കുട്ടികൾക്ക് പുറത്തിറങ്ങാനാവാത്ത കാലം. ജാലകത്തിനപ്പുറത്ത് പക്ഷികൾ പാറിപ്പറക്കുന്പോൾ മൊബൈൽ ഫോൺ പാളയങ്ങളിൽ തടവിലാക്കപ്പെട്ട കുഞ്ഞുങ്ങൾ ചലനമറ്റു ജീവിക്കുന്നു. അതോർത്ത് ഒരമ്മ പറയുന്നു... അല്ല എറണാകുളത്തെ വീട്ടിലിരുന്നു വരയ്ക്കുന്നു...
അവധിക്കാലം ഒരു സ്വപ്നമായിരുന്നു കുട്ടികൾക്ക്. എല്ലാ കാലത്തും അതങ്ങനെ തന്നെയായിരുന്നു. മധ്യവേനലവധിക്കായി കാത്തുകാത്തിരുന്ന കുട്ടികളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. നമ്മുടെയെല്ലാം ഗൃഹാതുരത്വം നിറഞ്ഞ ഓർമകളാണ്, നെഞ്ചോട് ഇന്നും ചേർന്നു നില്ക്കുന്ന മധുരമുള്ള സ്വപ്നമാണ് സ്കൂൾ പഠനകാലം കഴിഞ്ഞുള്ള അവധിക്കാലം. എന്നാൽ ഇന്നു കഥ മാറുകയാണ്. സ്കൂളിൽ പോവുക എന്നത് തന്നെ ഒരു സ്വപ്നം മാത്രമായി പരിണമിക്കുന്ന ഏറ്റവും വേദന പുരണ്ട; നിരാശ പുരണ്ട വർത്തമാന കാലത്തിലാണ് നമ്മൾ എത്തി നില്‍ക്കുന്നത്.
കൊറോണ വൈറസിന്റെ ഒന്നാം തരംഗം തെല്ലൊന്നടങ്ങി തുടങ്ങുന്നു എന്നും ജീവിതം വീണ്ടും പഴയ താളത്തിലേക്ക് പോകുന്നു എന്നു കരുതിയ വേളയിൽ ക്രൂരമായ വേഗതയോടെ വൈറസ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിൽപ്പെട്ട്, മുന്നിൽ എന്തെന്നു പോലും അറിയാതെ പകച്ചു നില്ക്കുന്നവരിൽ ഒരു വലിയ ശതമാനം കുട്ടികളുമുണ്ട്!
ഹോ, എത്രനാളായി
കൂട്ടുകാരുടെ തോളിൽ കൈയിട്ട് പുന്നാരം പറഞ്ഞ് നടന്ന ആ നാളുകൾ എവിടെയോ പോയി മറഞ്ഞിരിക്കുകയാണ്.... ആഹ്ലാദത്തിന്റെയും ഉൗർജത്തിന്റെയും ഒരു പകൽ ഇനി എന്നെങ്കിലും ഉണരുമോ? അവർക്കറിയില്ല. ജൂണിലെ കുറുന്പു വിതറുന്ന പുതുമഴയ്ക്കൊപ്പം പുതിയ ഉടുപ്പും, കുടയുമായി സ്കൂളിലേക്ക് ഓടി പ്പോകാൻ ഇനിയും എത്ര കാലം കാത്തിരിക്കണം? മാസ്ക്കുകളിൽ വീർപ്പുമുട്ടുന്ന മുഖങ്ങൾക്ക് എന്നാണ് മുക്തി കിട്ടുക? നിറം കെടുന്ന കുട്ടികളുടെ ഈ സ്വപ്നങ്ങൾ, സ്വന്തം മകന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ ചേർത്ത ഒരമ്മ വരച്ച ചിത്രങ്ങൾക്ക് ഒരുപാട് വേദനകൾ പറയുവാനുണ്ട്.
എറണാകുളം വെണ്ണല സ്വദേശിനിയായ ചിത്രകാരി ശാലിനി മേനോൻ ലോക്ക്ഡൗണ്‍ കാലത്ത് വരച്ചു കൊണ്ടേയിരിക്കുന്ന സ്കൂൾ കുട്ടികളുടെ പെയിന്റിംഗുകൾക്കു പ്രസക്തി ഏറെയാണ്. ശാലിനി മേനോന്റെ വാക്കുകളിലേക്ക്...
