സംഗീത സംവിധായകൻ മോഹൻ സിതാരയുടെ സിനിമ സംവിധാന മോഹത്തെക്കുറിച്ച്...
സംഗീത സംവനിധായകൻ മോഹൻ സിതാര ചലച്ചിത്ര സംവിധായകനാവുന്നു. മലയാളത്തിൽ നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സമ്മാനിച്ച സംഗീതജ്ഞൻ തന്റെ സിനിമ ജീവിതത്തിൽ പുതിയൊരു മേഖലയിലും കയ്യൊപ്പു ചാർത്തുകയാണ് ഇനി. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി മോഹൻ സിതാര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ ലൗ സ്റ്റോറിയാണ് പറയുന്നത്. ഐ ആം സോറി എന്നാണ് ചിത്രത്തിന്റെ പേര്.
മോ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ സിതാര, ബിനോയ് ഇടത്തിനകത്ത്, കെ. സിന്ധു, കെ.എസ്. രാജേശ്വരി എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജിത് ടി. നന്ദനം നിർവഹിക്കുന്നു. ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹൻ സിതാര തന്റെ പുത്തൻ വിശേഷങ്ങളുമായി...
ആഗ്രഹം സാധ്യമാകുന്നു
1986-ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംഗീത സംവിധായകനായി സിനിമയിലെത്തുന്നത്. സംവിധായകനായ ടി.കെ. രാജീവ് കുമാറാണ് നിർമാതാക്കളായ നവോദയ്ക്കു എന്നെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. പിന്നീട് ഇന്നുവരെ 400-ൽ അധികം ചിത്രങ്ങൾക്ക് സംഗീതം ഒരുക്കാൻ സാധിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി സിനിമാ സംവിധാനം മനസിലുണ്ടായിരുന്നു. അന്നു മുതൽ പല കഥകളും തിരക്കഥയും പ്രാകടീസ് എന്ന നിലയിൽ എഴുതുമായിരുന്നു. ഇപ്പോഴാണ് അതു കൃത്യമായി ഒരു പ്രോജക്ടായി മാറുന്നത്.
സംഗീത സാന്ദ്രം
ആദ്യ സിനിമയുടെ കഥയിൽ സംഗീത പശ്ചാത്തലം താനേ സംഭവിക്കുകയായിരുന്നു. ഇന്നത്തെ കാലത്തിന്റെ കഥയാണ് പറയുന്നത്. നായകനും നായികയും തമ്മിൽ അടുക്കുന്നതു പോലും ഒരു പ്രത്യേക സംഗീതത്താലാണ്. അതുകൊണ്ടു തന്നെ ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതിയും സംഗീതമാണ്. എന്റെ മകൻ വിഷ്ണു മോഹൻ സിതാരയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. മലയാളത്തിനു പുറമേ ഒരു ഹിന്ദി ഗസലും രണ്ടു തമിഴ് പാട്ടുകളുമുണ്ട്.
പുതുമുഖങ്ങൾ
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ സംഗീതം അറിയുന്നവരായിരിക്കണം എന്നു ചിന്തിച്ചിരുന്നു. അതാണ് പുതുമുഖങ്ങളെ കാസ്റ്റ് ചെയ്തതിന്റെ പ്രധാന കാരണം. സംഗീതം അറിയുന്നവർക്ക് അവരുടെ ജീവിതത്തിന്റെ സമസ്ഥ മേഖലയിലും ഒരു താളമുണ്ടാകും. ഒരു സംഗീത ഉപകരണം കയ്യിലെടുക്കുന്നതിന്റെ രീതിയും അതുപയോഗിക്കുന്നതിന്റെ വശവുമുണ്ട്. നമുക്ക് പരിചയമുള്ള നടീനടന്മാരെ കൊണ്ടുവരുന്പോൾ ചിലപ്പോൾ കൃത്യമത്വം വരാം. അങ്ങനെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പുതുമുഖങ്ങളെ കണ്ടെത്താൻ പ്രേരിപ്പിച്ചത്.
ഒരുക്കങ്ങൾ
പല കഥകൾ ചിന്തിച്ചിരുന്നെങ്കിലും ഐ ആം സോറിയുടെ കഥയിലേക്കെത്തുന്നത് ഒന്പതു മാസം മുന്പാണ്. ആദ്യത്തെ സിനിമയാകുന്പോൾ വളരെ മുന്നൊരുക്കം വേണം. ഈ കാലയളവിൽ മൂന്ന് ഷോർട് ഫിലിം ചെയ്തതും ഒരു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചതും ആത്മ വിശ്വാസം നൽകി.
മുന്പു വിവിധ ആൽബങ്ങളും ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്യുന്നതിന് ഈ അനുഭവങ്ങൾ എനിക്ക് കരുത്തു നൽകുന്നു. ചിത്രത്തിൽ ഒരു കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചേക്കാം. ആഗസ്റ്റ് 26ന് ഷൂട്ടിംഗ് ആരംഭിക്കും. കഥയിൽ തമിഴ് പശ്ചാത്തലം ആവശ്യമായതുകൊണ്ടു തന്നെ ചിലപ്പോൾ മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുക്കും.
