കാഞ്ഞിരപ്പള്ളി സ്വദേശിയായ അലിസ്റ്റർ അലക്സാണ് ജോജിയിലെ പോപ്പി എന്ന കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിനു സംവിധായകൻ ദിലീഷ് പോത്തൻ സമ്മാനിച്ച പുതിയ പ്രതിഭയാണ് അലിസ്റ്റർ. പ്രേക്ഷക പ്രശംസയോടെ സിനിമയുടെ പടവുകൾ കയറുന്ന അലിസ്റ്ററിന്റെ ആദ്യ സിനിമാ വിശേഷങ്ങളിലേക്ക്...
ഒരു പുഞ്ചിരിയിൽ നോവ് ഒളിപ്പിച്ച് ഹൃദയം കീഴടക്കിയ പോപ്പിയെ തിരക്കുകയാണ് പ്രേക്ഷകർ. പോയ വാരം ഒടിടിയിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം ജോജിയിലെ പോപ്പിയെന്ന കഥാപാത്രവും സിനിമയോടൊപ്പം പ്രേക്ഷക ഇഷ്ടം നേടിക്കഴിഞ്ഞു.
അപ്പാപ്പൻ അറിയാതെ അക്കൗണ്ടിൽ നിന്നു വിദഗ്ധമായി പൈസ അടിച്ചുമാറ്റി ഓണ്ലൈനായി തോക്ക് വാങ്ങിയ പോപ്പിയെ പ്രേക്ഷകർ ആദ്യ നോക്കിൽ തന്നെ ശ്രദ്ധിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അലിസ്റ്റർ അലക്സാണ് പോപ്പി എന്ന കഥാപത്രത്തെ അനായാസമായി അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിനു സംവിധായകൻ ദിലീഷ് പോത്തൻ സമ്മാനിച്ച പുതിയ പ്രതിഭയാണ് അലിസ്റ്റർ. പ്രേക്ഷക പ്രശംസയോടെ സിനിമയുടെ പടവുകൾ കയറുന്ന അലിസ്റ്ററിന്റെ ആദ്യ സിനിമാ വിശേഷങ്ങളിലേക്ക്...
ജോജിയുടെ പോപ്പിയിലേക്ക്
സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ജോജി. ഓഡിഷൻ വിളിച്ചുള്ള പോസ്റ്റ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിൽ കണ്ടിരുന്നു. അങ്ങനെയാണ് വിവരങ്ങൾ അയക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഓഡീഷനിലേക്ക് വിളിച്ചു. കാഞ്ഞിരപ്പള്ളിയിൽ തന്നെയുള്ള ഒരു വീട്ടിലായിരുന്നു ഓഡീഷൻ. സംവിധായകൻ ദീലീഷ് പോത്തനടങ്ങുന്ന ടീമായിരുന്നു ഓഡീഷൻ നടത്തിയത്. ഷോർട് ലിസ്റ്റ് ചെയ്ത കുറച്ചു പേരിൽ നിന്നും എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഫോണിൽ വിളിച്ചാണ് പോപ്പിയായി എന്ന കാസ്റ്റ് ചെയ്ത വിവരം പറയുന്നത്. ഓഡീഷന് വിവരങ്ങൾ അയച്ചത് ഞാൻ വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല. അവർ വിളിച്ചത് അമ്മയുടെ ഫോണിലായിരുന്നു. അമ്മ വളരെ ഷോക്കായിട്ടാണ് കേട്ടത്. ആദ്യം വിശ്വസിച്ചില്ല. പിന്നെ രണ്ടാമതും വിളിച്ച് വിശദമായി പറഞ്ഞപ്പോഴാണ് അമ്മയ്ക്കും വിശ്വാസമായത് തന്നെ. ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിച്ചു.
