കുറച്ചുവർഷങ്ങൾ മുന്‍പാണ്. നഗരത്തിലെ പ്രശസ്തമായ ഒരു അൾട്രാസൗണ്ട് സ്കാൻ സെന്റർ. ഉൗഴം കാത്തിരിക്കുന്നവർ ഒട്ടേറെയുണ്ട്. അക്കൂട്ടത്തിൽ ഒരാളെ പ്രത്യേകം ശ്രദ്ധിച്ചു- ചുണ്ടുകളും താടിയെല്ലും കൈവിരലുകളും കാലുകളുമടക്കം വിറച്ചുകൊണ്ടിരിക്കുന്ന ഒരു മധ്യവയസ്കൻ. വേണ്ടവിധം ചലിക്കാനോ സംസാരിക്കാനോ എന്തിന് ഒന്നു മുഖംതിരിക്കാനോ പോലുമാകാതെ കഠിനമായ വ്യഥയിൽ മുങ്ങിയയാൾ... പാർക്കിൻസണ്‍സ് രോഗി...
ഗർഭിണിയായ മകളുടെ സ്കാനിംഗ് പരിശോധനയ്ക്ക് ഭാര്യയ്ക്കൊപ്പം വന്നതാണ് അയാൾ. ഒരുപക്ഷേ വീട്ടിൽ തനിച്ചിരുത്താൻ കഴിയാത്ത സാഹചര്യത്തിൽ അവിടേക്കു കൊണ്ടുവന്നതാകണം. അയാൾ എന്തായിരിക്കും ചിന്തിക്കുന്നതെന്ന് വെറുതെ ഓർത്തു. കടിഞ്ഞൂൽ പേരക്കുട്ടിയെക്കുറിച്ചായിരിക്കുമോ... ആ കുഞ്ഞിനെ ചുമലിലിട്ടു താരാട്ടുപാടി ഉറക്കുന്നതായിരിക്കുമോ... ഒന്നുകൂടി അയാളെ നോക്കി- ഒരിറ്റു വെള്ളം കുടിക്കാൻ കഷ്ടപ്പെടുകയായിരുന്നു അയാളപ്പോൾ..
ഉയരുന്ന രോഗനിരക്ക്
മുപ്പത്തഞ്ചു വയസിനു മുകളിൽ ആർക്കുവേണമെങ്കിലും ഈ രോഗം പിടിപെടാം. ശരാശരി അന്പതുകളിലാണ് രോഗം കണ്ടെത്തുക. അപൂർവമായി കുട്ടികളിലും ഈ രോഗം കണ്ടുതുടങ്ങിയിട്ടുണ്ട്. മുന്‍പ് ഈ രോഗം അത്ര സാധാരണമല്ലായിരുന്നു. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുന്നതായി വിദഗ്ധർ പറയുന്നു.
ഇംഗ്ലീഷ് വൈദ്യനായിരുന്ന ജെയിംസ് പാർക്കിൻസണ് 1817ൽ ഈ രോഗത്തെ തിരിച്ചറിഞ്ഞ് വിറയൽ രോഗത്തെക്കുറിച്ച് പ്രബന്ധം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. ഏപ്രിൽ 11 ലോക പാർക്കിൻസണ്‍സ് ദിനമായും തുടർന്നുള്ള ആഴ്ച ബോധവത്കരണ വാരമായും ആചരിക്കുന്നു. പാർക്കിൻസണ്‍സ് രോഗികളുടെ മാനസികാരോഗ്യത്തിനു പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ വാരാചരണത്തിനു ആശയം കണ്ടെത്തിയിരിക്കുന്നത്. അന്‍പതു ശതമാനം രോഗികളും വിഷാദരോഗത്തിന് അടിമപ്പെടുന്നു എന്നാണ് കണക്ക്. അതവരുടെ ജീവിതനിലവാരത്തെ വീണ്ടും താഴ്ത്തുകയും ചെയ്യും.
എന്തുചെയ്യാം നമുക്ക്?
ചികിത്സാ രീതികളിൽ ഗണ്യമായ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണമായി മാറ്റാവുന്ന രോഗമല്ല പാർക്കിൻസണ്‍സ്. രോഗത്തിന്റെ തീവ്രതയനുസരിച്ച് പലതരം മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഫിസിയോ തെറാപ്പി, മാനസിക പിന്തുണ നൽകൽ എന്നിവയും സഹായകരമാണ്. രോഗികളെ മാനസിക സമ്മർദ്ദത്തിനും വിഷാദത്തിനും അടിമപ്പെടാതെ നോക്കുക എന്നതു പ്രധാനമാണ്.
