ജോ എന്ന കഥാപാത്രമായി സഞ്ചരിക്കാൻ എനിക്കു വളരെ സമയം കിട്ടിയിരുന്നു. തിരക്കഥയിൽ എഴുതിവെച്ചിരുന്നതിനപ്പുറം ജോ ഇങ്ങനൊക്കെയായിരിക്കും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു. അദ്ദേഹം അതിനെ സ്വീകരിച്ചുകൊണ്ട് തിരുത്ത് വേണ്ടപ്പോൾ പറയാം എന്നു പിന്തുണച്ചു. അതിനായാണ് ശരീരഭാഗം കുറച്ചതും താടിയും മുടിയും നീട്ടി വളർത്തിയതുമെല്ലാം.
നടന്നു നടന്നു നടനായ ആളെന്നാണ് ചിലച്ചിത്ര താരം ഇർഷാദിനെക്കുറിച്ച് സുഹൃത്തും സംവിധാകനുമായ പ്രിയനന്ദൻ പറഞ്ഞത്. പക്ഷേ, അതു പറഞ്ഞു പഴകിയൊരു പ്രയോഗമാണെന്നു അടയാളപ്പെടുത്തുകയാണ് ഇർഷാദ് തന്റെ സമീപകാല പ്രകടനങ്ങളിലൂടെ.
തിയറ്ററിലെത്തിയ ഓപറേഷൻ ജാവയിലെ പോലീസ് കഥാപാത്രത്തിനു ശേഷം പോയ വാരം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ, ഷാജി അസീസ് സംവിധാനം ചെയ്ത വൂൾഫ് എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് ഇർഷാദ് അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഡതയേറിയ കഥാപാത്രത്തിനായി രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും പുതിയൊരു ഭാവുകത്വം അയാൾ സൃഷ്ടിച്ചു. കഥാപാത്രത്തിന്റെ സംഭാഷണ അവതരണത്തിൽ പോലും കവിതാനുഭവം കൊണ്ടുവന്നു. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ ഇർഷാദിനെ തേടി അഭിനന്ദനങ്ങൾ ഏറെയെത്തുകയാണ്.
"കഴിഞ്ഞ 25 വർഷമായി സിനിമയെന്ന ജീവവായു ശ്വസിച്ചു ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ഞാൻ ഇവിടെയുണ്ടായിരുന്നു. സിനിമയാണ് എന്റെ ചോരയെന്നു തിരിച്ചറിഞ്ഞുസംതൃപ്തിയോടെ സഞ്ചരിക്കുന്നു. ഇപ്പോൾ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകുന്നു. അതു പ്രേക്ഷകർ കണ്ടു നല്ലത് എന്നു പറയുന്പോൾ അഭിമാനമുണ്ട്.' ഇർഷാദ് മനസ് തുറക്കുന്നു...
വൂൾഫിനോട് ഇഷ്ടം
കോവിഡിന്റെ പ്രശ്നം രൂക്ഷമാകുന്ന സമയത്തും വൂൾഫ് ഒടിടി റിലീസ് ചെയ്തപ്പോൾ അതു പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷമുണ്ട്. വൂൾഫ് സംവിധാനം ചെയ്ത ഷാജി അസീസുമായി 20 വർഷമായുള്ള സൗഹൃദമുണ്ട്. പ്രിയനന്ദന്റെ നെയ്ത്തുകാരനിൽ പ്രീ പ്രൊഡക്ഷൻ ജോലികളിൽ ഞാനും ഷാജിയുമുണ്ടായിരുന്നു. പിന്നീട് അസിസ്റ്റന്റ് ഡയറക്്ടറായി ഷാജി എത്തുന്നത് ഞാൻ അഭിനയിച്ച നിലാമഴ എന്ന ടെവിലിഷൻ പരന്പരയിലാണ്. അന്നുമുതലുള്ള പരിചയവും സ്നേഹവുമാണ് ഞങ്ങളുടേത്. അദ്ദേഹം പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് വൂൾഫ്. അയാളുടെ തിരിച്ചു വരവിനൊപ്പം നിൽക്കുകയായിരുന്നു എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ.
