹം.
1991 മാർച്ച് 20-ാം തീയതി, ക്ലാപ്റ്റണ് മകനോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ച ദിവസമായിരുന്നു. മകൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽനിന്ന് അവനെ കൂട്ടിക്കൊണ്ടുവരാൻ ക്ലാപ്റ്റണ് തയാറെടുക്കുന്ന സമയം. അപ്പോൾ ലോറിയിൽനിന്ന് ഒരു ഫോണ്സന്ദേശം അദ്ദേഹത്തിനു ലഭിച്ചു. അതു മകന്റെ മരണത്തിന്റെ ദുരന്തവാർത്തയായിരുന്നു.
പിറ്റേദിവസം എ.പി. എന്ന വാർത്താ ഏജൻസി നൽകിയ വാർത്തയനുസരിച്ച് നാലര വയസുള്ള കോണർ തുറന്നുകിടന്ന ജനാലയിലൂടെ അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു. അപ്പോൾ ലോറിയും ഹൗസ്കീപ്പറും മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. അപ്പാർട്ട്മെന്റ് ക്ലീൻ ചെയ്യുന്നതിനിടയിൽ ശുദ്ധവായു ലഭിക്കാൻവേണ്ടി വിശാലമായ ജനാല തുറന്നിട്ടിരിക്കുകയായിരുന്നു. ആ ജനാലയിലൂടെയാണ് കോണർ അബദ്ധത്തിൽ അടുത്തുണ്ടായിരുന്ന ഒരു നാലാംനില കെട്ടിടത്തിന്റെ മുകളിലേക്കു വീണത്.
കോണറിന്റെ അപകടമരണം ക്ലാപ്റ്റണെ തകർത്തുകളഞ്ഞു. മകന്റെ മരണത്തിലുള്ള ദുഃഖത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് "റ്റിയേഴ്സ് ഇൻ ഹെവൻ’ എന്ന ഗാനം ജെന്നിംഗ്സും ചേർന്ന അദ്ദേഹം രചിച്ചത്. ആ ഗാനത്തിന്റെ ചില ഈരടികൾ ഇപ്രകാരമാണ്:
"നീ എന്റെ പേര് അറിയുമോ ഞാൻ നിന്നെ സ്വർഗത്തിൽ കാണാൻ? നീ ആയിരുന്നതുപോലെ ആയിരിക്കുമോ ഞാൻ നിന്നെ സ്വർഗത്തിൽ കണ്ടാൽ?. "ഞാൻ കരുത്തുള്ളവനായിരിക്കണം; മുന്നോട്ടു പോകണം. കാരണം, ഞാൻ എന്നും ഇവിടെ ആയിരിക്കേണ്ടവനല്ല.'"നീ എന്റെ കൈപിടിക്കുമോ ഞാൻ നിന്നെ സ്വർഗത്തിൽ കണ്ടാൽ? എഴുന്നേറ്റു നിൽക്കുവാൻ നീ എന്നെ സഹായിക്കുമോ നീ എന്നെ സ്വർഗത്തിൽ കണ്ടാൽ?.
"രാത്രിയും പകലും ഞാൻ എന്റെ വഴി കണ്ടെത്തും. കാരണം, എനിക്ക് ഇവിടെ എന്നും വസിക്കാനാവില്ല."വാതിലിനപ്പുറത്തു ശാന്തിയുണ്ട്: അത് എനിക്കു തീർച്ചയാണ്. സ്വർഗത്തിൽ ഒരിക്കലും കണ്ണുനീരില്ലെന്നും എനിക്കറിയാം.'
മദ്യത്തിലും മയക്കുമരുന്നിലും ജീവിതം മുങ്ങിത്താഴുന്പോഴായിരുന്നു ക്ലാപ്റ്റണിന്റെ ജീവിതത്തിൽ മകന്റെ മരണം വലിയ ആഘാതമേല്പിച്ചത്. എന്നാൽ, ക്ലാപ്റ്റണ് നിരാശനാകാതെ പിടിച്ചുനിന്നു. അതിന്റെ കാരണം ഈ ലോകജീവിതത്തിനപ്പുറത്തുള്ള നിത്യജീവിതത്തിൽ അദ്ദേഹത്തിനു വലിയ ഉറപ്പുണ്ടായിരുന്നു എന്നതുതന്നെ. തന്മൂലമാണ് അദ്ദേഹം എഴുതിയത്, "വാതിലിനപ്പുറത്തു ശാന്തിയുണ്ട്; അത് എനിക്കു തീർച്ചയാണ്.'