പഠനങ്ങൾ ഒരു കാര്യംകൂടി തെളിയിച്ചിട്ടുണ്ട്- പാർക്കിൻസണ്‍സ് രോഗികളുടെ ചലനശേഷി, അവരുടെ മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സംഗീതത്തിന് വലിയ കഴിവുണ്ട്! ഏതാനും വർഷങ്ങൾക്കു മുന്‍പ് ഫ്രോണ്ടിയേഴ്സ് ഓഫ് ന്യൂറോളജി എന്ന സംഘടന നടത്തിയ പഠനം സംഗീതോപകരണങ്ങൾ വായിക്കുന്നതും, സംഗീതം ആസ്വദിക്കുന്നതും പാർക്കിൻസണ്‍സിനെ അതിജീവിക്കാൻ സഹായിക്കുമെന്നു വ്യക്തമാക്കുന്നു.
പക്ഷേ എങ്ങനെ?
ശ്രദ്ധ, ചലനം എന്നിവയെ കൂട്ടിയിണക്കുന്ന ഘടകങ്ങൾക്ക് താളം ഗുണകരമായ സംഗതിയാണ്. നടക്കുകയാണെങ്കിൽ ഒരോ കാൽവയ്പ്പുകളുടെയും നീളം, സമയക്രമം, മൊത്തത്തിലുള്ള സങ്കലനം, ബാലൻസിംഗ് എന്നിവയെ താളം സ്വാധീനിക്കും. വികാരവിചാരങ്ങൾക്കുമേൽ സംഗീതത്തിന് ആധിപത്യമുണ്ടെന്ന് നേരത്തേ അറിയാവുന്ന വസ്തുതയാണ്. അങ്ങനെ വരുന്പോൾ വിഷാദത്തിൽനിന്ന് പാർക്കിൻസണ്‍സ് രോഗികളെ പാട്ട് കൈപിടിച്ചുയർത്തും.
സമ്മർദ്ദം ലഘൂകരിച്ച് പ്രതിരോധശേഷി കൂട്ടാനും, കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കാനും സംഗീതത്തിനു കഴിയുമെന്ന് മറ്റു പഠനങ്ങളും തെളിയിക്കുന്നു.
രോഗികൾക്കുള്ള ഗുണം
വൈബ്രോഅക്കൗസ്റ്റിക് തെറാപ്പിയാണ് പാർക്കിൻസണ്‍സ് രോഗികൾക്ക് ഗുണകരം. കേൾക്കാനും അനുഭവിക്കാനും കഴിയുന്ന വൈബ്രേഷനുകളാണ് ഇതിന്റെ ആധാരം. ശരീരം ദൃഢമാകുന്ന അവസ്ഥ തടയാനും വിറയലുകൾ കുറയ്ക്കാനും ഇതിലൂടെ കഴിയും.
പുറത്തൊരു സംഗീതപരിപാടിക്കു കൊണ്ടുപോകുക എന്നത് രോഗികൾക്കു നൽകാവുന്ന വലിയ കരുതലായിരിക്കും. രോഗബാധിതരായ 27 പേരിൽ ഏതാനും വർഷം മുന്‍പു നടത്തിയ പഠനം ശ്രദ്ധേയമായിരുന്നു. എട്ടാഴ്ച ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പാട്ടുപാടാൻ അവസരം കൊടുത്ത ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ ശബ്ദം, സ്ഥായി എന്നിവ മെച്ചപ്പെടുത്താനും, ഭക്ഷണം വിഴുങ്ങുന്നത് കൂടുതൽ എളുപ്പമാക്കാനും കഴിഞ്ഞു. പാടി പരിശീലിപ്പിക്കുന്നത് രോഗം കൂടുതൽ വഷളാവാതിരിക്കാനും സഹായകരമായി.
പാട്ടുപാടുക എന്നു പറയുന്പോൾ അതിൽ ശാസ്ത്രീയ സംഗീതം മാത്രമേ പറ്റൂ എന്നു കരുതേണ്ടതില്ല. പറ്റുന്നതുപോലെ, പറ്റുന്ന സമയത്ത് പാടുക എന്നതാണ്.
ഒരു ടൈംടേബിളുണ്ടാക്കി ദിവസവും നിശ്ചിത സമയത്ത് സംഗീതത്തിനു സമയം നീക്കിവയ്ക്കുക എന്നതാണ് ചെയ്യാനുള്ളത്. ആഴ്ചയിലൊരിക്കലെങ്കിലും മറ്റു കാര്യങ്ങളെ അതിന്റെ പാട്ടിനു വിട്ടിട്ട് പാട്ടു കേൾക്കുക, പാടുക. രോഗത്തിന്റെ കാഠിന്യം കുറയും.