കാമറയ്ക്കു മുന്നിൽ
ഷൂട്ടിംഗ് സെറ്റിലേക്ക് ചെല്ലുന്പോൾ എനിക്കു വളരെ ടെൻഷൻ ഉണ്ടായിരുന്നു. ദിലീഷ് പോത്തനും ക്രൂവും എന്നെ വളരെ കൂളാക്കി നിർത്തി. സീൻ ഓർഡറിൽ തന്നെയായിരുന്നു ഷൂട്ടിംഗും നടന്നത്. സിനിമയിൽ കാണുന്ന ആദ്യ സീൻ തന്നെയായിരുന്നു എന്റെ ആദ്യ ഷൂട്ടിംഗും. എല്ലാം വളരെ വിശദമായി സംവിധായകൻ പറഞ്ഞു തന്നിരുന്നു. ആദ്യത്തെ രണ്ടു ദിവസം ഇതെങ്ങനെയാകും എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ, എല്ലാവരുമായി നല്ല സുഹൃത്തുക്കളായി നിന്ന് പിന്തുണച്ചു. ഉണ്ണി മായ ചേച്ചിയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ബേസിൽ ജോസഫുമൊക്കെ വളരെ നല്ല സൗഹൃദ അന്തരീഷം അവിടൊരുക്കി. ഷൂട്ടിംഗ് ഇടവേളകളിൽ അവർക്കൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചു. ബാബുരാജ് അങ്കിളും ഷമ്മി തിലകൻ ചേട്ടനുമായൊക്കെ ഇടവേളകളിൽ സംസാരിക്കുകയും ടിപ്സ് പറഞ്ഞു തരികയും ചെയ്തിരുന്നു. രണ്ടര മാസത്തോളം ഒരു കുടുംബത്തിലെന്നപോലെയുള്ള അനുഭവമായിരുന്നു.
ഫഹദ് ഫാസിലിന്റെ പോപ്പി
ഷൂട്ടിംഗ് സെറ്റിൽ ചെന്നപ്പോഴാണ് ആദ്യമായി ഫഹദ് ഫാസിലിനെ നേരിൽ കാണുന്നത്. പിന്നീട് ഷൂട്ടിംഗിന്റെ ഇടവേളയിൽ ആ വീട്ടിലെ ബെഡ് റൂമിൽ ഒരിക്കൽ ഞാൻ ഒന്നുറങ്ങി എണീറ്റപ്പോഴാണ് ഫഹദ് ഫാസിലിനെ അടുത്ത കാണുന്നതും സംസാരിക്കുന്നതുമൊക്കെ. പിന്നീട് ഞങ്ങൾ നല്ല കൂട്ടായി. ചിലപ്പോൾ ഡയലോഗ് ഞാൻ മറന്നു പോയാലും സാരമില്ല, എന്നു പറഞ്ഞ് നമുക്ക് ആത്മവിശ്വാസം തരും. പോപ്പിയും ജോജിയുമെന്നപോലെ ശരിക്കും എന്റെ പിതൃസഹോദരനെ പോലെ തന്നെയായിരുന്നു സെറ്റിലും ഫഹദ് ഫാസിൽ.
ദിലീഷേട്ടൻ ബ്രില്യൻസ്
മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും കണ്ടു തന്നെ ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് നമുക്കറിയാം. ഓഡീഷൻ കഴിഞ്ഞ് ഷൂട്ടിംഗിനു മുന്പ് ഒരാഴ്ചത്തെ ആക്ടിംഗ് വർക് ഷോപ് നടത്തിയിരുന്നു. അവിടെത്തിയപ്പോൾ ആദ്യം തന്നെ ദിലീഷേട്ടൻ കഥയും എന്റെ കഥാപാത്രവും അതിന്റെ സ്വഭാവവുമൊക്കെ വളരെ വിശദമായി പറഞ്ഞുതന്നിരുന്നു. മുഴുവൻ കഥയും കേട്ടുകഴിഞ്ഞപ്പോൾ പേടിച്ചു പോയോ എന്നാണ് അദ്ദേഹം ചോദിച്ചത്. പിന്നീട് ഓരോ സീൻ ചെയ്യുന്പോഴും ആ കഥാപാത്രമായി മാറി ചെയ്യാനുള്ള ധൈര്യം അദ്ദേഹം പകരുന്നുണ്ടായിരുന്നു. പിന്നെ കഥ നടക്കുന്നത് എരുമേലിയിലാണ്. ഷൂട്ടിംഗ് സൈറ്റ് എനിക്കു പരിചയമുള്ള നാടായതിന്റെ ധൈര്യവുമുണ്ടായിരുന്നു.
