പാട്ടുകളിലൂടെ എന്നതിനേക്കാൾ ട്രോളുകളിലൂടെയാണ് ഈ ഗായികമാരെ മലയാളികൾക്കു പരിചയം. ശബ്ദത്തിന്റെ സ്ഥായിയും ശരീരഭാഷയും മാത്രമെടുത്ത് പരിഹസിക്കാവുന്നതാണോ ആ പാട്ടുകൾ... ട്രോളുണ്ടാക്കുന്നവർപോലും സമ്മതിക്കും, അല്ല എന്ന്. അതിനാ പാട്ടുകൾ കേൾക്കണം...
അടുത്തയിടെ ഹിറ്റായ ട്രോളുകളിലൊന്നാണ്:
രണ്ടു യുവതികൾ മൈക്കിനു മുന്നിലിരുന്നു പാടുകയാണ്. പതിയെ പാടിക്കൊണ്ടിരുന്ന അവരിലൊരുവൾ പെട്ടെന്നൊരു നിമിഷം എന്തോ ശക്തി ആവാഹിച്ചെന്ന മട്ടിൽ തലയും ശരീരവുമിളക്കി ഉച്ചസ്ഥായിയിൽ അലറുന്നപോലെ പാടുന്നു. സുഖസുഷുപ്തിയിൽ കിടന്ന പട്ടികളും പൂച്ചകളും എണീറ്റ് ഓടുന്നതാണ് അടുത്ത രംഗം. ഒപ്പം കുറേ മനുഷ്യരും ഓടിരക്ഷപ്പെടുന്നു. ചിലരുടെ തലമുടി ക്ഷോക്കടിച്ചപോലെയും മുഖം കരിപിടിച്ചപോലെയും കാണപ്പെടുന്നു.
ഇതെന്തു പാട്ടാണ് അമ്മച്ചി, വട്ടാണോ ആവോ ഇനി എന്നു മലയാളത്തിലും ഫണ്ണി സിംഗിംഗ് ട്രോൾ എന്ന് ഇംഗ്ലീഷിലും തലക്കെട്ടുള്ള ഇതു കണ്ടാൽ ആരായാലും ചിരിച്ചേക്കാം. അത്ര അസാധാരണമാംവിധമാണ് അവർ പാടുന്നത്. എന്നാൽ ഇതു ചിരിച്ചുതള്ളാനുള്ള പാട്ടാണോ? അല്ല എന്നാണ് ഉറപ്പുള്ള ഉത്തരം.
ആരാണ് അവർ?
പഞ്ചാബിലെ ജലന്ധറിൽനിന്ന് ഒരുപാട് ആശങ്കകളും അവ്യക്തതകളും കടന്നു പാട്ടുപാടി വന്നവരാണ് അവർ- നൂറാൻ സിസ്റ്റേഴ്സ്, സൂഫി സംഗീതം പകരുന്ന ആനന്ദം നൂറും ആയിരവും മടങ്ങാക്കുന്നവർ! ജ്യോതി നൂറാനും ചേച്ചി സുൽത്താന നൂറാനും. ഇവരിൽ ജ്യോതിയാണ് ആവേശപ്പെരുമഴയാൽ സ്വയംമറന്നു പാടുന്നവൾ. എവിടെനിന്നാവും ഇത്രയേറെ ഉൗർജം ജ്യോതിയിലേക്കു പകർന്നുകിട്ടുന്നുണ്ടാവുക! ദ്രുപദിന്റെ കളിത്തൊട്ടിലായ ശാം ചൗരസ്യാ ഘരാനയുടെ വഴികളിൽനിന്നുതന്നെയാവണം.
