ദേശിയ - സംസ്ഥാന പുരസ്കാര ജേതാവായ മേക്കപ്മാൻ പട്ടണം റഷീദും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായ ജയമോഹനും പട്ടണം ഷായും ഒപ്പം പട്ടണം റഷീദിന്റെ ശിഷ്യനും സംസ്ഥാന അവാർഡ് ജേതാവുമായ രഞ്ജിത്ത് അന്പാടിയും ഒന്നിച്ചുനിന്നാണ് പത്തൊന്പതാം നൂറ്റാണ്ടിനു വേണ്ടി ചമയക്കൂട്ടൊരുക്കുന്നത്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് കാച്ചാംകുറുശി മഹാവിഷ്ണു ക്ഷേത്രം. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊന്പതാം നൂറ്റാണ്ട ് എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത് ഈ ക്ഷേത്രാങ്കണത്തിലാണ്. വലിയ ക്യാൻവാസിൽ ആയിരക്കണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രം ഒരു കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. യുവതാരം സിജു വിൽസണ് നായകനാകുന്ന ചിത്രത്തിൽ എല്ലാദിവസവും കുറഞ്ഞത് 200 പേരെങ്കിലും ചിത്രീകരണത്തിനുണ്ടാകും. ചില ദിവസങ്ങളിൽ 750 മുതൽ 1000 പേർ വരെയാകാം. ചരിത്ര പശ്ചാത്തലത്തിലൂടെ കഥ പറയുന്നതിനാൽ ഓരോ സീക്വെൻസിനും ഹെവി വർക്കുള്ളതാണ്. എല്ലാ ഡിപ്പാർട്മെന്റുകളും ഒരുമിച്ചു നിന്നാണ് ഈ വർക്കുകൾ ചെയ്തിരുന്നത്.
ചമയ വിഭാഗത്തിൽ ചീഫ് മേക്കപ്പ്മാന്മാർ തന്നെ അഞ്ചു പേരുണ്ടാകും. ഹെയർ ഡ്രെസർമാർ പതിനഞ്ചു പേർ. പന്ത്രണ്ടോളം പേർ കോസ്റ്റ്യുമിൽ പ്രവർത്തിക്കുന്നു. ഇങ്ങനെ കുറഞ്ഞതു പത്തുപേരെങ്കിലും ഓരോ ഡിപ്പാർട്മെന്റുകളിലുമുണ്ട ്. ഇത്രയും പേർ ഒന്നിച്ചു നിന്ന് വർക്ക് ചെയ്തതും ഒരു പക്ഷേ മലയാള സിനിമയിൽ ആദ്യമായിട്ടാകാം.
ഗുരുശിഷ്യ സ്നേഹത്തിനു മൂല്യമുണ്ടെന്ന് തെളിയിക്കുന്ന ചില മുഹൂർത്തങ്ങൾക്കും ലൊക്കേഷൻ സാക്ഷ്യം വഹിച്ചു. വളരെ വിശാലമായ മേക്കപ്പ് റൂമിൽ അപൂർവമായ സംഗമം. ആദ്യ ദേശിയ അവാർഡും ഒട്ടനവധി സംസ്ഥാന അവാർഡും കരസ്ഥമാക്കിയ മേക്കപ്മാൻ പട്ടണം റഷീദും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായ ജയമോഹനും പട്ടണം ഷായും പിന്നെ പട്ടണം റഷീദിന്റെ ശിഷ്യനും സംസ്ഥാന അവാർഡ് ജേതാവുമായ രഞ്ജിത്ത് അന്പാടിയും ഒന്നിച്ചുനിന്നാണ് ചിത്രത്തിനു ചമയക്കൂട്ടൊരുക്കുന്നത്. അംഗീകാരങ്ങളുടെ നെറ്റിപ്പട്ടങ്ങൾ അഴിച്ചുവച്ച് ഒരുമിച്ചുനിന്നുള്ള ഷൂട്ടിംഗ് അനുഭവം ആകർഷക ഘടകമായി. തിരക്കുകൾക്കിടയിലും തന്റെ ഗുരു വിളിച്ചപ്പോൾ ഓടിയെത്തിയ രഞ്ജിത് അന്പാടി, വലിയ സിനിമയിൽ പങ്കാളിയാകാൻ ശിഷ്യൻ വിളിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ വന്നുചേർന്ന ജയമോഹൻ. അങ്ങനെ ഗുരുശിക്ഷ്യ ബന്ധത്തിന്റെ ഈ അപൂർവ മഹാസംഗമം ഒരു പക്ഷേ ചമയകലയിൽ മാത്രമായിരിക്കും സംഭവിക്കുക എന്നതും ഒരു അപൂർവ സംഭവമാണ്.
പത്തൊന്പതാം നൂറ്റാണ്ട് അണിയറയിലെ വന്പന്മാർ
ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊന്പതാം നൂറ്റാണ്ട ്. നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ സിജു വിത്സൻ അവതരിപ്പിക്കുന്നു.