കോവിഡ് നിയന്ത്രണം
വളരെ കുറച്ച് അഭിനേതാക്കളും ക്രൂ മെന്പേഴ്സുമാണ് ഷൂട്ടിംഗിന് ഉണ്ടായിരുന്നത്. ആൾക്കൂട്ടമുണ്ടാകാതെ ഏറെ സജ്ജീകരണങ്ങളോടെയായിരുന്നു ഷൂട്ടിംഗ്. പലപ്പോഴും ക്രൂവിലുള്ളവരെ തന്നെയാണ് ചെറിയ വേഷങ്ങളിൽ അഭിനയിപ്പിച്ചത്. ചിത്രത്തിൽ എന്റെ ആദ്യ സീനിൽ എത്തുന്ന ഡെലിവറി ബോയി ശരിക്കും ദിലീഷ് പോത്തന്റെ സംവിധാന സഹായി ടിൻസ് അലക്സ് എന്ന കുറുപ്പന്തറക്കാരനാണ്. പരിമിതികൾക്കുള്ളിൽ നിന്നു വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ദീലീഷ് പോത്തൻ എന്ന സംവിധായകൻ.
റിലീസിംഗിനുള്ള കാത്തിരിപ്പ്
ചിത്രം ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും റിലീസ് ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നു. ജനുവരി രണ്ടാം വാരത്തോടെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും എന്റെ സുഹൃത്തുക്കളോടൊന്നും ജോജിയിൽ അഭിനയിച്ച കാര്യം പറഞ്ഞിരുന്നില്ല. എല്ലാവർക്കും ഒരു സർപ്രൈസ് ആകട്ടെന്നു കരുതി. ഷൂട്ട് ഇല്ലാത്ത സമയത്ത് ക്ലാസിലും ഭാഗമായിരുന്നു. ട്രെയിലർ ഇറങ്ങിയപ്പോഴാണ് ഞാൻ സിനിമയിൽ അഭിനയിച്ച കാര്യം അവർ അറിയുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് ചെറിയ ഇടവേള കഴിഞ്ഞാണ് ഡബ്ബിംഗിനെത്തുന്നത്. അവിടെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കർ ഉണ്ടായിരുന്നു. ഡബ്ബ് ചെയ്ത സമയത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായാലും അദ്ദേഹവും എല്ലാം വിശദമായി പറഞ്ഞു തരുമായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ സിനിമ റിലീസാകുന്നതിന്റെ കാത്തിരിപ്പിലായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും അധ്യാപകരും ഞാനറിയാത്തവരുമടക്കം ഒരുപാടാളുകൾ വിളിച്ച് അഭിപ്രായം പറയുകയും ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ് ഞാൻ.
കുടുംബ വിശേഷം
കാഞ്ഞിരപ്പള്ളിയിൽ ആനക്കല്ലിലാണ് താമസിക്കുന്നത്. പപ്പ അലക്സും അമ്മ ജിജിയും അനുജത്തി അന്നുവും ചേരുന്നതാണ് കുടുംബം. പപ്പ വിദേശത്ത് ജോലി ചെയ്യുന്നു. അന്നു നാലാം ക്ലാസിൽ പഠിക്കുന്നു. സിനിമയിൽ കാസ്റ്റ് ചെയ്തെന്നു പറഞ്ഞപ്പോൾ മുതൽ അവർക്കും വളരെ സന്തോഷമായിരുന്നു. ലൊക്കേഷനിൽനിന്നു വീട്ടിലെത്തുന്പോൾ ഷൂട്ടിംഗ് അനുഭവമൊക്കെ ദിവസവും പറയുമായിരുന്നു. അവർക്കു സിനിമ കാണുന്പോൾ സസ്പെൻസ് വേണമല്ലോ, അതുകൊണ്ട് എല്ലാമൊന്നും പറഞ്ഞിരുന്നില്ല. സിനിമ റിലീസ് ചെയ്ത രാത്രി കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒത്തു ചേർന്നിരുന്നാണ് കണ്ടത്. എല്ലാവർക്കും വളരെ സന്തോഷമായി. കാഞ്ഞിരപ്പള്ളി ആനക്കൽ സെന്റ് ആന്റണീസ് സ്കൂളിൽ പ്ലസ് ടുവിനു പഠിക്കുകയാണ് ഞാനിപ്പോൾ.