സ്കൂൾ ജീവിതം എത്ര വലുതാണെന്നും, സ്കൂളും ആ അന്തരീക്ഷവും കളിയും ചിരിയും സൗഹൃദവും ഇന്നത്തെ കുട്ടികൾക്ക് എത്ര അനിവാര്യമാണെന്നും ഞാൻ തിരിച്ചറിയുന്നത് ഇക്കഴിഞ്ഞ വർഷം തുടങ്ങിയ ലോക്ക്ഡൗണ്‍ കാലത്താണ്; എന്റെ മകന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളിലൂടെയാണ്. ഇന്നത്തെ എണ്പതു ശതമാനം കുട്ടികളും കടുത്ത മാനസിക-ശാരീരിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന സത്യം ലോക്ക്ഡൗണ്‍ സമയത്ത് ഞാൻ തിരിച്ചറിയുകയായിരുന്നു. കുട്ടികളിൽ, പ്രത്യേകിച്ചും കൗമാരക്കാരായ വിദ്യാർഥികളിൽ വലിയൊരു ട്രോമ തന്നെ ഇത് സൃഷ്ടിക്കുന്നുണ്ട്. സ്വാഭാവികമായും രക്ഷിതാക്കളും ഇതേ സംഘർഷാവസ്ഥയിലൂടെയും രോഗങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. പല സംഭവങ്ങളും പുറത്ത് അറിയുന്നില്ല എന്നു മാത്രം. അങ്ങനെയാണ് സ്കൂളും കുട്ടികളും കുട്ടികളുടേതു മാത്രമായ കൗതുകങ്ങളും സന്തോഷങ്ങളും എല്ലാം ചേർത്ത് ഞാൻ ചിത്രങ്ങൾ വരച്ച് തുടങ്ങുന്നത്.
ഞാനത് അനുഭവിക്കുന്നു
എന്റെ പ്ലസ്ടു വിദ്യാർഥിയായ മകൻ ഫ്ളാറ്റിനുള്ളിൽ അനുഭവിക്കുന്ന ഒരു വീർപ്പുമുട്ടൽ ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. അതിന്റെ വേദനകൾ ഇന്നും അടങ്ങിയിട്ടില്ല. എന്റെ മകന്റെ കാര്യം പറയുകയാണെങ്കിൽ നന്നായി പഠിക്കുകയും പഠനത്തിനൊപ്പം സ്പോർട്സിൽ മികവ് പുലർത്തുകയും ചെയ്തിരുന്ന കുട്ടിയാണ്. നല്ലൊരു അത്ലറ്റുകൂടിയാണ്. നന്നായി കളിച്ചാൽ അതിലും നന്നായി പഠിക്കുന്ന ഒരു രീതി - അതായിരുന്നു മകന്റെത്. കോവിഡ്-19 പടർന്നു പിടിച്ചതോടെ സ്കൂൾ പഠനം മാത്രമല്ല കായിക വിനോദത്തിനുള്ള അവസരങ്ങൾകൂടി മുടങ്ങുകയായിരുന്നല്ലോ. ഇത് മകന്റെ പഠനത്തെ ദോഷകരമായി ബാധിച്ചു.
പഠനവും വായനയും മാത്രമായി ജീവിക്കുന്ന വിദ്യാർഥി-വിദ്യാർഥിനികളെ വീട്ടിലെ അടച്ചിട്ട ജീവിതം അധികം ബാധിക്കുന്നില്ല. എന്നാൽ എന്റെ മകനെ പോലെ കായിക ഉല്ലാസങ്ങൾ ജീവിതത്തിന്റെ ഉൗർജമായ കുട്ടികൾക്കു തടവറയിലേതു പോലുള്ള നിയന്ത്രിത ജീവിതം വലിയ സമ്മർദം സമ്മാനിക്കും. എന്റെ മകന്റെ വേദനയും വിങ്ങലും തന്നെയാണ് ലോക്ക്ഡൗണ്‍ കാലത്തെ വലിയൊരു ശതമാനം കുട്ടികളും നേരിടുന്നത്. ആ പീഡകൾ അമ്മയായ എന്നിലേക്കു പടർന്നപ്പോഴാണ് ഞാൻ പെയിന്റുകളിലേക്കു വീണ്ടും സജീവമായി തിരിയുന്നത്.