എഴുപതുകളിലെ പ്രമുഖ സൂഫി ഗായികയായിരുന്ന സ്വരണ് നൂറാനിന്റെ മകൻ ഉസ്താദ് ഗുൽഷൻ മിറിന്റെ മക്കളാണ് സുൽത്താനയും ജ്യോതിയും. കുടുംബം ദുരിതകാലങ്ങളിലൂടെ കടന്നുപോകവേ ഗുൽഷൻ മിർ നടത്തിയിരുന്ന സംഗീതക്ലാസുകളായിരുന്നു ഏക ആശ്രയം. ഭക്ഷണംപോലും കഴിക്കാനില്ലാതെ കടന്നുപോയ ദിവസങ്ങളുണ്ടെന്ന് പിന്നീട് ഗുൽഷൻ മിർ ഓർമിച്ചിട്ടുണ്ട്. സുൽത്താനയ്ക്ക് ഏഴും ജ്യോതിക്ക് അഞ്ചും വയസുള്ളപ്പോൾ ഗുൽഷൻ മനസിലാക്കി, ഇവരുടെയും വഴി സംഗീതംതന്നെയെന്ന്. അതൊരു കൗതുകകരമായ സംഭവമായിരുന്നു.
കുട്ടികൾ അന്നു കളിക്കുകയാണ്. മുത്തശ്ശിയിൽനിന്നു കേട്ടിട്ടുള്ള ബുല്ലേ ഷാഹ് കലാം പാടിക്കൊണ്ടായിരുന്നു കളി. കുല്ലി വിച്ചോ നി യാർ ലബ് ലായി എന്ന വരികൾ കേട്ട ഗുൽഷൻ മിർ അവരോടു ചോദിച്ചു- സംഗീതോപകരണങ്ങൾക്കൊപ്പം പാടാമോ? അവർ നൂറുവട്ടം ഒരുക്കമായിരുന്നു. തബലയ്ക്കും ഹാർമോണിയത്തിനുമൊപ്പം ഒരൊറ്റ ബീറ്റ് പോലും തെറ്റാതെ അവർ പാടി.
പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് കനേഡിയൻ മ്യൂസിക് പ്രമോട്ടറായ ഇഖ്ബാൽ മഹൽ നൂറാൻ സഹോദരിമാരെ കണ്ടെത്തിയത്. പിന്നീട് അദ്ദേഹം അവരുടെ വിജയപാതയിലെ പ്രധാന വഴികാട്ടിയായി. 2013ൽ നാകോദറിലെ ബാബാ മുറാദ് ഷാ ദർഗയിൽ സഹോദരിമാർ അവതരിപ്പിച്ച സംഗീതനിശ ഗംഭീര അഭിപ്രായംനേടി. അന്നുവരെ അവർക്ക് ഉറപ്പില്ലായിരുന്നു, തങ്ങളുടെ സംഗീതം ലോകർക്ക് ഇഷ്ടമാകുമോ എന്ന്. സൂഫി സംഗീതത്തിൽ ബോലുകൾക്കും സൂക്ഷ്മതയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഞങ്ങളുടെ പാട്ടിന് ഇത്രവലിയ ജനശ്രദ്ധ നേടാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല- സുൽത്താന ഒരിൽക്ക പറഞ്ഞു.
ഇഖ്ബാൽ മഹൽ വഴി കാനഡയിൽ നൂറാൻ സഹോദരിമാർ നടത്തിയ ആദ്യ കച്ചേരി അവരുടെ അതുവരെയുള്ള എല്ലാ ആശങ്കകളെയും മറികടക്കുന്നതായി. പിന്നീടൊരിക്കലും പിന്നോട്ടു നടക്കേണ്ടിയും വന്നില്ല. ഫോക് സ്വരങ്ങളിൽ ഇലക്ട്രോണിക് സംഗീതം കൂട്ടിയിണക്കി അവർ പിന്നീടു പരീക്ഷിച്ച ടുംഗ് ടുംഗ് ബാജേ എന്നു തുടങ്ങുന്ന പാട്ടൊക്കെ ഇന്നും കേൾവിക്കാരെ ഇരിപ്പിടങ്ങളിൽനിന്ന് ചാടിയെഴുന്നേൽപ്പിക്കും.
പടാഖാ ഗുഡ്ഡി!