രോഗമില്ലാത്തവരും പാട്ടുകേൾക്കുകയും പാടുകയും ചെയ്യുക- രോഗങ്ങളോട് ഇപ്പോൾ സമയമില്ല, പിന്നെ കാണാം എന്നു പറയാം.
ഇൻ ഹാർമണി-ഹരിപ്രസാദ്
ഗർഭിണിയായ മകളുടെ സ്കാനിംഗ് പരിശോധനയ്ക്ക് ഭാര്യയ്ക്കൊപ്പം വന്നതാണ് അയാൾ. ഒരുപക്ഷേ വീട്ടിൽ തനിച്ചിരുത്താൻ കഴിയാത്ത സാഹചര്യത്തിൽ അവിടേക്കു കൊണ്ടുവന്നതാകണം. അയാൾ എന്തായിരിക്കും ചിന്തിക്കുന്നതെന്ന് വെറുതെ ഓർത്തു. കടിഞ്ഞൂൽ പേരക്കുട്ടിയെക്കുറിച്ചായിരിക്കുമോ... ആ കുഞ്ഞിനെ ചുമലിലിട്ടു താരാട്ടുപാടി ഉറക്കുന്നതായിരിക്കുമോ... ഒന്നുകൂടി അയാളെ നോക്കി- ഒരിറ്റു വെള്ളം കുടിക്കാൻ കഷ്ടപ്പെടുകയായിരുന്നു അയാളപ്പോൾ..
ഉയരുന്ന രോഗനിരക്ക്
മുപ്പത്തഞ്ചു വയസിനു മുകളിൽ ആർക്കുവേണമെങ്കിലും ഈ രോഗം പിടിപെടാം. ശരാശരി അന്പതുകളിലാണ് രോഗം കണ്ടെത്തുക. അപൂർവമായി കുട്ടികളിലും ഈ രോഗം കണ്ടുതുടങ്ങിയിട്ടുണ്ട്. മുന്‍പ് ഈ രോഗം അത്ര സാധാരണമല്ലായിരുന്നു. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുന്നതായി വിദഗ്ധർ പറയുന്നു.
ഇംഗ്ലീഷ് വൈദ്യനായിരുന്ന ജെയിംസ് പാർക്കിൻസണ് 1817ൽ ഈ രോഗത്തെ തിരിച്ചറിഞ്ഞ് വിറയൽ രോഗത്തെക്കുറിച്ച് പ്രബന്ധം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. ഏപ്രിൽ 11 ലോക പാർക്കിൻസണ്‍സ് ദിനമായും തുടർന്നുള്ള ആഴ്ച ബോധവത്കരണ വാരമായും ആചരിക്കുന്നു. പാർക്കിൻസണ്‍സ് രോഗികളുടെ മാനസികാരോഗ്യത്തിനു പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ വാരാചരണത്തിനു ആശയം കണ്ടെത്തിയിരിക്കുന്നത്. അന്‍പതു ശതമാനം രോഗികളും വിഷാദരോഗത്തിന് അടിമപ്പെടുന്നു എന്നാണ് കണക്ക്. അതവരുടെ ജീവിതനിലവാരത്തെ വീണ്ടും താഴ്ത്തുകയും ചെയ്യും.
എന്തുചെയ്യാം നമുക്ക്?
ചികിത്സാ രീതികളിൽ ഗണ്യമായ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണമായി മാറ്റാവുന്ന രോഗമല്ല പാർക്കിൻസണ്‍സ്. രോഗത്തിന്റെ തീവ്രതയനുസരിച്ച് പലതരം മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഫിസിയോ തെറാപ്പി, മാനസിക പിന്തുണ നൽകൽ എന്നിവയും സഹായകരമാണ്. രോഗികളെ മാനസിക സമ്മർദ്ദത്തിനും വിഷാദത്തിനും അടിമപ്പെടാതെ നോക്കുക എന്നതു പ്രധാനമാണ്.
പഠനങ്ങൾ ഒരു കാര്യംകൂടി തെളിയിച്ചിട്ടുണ്ട്- പാർക്കിൻസണ്‍സ് രോഗികളുടെ ചലനശേഷി, അവരുടെ മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സംഗീതത്തിന് വലിയ കഴിവുണ്ട്! ഏതാനും വർഷങ്ങൾക്കു മുന്‍പ് ഫ്രോണ്ടിയേഴ്സ് ഓഫ് ന്യൂറോളജി എന്ന സംഘടന നടത്തിയ പഠനം സംഗീതോപകരണങ്ങൾ വായിക്കുന്നതും, സംഗീതം ആസ്വദിക്കുന്നതും പാർക്കിൻസണ്‍സിനെ അതിജീവിക്കാൻ സഹായിക്കുമെന്നു വ്യക്തമാക്കുന്നു.