അതിനിടയിലാണ് അദ്ദേഹത്തിന്റെ തന്നെ ചെറുകഥയായ ചെന്നായയെ ആസ്പദമാക്കി വൂൾഫിനു തിരക്കഥ എഴുതിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ദുഗോപൻ സംവിധായകൻ ഷാജിയോട് ഈ കഥ പറഞ്ഞത്. ഉടൻ ഷാജി ഫോണ് വിളിച്ച് എന്നോടു കഥ പറഞ്ഞു. ജോയെ ഞാനാണ് അവതരിപ്പിക്കുന്നതെന്നു പറഞ്ഞു. അന്നു മുതൽ സിനിമയുടെ ഓരോ വളർച്ചയിലും ഞാനും ഒപ്പമുണ്ടായിരുന്നു. ആശയായി സംയുക്ത മേനോനും ചിത്രത്തിന്റെ ഭാഗമായി.
ജോ എന്ന കഥാപാത്രം
വളരെ അടരുകളുള്ള കഥാപാത്രമാണ് ജോ. ഇടുക്കിയിൽ നായാടി നടന്ന ജോയെ സൗത്ത് ആഫ്രിക്കക്കാരൻ കണ്ടുമുട്ടുകയും അവിടേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അമ്മയെ അച്ഛൻ ചിട്ടിമെതിക്കുന്ന കണ്ടുവളർന്ന ഒരു ബാല്യവും നായാടി വളർന്ന ഒരു യൗവനവും അയാൾക്കുണ്ടായിരുന്നു. മൃഗങ്ങളെ കൊന്ന് അതിന്റെ മണം അനുഭവിക്കുകയും രക്തം രുചിക്കുകയും ചെയ്തിരുന്നു.
ആശ ക്ഷണിച്ചിട്ടാണ് അവർ ഇരുവരുടെയും ജിവിതത്തിലേക്ക് അയാൾ വന്നെത്തുന്നത്. എനിക്കു തോന്നുന്നു ലോകത്തിന്റെ വലിയ അനുഭവം അയാൾക്കുണ്ടെങ്കിലും ഒരു പ്രണയമില്ലാത്തയാളാകാം ജോ. യാത്രികനായ അയാളുടെ പ്രണയത്തിലേക്കുള്ള സഞ്ചാരമാകാം ആശയിലേക്ക് എത്തിച്ചത്.
ആശയേയും സഞ്ജയേയും കണ്ടപ്പോൾ അവരിലെ ഈഗോ എടുത്തുകളഞ്ഞാൽ അവർ സന്തോഷത്തോടെ ജീവിക്കുമെന്നു ജോ മനസിലാക്കിയിട്ടുണ്ടാം. അവരുടെ ജീവിതത്തിനു മാറ്റം സൃഷ്ടിച്ചാണ് അയാൾ മറയുന്നത്. ഇതു ഞാൻ വായിച്ചെടുക്കുന്നതാണ്. ഓരോ പ്രേക്ഷകരും അവരുടെ വീക്ഷണത്തിലാണ് വൂൾഫ് കാണുന്നത്. അവിടെ കഥയും നിർവചനങ്ങളും മാറാം. അത്തരത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാനായെന്നത് എനിക്കും ആനന്ദം നൽകുന്നു.
രൂപവും അവതരണവും
ജോ എന്ന കഥാപാത്രമായി സഞ്ചരിക്കാൻ എനിക്കു വളരെ സമയം കിട്ടിയിരുന്നു. തിരക്കഥയിൽ എഴുതിവെച്ചിരുന്നതിനപ്പുറം ജോ ഇങ്ങനൊക്കെയായിരിക്കും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു. അദ്ദേഹം അതിനെ സ്വീകരിച്ചുകൊണ്ട് തിരുത്ത് വേണ്ടപ്പോൾ പറയാം എന്നു പിന്തുണച്ചു. അതിനായാണ് ശരീരഭാഗം കുറച്ചതും താടിയും മുടിയും നീട്ടി വളർത്തിയതുമെല്ലാം. അയാളുടെ വസ്ത്രധാരണത്തിൽ പോലും ഒരു പുതുമ കൊണ്ടുവരാൻ ശ്രമിച്ചു. ഒരു ട്രാവലറെ കാണുന്ന എന്ന പതിവു രൂപത്തിൽനിന്നു മാറി കോസ്റ്റ്യൂമിൽ വളരെ ബോധപൂർവമായ ശ്രമം നടത്തി. ഗ്രീനിഷ് കളറും ഡ്രസിംഗ് സ്റ്റൈലുമെല്ലാം അങ്ങനെ ഒരുക്കിയതാണ്. പരിമിതമായ സാഹചര്യങ്ങളിലും സൗകര്യങ്ങളിലും അത്രത്തോളം തയാറെടുപ്പു നടത്താൻ സാധിച്ചു.