2014ൽ പുറത്തിറങ്ങിയ ഹൈവേ എന്ന ഹിന്ദി ചിത്രത്തിലെ ഒരു പാട്ടാണ് പടാഖാ ഗുഡ്ഡി. ഈ പാട്ടിന്റെ യുട്യൂബ് വീഡിയോയ്ക്കു ചുവടെ ഒരാൾ ഇങ്ങനെ എഴുതിയിട്ടുണ്ട്- നൂറാൻ സഹോദരിമാർ ഇപ്പോൾ വളരെ പ്രശസ്തരാണ്. എന്നാൽ ഏഴുവർഷം അവരുടെ ശബ്ദം തിരിച്ചറിഞ്ഞ എ.ആർ. റഹ്്മാൻ യഥാർഥ ഇതിഹാസമല്ലേ എന്ന്. സത്യമാണ്. ഹൈവേയിലെ ത്രസിപ്പിക്കുന്ന പാട്ടിലേക്ക് റഹ്്മാൻ നൂറാൻ സഹോദരിമാരെ കണ്ടെത്തിപ്പിടിക്കുകയായിരുന്നു.
ആറു മണിക്കൂർ നീണ്ട സെഷനായിരുന്നു ആ പാട്ടിന്റെ റെക്കോർഡിംഗിന്. സുൽത്താന ഇങ്ങനെ ഓർമിക്കുന്നു: റഹ്്മാനു പാട്ടു പാടിയത് തൃപ്തിയായോ എന്ന് അദ്ദേഹത്തിന്റെ മുഖം നോക്കിയാൽ അറിയാം. ഈ പാട്ടു റെക്കോർഡ് ചെയ്തശേഷം അദ്ദേഹം ചിരിയോടെ ഞങ്ങളുടെ പിതാവിനോടു ചോദിച്ചത് ഞങ്ങൾക്കെന്താണ് കഴിക്കാൻ തരുന്നത് എന്നായിരുന്നു.
പിന്നീട് സുൽത്താൻ, മിർസിയ, ഡംഗൽ, ജബ് ഹാരി മെറ്റ് സേജൽ, ഭാരത് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം നൂറാൻ സഹോദരിമാരുടെ ആവേശം വിതറുന്ന സ്വരം കേട്ടു. ക്ലാസിക്കൽ ശൈലിയിൽനിന്ന് ബോളിവുഡിലേക്കു വന്നത് വലിയ മാറ്റമായിരുന്നെന്നാണ് സഹോദരിമാരുടെ പക്ഷം. സിനിമയിൽ പാടിയ പാട്ടുകളിൽ കൂടുതൽ ഇഷ്ടം പടാഖാ ഗുഡ്ഡിയോടുതന്നെ. സൂഫി സംഗീതത്തെ കൂടുതൽ ജനപ്രിയമാക്കി മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ബോളിവുഡ് സഹായകമാണെന്നും നൂറാൻ സിസ്റ്റേഴ്സ് പറയുന്നു.
സൂഫി ചന്ദനിത്തിരിപോലെ
ആത്മീയതയുടെ പര്യായമാണ് സൂഫി സംഗീതമെന്നുറപ്പിക്കുന്നു സുൽത്താനയും ജ്യോതിയും. അറ്റത്തെ തീനാളമണഞ്ഞാലും സുഗന്ധം പരത്തുന്ന ചന്ദനത്തിരിപോലെയാണത്. എത്ര പറഞ്ഞാലും തീരാത്ത, വലിയ ശക്തിയുള്ള ഒന്ന്. സൂഫിസത്തിൽ വിശ്വസിച്ചുതുടങ്ങിയാൽ നിങ്ങൾ ഏതു ദൈവത്തിലാണോ വിശ്വസിക്കുന്നത് അവിടേക്കു കൂടുതൽ അടുക്കും- അവർ പറയുന്നു.
ഞങ്ങൾ ഇന്നുവരെ പഠിച്ചതും പാടിയതുമെല്ലാം പിതാവിൽനിന്നുള്ളതാണ്. അദ്ദേഹമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയും പ്രചോദനവും. പുലർച്ചെ നാലിന് എഴുന്നേറ്റ് പരിശീലനം കഴിഞ്ഞ് സ്കൂളിൽ പോകുകയും തിരിച്ചുവന്ന് രാവേറുവോളം സർഗങ്ങളും ഖവാലികളും പഠിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു. അതേ സമർപ്പണമാണ് നൂറാൻ സഹോദരിമാർ ഇന്നും തുടരുന്നത്.
പാടിത്തുടങ്ങിയാൽ ഞങ്ങളുടെ ശരീരം ഞങ്ങളുടേതാണെന്നു തോന്നാറില്ല. അതുമൊരു സമർപ്പണമാണ്, അല്ലാഹുവിനു മുന്നിൽ- സുൽത്താന ഒരിക്കൽ പറഞ്ഞത് അവരുടെ പാട്ടുകൾ ശരിവയ്ക്കുന്നുണ്്.