ഒരു പുഞ്ചിരിയിൽ നോവ് ഒളിപ്പിച്ച് ഹൃദയം കീഴടക്കിയ പോപ്പിയെ തിരക്കുകയാണ് പ്രേക്ഷകർ. പോയ വാരം ഒടിടിയിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം ജോജിയിലെ പോപ്പിയെന്ന കഥാപാത്രവും സിനിമയോടൊപ്പം പ്രേക്ഷക ഇഷ്ടം നേടിക്കഴിഞ്ഞു.
അപ്പാപ്പൻ അറിയാതെ അക്കൗണ്ടിൽ നിന്നു വിദഗ്ധമായി പൈസ അടിച്ചുമാറ്റി ഓണ്ലൈനായി തോക്ക് വാങ്ങിയ പോപ്പിയെ പ്രേക്ഷകർ ആദ്യ നോക്കിൽ തന്നെ ശ്രദ്ധിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അലിസ്റ്റർ അലക്സാണ് പോപ്പി എന്ന കഥാപത്രത്തെ അനായാസമായി അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിനു സംവിധായകൻ ദിലീഷ് പോത്തൻ സമ്മാനിച്ച പുതിയ പ്രതിഭയാണ് അലിസ്റ്റർ. പ്രേക്ഷക പ്രശംസയോടെ സിനിമയുടെ പടവുകൾ കയറുന്ന അലിസ്റ്ററിന്റെ ആദ്യ സിനിമാ വിശേഷങ്ങളിലേക്ക്...
ജോജിയുടെ പോപ്പിയിലേക്ക്
സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ജോജി. ഓഡിഷൻ വിളിച്ചുള്ള പോസ്റ്റ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിൽ കണ്ടിരുന്നു. അങ്ങനെയാണ് വിവരങ്ങൾ അയക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഓഡീഷനിലേക്ക് വിളിച്ചു. കാഞ്ഞിരപ്പള്ളിയിൽ തന്നെയുള്ള ഒരു വീട്ടിലായിരുന്നു ഓഡീഷൻ. സംവിധായകൻ ദീലീഷ് പോത്തനടങ്ങുന്ന ടീമായിരുന്നു ഓഡീഷൻ നടത്തിയത്. ഷോർട് ലിസ്റ്റ് ചെയ്ത കുറച്ചു പേരിൽ നിന്നും എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഫോണിൽ വിളിച്ചാണ് പോപ്പിയായി എന്ന കാസ്റ്റ് ചെയ്ത വിവരം പറയുന്നത്. ഓഡീഷന് വിവരങ്ങൾ അയച്ചത് ഞാൻ വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല. അവർ വിളിച്ചത് അമ്മയുടെ ഫോണിലായിരുന്നു. അമ്മ വളരെ ഷോക്കായിട്ടാണ് കേട്ടത്. ആദ്യം വിശ്വസിച്ചില്ല. പിന്നെ രണ്ടാമതും വിളിച്ച് വിശദമായി പറഞ്ഞപ്പോഴാണ് അമ്മയ്ക്കും വിശ്വാസമായത് തന്നെ. ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിച്ചു.