സംഭാഷണ ശൈലിയുടെ പുതുമ
ഒരു വീട്ടിലും മൂന്നു കഥാപാത്രങ്ങളിലുമാണ് സിനിമ നിൽക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ കാടുകളിലെ നായാട്ടിന്റെ ഫീലും ഭീകരതയും പ്രണയവുമെല്ലാം അനുഭവിപ്പിക്കേണ്ടത് സംഭാഷണങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ ജോയുടേത് വളരെ നീളമേറിയ ഡയലോഗുകളാണ്. അതിനു കവിതാ ഭാഷയുടെ ഒരു ഭാവം കൊടുക്കാമെന്നത് എന്റെ അഭിപ്രായമായിരുന്നു. എന്നാൽ അതു കവിത ചൊല്ലുന്നതുപോലെയോ നാടകമോ ആയിത്തീരാതെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്റെ പതിവു ശൈലിയിൽ നിന്നുമാറി പുതുമ നൽകാൻ സാധിച്ചെന്നത് സന്തോഷമാണ്. അതു സംവിധായകന്റെയും സഹപ്രവർത്തകരുടേയും പിന്തുണയാലാണ് സാധ്യമാകുന്നത്.
തയാറെടുപ്പ്
മാനസികമായും ശാരീരികമായും തയാറെടുപ്പുണ്ടായിരുന്നു. ശരീര ഭാരം 12 കിലോയോളം കുറച്ചു. ജീവിതത്തിൽ ആദ്യമായി ചുരുട്ട് വലിക്കുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്. ഓപറേഷൻ ജാവയിലും സിഗരറ്റ് വലിക്കുന്ന കഥാപാത്രമാണ്. അതിന്റെ ഷൂട്ടിംഗ് സമയത്ത് സിഗരറ്റ് വലിച്ചു കഴിയുന്പോൾ പലപ്പോഴും അഭിനയിക്കാൻ പ്രയാസമായിരുന്നു. തലകറങ്ങുക, സംഭാഷണം മുറിഞ്ഞു പോകുന്നപോലെയുള്ള അസ്വസ്ഥത തോന്നിയിരുന്നു. വൂൾഫിൽ ചരുട്ടാണ് വലിക്കേണ്ടത്. അതുകൊണ്ടു തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മാസം മുന്പ് മുതൽ സിഗരറ്റ് വലിച്ചു തുടങ്ങി. പെട്ടന്നു ചുരുട്ടു വലിക്കുന്പോൾ ശരീരം പ്രതികരിക്കുന്നത് ഒഴിവാക്കുന്നതിനായിരുന്നു ലക്ഷ്യം. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ നായിക സംയുക്ത എനിക്കു കുറച്ചു ജ്യൂസൊക്കെ തന്നയച്ചിരുന്നു. പുകവലിയുടെ കറയും കേടുമൊക്കെ ഇല്ലാതാകുന്നതിനായി. അത്തരത്തിൽ എന്റെ ശരീരത്തെ ബോധപൂർവം ഉപദ്രവിച്ചാണ് ജോ ആയി മാറിയത്.
നാഴികക്കല്ല്
25 വർഷ സിനിമ ജീവിതത്തിലെ നാഴികക്കല്ലാണ് ജോ എന്ന കഥാപാത്രമെന്നു പറയാനാണ് എനിക്കിഷ്ടം. പ്രേക്ഷകരുടെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്നും മികച്ചതെന്നുള്ള പ്രതികരണം ലഭിക്കുന്നു. സിനിമ മേഖല വളരെ അനിശ്ചിതാവസ്ഥയിലാണ്. ഇനി എങ്ങനെയാണെന്നു ഒരു ധാരണയില്ല. ഈ ഒരു വിഷമ ഘട്ടത്തിലും മനസ് നിറയ്ക്കുകയാണ് ചിത്രത്തിന്റെ വിജയം.