കേട്ടറിയുക, ആ ശക്തി.
ഹരിപ്രസാദ്
അടുത്തയിടെ ഹിറ്റായ ട്രോളുകളിലൊന്നാണ്:
രണ്ടു യുവതികൾ മൈക്കിനു മുന്നിലിരുന്നു പാടുകയാണ്. പതിയെ പാടിക്കൊണ്ടിരുന്ന അവരിലൊരുവൾ പെട്ടെന്നൊരു നിമിഷം എന്തോ ശക്തി ആവാഹിച്ചെന്ന മട്ടിൽ തലയും ശരീരവുമിളക്കി ഉച്ചസ്ഥായിയിൽ അലറുന്നപോലെ പാടുന്നു. സുഖസുഷുപ്തിയിൽ കിടന്ന പട്ടികളും പൂച്ചകളും എണീറ്റ് ഓടുന്നതാണ് അടുത്ത രംഗം. ഒപ്പം കുറേ മനുഷ്യരും ഓടിരക്ഷപ്പെടുന്നു. ചിലരുടെ തലമുടി ക്ഷോക്കടിച്ചപോലെയും മുഖം കരിപിടിച്ചപോലെയും കാണപ്പെടുന്നു.
ഇതെന്തു പാട്ടാണ് അമ്മച്ചി, വട്ടാണോ ആവോ ഇനി എന്നു മലയാളത്തിലും ഫണ്ണി സിംഗിംഗ് ട്രോൾ എന്ന് ഇംഗ്ലീഷിലും തലക്കെട്ടുള്ള ഇതു കണ്ടാൽ ആരായാലും ചിരിച്ചേക്കാം. അത്ര അസാധാരണമാംവിധമാണ് അവർ പാടുന്നത്. എന്നാൽ ഇതു ചിരിച്ചുതള്ളാനുള്ള പാട്ടാണോ? അല്ല എന്നാണ് ഉറപ്പുള്ള ഉത്തരം.
ആരാണ് അവർ?
പഞ്ചാബിലെ ജലന്ധറിൽനിന്ന് ഒരുപാട് ആശങ്കകളും അവ്യക്തതകളും കടന്നു പാട്ടുപാടി വന്നവരാണ് അവർ- നൂറാൻ സിസ്റ്റേഴ്സ്, സൂഫി സംഗീതം പകരുന്ന ആനന്ദം നൂറും ആയിരവും മടങ്ങാക്കുന്നവർ! ജ്യോതി നൂറാനും ചേച്ചി സുൽത്താന നൂറാനും. ഇവരിൽ ജ്യോതിയാണ് ആവേശപ്പെരുമഴയാൽ സ്വയംമറന്നു പാടുന്നവൾ. എവിടെനിന്നാവും ഇത്രയേറെ ഉൗർജം ജ്യോതിയിലേക്കു പകർന്നുകിട്ടുന്നുണ്ടാവുക! ദ്രുപദിന്റെ കളിത്തൊട്ടിലായ ശാം ചൗരസ്യാ ഘരാനയുടെ വഴികളിൽനിന്നുതന്നെയാവണം.
എഴുപതുകളിലെ പ്രമുഖ സൂഫി ഗായികയായിരുന്ന സ്വരണ് നൂറാനിന്റെ മകൻ ഉസ്താദ് ഗുൽഷൻ മിറിന്റെ മക്കളാണ് സുൽത്താനയും ജ്യോതിയും. കുടുംബം ദുരിതകാലങ്ങളിലൂടെ കടന്നുപോകവേ ഗുൽഷൻ മിർ നടത്തിയിരുന്ന സംഗീതക്ലാസുകളായിരുന്നു ഏക ആശ്രയം. ഭക്ഷണംപോലും കഴിക്കാനില്ലാതെ കടന്നുപോയ ദിവസങ്ങളുണ്ടെന്ന് പിന്നീട് ഗുൽഷൻ മിർ ഓർമിച്ചിട്ടുണ്ട്. സുൽത്താനയ്ക്ക് ഏഴും ജ്യോതിക്ക് അഞ്ചും വയസുള്ളപ്പോൾ ഗുൽഷൻ മനസിലാക്കി, ഇവരുടെയും വഴി സംഗീതംതന്നെയെന്ന്. അതൊരു കൗതുകകരമായ സംഭവമായിരുന്നു.