കാമറയ്ക്കു മുന്നിൽ
ഷൂട്ടിംഗ് സെറ്റിലേക്ക് ചെല്ലുന്പോൾ എനിക്കു വളരെ ടെൻഷൻ ഉണ്ടായിരുന്നു. ദിലീഷ് പോത്തനും ക്രൂവും എന്നെ വളരെ കൂളാക്കി നിർത്തി. സീൻ ഓർഡറിൽ തന്നെയായിരുന്നു ഷൂട്ടിംഗും നടന്നത്. സിനിമയിൽ കാണുന്ന ആദ്യ സീൻ തന്നെയായിരുന്നു എന്റെ ആദ്യ ഷൂട്ടിംഗും. എല്ലാം വളരെ വിശദമായി സംവിധായകൻ പറഞ്ഞു തന്നിരുന്നു. ആദ്യത്തെ രണ്ടു ദിവസം ഇതെങ്ങനെയാകും എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷേ, എല്ലാവരുമായി നല്ല സുഹൃത്തുക്കളായി നിന്ന് പിന്തുണച്ചു. ഉണ്ണി മായ ചേച്ചിയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ബേസിൽ ജോസഫുമൊക്കെ വളരെ നല്ല സൗഹൃദ അന്തരീഷം അവിടൊരുക്കി. ഷൂട്ടിംഗ് ഇടവേളകളിൽ അവർക്കൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചു. ബാബുരാജ് അങ്കിളും ഷമ്മി തിലകൻ ചേട്ടനുമായൊക്കെ ഇടവേളകളിൽ സംസാരിക്കുകയും ടിപ്സ് പറഞ്ഞു തരികയും ചെയ്തിരുന്നു. രണ്ടര മാസത്തോളം ഒരു കുടുംബത്തിലെന്നപോലെയുള്ള അനുഭവമായിരുന്നു.
ഫഹദ് ഫാസിലിന്റെ പോപ്പി
ഷൂട്ടിംഗ് സെറ്റിൽ ചെന്നപ്പോഴാണ് ആദ്യമായി ഫഹദ് ഫാസിലിനെ നേരിൽ കാണുന്നത്. പിന്നീട് ഷൂട്ടിംഗിന്റെ ഇടവേളയിൽ ആ വീട്ടിലെ ബെഡ് റൂമിൽ ഒരിക്കൽ ഞാൻ ഒന്നുറങ്ങി എണീറ്റപ്പോഴാണ് ഫഹദ് ഫാസിലിനെ അടുത്ത കാണുന്നതും സംസാരിക്കുന്നതുമൊക്കെ. പിന്നീട് ഞങ്ങൾ നല്ല കൂട്ടായി. ചിലപ്പോൾ ഡയലോഗ് ഞാൻ മറന്നു പോയാലും സാരമില്ല, എന്നു പറഞ്ഞ് നമുക്ക് ആത്മവിശ്വാസം തരും. പോപ്പിയും ജോജിയുമെന്നപോലെ ശരിക്കും എന്റെ പിതൃസഹോദരനെ പോലെ തന്നെയായിരുന്നു സെറ്റിലും ഫഹദ് ഫാസിൽ.
ദിലീഷേട്ടൻ ബ്രില്യൻസ്
മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും കണ്ടു തന്നെ ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് നമുക്കറിയാം. ഓഡീഷൻ കഴിഞ്ഞ് ഷൂട്ടിംഗിനു മുന്പ് ഒരാഴ്ചത്തെ ആക്ടിംഗ് വർക് ഷോപ് നടത്തിയിരുന്നു. അവിടെത്തിയപ്പോൾ ആദ്യം തന്നെ ദിലീഷേട്ടൻ കഥയും എന്റെ കഥാപാത്രവും അതിന്റെ സ്വഭാവവുമൊക്കെ വളരെ വിശദമായി പറഞ്ഞുതന്നിരുന്നു. മുഴുവൻ കഥയും കേട്ടുകഴിഞ്ഞപ്പോൾ പേടിച്ചു പോയോ എന്നാണ് അദ്ദേഹം ചോദിച്ചത്. പിന്നീട് ഓരോ സീൻ ചെയ്യുന്പോഴും ആ കഥാപാത്രമായി മാറി ചെയ്യാനുള്ള ധൈര്യം അദ്ദേഹം പകരുന്നുണ്ടായിരുന്നു. പിന്നെ കഥ നടക്കുന്നത് എരുമേലിയിലാണ്. ഷൂട്ടിംഗ് സൈറ്റ് എനിക്കു പരിചയമുള്ള നാടായതിന്റെ ധൈര്യവുമുണ്ടായിരുന്നു.