നഷ്ടപ്പെട്ടതിന്റെ നിറം
നമ്മുടെ കുട്ടികൾക്കു നഷ്ടമാകുന്ന സ്കൂളും കളിയും സൗഹൃദങ്ങളും വർണങ്ങളിലൂടെ പുനഃസൃഷ്ടിക്കുവാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. പിന്നെ ഒരു ചിത്രകാരി എന്ന നിലയ്ക്ക് ഇതെന്റെ ഒരു രക്ഷപ്പെടൽ കൂടിയാണ്. കാലം നമ്മളിൽ വീഴ്ത്തിയിരിക്കുന്ന കരിനിഴലുകൾ തുടച്ചു മാറ്റുവാൻ ഉള്ള വഴി. ഇന്നത്തെ തലമുറയ്ക്കു നഷ്ടമാകുന്ന സ്നേഹനിമിഷങ്ങൾ, കൂട്ടുകാരനെ മുന്നിലിരുത്തിയുള്ള സൈക്കിൾ ചവിട്ടൽ, തോളിൽ കൈയിട്ടുള്ള കാഴ്ച കാണൽ അങ്ങനെ പലതും പെയിന്റ് ചെയ്തു. നാട്ടിൻപുറത്തെ സാധാരണക്കാരായ കുട്ടികളുടെ ആഘോഷങ്ങളും ഇടയ്ക്കു പകർത്തി. സൈക്കിൾ ഉന്തി തിമിർക്കുന്ന ബാല്യം, കാലുകൾ ഇടയിലിട്ട് സൈക്കിൾ പെഡലിൽ ചവിട്ടി സൈക്കിൾ പഠിക്കുന്ന കുട്ടി. കടൽത്തിരകളുടെ കൗതുകം ഒക്കത്തിരിക്കുന്ന കുഞ്ഞനിയനെ കാട്ടിക്കൊടുക്കുന്ന പെണ്‍കുട്ടി അങ്ങനെ പലപല കുട്ടികളുടെ ചിത്രങ്ങൾ വലിയ ആശ്വാസം പകർന്നു. ജലച്ചായം ആണ് ഞാൻ സാധാരണ ഉപയോഗിക്കുന്നത്. ഇവിടെ എണ്ണച്ചായവും അക്രിലിക്കുമൊക്കെ പരീക്ഷിച്ചു.
വല പൊട്ടിക്കണം
കോവിഡ്-19ന്റെ രണ്ടാം തരംഗം വീണ്ടും അനിശ്ചിതാവസ്ഥയിലാക്കുകയാണ് കുട്ടികളെ. കഴിഞ്ഞ വർഷം മുതൽ തുടരുന്ന ഓണ്‍ലൈൻ പഠനം ഇങ്ങനെ തുടർന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുവാനുള്ള സാധ്യത ഉണ്ട്. പഠനത്തിന്റെ ഇടവേളകളിൽ കുട്ടികൾ സ്വാഭാവികമായും മൊബൈൽ ഗയിംസിലേക്കു പോകുവാനുള്ള സാധ്യത കൂടുതലാണ്. പോണ് സൈറ്റുകളിലേക്കും കൗമാരക്കാരായ കുട്ടികൾ ധാരാളമായി പോകുന്നുണ്ട് എന്നു വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പോണ് വീഡിയോകളുടെ അഡിക്ഷൻ പോലെതന്നെ അപകടരമാണ് മൊബൈൽ സ്പോർട്സ് അഡിക്ഷനും. മൊബൈൽ അഡിക്ഷൻ മുതിർന്നവരെ പോലും നിഷ്ക്രിയരാക്കുകയും അലസരാക്കുകയും ചെയ്യുന്നുണ്ട്. കർമ വിമുഖതയും ഒരു പ്രധാന ഫലമാണ്. അപ്പോൾ പിന്നെ ജീവിതം തുടങ്ങിയിട്ടുപോലുമില്ലാത്ത കുട്ടികളിൽ ഈ ഒരു അഡിക്ഷൻ എന്താവും സൃഷ്ടിക്കുക. മനസും