കുട്ടികൾ അന്നു കളിക്കുകയാണ്. മുത്തശ്ശിയിൽനിന്നു കേട്ടിട്ടുള്ള ബുല്ലേ ഷാഹ് കലാം പാടിക്കൊണ്ടായിരുന്നു കളി. കുല്ലി വിച്ചോ നി യാർ ലബ് ലായി എന്ന വരികൾ കേട്ട ഗുൽഷൻ മിർ അവരോടു ചോദിച്ചു- സംഗീതോപകരണങ്ങൾക്കൊപ്പം പാടാമോ? അവർ നൂറുവട്ടം ഒരുക്കമായിരുന്നു. തബലയ്ക്കും ഹാർമോണിയത്തിനുമൊപ്പം ഒരൊറ്റ ബീറ്റ് പോലും തെറ്റാതെ അവർ പാടി.
പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് കനേഡിയൻ മ്യൂസിക് പ്രമോട്ടറായ ഇഖ്ബാൽ മഹൽ നൂറാൻ സഹോദരിമാരെ കണ്ടെത്തിയത്. പിന്നീട് അദ്ദേഹം അവരുടെ വിജയപാതയിലെ പ്രധാന വഴികാട്ടിയായി. 2013ൽ നാകോദറിലെ ബാബാ മുറാദ് ഷാ ദർഗയിൽ സഹോദരിമാർ അവതരിപ്പിച്ച സംഗീതനിശ ഗംഭീര അഭിപ്രായംനേടി. അന്നുവരെ അവർക്ക് ഉറപ്പില്ലായിരുന്നു, തങ്ങളുടെ സംഗീതം ലോകർക്ക് ഇഷ്ടമാകുമോ എന്ന്. സൂഫി സംഗീതത്തിൽ ബോലുകൾക്കും സൂക്ഷ്മതയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഞങ്ങളുടെ പാട്ടിന് ഇത്രവലിയ ജനശ്രദ്ധ നേടാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല- സുൽത്താന ഒരിൽക്ക പറഞ്ഞു.
ഇഖ്ബാൽ മഹൽ വഴി കാനഡയിൽ നൂറാൻ സഹോദരിമാർ നടത്തിയ ആദ്യ കച്ചേരി അവരുടെ അതുവരെയുള്ള എല്ലാ ആശങ്കകളെയും മറികടക്കുന്നതായി. പിന്നീടൊരിക്കലും പിന്നോട്ടു നടക്കേണ്ടിയും വന്നില്ല. ഫോക് സ്വരങ്ങളിൽ ഇലക്ട്രോണിക് സംഗീതം കൂട്ടിയിണക്കി അവർ പിന്നീടു പരീക്ഷിച്ച ടുംഗ് ടുംഗ് ബാജേ എന്നു തുടങ്ങുന്ന പാട്ടൊക്കെ ഇന്നും കേൾവിക്കാരെ ഇരിപ്പിടങ്ങളിൽനിന്ന് ചാടിയെഴുന്നേൽപ്പിക്കും.
പടാഖാ ഗുഡ്ഡി!
2014ൽ പുറത്തിറങ്ങിയ ഹൈവേ എന്ന ഹിന്ദി ചിത്രത്തിലെ ഒരു പാട്ടാണ് പടാഖാ ഗുഡ്ഡി. ഈ പാട്ടിന്റെ യുട്യൂബ് വീഡിയോയ്ക്കു ചുവടെ ഒരാൾ ഇങ്ങനെ എഴുതിയിട്ടുണ്ട്- നൂറാൻ സഹോദരിമാർ ഇപ്പോൾ വളരെ പ്രശസ്തരാണ്. എന്നാൽ ഏഴുവർഷം അവരുടെ ശബ്ദം തിരിച്ചറിഞ്ഞ എ.ആർ. റഹ്്മാൻ യഥാർഥ ഇതിഹാസമല്ലേ എന്ന്. സത്യമാണ്. ഹൈവേയിലെ ത്രസിപ്പിക്കുന്ന പാട്ടിലേക്ക് റഹ്്മാൻ നൂറാൻ സഹോദരിമാരെ കണ്ടെത്തിപ്പിടിക്കുകയായിരുന്നു.