അതുപോലെ, കണ്ണുനീരിന്റെ ഈ താഴ്വരയിൽ കഴിയുന്ന അദ്ദേഹത്തിനു മറ്റൊരു ബോധ്യവുമുണ്ടായിരുന്നു. സ്വർഗത്തിലൊരിക്കലും കണ്ണുനീരില്ലെന്ന ബോധ്യം. ബൈബിളിൽ പറയുന്നത് അതുതന്നെയാണല്ലോ: "അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല.' (വെളിപാട് 21:4)
കോവിഡ്-19 എന്ന പകർച്ചവ്യാധി പ്രായഭേദമില്ലാതെ എത്രയോ പേരുടെ ജീവനാണ് അനുദിനം കവർന്നെടുക്കുന്നത്. അതുപോലെ, പ്രായാധിക്യം മൂലവും വിവിധതരം രോഗങ്ങളാലും അപകടങ്ങളാലും എത്രയോ പേരാണു നമ്മുടെ ചുറ്റിലും അനുദിനം മരിക്കുന്നത്! അവരുടെയൊക്കെ മരണത്തിനു മുന്പിൽ നാം പകച്ചുപോയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
അതു മാത്രമോ? നാം എത്ര ആരോഗ്യവാന്മാരാണെങ്കിലും നമ്മെയും ഏതു നിമിഷവും മരണം വിഴുങ്ങിക്കളഞ്ഞേക്കാം എന്ന നഗ്നസത്യം നിലനിൽക്കുന്നു. എങ്കിലും നാം ഭയത്തിന് അടിമകളാകരുത്. നിരാശരായി ജീവിതത്തിൽനിന്ന് ഓടിയൊളിക്കരുത്. ക്ലാപ്റ്റണ് നമ്മെ ഓർമിപ്പിക്കുന്നതുപോലെ നാം കരുത്തുള്ളവരായിരിക്കണം; രാത്രിയും പകലും നാം നേരായ വഴി കണ്ടെത്തി മുന്നോട്ടു പോകണം; നാം എക്കാലവും ഇവിടെ ആയിരിക്കാനുള്ളവരല്ല.
ക്ലാപ്റ്റണ് നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ ഈ ജീവിതത്തിന്റെ വാതിലിനപ്പുറത്തു ശാന്തിയുണ്ട്- നിത്യശാന്തി. അവിടെ ഒരിക്കലും വേദനയോ ദുഃഖമോ കണ്ണീരോ ഇല്ല. അതു തീർച്ചയാണ്. ഈ ബോധ്യമാണു നമ്മെ നയിക്കേണ്ടത്.
അപ്പോൾ ഏതു ദുരന്തത്തിനിടയിലും നാം സമാധാനം കണ്ടെത്തും. ദൈവം നൽകുന്ന ഈ സമാധാനം നമ്മോടൊപ്പമുണ്ടെങ്കിൽ നാം കരുത്തുള്ളവരായി രാത്രിയും പകലും മുന്നോട്ടുപോകും. നാം ആയിരിക്കേണ്ട സ്ഥലത്ത് ദൈവത്തോടൊപ്പം ഒരു ദിവസം നാം എത്തുകയും ചെയ്യും.
റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയ്മിൽ മൂന്നു തവണ പേരുചേർക്കപ്പെട്ട ഒരാൾ മാത്രമേ ചരിത്രത്തിലുള്ളൂ. അതു ഗായകനും ഗാനരചയിതാവും ഗിറ്റാറിസ്റ്റുമായ എറിക് ക്ലാപ്റ്റണ് ആണ്. ആദ്യം സോളോ ആർട്ടിസ്റ്റായും പിന്നീട് ’ദ യാർഡ് ബോർഡ്സ്,’ ‘ക്രീം’ എന്നീ മ്യൂസിക് ഗ്രൂപ്പുകളുടെ അംഗവുമായാണ് അദ്ദേഹം ഹാൾ ഓഫ് ഫെയ്മിൽ ഇടംപിടിച്ചത്.
ഇംഗ്ലണ്ടിൽ ജനിച്ച ഈ സംഗീതപ്രതിഭയുടെ പതിമൂന്നു കോടി റെക്കോർഡുകൾ ലോകവ്യാപകമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. റോളിംഗ് സ്റ്റോണ് മാസികയുടെ റാങ്കിംഗ് അനുസരിച്ച്, സംഗീതലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഗിറ്റാറിസ്റ്റുകളിൽ രണ്ടാംസ്ഥാനം ക്ലാപ്റ്റനാണ്. അദ്ദേഹത്തിന്റെ സംഗീതപ്രതിഭയെ അനുസ്മരിക്കുന്നതാണ് അദ്ദേഹത്തിനു ലഭിച്ച 18 ഗ്രാമി അവാർഡുകൾ.