പുതിയ പ്രോജക്ടുകൾ
ഫഹദ് ഫാസിലിന്റെ മാലിക്കിൽ ചെറുതെങ്കിലും ഒരു ശ്രദ്ധേയ വേഷമുണ്ട്. നടൻ അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ രണ്ട് എന്ന ചിത്രത്തിലും ഒരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പുതിയ സിനിമകളുടെ ചർച്ചകളും ഒപ്പമുണ്ട്.
ലിജിൻ കെ ഈപ്പൻ
നടന്നു നടന്നു നടനായ ആളെന്നാണ് ചിലച്ചിത്ര താരം ഇർഷാദിനെക്കുറിച്ച് സുഹൃത്തും സംവിധാകനുമായ പ്രിയനന്ദൻ പറഞ്ഞത്. പക്ഷേ, അതു പറഞ്ഞു പഴകിയൊരു പ്രയോഗമാണെന്നു അടയാളപ്പെടുത്തുകയാണ് ഇർഷാദ് തന്റെ സമീപകാല പ്രകടനങ്ങളിലൂടെ.
തിയറ്ററിലെത്തിയ ഓപറേഷൻ ജാവയിലെ പോലീസ് കഥാപാത്രത്തിനു ശേഷം പോയ വാരം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ, ഷാജി അസീസ് സംവിധാനം ചെയ്ത വൂൾഫ് എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് ഇർഷാദ് അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഡതയേറിയ കഥാപാത്രത്തിനായി രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും പുതിയൊരു ഭാവുകത്വം അയാൾ സൃഷ്ടിച്ചു. കഥാപാത്രത്തിന്റെ സംഭാഷണ അവതരണത്തിൽ പോലും കവിതാനുഭവം കൊണ്ടുവന്നു. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ ഇർഷാദിനെ തേടി അഭിനന്ദനങ്ങൾ ഏറെയെത്തുകയാണ്.
"കഴിഞ്ഞ 25 വർഷമായി സിനിമയെന്ന ജീവവായു ശ്വസിച്ചു ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ഞാൻ ഇവിടെയുണ്ടായിരുന്നു. സിനിമയാണ് എന്റെ ചോരയെന്നു തിരിച്ചറിഞ്ഞുസംതൃപ്തിയോടെ സഞ്ചരിക്കുന്നു. ഇപ്പോൾ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകുന്നു. അതു പ്രേക്ഷകർ കണ്ടു നല്ലത് എന്നു പറയുന്പോൾ അഭിമാനമുണ്ട്.' ഇർഷാദ് മനസ് തുറക്കുന്നു...
വൂൾഫിനോട് ഇഷ്ടം
കോവിഡിന്റെ പ്രശ്നം രൂക്ഷമാകുന്ന സമയത്തും വൂൾഫ് ഒടിടി റിലീസ് ചെയ്തപ്പോൾ അതു പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷമുണ്ട്. വൂൾഫ് സംവിധാനം ചെയ്ത ഷാജി അസീസുമായി 20 വർഷമായുള്ള സൗഹൃദമുണ്ട്. പ്രിയനന്ദന്റെ നെയ്ത്തുകാരനിൽ പ്രീ പ്രൊഡക്ഷൻ ജോലികളിൽ ഞാനും ഷാജിയുമുണ്ടായിരുന്നു. പിന്നീട് അസിസ്റ്റന്റ് ഡയറക്്ടറായി ഷാജി എത്തുന്നത് ഞാൻ അഭിനയിച്ച നിലാമഴ എന്ന ടെവിലിഷൻ പരന്പരയിലാണ്. അന്നുമുതലുള്ള പരിചയവും സ്നേഹവുമാണ് ഞങ്ങളുടേത്. അദ്ദേഹം പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് വൂൾഫ്. അയാളുടെ തിരിച്ചു വരവിനൊപ്പം നിൽക്കുകയായിരുന്നു എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ.
അതിനിടയിലാണ് അദ്ദേഹത്തിന്റെ തന്നെ ചെറുകഥയായ ചെന്നായയെ ആസ്പദമാക്കി വൂൾഫിനു തിരക്കഥ എഴുതിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ദുഗോപൻ സംവിധായകൻ ഷാജിയോട് ഈ കഥ പറഞ്ഞത്. ഉടൻ ഷാജി ഫോണ് വിളിച്ച് എന്നോടു കഥ പറഞ്ഞു. ജോയെ ഞാനാണ് അവതരിപ്പിക്കുന്നതെന്നു പറഞ്ഞു. അന്നു മുതൽ സിനിമയുടെ ഓരോ വളർച്ചയിലും ഞാനും ഒപ്പമുണ്ടായിരുന്നു. ആശയായി സംയുക്ത മേനോനും ചിത്രത്തിന്റെ ഭാഗമായി.