ശരീരവും ആരോഗ്യകരമായി വളരേണ്ട പ്രായത്തിൽ പുറത്തിറങ്ങുവാൻ പോലും കഴിയാതെവരുന്പോൾ അവർ കടന്നുപോകുന്ന സമ്മർദം നമുക്ക് ഉൗഹിക്കുവാൻ കഴിയുന്നതിലും അപ്പുറമാണ്. മൊബൈൽ ഫോണ്‍ അഡിക്ഷൻ എന്ന തികച്ചും അനാരോഗ്യകരമായ അവസ്ഥ അവരുടെ വ്യക്തിത്വത്തെത്തന്നെ തകർക്കുന്നതാണ്. സമൂഹത്തിൽനിന്നും സ്വയം പിൻവാങ്ങുവാനുള്ള പ്രവണതയും അധികമാണ്. സുഹൃത്തുക്കളോടു പഴയ തലമുറയ്ക്കുണ്ടായിരുന്ന തരത്തിലെ സ്നേഹവും ആത്മബന്ധവും കുറയുന്നതിനും മൊബൈൽ അഡിക്ഷൻ കാരണമാകുന്നുണ്ട്.
തങ്ങളുടെത് മാത്രമായ ഒരു സൈബർ സ്പേസിലേക്ക് ഇളംതലമുറ ഒതുങ്ങുന്നത് കുട്ടികൾക്കും കുടുംബങ്ങൾക്കും മാത്രമല്ല നമ്മുടെ നാടിനു തന്നെ ഒട്ടും നല്ലതല്ല. ഇങ്ങനെ പലവിധ ചിന്തകളാണ് എന്നെപ്പോലെ പല അമ്മമാരും നേരിടുന്നത്. ഈ പ്രതിസന്ധികളിൽ കുട്ടികൾക്കു വേണ്ടത് അച്ഛനമ്മമാരുടെ പൂർണ ശ്രദ്ധയും പിന്തുണയാണ്. എന്റെ ഭർത്താവ് രാംദാസിന്റെ സ്നേഹപിന്തുണ ഇവിടെ പ്രത്യേകം ഓർമിക്കുകയാണ്.
എസ്. മഞ്ജുളാദേവി
അവധിക്കാലം ഒരു സ്വപ്നമായിരുന്നു കുട്ടികൾക്ക്. എല്ലാ കാലത്തും അതങ്ങനെ തന്നെയായിരുന്നു. മധ്യവേനലവധിക്കായി കാത്തുകാത്തിരുന്ന കുട്ടികളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. നമ്മുടെയെല്ലാം ഗൃഹാതുരത്വം നിറഞ്ഞ ഓർമകളാണ്, നെഞ്ചോട് ഇന്നും ചേർന്നു നില്ക്കുന്ന മധുരമുള്ള സ്വപ്നമാണ് സ്കൂൾ പഠനകാലം കഴിഞ്ഞുള്ള അവധിക്കാലം. എന്നാൽ ഇന്നു കഥ മാറുകയാണ്. സ്കൂളിൽ പോവുക എന്നത് തന്നെ ഒരു സ്വപ്നം മാത്രമായി പരിണമിക്കുന്ന ഏറ്റവും വേദന പുരണ്ട; നിരാശ പുരണ്ട വർത്തമാന കാലത്തിലാണ് നമ്മൾ എത്തി നില്‍ക്കുന്നത്.
കൊറോണ വൈറസിന്റെ ഒന്നാം തരംഗം തെല്ലൊന്നടങ്ങി തുടങ്ങുന്നു എന്നും ജീവിതം വീണ്ടും പഴയ താളത്തിലേക്ക് പോകുന്നു എന്നു കരുതിയ വേളയിൽ ക്രൂരമായ വേഗതയോടെ വൈറസ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിൽപ്പെട്ട്, മുന്നിൽ എന്തെന്നു പോലും അറിയാതെ പകച്ചു നില്ക്കുന്നവരിൽ ഒരു വലിയ ശതമാനം കുട്ടികളുമുണ്ട്!