കോവിഡ് നിയന്ത്രണം
വളരെ കുറച്ച് അഭിനേതാക്കളും ക്രൂ മെന്പേഴ്സുമാണ് ഷൂട്ടിംഗിന് ഉണ്ടായിരുന്നത്. ആൾക്കൂട്ടമുണ്ടാകാതെ ഏറെ സജ്ജീകരണങ്ങളോടെയായിരുന്നു ഷൂട്ടിംഗ്. പലപ്പോഴും ക്രൂവിലുള്ളവരെ തന്നെയാണ് ചെറിയ വേഷങ്ങളിൽ അഭിനയിപ്പിച്ചത്. ചിത്രത്തിൽ എന്റെ ആദ്യ സീനിൽ എത്തുന്ന ഡെലിവറി ബോയി ശരിക്കും ദിലീഷ് പോത്തന്റെ സംവിധാന സഹായി ടിൻസ് അലക്സ് എന്ന കുറുപ്പന്തറക്കാരനാണ്. പരിമിതികൾക്കുള്ളിൽ നിന്നു വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ദീലീഷ് പോത്തൻ എന്ന സംവിധായകൻ.
റിലീസിംഗിനുള്ള കാത്തിരിപ്പ്
ചിത്രം ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും റിലീസ് ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നു. ജനുവരി രണ്ടാം വാരത്തോടെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും എന്റെ സുഹൃത്തുക്കളോടൊന്നും ജോജിയിൽ അഭിനയിച്ച കാര്യം പറഞ്ഞിരുന്നില്ല. എല്ലാവർക്കും ഒരു സർപ്രൈസ് ആകട്ടെന്നു കരുതി. ഷൂട്ട് ഇല്ലാത്ത സമയത്ത് ക്ലാസിലും ഭാഗമായിരുന്നു. ട്രെയിലർ ഇറങ്ങിയപ്പോഴാണ് ഞാൻ സിനിമയിൽ അഭിനയിച്ച കാര്യം അവർ അറിയുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് ചെറിയ ഇടവേള കഴിഞ്ഞാണ് ഡബ്ബിംഗിനെത്തുന്നത്. അവിടെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കർ ഉണ്ടായിരുന്നു. ഡബ്ബ് ചെയ്ത സമയത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായാലും അദ്ദേഹവും എല്ലാം വിശദമായി പറഞ്ഞു തരുമായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ സിനിമ റിലീസാകുന്നതിന്റെ കാത്തിരിപ്പിലായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും അധ്യാപകരും ഞാനറിയാത്തവരുമടക്കം ഒരുപാടാളുകൾ വിളിച്ച് അഭിപ്രായം പറയുകയും ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ് ഞാൻ.
കുടുംബ വിശേഷം
കാഞ്ഞിരപ്പള്ളിയിൽ ആനക്കല്ലിലാണ് താമസിക്കുന്നത്. പപ്പ അലക്സും അമ്മ ജിജിയും അനുജത്തി അന്നുവും ചേരുന്നതാണ് കുടുംബം. പപ്പ വിദേശത്ത് ജോലി ചെയ്യുന്നു. അന്നു നാലാം ക്ലാസിൽ പഠിക്കുന്നു. സിനിമയിൽ കാസ്റ്റ് ചെയ്തെന്നു പറഞ്ഞപ്പോൾ മുതൽ അവർക്കും വളരെ സന്തോഷമായിരുന്നു. ലൊക്കേഷനിൽനിന്നു വീട്ടിലെത്തുന്പോൾ ഷൂട്ടിംഗ് അനുഭവമൊക്കെ ദിവസവും പറയുമായിരുന്നു. അവർക്കു സിനിമ കാണുന്പോൾ സസ്പെൻസ് വേണമല്ലോ, അതുകൊണ്ട് എല്ലാമൊന്നും പറഞ്ഞിരുന്നില്ല. സിനിമ റിലീസ് ചെയ്ത രാത്രി കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒത്തു ചേർന്നിരുന്നാണ് കണ്ടത്. എല്ലാവർക്കും വളരെ സന്തോഷമായി. കാഞ്ഞിരപ്പള്ളി ആനക്കൽ സെന്റ് ആന്റണീസ് സ്കൂളിൽ പ്ലസ് ടുവിനു പഠിക്കുകയാണ് ഞാനിപ്പോൾ.