സംഗീത സംവനിധായകൻ മോഹൻ സിതാര ചലച്ചിത്ര സംവിധായകനാവുന്നു. മലയാളത്തിൽ നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സമ്മാനിച്ച സംഗീതജ്ഞൻ തന്റെ സിനിമ ജീവിതത്തിൽ പുതിയൊരു മേഖലയിലും കയ്യൊപ്പു ചാർത്തുകയാണ് ഇനി. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി മോഹൻ സിതാര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ ലൗ സ്റ്റോറിയാണ് പറയുന്നത്. ഐ ആം സോറി എന്നാണ് ചിത്രത്തിന്റെ പേര്.
മോ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ സിതാര, ബിനോയ് ഇടത്തിനകത്ത്, കെ. സിന്ധു, കെ.എസ്. രാജേശ്വരി എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജിത് ടി. നന്ദനം നിർവഹിക്കുന്നു. ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹൻ സിതാര തന്റെ പുത്തൻ വിശേഷങ്ങളുമായി...
ആഗ്രഹം സാധ്യമാകുന്നു
1986-ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംഗീത സംവിധായകനായി സിനിമയിലെത്തുന്നത്. സംവിധായകനായ ടി.കെ. രാജീവ് കുമാറാണ് നിർമാതാക്കളായ നവോദയ്ക്കു എന്നെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. പിന്നീട് ഇന്നുവരെ 400-ൽ അധികം ചിത്രങ്ങൾക്ക് സംഗീതം ഒരുക്കാൻ സാധിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി സിനിമാ സംവിധാനം മനസിലുണ്ടായിരുന്നു. അന്നു മുതൽ പല കഥകളും തിരക്കഥയും പ്രാകടീസ് എന്ന നിലയിൽ എഴുതുമായിരുന്നു. ഇപ്പോഴാണ് അതു കൃത്യമായി ഒരു പ്രോജക്ടായി മാറുന്നത്.
സംഗീത സാന്ദ്രം
ആദ്യ സിനിമയുടെ കഥയിൽ സംഗീത പശ്ചാത്തലം താനേ സംഭവിക്കുകയായിരുന്നു. ഇന്നത്തെ കാലത്തിന്റെ കഥയാണ് പറയുന്നത്. നായകനും നായികയും തമ്മിൽ അടുക്കുന്നതു പോലും ഒരു പ്രത്യേക സംഗീതത്താലാണ്. അതുകൊണ്ടു തന്നെ ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതിയും സംഗീതമാണ്. എന്റെ മകൻ വിഷ്ണു മോഹൻ സിതാരയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. മലയാളത്തിനു പുറമേ ഒരു ഹിന്ദി ഗസലും രണ്ടു തമിഴ് പാട്ടുകളുമുണ്ട്.
പുതുമുഖങ്ങൾ
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ സംഗീതം അറിയുന്നവരായിരിക്കണം എന്നു ചിന്തിച്ചിരുന്നു. അതാണ് പുതുമുഖങ്ങളെ കാസ്റ്റ് ചെയ്തതിന്റെ പ്രധാന കാരണം. സംഗീതം അറിയുന്നവർക്ക് അവരുടെ ജീവിതത്തിന്റെ സമസ്ഥ മേഖലയിലും ഒരു താളമുണ്ടാകും. ഒരു സംഗീത ഉപകരണം കയ്യിലെടുക്കുന്നതിന്റെ രീതിയും അതുപയോഗിക്കുന്നതിന്റെ വശവുമുണ്ട്. നമുക്ക് പരിചയമുള്ള നടീനടന്മാരെ കൊണ്ടുവരുന്പോൾ ചിലപ്പോൾ കൃത്യമത്വം വരാം. അങ്ങനെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പുതുമുഖങ്ങളെ കണ്ടെത്താൻ പ്രേരിപ്പിച്ചത്.
ഒരുക്കങ്ങൾ
പല കഥകൾ ചിന്തിച്ചിരുന്നെങ്കിലും ഐ ആം സോറിയുടെ കഥയിലേക്കെത്തുന്നത് ഒന്പതു മാസം മുന്പാണ്. ആദ്യത്തെ സിനിമയാകുന്പോൾ വളരെ മുന്നൊരുക്കം വേണം. ഈ കാലയളവിൽ മൂന്ന് ഷോർട് ഫിലിം ചെയ്തതും ഒരു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചതും ആത്മ വിശ്വാസം നൽകി.
മുന്പു വിവിധ ആൽബങ്ങളും ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്യുന്നതിന് ഈ അനുഭവങ്ങൾ എനിക്ക് കരുത്തു നൽകുന്നു. ചിത്രത്തിൽ ഒരു കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചേക്കാം. ആഗസ്റ്റ് 26ന് ഷൂട്ടിംഗ് ആരംഭിക്കും. കഥയിൽ തമിഴ് പശ്ചാത്തലം ആവശ്യമായതുകൊണ്ടു തന്നെ ചിലപ്പോൾ മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുക്കും.