ജോ എന്ന കഥാപാത്രം
വളരെ അടരുകളുള്ള കഥാപാത്രമാണ് ജോ. ഇടുക്കിയിൽ നായാടി നടന്ന ജോയെ സൗത്ത് ആഫ്രിക്കക്കാരൻ കണ്ടുമുട്ടുകയും അവിടേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അമ്മയെ അച്ഛൻ ചിട്ടിമെതിക്കുന്ന കണ്ടുവളർന്ന ഒരു ബാല്യവും നായാടി വളർന്ന ഒരു യൗവനവും അയാൾക്കുണ്ടായിരുന്നു. മൃഗങ്ങളെ കൊന്ന് അതിന്റെ മണം അനുഭവിക്കുകയും രക്തം രുചിക്കുകയും ചെയ്തിരുന്നു.
ആശ ക്ഷണിച്ചിട്ടാണ് അവർ ഇരുവരുടെയും ജിവിതത്തിലേക്ക് അയാൾ വന്നെത്തുന്നത്. എനിക്കു തോന്നുന്നു ലോകത്തിന്റെ വലിയ അനുഭവം അയാൾക്കുണ്ടെങ്കിലും ഒരു പ്രണയമില്ലാത്തയാളാകാം ജോ. യാത്രികനായ അയാളുടെ പ്രണയത്തിലേക്കുള്ള സഞ്ചാരമാകാം ആശയിലേക്ക് എത്തിച്ചത്.
ആശയേയും സഞ്ജയേയും കണ്ടപ്പോൾ അവരിലെ ഈഗോ എടുത്തുകളഞ്ഞാൽ അവർ സന്തോഷത്തോടെ ജീവിക്കുമെന്നു ജോ മനസിലാക്കിയിട്ടുണ്ടാം. അവരുടെ ജീവിതത്തിനു മാറ്റം സൃഷ്ടിച്ചാണ് അയാൾ മറയുന്നത്. ഇതു ഞാൻ വായിച്ചെടുക്കുന്നതാണ്. ഓരോ പ്രേക്ഷകരും അവരുടെ വീക്ഷണത്തിലാണ് വൂൾഫ് കാണുന്നത്. അവിടെ കഥയും നിർവചനങ്ങളും മാറാം. അത്തരത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാനായെന്നത് എനിക്കും ആനന്ദം നൽകുന്നു.
രൂപവും അവതരണവും
ജോ എന്ന കഥാപാത്രമായി സഞ്ചരിക്കാൻ എനിക്കു വളരെ സമയം കിട്ടിയിരുന്നു. തിരക്കഥയിൽ എഴുതിവെച്ചിരുന്നതിനപ്പുറം ജോ ഇങ്ങനൊക്കെയായിരിക്കും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു. അദ്ദേഹം അതിനെ സ്വീകരിച്ചുകൊണ്ട് തിരുത്ത് വേണ്ടപ്പോൾ പറയാം എന്നു പിന്തുണച്ചു. അതിനായാണ് ശരീരഭാഗം കുറച്ചതും താടിയും മുടിയും നീട്ടി വളർത്തിയതുമെല്ലാം. അയാളുടെ വസ്ത്രധാരണത്തിൽ പോലും ഒരു പുതുമ കൊണ്ടുവരാൻ ശ്രമിച്ചു. ഒരു ട്രാവലറെ കാണുന്ന എന്ന പതിവു രൂപത്തിൽനിന്നു മാറി കോസ്റ്റ്യൂമിൽ വളരെ ബോധപൂർവമായ ശ്രമം നടത്തി. ഗ്രീനിഷ് കളറും ഡ്രസിംഗ് സ്റ്റൈലുമെല്ലാം അങ്ങനെ ഒരുക്കിയതാണ്. പരിമിതമായ സാഹചര്യങ്ങളിലും സൗകര്യങ്ങളിലും അത്രത്തോളം തയാറെടുപ്പു നടത്താൻ സാധിച്ചു.