ഹോ, എത്രനാളായി
കൂട്ടുകാരുടെ തോളിൽ കൈയിട്ട് പുന്നാരം പറഞ്ഞ് നടന്ന ആ നാളുകൾ എവിടെയോ പോയി മറഞ്ഞിരിക്കുകയാണ്.... ആഹ്ലാദത്തിന്റെയും ഉൗർജത്തിന്റെയും ഒരു പകൽ ഇനി എന്നെങ്കിലും ഉണരുമോ? അവർക്കറിയില്ല. ജൂണിലെ കുറുന്പു വിതറുന്ന പുതുമഴയ്ക്കൊപ്പം പുതിയ ഉടുപ്പും, കുടയുമായി സ്കൂളിലേക്ക് ഓടി പ്പോകാൻ ഇനിയും എത്ര കാലം കാത്തിരിക്കണം? മാസ്ക്കുകളിൽ വീർപ്പുമുട്ടുന്ന മുഖങ്ങൾക്ക് എന്നാണ് മുക്തി കിട്ടുക? നിറം കെടുന്ന കുട്ടികളുടെ ഈ സ്വപ്നങ്ങൾ, സ്വന്തം മകന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ ചേർത്ത ഒരമ്മ വരച്ച ചിത്രങ്ങൾക്ക് ഒരുപാട് വേദനകൾ പറയുവാനുണ്ട്.
എറണാകുളം വെണ്ണല സ്വദേശിനിയായ ചിത്രകാരി ശാലിനി മേനോൻ ലോക്ക്ഡൗണ്‍ കാലത്ത് വരച്ചു കൊണ്ടേയിരിക്കുന്ന സ്കൂൾ കുട്ടികളുടെ പെയിന്റിംഗുകൾക്കു പ്രസക്തി ഏറെയാണ്. ശാലിനി മേനോന്റെ വാക്കുകളിലേക്ക്...
സ്കൂൾ ജീവിതം എത്ര വലുതാണെന്നും, സ്കൂളും ആ അന്തരീക്ഷവും കളിയും ചിരിയും സൗഹൃദവും ഇന്നത്തെ കുട്ടികൾക്ക് എത്ര അനിവാര്യമാണെന്നും ഞാൻ തിരിച്ചറിയുന്നത് ഇക്കഴിഞ്ഞ വർഷം തുടങ്ങിയ ലോക്ക്ഡൗണ്‍ കാലത്താണ്; എന്റെ മകന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളിലൂടെയാണ്. ഇന്നത്തെ എണ്പതു ശതമാനം കുട്ടികളും കടുത്ത മാനസിക-ശാരീരിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന സത്യം ലോക്ക്ഡൗണ്‍ സമയത്ത് ഞാൻ തിരിച്ചറിയുകയായിരുന്നു. കുട്ടികളിൽ, പ്രത്യേകിച്ചും കൗമാരക്കാരായ വിദ്യാർഥികളിൽ വലിയൊരു ട്രോമ തന്നെ ഇത് സൃഷ്ടിക്കുന്നുണ്ട്. സ്വാഭാവികമായും രക്ഷിതാക്കളും ഇതേ സംഘർഷാവസ്ഥയിലൂടെയും രോഗങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. പല സംഭവങ്ങളും പുറത്ത് അറിയുന്നില്ല എന്നു മാത്രം. അങ്ങനെയാണ് സ്കൂളും കുട്ടികളും കുട്ടികളുടേതു മാത്രമായ കൗതുകങ്ങളും സന്തോഷങ്ങളും എല്ലാം ചേർത്ത് ഞാൻ ചിത്രങ്ങൾ വരച്ച് തുടങ്ങുന്നത്.