ആറു മണിക്കൂർ നീണ്ട സെഷനായിരുന്നു ആ പാട്ടിന്റെ റെക്കോർഡിംഗിന്. സുൽത്താന ഇങ്ങനെ ഓർമിക്കുന്നു: റഹ്്മാനു പാട്ടു പാടിയത് തൃപ്തിയായോ എന്ന് അദ്ദേഹത്തിന്റെ മുഖം നോക്കിയാൽ അറിയാം. ഈ പാട്ടു റെക്കോർഡ് ചെയ്തശേഷം അദ്ദേഹം ചിരിയോടെ ഞങ്ങളുടെ പിതാവിനോടു ചോദിച്ചത് ഞങ്ങൾക്കെന്താണ് കഴിക്കാൻ തരുന്നത് എന്നായിരുന്നു.
പിന്നീട് സുൽത്താൻ, മിർസിയ, ഡംഗൽ, ജബ് ഹാരി മെറ്റ് സേജൽ, ഭാരത് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം നൂറാൻ സഹോദരിമാരുടെ ആവേശം വിതറുന്ന സ്വരം കേട്ടു. ക്ലാസിക്കൽ ശൈലിയിൽനിന്ന് ബോളിവുഡിലേക്കു വന്നത് വലിയ മാറ്റമായിരുന്നെന്നാണ് സഹോദരിമാരുടെ പക്ഷം. സിനിമയിൽ പാടിയ പാട്ടുകളിൽ കൂടുതൽ ഇഷ്ടം പടാഖാ ഗുഡ്ഡിയോടുതന്നെ. സൂഫി സംഗീതത്തെ കൂടുതൽ ജനപ്രിയമാക്കി മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ബോളിവുഡ് സഹായകമാണെന്നും നൂറാൻ സിസ്റ്റേഴ്സ് പറയുന്നു.
സൂഫി ചന്ദനിത്തിരിപോലെ
ആത്മീയതയുടെ പര്യായമാണ് സൂഫി സംഗീതമെന്നുറപ്പിക്കുന്നു സുൽത്താനയും ജ്യോതിയും. അറ്റത്തെ തീനാളമണഞ്ഞാലും സുഗന്ധം പരത്തുന്ന ചന്ദനത്തിരിപോലെയാണത്. എത്ര പറഞ്ഞാലും തീരാത്ത, വലിയ ശക്തിയുള്ള ഒന്ന്. സൂഫിസത്തിൽ വിശ്വസിച്ചുതുടങ്ങിയാൽ നിങ്ങൾ ഏതു ദൈവത്തിലാണോ വിശ്വസിക്കുന്നത് അവിടേക്കു കൂടുതൽ അടുക്കും- അവർ പറയുന്നു.
ഞങ്ങൾ ഇന്നുവരെ പഠിച്ചതും പാടിയതുമെല്ലാം പിതാവിൽനിന്നുള്ളതാണ്. അദ്ദേഹമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയും പ്രചോദനവും. പുലർച്ചെ നാലിന് എഴുന്നേറ്റ് പരിശീലനം കഴിഞ്ഞ് സ്കൂളിൽ പോകുകയും തിരിച്ചുവന്ന് രാവേറുവോളം സർഗങ്ങളും ഖവാലികളും പഠിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു. അതേ സമർപ്പണമാണ് നൂറാൻ സഹോദരിമാർ ഇന്നും തുടരുന്നത്.
പാടിത്തുടങ്ങിയാൽ ഞങ്ങളുടെ ശരീരം ഞങ്ങളുടേതാണെന്നു തോന്നാറില്ല. അതുമൊരു സമർപ്പണമാണ്, അല്ലാഹുവിനു മുന്നിൽ- സുൽത്താന ഒരിക്കൽ പറഞ്ഞത് അവരുടെ പാട്ടുകൾ ശരിവയ്ക്കുന്നുണ്്.
കേട്ടറിയുക, ആ ശക്തി.
ഹരിപ്രസാദ്