1993-ൽ മൂന്നു ഗ്രാമി അവാർഡുകൾ അദ്ദേഹത്തിനു നേടിക്കൊടുത്ത ഒരു ഗാനമാണ് ’റ്റിയേഴ്സ് ഇൻ ഹെവൻ’. വിൽ ജെന്നിംഗ്സ് എന്ന ഗാനരചയിതാവുമായി പങ്കുചേർന്നു ക്ലാപ്റ്റൺ രചിച്ച ഈ ഗാനത്തിന്റെ പിന്നിൽ വ്യക്തിപരമായ ഒരു ദുരന്തത്തിന്റെ കഥയുണ്ട്.
എറിക് ക്ലാപ്റ്റണ് ഇറ്റാലിയൻ ടെലിവിഷൻ നടിയായ ലോറി റഡൽ സാന്റോയിലുണ്ടായ മകനാണ് കോണർ. അവർ അകന്നു താമസിക്കുന്ന കാലത്തു ലോറിയുടെ കൂടെയാണ് കോണർ താമസിച്ചിരുന്നത്. ലോറിയും മകനും ന്യൂയോർക്കിലുള്ള അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ 53-ാം നിലയിലാണ് താമസിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ ക്ലാപ്റ്റണ്ഏതാണ്ടു മുക്കുടിയനായിരുന്നു. തന്റെ മകന്റെ നല്ല വളർച്ചയ്ക്കുവേണ്ടി തന്റെ മദ്യപാനശീലം ഉപേക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അദ്ദേഹം.
1991 മാർച്ച് 20-ാം തീയതി, ക്ലാപ്റ്റണ് മകനോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ച ദിവസമായിരുന്നു. മകൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽനിന്ന് അവനെ കൂട്ടിക്കൊണ്ടുവരാൻ ക്ലാപ്റ്റണ് തയാറെടുക്കുന്ന സമയം. അപ്പോൾ ലോറിയിൽനിന്ന് ഒരു ഫോണ്സന്ദേശം അദ്ദേഹത്തിനു ലഭിച്ചു. അതു മകന്റെ മരണത്തിന്റെ ദുരന്തവാർത്തയായിരുന്നു.
പിറ്റേദിവസം എ.പി. എന്ന വാർത്താ ഏജൻസി നൽകിയ വാർത്തയനുസരിച്ച് നാലര വയസുള്ള കോണർ തുറന്നുകിടന്ന ജനാലയിലൂടെ അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു. അപ്പോൾ ലോറിയും ഹൗസ്കീപ്പറും മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. അപ്പാർട്ട്മെന്റ് ക്ലീൻ ചെയ്യുന്നതിനിടയിൽ ശുദ്ധവായു ലഭിക്കാൻവേണ്ടി വിശാലമായ ജനാല തുറന്നിട്ടിരിക്കുകയായിരുന്നു. ആ ജനാലയിലൂടെയാണ് കോണർ അബദ്ധത്തിൽ അടുത്തുണ്ടായിരുന്ന ഒരു നാലാംനില കെട്ടിടത്തിന്റെ മുകളിലേക്കു വീണത്.
കോണറിന്റെ അപകടമരണം ക്ലാപ്റ്റണെ തകർത്തുകളഞ്ഞു. മകന്റെ മരണത്തിലുള്ള ദുഃഖത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് "റ്റിയേഴ്സ് ഇൻ ഹെവൻ’ എന്ന ഗാനം ജെന്നിംഗ്സും ചേർന്ന അദ്ദേഹം രചിച്ചത്. ആ ഗാനത്തിന്റെ ചില ഈരടികൾ ഇപ്രകാരമാണ്:
"നീ എന്റെ പേര് അറിയുമോ ഞാൻ നിന്നെ സ്വർഗത്തിൽ കാണാൻ? നീ ആയിരുന്നതുപോലെ ആയിരിക്കുമോ ഞാൻ നിന്നെ സ്വർഗത്തിൽ കണ്ടാൽ?. "ഞാൻ കരുത്തുള്ളവനായിരിക്കണം; മുന്നോട്ടു പോകണം. കാരണം, ഞാൻ എന്നും ഇവിടെ ആയിരിക്കേണ്ടവനല്ല.'"നീ എന്റെ കൈപിടിക്കുമോ ഞാൻ നിന്നെ സ്വർഗത്തിൽ കണ്ടാൽ? എഴുന്നേറ്റു നിൽക്കുവാൻ നീ എന്നെ സഹായിക്കുമോ നീ എന്നെ സ്വർഗത്തിൽ കണ്ടാൽ?.