ഞാനത് അനുഭവിക്കുന്നു
എന്റെ പ്ലസ്ടു വിദ്യാർഥിയായ മകൻ ഫ്ളാറ്റിനുള്ളിൽ അനുഭവിക്കുന്ന ഒരു വീർപ്പുമുട്ടൽ ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. അതിന്റെ വേദനകൾ ഇന്നും അടങ്ങിയിട്ടില്ല. എന്റെ മകന്റെ കാര്യം പറയുകയാണെങ്കിൽ നന്നായി പഠിക്കുകയും പഠനത്തിനൊപ്പം സ്പോർട്സിൽ മികവ് പുലർത്തുകയും ചെയ്തിരുന്ന കുട്ടിയാണ്. നല്ലൊരു അത്ലറ്റുകൂടിയാണ്. നന്നായി കളിച്ചാൽ അതിലും നന്നായി പഠിക്കുന്ന ഒരു രീതി - അതായിരുന്നു മകന്റെത്. കോവിഡ്-19 പടർന്നു പിടിച്ചതോടെ സ്കൂൾ പഠനം മാത്രമല്ല കായിക വിനോദത്തിനുള്ള അവസരങ്ങൾകൂടി മുടങ്ങുകയായിരുന്നല്ലോ. ഇത് മകന്റെ പഠനത്തെ ദോഷകരമായി ബാധിച്ചു.
പഠനവും വായനയും മാത്രമായി ജീവിക്കുന്ന വിദ്യാർഥി-വിദ്യാർഥിനികളെ വീട്ടിലെ അടച്ചിട്ട ജീവിതം അധികം ബാധിക്കുന്നില്ല. എന്നാൽ എന്റെ മകനെ പോലെ കായിക ഉല്ലാസങ്ങൾ ജീവിതത്തിന്റെ ഉൗർജമായ കുട്ടികൾക്കു തടവറയിലേതു പോലുള്ള നിയന്ത്രിത ജീവിതം വലിയ സമ്മർദം സമ്മാനിക്കും. എന്റെ മകന്റെ വേദനയും വിങ്ങലും തന്നെയാണ് ലോക്ക്ഡൗണ്‍ കാലത്തെ വലിയൊരു ശതമാനം കുട്ടികളും നേരിടുന്നത്. ആ പീഡകൾ അമ്മയായ എന്നിലേക്കു പടർന്നപ്പോഴാണ് ഞാൻ പെയിന്റുകളിലേക്കു വീണ്ടും സജീവമായി തിരിയുന്നത്.
നഷ്ടപ്പെട്ടതിന്റെ നിറം
നമ്മുടെ കുട്ടികൾക്കു നഷ്ടമാകുന്ന സ്കൂളും കളിയും സൗഹൃദങ്ങളും വർണങ്ങളിലൂടെ പുനഃസൃഷ്ടിക്കുവാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. പിന്നെ ഒരു ചിത്രകാരി എന്ന നിലയ്ക്ക് ഇതെന്റെ ഒരു രക്ഷപ്പെടൽ കൂടിയാണ്. കാലം നമ്മളിൽ വീഴ്ത്തിയിരിക്കുന്ന കരിനിഴലുകൾ തുടച്ചു മാറ്റുവാൻ ഉള്ള വഴി. ഇന്നത്തെ തലമുറയ്ക്കു നഷ്ടമാകുന്ന സ്നേഹനിമിഷങ്ങൾ, കൂട്ടുകാരനെ മുന്നിലിരുത്തിയുള്ള സൈക്കിൾ ചവിട്ടൽ, തോളിൽ കൈയിട്ടുള്ള കാഴ്ച കാണൽ അങ്ങനെ പലതും പെയിന്റ് ചെയ്തു. നാട്ടിൻപുറത്തെ സാധാരണക്കാരായ കുട്ടികളുടെ ആഘോഷങ്ങളും ഇടയ്ക്കു പകർത്തി. സൈക്കിൾ ഉന്തി തിമിർക്കുന്ന ബാല്യം, കാലുകൾ ഇടയിലിട്ട് സൈക്കിൾ പെഡലിൽ ചവിട്ടി സൈക്കിൾ പഠിക്കുന്ന കുട്ടി. കടൽത്തിരകളുടെ കൗതുകം ഒക്കത്തിരിക്കുന്ന കുഞ്ഞനിയനെ കാട്ടിക്കൊടുക്കുന്ന പെണ്‍കുട്ടി അങ്ങനെ പലപല കുട്ടികളുടെ ചിത്രങ്ങൾ വലിയ ആശ്വാസം പകർന്നു. ജലച്ചായം ആണ് ഞാൻ സാധാരണ ഉപയോഗിക്കുന്നത്. ഇവിടെ എണ്ണച്ചായവും അക്രിലിക്കുമൊക്കെ പരീക്ഷിച്ചു.