അനൂപ് മേനോൻ, ചെന്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലി പാല, മണികണ്ഠൻ ആചാരി, സെന്തിൽ ക്യഷ്ണ, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ജയൻ ചേർത്തല, ബൈജു എഴുപുന്ന, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില തുടങ്ങിയ താരങ്ങളും നിരവധി ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിക്കുന്നു. ഷാജികുമാറാണ് ഛായാഗ്രഹണം.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു. പ്രൊജക്ട് ഡിസൈനർ: ബാദുഷ, കലാസംവിധാനം: അജയൻ ചാലിശേരി, എഡിറ്റിംഗ്: വിവേക് ഹർഷൻ. കോസ്റ്റ്യൂം: ധന്യാ ബാലക്യഷ്ണൻ, സൗണ്ട ് ഡിസൈൻ: സതീഷ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുക്കര, ആക്ഷൻ: സുപ്രീം സുന്ദർ, രാജശേഖൻ, മാഫിയ ശശി.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് കാച്ചാംകുറുശി മഹാവിഷ്ണു ക്ഷേത്രം. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊന്പതാം നൂറ്റാണ്ട ് എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത് ഈ ക്ഷേത്രാങ്കണത്തിലാണ്. വലിയ ക്യാൻവാസിൽ ആയിരക്കണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രം ഒരു കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. യുവതാരം സിജു വിൽസണ് നായകനാകുന്ന ചിത്രത്തിൽ എല്ലാദിവസവും കുറഞ്ഞത് 200 പേരെങ്കിലും ചിത്രീകരണത്തിനുണ്ടാകും. ചില ദിവസങ്ങളിൽ 750 മുതൽ 1000 പേർ വരെയാകാം. ചരിത്ര പശ്ചാത്തലത്തിലൂടെ കഥ പറയുന്നതിനാൽ ഓരോ സീക്വെൻസിനും ഹെവി വർക്കുള്ളതാണ്. എല്ലാ ഡിപ്പാർട്മെന്റുകളും ഒരുമിച്ചു നിന്നാണ് ഈ വർക്കുകൾ ചെയ്തിരുന്നത്.
ചമയ വിഭാഗത്തിൽ ചീഫ് മേക്കപ്പ്മാന്മാർ തന്നെ അഞ്ചു പേരുണ്ടാകും. ഹെയർ ഡ്രെസർമാർ പതിനഞ്ചു പേർ. പന്ത്രണ്ടോളം പേർ കോസ്റ്റ്യുമിൽ പ്രവർത്തിക്കുന്നു. ഇങ്ങനെ കുറഞ്ഞതു പത്തുപേരെങ്കിലും ഓരോ ഡിപ്പാർട്മെന്റുകളിലുമുണ്ട ്. ഇത്രയും പേർ ഒന്നിച്ചു നിന്ന് വർക്ക് ചെയ്തതും ഒരു പക്ഷേ മലയാള സിനിമയിൽ ആദ്യമായിട്ടാകാം.
ഗുരുശിഷ്യ സ്നേഹത്തിനു മൂല്യമുണ്ടെന്ന് തെളിയിക്കുന്ന ചില മുഹൂർത്തങ്ങൾക്കും ലൊക്കേഷൻ സാക്ഷ്യം വഹിച്ചു. വളരെ വിശാലമായ മേക്കപ്പ് റൂമിൽ അപൂർവമായ സംഗമം. ആദ്യ ദേശിയ അവാർഡും ഒട്ടനവധി സംസ്ഥാന അവാർഡും കരസ്ഥമാക്കിയ മേക്കപ്മാൻ പട്ടണം റഷീദും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായ ജയമോഹനും പട്ടണം ഷായും പിന്നെ പട്ടണം റഷീദിന്റെ ശിഷ്യനും സംസ്ഥാന അവാർഡ് ജേതാവുമായ രഞ്ജിത്ത് അന്പാടിയും ഒന്നിച്ചുനിന്നാണ് ചിത്രത്തിനു ചമയക്കൂട്ടൊരുക്കുന്നത്. അംഗീകാരങ്ങളുടെ നെറ്റിപ്പട്ടങ്ങൾ അഴിച്ചുവച്ച് ഒരുമിച്ചുനിന്നുള്ള ഷൂട്ടിംഗ് അനുഭവം ആകർഷക ഘടകമായി. തിരക്കുകൾക്കിടയിലും തന്റെ ഗുരു വിളിച്ചപ്പോൾ ഓടിയെത്തിയ രഞ്ജിത് അന്പാടി, വലിയ സിനിമയിൽ പങ്കാളിയാകാൻ ശിഷ്യൻ വിളിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ വന്നുചേർന്ന ജയമോഹൻ. അങ്ങനെ ഗുരുശിക്ഷ്യ ബന്ധത്തിന്റെ ഈ അപൂർവ മഹാസംഗമം ഒരു പക്ഷേ ചമയകലയിൽ മാത്രമായിരിക്കും സംഭവിക്കുക എന്നതും ഒരു അപൂർവ സംഭവമാണ്.
പത്തൊന്പതാം നൂറ്റാണ്ട് അണിയറയിലെ വന്പന്മാർ
ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊന്പതാം നൂറ്റാണ്ട ്. നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ സിജു വിത്സൻ അവതരിപ്പിക്കുന്നു.
അനൂപ് മേനോൻ, ചെന്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലി പാല, മണികണ്ഠൻ ആചാരി, സെന്തിൽ ക്യഷ്ണ, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ജയൻ ചേർത്തല, ബൈജു എഴുപുന്ന, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില തുടങ്ങിയ താരങ്ങളും നിരവധി ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിക്കുന്നു. ഷാജികുമാറാണ് ഛായാഗ്രഹണം.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു. പ്രൊജക്ട് ഡിസൈനർ: ബാദുഷ, കലാസംവിധാനം: അജയൻ ചാലിശേരി, എഡിറ്റിംഗ്: വിവേക് ഹർഷൻ. കോസ്റ്റ്യൂം: ധന്യാ ബാലക്യഷ്ണൻ, സൗണ്ട ് ഡിസൈൻ: സതീഷ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുക്കര, ആക്ഷൻ: സുപ്രീം സുന്ദർ, രാജശേഖൻ, മാഫിയ ശശി.