സംഭാഷണ ശൈലിയുടെ പുതുമ
ഒരു വീട്ടിലും മൂന്നു കഥാപാത്രങ്ങളിലുമാണ് സിനിമ നിൽക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ കാടുകളിലെ നായാട്ടിന്റെ ഫീലും ഭീകരതയും പ്രണയവുമെല്ലാം അനുഭവിപ്പിക്കേണ്ടത് സംഭാഷണങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ ജോയുടേത് വളരെ നീളമേറിയ ഡയലോഗുകളാണ്. അതിനു കവിതാ ഭാഷയുടെ ഒരു ഭാവം കൊടുക്കാമെന്നത് എന്റെ അഭിപ്രായമായിരുന്നു. എന്നാൽ അതു കവിത ചൊല്ലുന്നതുപോലെയോ നാടകമോ ആയിത്തീരാതെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്റെ പതിവു ശൈലിയിൽ നിന്നുമാറി പുതുമ നൽകാൻ സാധിച്ചെന്നത് സന്തോഷമാണ്. അതു സംവിധായകന്റെയും സഹപ്രവർത്തകരുടേയും പിന്തുണയാലാണ് സാധ്യമാകുന്നത്.
തയാറെടുപ്പ്
മാനസികമായും ശാരീരികമായും തയാറെടുപ്പുണ്ടായിരുന്നു. ശരീര ഭാരം 12 കിലോയോളം കുറച്ചു. ജീവിതത്തിൽ ആദ്യമായി ചുരുട്ട് വലിക്കുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്. ഓപറേഷൻ ജാവയിലും സിഗരറ്റ് വലിക്കുന്ന കഥാപാത്രമാണ്. അതിന്റെ ഷൂട്ടിംഗ് സമയത്ത് സിഗരറ്റ് വലിച്ചു കഴിയുന്പോൾ പലപ്പോഴും അഭിനയിക്കാൻ പ്രയാസമായിരുന്നു. തലകറങ്ങുക, സംഭാഷണം മുറിഞ്ഞു പോകുന്നപോലെയുള്ള അസ്വസ്ഥത തോന്നിയിരുന്നു. വൂൾഫിൽ ചരുട്ടാണ് വലിക്കേണ്ടത്. അതുകൊണ്ടു തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മാസം മുന്പ് മുതൽ സിഗരറ്റ് വലിച്ചു തുടങ്ങി. പെട്ടന്നു ചുരുട്ടു വലിക്കുന്പോൾ ശരീരം പ്രതികരിക്കുന്നത് ഒഴിവാക്കുന്നതിനായിരുന്നു ലക്ഷ്യം. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ നായിക സംയുക്ത എനിക്കു കുറച്ചു ജ്യൂസൊക്കെ തന്നയച്ചിരുന്നു. പുകവലിയുടെ കറയും കേടുമൊക്കെ ഇല്ലാതാകുന്നതിനായി. അത്തരത്തിൽ എന്റെ ശരീരത്തെ ബോധപൂർവം ഉപദ്രവിച്ചാണ് ജോ ആയി മാറിയത്.
നാഴികക്കല്ല്
25 വർഷ സിനിമ ജീവിതത്തിലെ നാഴികക്കല്ലാണ് ജോ എന്ന കഥാപാത്രമെന്നു പറയാനാണ് എനിക്കിഷ്ടം. പ്രേക്ഷകരുടെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്നും മികച്ചതെന്നുള്ള പ്രതികരണം ലഭിക്കുന്നു. സിനിമ മേഖല വളരെ അനിശ്ചിതാവസ്ഥയിലാണ്. ഇനി എങ്ങനെയാണെന്നു ഒരു ധാരണയില്ല. ഈ ഒരു വിഷമ ഘട്ടത്തിലും മനസ് നിറയ്ക്കുകയാണ് ചിത്രത്തിന്റെ വിജയം.
പുതിയ പ്രോജക്ടുകൾ
ഫഹദ് ഫാസിലിന്റെ മാലിക്കിൽ ചെറുതെങ്കിലും ഒരു ശ്രദ്ധേയ വേഷമുണ്ട്. നടൻ അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ രണ്ട് എന്ന ചിത്രത്തിലും ഒരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പുതിയ സിനിമകളുടെ ചർച്ചകളും ഒപ്പമുണ്ട്.
ലിജിൻ കെ ഈപ്പൻ