"രാത്രിയും പകലും ഞാൻ എന്റെ വഴി കണ്ടെത്തും. കാരണം, എനിക്ക് ഇവിടെ എന്നും വസിക്കാനാവില്ല."വാതിലിനപ്പുറത്തു ശാന്തിയുണ്ട്: അത് എനിക്കു തീർച്ചയാണ്. സ്വർഗത്തിൽ ഒരിക്കലും കണ്ണുനീരില്ലെന്നും എനിക്കറിയാം.'
മദ്യത്തിലും മയക്കുമരുന്നിലും ജീവിതം മുങ്ങിത്താഴുന്പോഴായിരുന്നു ക്ലാപ്റ്റണിന്റെ ജീവിതത്തിൽ മകന്റെ മരണം വലിയ ആഘാതമേല്പിച്ചത്. എന്നാൽ, ക്ലാപ്റ്റണ് നിരാശനാകാതെ പിടിച്ചുനിന്നു. അതിന്റെ കാരണം ഈ ലോകജീവിതത്തിനപ്പുറത്തുള്ള നിത്യജീവിതത്തിൽ അദ്ദേഹത്തിനു വലിയ ഉറപ്പുണ്ടായിരുന്നു എന്നതുതന്നെ. തന്മൂലമാണ് അദ്ദേഹം എഴുതിയത്, "വാതിലിനപ്പുറത്തു ശാന്തിയുണ്ട്; അത് എനിക്കു തീർച്ചയാണ്.'
അതുപോലെ, കണ്ണുനീരിന്റെ ഈ താഴ്വരയിൽ കഴിയുന്ന അദ്ദേഹത്തിനു മറ്റൊരു ബോധ്യവുമുണ്ടായിരുന്നു. സ്വർഗത്തിലൊരിക്കലും കണ്ണുനീരില്ലെന്ന ബോധ്യം. ബൈബിളിൽ പറയുന്നത് അതുതന്നെയാണല്ലോ: "അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല.' (വെളിപാട് 21:4)
കോവിഡ്-19 എന്ന പകർച്ചവ്യാധി പ്രായഭേദമില്ലാതെ എത്രയോ പേരുടെ ജീവനാണ് അനുദിനം കവർന്നെടുക്കുന്നത്. അതുപോലെ, പ്രായാധിക്യം മൂലവും വിവിധതരം രോഗങ്ങളാലും അപകടങ്ങളാലും എത്രയോ പേരാണു നമ്മുടെ ചുറ്റിലും അനുദിനം മരിക്കുന്നത്! അവരുടെയൊക്കെ മരണത്തിനു മുന്പിൽ നാം പകച്ചുപോയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
അതു മാത്രമോ? നാം എത്ര ആരോഗ്യവാന്മാരാണെങ്കിലും നമ്മെയും ഏതു നിമിഷവും മരണം വിഴുങ്ങിക്കളഞ്ഞേക്കാം എന്ന നഗ്നസത്യം നിലനിൽക്കുന്നു. എങ്കിലും നാം ഭയത്തിന് അടിമകളാകരുത്. നിരാശരായി ജീവിതത്തിൽനിന്ന് ഓടിയൊളിക്കരുത്. ക്ലാപ്റ്റണ് നമ്മെ ഓർമിപ്പിക്കുന്നതുപോലെ നാം കരുത്തുള്ളവരായിരിക്കണം; രാത്രിയും പകലും നാം നേരായ വഴി കണ്ടെത്തി മുന്നോട്ടു പോകണം; നാം എക്കാലവും ഇവിടെ ആയിരിക്കാനുള്ളവരല്ല.
ക്ലാപ്റ്റണ് നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ ഈ ജീവിതത്തിന്റെ വാതിലിനപ്പുറത്തു ശാന്തിയുണ്ട്- നിത്യശാന്തി. അവിടെ ഒരിക്കലും വേദനയോ ദുഃഖമോ കണ്ണീരോ ഇല്ല. അതു തീർച്ചയാണ്. ഈ ബോധ്യമാണു നമ്മെ നയിക്കേണ്ടത്.
അപ്പോൾ ഏതു ദുരന്തത്തിനിടയിലും നാം സമാധാനം കണ്ടെത്തും. ദൈവം നൽകുന്ന ഈ സമാധാനം നമ്മോടൊപ്പമുണ്ടെങ്കിൽ നാം കരുത്തുള്ളവരായി രാത്രിയും പകലും മുന്നോട്ടുപോകും. നാം ആയിരിക്കേണ്ട സ്ഥലത്ത് ദൈവത്തോടൊപ്പം ഒരു ദിവസം നാം എത്തുകയും ചെയ്യും.