പക്ഷേ എങ്ങനെ?
ശ്രദ്ധ, ചലനം എന്നിവയെ കൂട്ടിയിണക്കുന്ന ഘടകങ്ങൾക്ക് താളം ഗുണകരമായ സംഗതിയാണ്. നടക്കുകയാണെങ്കിൽ ഒരോ കാൽവയ്പ്പുകളുടെയും നീളം, സമയക്രമം, മൊത്തത്തിലുള്ള സങ്കലനം, ബാലൻസിംഗ് എന്നിവയെ താളം സ്വാധീനിക്കും. വികാരവിചാരങ്ങൾക്കുമേൽ സംഗീതത്തിന് ആധിപത്യമുണ്ടെന്ന് നേരത്തേ അറിയാവുന്ന വസ്തുതയാണ്. അങ്ങനെ വരുന്പോൾ വിഷാദത്തിൽനിന്ന് പാർക്കിൻസണ്‍സ് രോഗികളെ പാട്ട് കൈപിടിച്ചുയർത്തും.
സമ്മർദ്ദം ലഘൂകരിച്ച് പ്രതിരോധശേഷി കൂട്ടാനും, കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കാനും സംഗീതത്തിനു കഴിയുമെന്ന് മറ്റു പഠനങ്ങളും തെളിയിക്കുന്നു.
രോഗികൾക്കുള്ള ഗുണം
വൈബ്രോഅക്കൗസ്റ്റിക് തെറാപ്പിയാണ് പാർക്കിൻസണ്‍സ് രോഗികൾക്ക് ഗുണകരം. കേൾക്കാനും അനുഭവിക്കാനും കഴിയുന്ന വൈബ്രേഷനുകളാണ് ഇതിന്റെ ആധാരം. ശരീരം ദൃഢമാകുന്ന അവസ്ഥ തടയാനും വിറയലുകൾ കുറയ്ക്കാനും ഇതിലൂടെ കഴിയും.
പുറത്തൊരു സംഗീതപരിപാടിക്കു കൊണ്ടുപോകുക എന്നത് രോഗികൾക്കു നൽകാവുന്ന വലിയ കരുതലായിരിക്കും. രോഗബാധിതരായ 27 പേരിൽ ഏതാനും വർഷം മുന്‍പു നടത്തിയ പഠനം ശ്രദ്ധേയമായിരുന്നു. എട്ടാഴ്ച ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പാട്ടുപാടാൻ അവസരം കൊടുത്ത ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ ശബ്ദം, സ്ഥായി എന്നിവ മെച്ചപ്പെടുത്താനും, ഭക്ഷണം വിഴുങ്ങുന്നത് കൂടുതൽ എളുപ്പമാക്കാനും കഴിഞ്ഞു. പാടി പരിശീലിപ്പിക്കുന്നത് രോഗം കൂടുതൽ വഷളാവാതിരിക്കാനും സഹായകരമായി.
പാട്ടുപാടുക എന്നു പറയുന്പോൾ അതിൽ ശാസ്ത്രീയ സംഗീതം മാത്രമേ പറ്റൂ എന്നു കരുതേണ്ടതില്ല. പറ്റുന്നതുപോലെ, പറ്റുന്ന സമയത്ത് പാടുക എന്നതാണ്.
ഒരു ടൈംടേബിളുണ്ടാക്കി ദിവസവും നിശ്ചിത സമയത്ത് സംഗീതത്തിനു സമയം നീക്കിവയ്ക്കുക എന്നതാണ് ചെയ്യാനുള്ളത്. ആഴ്ചയിലൊരിക്കലെങ്കിലും മറ്റു കാര്യങ്ങളെ അതിന്റെ പാട്ടിനു വിട്ടിട്ട് പാട്ടു കേൾക്കുക, പാടുക. രോഗത്തിന്റെ കാഠിന്യം കുറയും.
രോഗമില്ലാത്തവരും പാട്ടുകേൾക്കുകയും പാടുകയും ചെയ്യുക- രോഗങ്ങളോട് ഇപ്പോൾ സമയമില്ല, പിന്നെ കാണാം എന്നു പറയാം.
ഇൻ ഹാർമണി-ഹരിപ്രസാദ്