വല പൊട്ടിക്കണം
കോവിഡ്-19ന്റെ രണ്ടാം തരംഗം വീണ്ടും അനിശ്ചിതാവസ്ഥയിലാക്കുകയാണ് കുട്ടികളെ. കഴിഞ്ഞ വർഷം മുതൽ തുടരുന്ന ഓണ്‍ലൈൻ പഠനം ഇങ്ങനെ തുടർന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുവാനുള്ള സാധ്യത ഉണ്ട്. പഠനത്തിന്റെ ഇടവേളകളിൽ കുട്ടികൾ സ്വാഭാവികമായും മൊബൈൽ ഗയിംസിലേക്കു പോകുവാനുള്ള സാധ്യത കൂടുതലാണ്. പോണ് സൈറ്റുകളിലേക്കും കൗമാരക്കാരായ കുട്ടികൾ ധാരാളമായി പോകുന്നുണ്ട് എന്നു വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പോണ് വീഡിയോകളുടെ അഡിക്ഷൻ പോലെതന്നെ അപകടരമാണ് മൊബൈൽ സ്പോർട്സ് അഡിക്ഷനും. മൊബൈൽ അഡിക്ഷൻ മുതിർന്നവരെ പോലും നിഷ്ക്രിയരാക്കുകയും അലസരാക്കുകയും ചെയ്യുന്നുണ്ട്. കർമ വിമുഖതയും ഒരു പ്രധാന ഫലമാണ്. അപ്പോൾ പിന്നെ ജീവിതം തുടങ്ങിയിട്ടുപോലുമില്ലാത്ത കുട്ടികളിൽ ഈ ഒരു അഡിക്ഷൻ എന്താവും സൃഷ്ടിക്കുക. മനസും ശരീരവും ആരോഗ്യകരമായി വളരേണ്ട പ്രായത്തിൽ പുറത്തിറങ്ങുവാൻ പോലും കഴിയാതെവരുന്പോൾ അവർ കടന്നുപോകുന്ന സമ്മർദം നമുക്ക് ഉൗഹിക്കുവാൻ കഴിയുന്നതിലും അപ്പുറമാണ്. മൊബൈൽ ഫോണ്‍ അഡിക്ഷൻ എന്ന തികച്ചും അനാരോഗ്യകരമായ അവസ്ഥ അവരുടെ വ്യക്തിത്വത്തെത്തന്നെ തകർക്കുന്നതാണ്. സമൂഹത്തിൽനിന്നും സ്വയം പിൻവാങ്ങുവാനുള്ള പ്രവണതയും അധികമാണ്. സുഹൃത്തുക്കളോടു പഴയ തലമുറയ്ക്കുണ്ടായിരുന്ന തരത്തിലെ സ്നേഹവും ആത്മബന്ധവും കുറയുന്നതിനും മൊബൈൽ അഡിക്ഷൻ കാരണമാകുന്നുണ്ട്.
തങ്ങളുടെത് മാത്രമായ ഒരു സൈബർ സ്പേസിലേക്ക് ഇളംതലമുറ ഒതുങ്ങുന്നത് കുട്ടികൾക്കും കുടുംബങ്ങൾക്കും മാത്രമല്ല നമ്മുടെ നാടിനു തന്നെ ഒട്ടും നല്ലതല്ല. ഇങ്ങനെ പലവിധ ചിന്തകളാണ് എന്നെപ്പോലെ പല അമ്മമാരും നേരിടുന്നത്. ഈ പ്രതിസന്ധികളിൽ കുട്ടികൾക്കു വേണ്ടത് അച്ഛനമ്മമാരുടെ പൂർണ ശ്രദ്ധയും പിന്തുണയാണ്. എന്റെ ഭർത്താവ് രാംദാസിന്റെ സ്നേഹപിന്തുണ ഇവിടെ പ്രത്യേകം ഓർമിക്കുകയാണ്.
എസ്. മഞ്ജുളാദേവി